Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
വണ്ടിപ്പെരിയാറിലെ അദൃശ്യകരങ്ങ...
ഭാഗ്യപ്പെട്ടവൻ ഉമ്മൻ ചാ...
ഇന്ധനവില വർധന: നാടകങ്ങൾ മതി...
വിവരാവകാശ നിയമം ദുര്‍ബലമാക്കരുത്
കൃഷി മരണക്കെണിയോ?
Previous
Next
cat11 News
Click here for detailed news of all items
വ്യാജവാർത്ത ചെറുക്കാൻ പരന്പരാഗത മാധ്യമങ്ങൾ ശക്തമാകണം
Wednesday, March 25, 2020 11:09 PM IST
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക് ഡൗൺ ഫലപ്രദമായി നടപ്പാക്കുന്നതിനു തടസമായ വ്യാജ വാർത്തകളും സന്ദേശങ്ങളും ചെറുക്കാൻ പരന്പരാഗത മാധ്യമങ്ങളുടെ ശക്തമായ സാന്നിധ്യം ഉറപ്പാക്കേണ്ടത് സമൂഹത്തിന്റെ ആവശ്യവും സർക്കാരിന്റെ ഉത്തരവാദിത്വവുമാണ്
കോവിഡ് -19 രോഗപ്രതിരോധത്തിനായി രാജ്യം യുദ്ധകാലസമാനമായ നടപടികൾ സ്വീകരിക്കുന്പോൾ വ്യാജ സന്ദേശങ്ങളിലൂടെയും വ്യാജ വാർത്തകളിലൂടെയും ജനങ്ങളിൽ ഭീതി പരത്താൻ ചിലർ ശ്രമിക്കുന്നു. ഈ ദുഷ്പ്രചാരണം തടയാൻ ശക്തമായ നടപടികൾ ആവശ്യമാണ്. സന്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടും ചിലർ സർക്കാരിന്റെ മാർഗനിർദേശങ്ങൾ വകവയ്ക്കാതെ തെരുവിലിറങ്ങുന്നു. അതുകൊണ്ട്, ലോക്ക് ഡൗൺ രണ്ടാം ദിവസത്തിലേക്കു കടന്നപ്പോൾ പോലീസിനു കൂടുതൽ കാർക്കശ്യത്തോടെ പെരുമാറേണ്ടിവന്നു. വിവിധ ജില്ലകളിലായി നിരവധി പേരാണ് ഇന്നലെ അറസ്റ്റിലായത്. നൂറുകണക്കിനാളുകളുടെ പേരിൽ കേസ് എടുത്തു.
ഇതിനിടെ അച്ചടി മാധ്യമങ്ങൾക്കെതിരേ ചിലർ നടത്തുന്ന വ്യാജപ്രചാരണങ്ങൾ യഥാർഥ വിവരങ്ങൾ ജനങ്ങൾക്കു ലഭ്യമാകരുതെന്ന ദുരുദ്ദേശ്യത്തോടുകൂടിയല്ലേയെന്നു സംശയിക്കേണ്ടിയിരിക്കുന്നു. പത്രങ്ങൾ പല കൈകൾ മാറി വരുന്നതാണെന്നും അവയിലൂടെ കോവിഡ് പകരാൻ സാധ്യതയുണ്ടെന്നുമാണൊരു പ്രചാരണം. ഇതു തികച്ചും അടിസ്ഥാനരഹിതമാണ്. ആധുനിക അച്ചടിശാലകളിൽ പത്രങ്ങളുടെ അച്ചടിയും പാക്കിംഗും വിതരണത്തിന്റെ ആദ്യഘട്ടങ്ങളുമെല്ലാം പൂർണമായും യന്ത്രവത്കൃതമാണ്. അതുകൊണ്ടുതന്നെ വീടുകളിൽ വിതരണം ചെയ്യുന്പോൾ മാത്രമാണ് അവ കരസ്പർശമേൽക്കുന്നത്.
പത്രവിതരണക്കാരിൽ പലരുമിപ്പോൾ കൈയുറ ധരിച്ചാണ് ആ ജോലി ചെയ്യുന്നതും. പത്രക്കടലാസിലൂടെ വൈറസ് പകരുമെന്ന പ്രചാരണത്തിനു ശാസ്ത്രീയമായ അടിസ്ഥാനമില്ലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്(ഐസിഎംആർ) വ്യക്തമാക്കിയിട്ടുണ്ട്. വലിയൊരു പകർച്ചവ്യാധിയുടെ നാളുകളിൽ അച്ചടി, ദൃശ്യ, ശ്രാവ്യ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്ന ഭാരിച്ച ഉത്തരവാദിത്വത്തെ ഇകഴ്ത്തിക്കാട്ടാനോ വസ്തുനിഷ്ഠമായ കാര്യങ്ങൾ ഈ മാധ്യമങ്ങളിലൂടെ ജനങ്ങളിലെത്തുന്നതു തടയാനോ ചില സാമൂഹ്യവിരുദ്ധർ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായിവേണം ഇപ്പോൾ നടക്കുന്ന ദുഷ്പ്രചാരണങ്ങളെ കാണാൻ.
നവമാധ്യമങ്ങൾ വളരെയേറെ നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ടെങ്കിലും വ്യാപകമായ ദുരുപയോഗവും നടക്കുന്നു. നവമാധ്യമങ്ങളിലൂടെ ആർക്കും എന്തും എവിടെയും എപ്പോൾ വേണമെങ്കിലും പറയാമെന്ന സ്ഥിതി വളരെ അപകടകരമാണ്. സൈബർ സെല്ലും മറ്റു സംവിