Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
വണ്ടിപ്പെരിയാറിലെ അദൃശ്യകരങ്ങ...
ഭാഗ്യപ്പെട്ടവൻ ഉമ്മൻ ചാ...
ഇന്ധനവില വർധന: നാടകങ്ങൾ മതി...
വിവരാവകാശ നിയമം ദുര്‍ബലമാക്കരുത്
കൃഷി മരണക്കെണിയോ?
Previous
Next
cat11 News
Click here for detailed news of all items
തീരപരിപാലനത്തിന്റെ പേരിൽ കിടപ്പാടം നഷ്ടമാവരുത്
Wednesday, February 12, 2020 11:40 PM IST
തീരനിയന്ത്രണ വിജ്ഞാപനമനുസരിച്ച് അനധികൃത നിർമാണങ്ങളുടെ പട്ടിക തയാറാക്കുന്പോൾ തീരദേശവാസികളുടെ കിടപ്പാടവും തൊഴിലും നഷ്ടമാകുന്ന സാഹചര്യമുണ്ടാകരുത്.
കേരളത്തിൽ തീരദേശ പരിപാലന നിയമം ലംഘിച്ചു നടത്തിയ നിർമാണപ്രവർത്തനങ്ങളുടെ പട്ടിക തയാറാക്കാനുള്ള സുപ്രീംകോടതി നിർദേശം ശാസ്ത്രീയമായും പ്രായോഗികബുദ്ധിയോടെയും നടപ്പാക്കിയില്ലെങ്കിൽ അതു നിരവധി പാവപ്പെട്ട തീരദേശവാസികളുടെ കിടപ്പാടം നഷ്ടപ്പെടുത്തും. തീരപരിപാലന നിയമം ലംഘിച്ചതിന്റെ പേരിൽ കൊച്ചി മരടിൽ നാലു ഫ്ലാറ്റുകൾ പൊളിച്ചുകളയേണ്ടിവന്നത് അനധികൃത നിർമാണങ്ങൾ നടത്തുന്നവർക്കുള്ള മുന്നറിയിപ്പായിരുന്നുവെങ്കിലും ഇത്തരം നിർമാണപ്രവർത്തനങ്ങൾക്ക് അനുമതി നൽകിയവരും നിയമം ലംഘിച്ചവരുമൊക്കെ രക്ഷപ്പെടുകയും എല്ലാം വിറ്റുപെറുക്കി കിടപ്പാടം ഉണ്ടാക്കിയവർ പെരുവഴിയിലാവുകയും ചെയ്തു.
തീരപരിപാലന നിയമം പാലിക്കപ്പെടണം എന്ന കാര്യത്തിൽ ആർക്കും അഭിപ്രായവ്യത്യാസമില്ല. പക്ഷേ, കേരളം പോലെ നീളമേറിയ തീരപ്രദേശവും കടലിനെ മാത്രം ആശ്രയിച്ചു ജീവിക്കുന്നവരും ഏറെയുള്ള സംസ്ഥാനത്ത് ഇത്തരം നിയമങ്ങൾ നടപ്പാക്കുന്പോൾ ചില പ്രത്യേക പരിഗണനകൾ അനിവാര്യമാണ്. ഇക്കാര്യത്തിൽ കേന്ദ്രസർക്കാരും കേരള സർക്കാരും യുക്തിസഹമായി പെരുമാറിയില്ലെങ്കിൽ നിയമക്കുരുക്കിൽ പെടുന്നതു തീരപ്രദേശത്തുള്ള പാവപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങളായിരിക്കും. തീരപരിപാലന നിയമം ലംഘിച്ച് വന്പൻ ഫ്ലാറ്റുകളും വാണിജ്യ സമുച്ചയങ്ങളും റിസോർട്ടുകളുമൊക്കെ നിർമിച്ചവരുണ്ട്. അവർ നടത്തിയ അനധികൃത നിർമാണങ്ങൾക്കെതിരേയുള്ള നടപടിയുടെ പേരിൽ തീരദേശത്തെ മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ വാസസ്ഥലങ്ങളും തൊഴിലും നഷ്ടമാവുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത്.
തീരനിയന്ത്രണ വിജ്ഞാപനപ്രകാരം അനധികൃത നിർമാണങ്ങളുടെ കണക്കിൽ അശാസ്ത്രീയമായി ഉൾപ്പെടുത്തിയ മത്സ്യത്തൊഴിലാളികളുടെയും തദ്ദേശവാസികളുടെയും ഭവനങ്ങൾ സംരക്ഷിക്കാനുള്ള നടപടികൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കൈക്കൊള്ളണമെന്നു കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വിഷയത്തിൽ സുപ്രീംകോടതിയിൽ പട്ടിക സമർപ്പിക്കുന്നതിനു മുന്‍പ് ശാസ്ത്രീയമായ പഠനവും കേരള തീരത്തിന്റെ പ്രത്യേക സാഹചര്യങ്ങളുടെ വിലയിരുത്തലും നടത്തണം. ലൈഫ് മിഷൻ പദ്ധതിയിൽ പെടുത്തി നിർമിച്ച വീടുകൾപോലും അനധികൃത നിർമാണങ്ങളുടെ പട്ടികയിൽ പെടുത്തുന്നതായി കെഎൽസിഎ ചൂണ്ടിക്കാട്ടുന്നു.
തീരപരിപാലന നിയമം ലംഘിച്ചുള്ള അനധികൃത നിർമാണങ്ങളും കൈയേറ്റങ്ങളും സംബന്ധിച്ച റിപ്പോർട്ട് ആറാഴ്ചയ്ക്കകം നൽകാൻ സുപ്രീംകോടതി സംസ്ഥാന ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. മരട് ഫ്ലാറ്റ് കേസ് പരിഗണിച്ച വേളയിൽ കേരള തീരത്തെ കൈയേറ്റങ്ങളുടെ പട്ടിക നൽകണമെന്നു സുപ്രീംകോടതി പല തവണ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സർക്കാർ ഈ നിർദേശം പാലിച്ചില്ല. ഇതു ചൂണ്ടിക്കാട്ടിയാണ് മരടിൽ പൊളിച്ച ഒരു ഫ്ലാറ്റിന്റെ ഉടമകൂടിയായ മേജർ രവി കോടതിയലക്ഷ്യ ഹർജി സമർപ്പിച്ചത്.
ഇത്തരമൊരു പട്ടിക സമർപ്പിക്കുന്നതിനു സംസ്ഥാന സർക്കാരിനു പല പ്രതിബന്ധങ്ങളും നേരിടേണ്ടിവരും. നിരവധി വിദ്യാലയങ്ങളും ആരാധനാലയങ്ങളും പൊതുസ്ഥാപനങ്ങളുമൊക്കെ ഈ പട്ടികയിൽപെടും. ഇക്കാര്യത്തിൽ സുപ്രീംകോടതി സ്വീകരിച്ചിരിക്കുന്ന കർശന നിലപാട് നിയമപരിധിയിൽനിന്നു നോക്കുന്പോൾ ശരിയാണെങ്കിലും കേരളത്തെപ്പോലൊരു സംസ്ഥാനത്ത് ആ നിയമം നടപ്പാക്കുന്പോഴുണ്ടാകുന്ന പ്രത്യാഘാതങ്ങൾ കണക്കിലെടുക്കേണ്ടതുണ്ട്. തീരപരിപാലന നിയമം നിലവിലുള്ള പ്രദേശത്ത് താമസിക്കുന്ന പതിനായിരക്കണക്കിനു കുടുംബങ്ങളുണ്ട്. അവരുടെ മുഖ്യ ജീവനോപാധി മത്സ്യബന്ധനമാണ്. തീരത്തുനിന്ന് ഏറെ അകലെയായി ഇവരെ പുനരധിവസിപ്പിച്ചാൽ തൊഴിലിനായി അവർ എവിടേക്കു പോകും?
സംസ്ഥാനത്തു തീരപരിപാലന നിയമം ലംഘിച്ചു നിർമിച്ച ഇരുപതിനായിരത്തിലധികം കെട്ടിടങ്ങൾ ഉണ്ടെന്നു സംസ്ഥാന സർക്കാർ നേരത്തേ നടത്തിയ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇത്രയേറെ കെട്ടിടങ്ങൾ പൊളിച്ചുനീക്കാനുള്ള ഉത്തരവുണ്ടായാൽ അതു കേരളത്തിലുണ്ടാക്കുന്ന പ്രത്യാഘാതം ചെറുതായിരിക്കില്ല. അത്തരമൊരു സാഹചര്യം നൽകുന്ന സന്ദേശവും സംസ്ഥാനത്തിനു ഭൂഷണമല്ല. സ്വന്തം സ്ഥലത്ത് ഒരു കൊച്ചു വീടു വച്ചു താമസിച്ചാലും ഒരുനാൾ അത് അനധികൃത നിർമാണമാണെന്നു മുദ്രകുത്തപ്പെടുന്പോൾ എന്താവും ആ വീടിന്റെ ഉടമസ്ഥന്റെ മാനസികാവസ്ഥ? കായൽമേഖലകളിലും ഈ തീരനിയന്ത്രണം ബാധകമാണ്.
നിരന്തരമായ അഭ്യർഥനയുടെ ഫലമായി കഴിഞ്ഞ വർഷം തീരപ്രദേശത്തെ നിർമാണത്തിനുള്ള ദൂരപരിധി കുറച്ചുകൊണ്ടു വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. എന്നാൽ അതനുസരിച്ചുള്ള തീരദേശ പ്ലാൻ തയാറാക്കി അംഗീകാരം നേടിയിട്ടില്ല. തീരപരിപാലന വിജ്ഞാപനത്തിന്റെ മുഴുവൻ ആനുകൂല്യവും സംസ്ഥാനത്തിനു ലഭിക്കണമെങ്കിൽ കോസ്റ്റൽ സോൺ മാനേജ്മെന്റ് പ്ലാൻ എത്രയും വേഗം പൂർത്തിയാക്കി കേന്ദ്രത്തിന്റെ അംഗീകാരം നേടിയെടുക്കണം. തീരദേശ പരിപാലന ചട്ടത്തിൽ ഇളവു വരുത്തിക്കൊണ്ട് 2019 ജനുവരിയിൽ കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനപ്രകാരം സംസ്ഥാന തീരദേശ പരിപാലന പ്ലാൻ സമയബന്ധിതമായി തയാറാക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന യോഗം തീരുമാനിച്ചിട്ടുണ്ട്. ദേശീയ ഭൗശാസ്ത്ര പഠനകേന്ദ്രത്തെയാണ് പ്ലാൻ തയാറാക്കുന്നതിനു ചുമതലപ്പെടുത്തിയിരിക്കുന്നത്.
തീരദേശത്തെയും കായലോരത്തെയും നിരവധി വീടുകൾക്കു തദ്ദേശസ്ഥാപനങ്ങളുടെ നന്പർ ലഭിക്കാത്തതുകൊണ്ട് വൈദ്യുതി കണക്ഷനും റേഷൻ കാർഡുമൊന്നും കിട്ടാത്ത സാഹചര്യമുണ്ട്. എന്നാൽ ഇവരുടെ പ്രശ്നങ്ങളുടെ പേരിൽ റിസോർട്ട് മാഫിയയും ഭൂമാഫിയയും അഴിഞ്ഞാടൻ അനുവദിക്കുകയുമരുത്.
സംസ്ഥാനത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും ജനസാന്ദ്രതയും തൊഴിൽ ലഭ്യതയുമൊക്കെ കണക്കിലെടുത്തുവേണം ഇത്തരം കാര്യങ്ങളിൽ സർക്കാർ തീരുമാനം കൈക്കൊള്ളാൻ. തീരദേശ പരിപാലന നിയമത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ കെട്ടിട നിർമാണ ചട്ടലംഘനങ്ങൾ മൊത്തം പരിശോധിക്കാൻ തീരുമാനിച്ചതായി റവന്യൂ മന്ത്രി കഴിഞ്ഞ ജൂണിൽ നിയമസഭയെ അറിയിച്ചിരുന്നു. ഇതിനായി ചീഫ് ടൗൺ പ്ലാനറെ(വിജിലൻസ്) ചുമതലപ്പെടുത്തുകയും ചെയ്തു. ഇത്തരത്തിലുള്ള സമഗ്ര പരിശോധന നല്ലതാണെങ്കിലും ഇപ്പോഴത്തെ പ്രധാന പ്രശ്നം തീരപരിപാലനനിയമം സംബന്ധിച്ച സുപ്രീംകോടതിയുടെ അന്ത്യശാസനമാണ്. തീരദേശത്തെയും ഉൾനാട്ടിലെയും അനധികൃത നിർമാണങ്ങൾ കർശനമായി നിയന്ത്രിക്കുന്നതിനൊപ്പം തീരപ്രദേശത്തെ ജനങ്ങളുടെ വാസസ്ഥലങ്ങളും തൊഴിലും സംരക്ഷിക്കുന്ന കാര്യത്തിലും സർക്കാരിന് ഉത്തരവാദിത്വമുണ്ട്.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പക്ഷിപ്പനി: കർഷകരക്ഷ ഉറപ്പാക്കണം
ഗുണ്ടകൾ വളരുന്നത് ആരുടെ തണലിൽ?
ലോകത്തെ രക്ഷിക്കാൻ കുടുംബങ്ങളെ സംരക്ഷിക്കാം
അരുവിത്തുറ മുന്നറിയിപ്പ്
നാലു വർഷ ബിരുദ കോഴ്സ്: നടത്തിപ്പിലും വേണം പരിഷ്കാരം
പ്രകാശം പരത്തുന്ന റോസമ്മ
അത്യുഷ്ണം തീരമേഖലയെ വിഴുങ്ങിയിരിക്കുന്നു
വിജയികൾക്ക് അഭിനന്ദനം, വിചിന്തനം ആശാവഹം
പുലിപ്പേടിയിൽ പരിഭ്രാന്തരായി മുട്ടം, കരിങ്കുന്നം പ്രദേശക്കാർ
കൊടുംചൂട്: കർഷകർക്ക് അടിയന്തര സഹായം വേണം
വഴിപാടാകരുത് ശുചീകരണം
തർക്കങ്ങൾ അവസാനിപ്പിക്കാം; മികച്ച ഡ്രൈവർമാരുണ്ടാകട്ടെ
കലാപക്കനലിൽ ഒരു വർഷം
തൊഴിലാളിദിനത്തിൽ മേയ് പിറക്കുന്നു
ദല്ലാളുമാർ വാഴുന്ന മൂന്നാംകിട രാഷ്ട്രീയം
ഒഴിവാക്കപ്പെടുന്ന ഇരകൾ, വേട്ടക്കാർ
വിദഗ്ധ സമിതിയല്ല; ഇതു വിദഗ്ധ ചതിയാണ്
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
മൂന്നാം നാൾ
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
നമ്മളൊന്നാണ്, ഇന്ത്യക്കാരായ നാം
പ്രതിപക്ഷ ബഹുമാനം ജനാധിപത്യ ബഹുമാനമാണ്
ദുർമോഹിനിയാട്ടങ്ങളെ ആടിത്തകർക്കൂ രാമകൃഷ്ണാ
കേടായ സെർവറും പിടിപ്പുകേടും
ജാമ്യത്തിലിറങ്ങി ഇര തേടുന്നവർ
സർക്കാർ മറക്കരുത്, ആ ദിവസം അടുത്തു
തെരഞ്ഞെടുക്കുന്നത് എംപിയെ അല്ല, ഭാവിയെ
പക്ഷിപ്പനി: കർഷകരക്ഷ ഉറപ്പാക്കണം
ഗുണ്ടകൾ വളരുന്നത് ആരുടെ തണലിൽ?
ലോകത്തെ രക്ഷിക്കാൻ കുടുംബങ്ങളെ സംരക്ഷിക്കാം
അരുവിത്തുറ മുന്നറിയിപ്പ്
നാലു വർഷ ബിരുദ കോഴ്സ്: നടത്തിപ്പിലും വേണം പരിഷ്കാരം
പ്രകാശം പരത്തുന്ന റോസമ്മ
അത്യുഷ്ണം തീരമേഖലയെ വിഴുങ്ങിയിരിക്കുന്നു
വിജയികൾക്ക് അഭിനന്ദനം, വിചിന്തനം ആശാവഹം
പുലിപ്പേടിയിൽ പരിഭ്രാന്തരായി മുട്ടം, കരിങ്കുന്നം പ്രദേശക്കാർ
കൊടുംചൂട്: കർഷകർക്ക് അടിയന്തര സഹായം വേണം
വഴിപാടാകരുത് ശുചീകരണം
തർക്കങ്ങൾ അവസാനിപ്പിക്കാം; മികച്ച ഡ്രൈവർമാരുണ്ടാകട്ടെ
കലാപക്കനലിൽ ഒരു വർഷം
തൊഴിലാളിദിനത്തിൽ മേയ് പിറക്കുന്നു
ദല്ലാളുമാർ വാഴുന്ന മൂന്നാംകിട രാഷ്ട്രീയം
ഒഴിവാക്കപ്പെടുന്ന ഇരകൾ, വേട്ടക്കാർ
വിദഗ്ധ സമിതിയല്ല; ഇതു വിദഗ്ധ ചതിയാണ്
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
മൂന്നാം നാൾ
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
നമ്മളൊന്നാണ്, ഇന്ത്യക്കാരായ നാം
പ്രതിപക്ഷ ബഹുമാനം ജനാധിപത്യ ബഹുമാനമാണ്
ദുർമോഹിനിയാട്ടങ്ങളെ ആടിത്തകർക്കൂ രാമകൃഷ്ണാ
കേടായ സെർവറും പിടിപ്പുകേടും
ജാമ്യത്തിലിറങ്ങി ഇര തേടുന്നവർ
സർക്കാർ മറക്കരുത്, ആ ദിവസം അടുത്തു
തെരഞ്ഞെടുക്കുന്നത് എംപിയെ അല്ല, ഭാവിയെ
More from other section
മെഡിക്കൽ കോളജുകളില്‍ ചികിത്സാപിഴവ്; വിരലിനു പകരം നാവിന് ശസ്ത്രക്രിയ
Kerala
തട്ടിപ്പുകേസിൽ സുപ്രധാന വിധി
National
വധശ്രമം നേരിട്ട സ്ലോവാക്യൻ പ്രധാനമന്ത്രി ഫിസോ അപകടനില തരണം ചെയ്തു
International
ഗ്രോവിംഗ്ടണ് വെഞ്ചേഴ്സ് വിതരണശൃംഖല വിപുലമാക്കും
Business
ഇന്ത്യൻ ഫുട്ബോൾ നായകൻ സുനിൽ ഛേത്രി വിരമിക്കൽ പ്രഖ്യാപിച്ചു
Sports
More from other section
മെഡിക്കൽ കോളജുകളില്‍ ചികിത്സാപിഴവ്; വിരലിനു പകരം നാവിന് ശസ്ത്രക്രിയ
Kerala
തട്ടിപ്പുകേസിൽ സുപ്രധാന വിധി
National
വധശ്രമം നേരിട്ട സ്ലോവാക്യൻ പ്രധാനമന്ത്രി ഫിസോ അപകടനില തരണം ചെയ്തു
International
ഗ്രോവിംഗ്ടണ് വെഞ്ചേഴ്സ് വിതരണശൃംഖല വിപുലമാക്കും
Business
ഇന്ത്യൻ ഫുട്ബോൾ നായകൻ സുനിൽ ഛേത്രി വിരമിക്കൽ പ്രഖ്യാപിച്ചു
Sports
Latest News
ശസ്ത്രക്രിയ പിഴവ്; കുട്ടിയുടെ കുടുംബത്തിന്റെ മൊഴി ഇന്ന് എടുക്കും
പന്തീരാങ്കാവ് ഗാർഹിക പീഡനം ; പ്രതിക്കായി ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കും
Latest News
ശസ്ത്രക്രിയ പിഴവ്; കുട്ടിയുടെ കുടുംബത്തിന്റെ മൊഴി ഇന്ന് എടുക്കും
പന്തീരാങ്കാവ് ഗാർഹിക പീഡനം ; പ്രതിക്കായി ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കും
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top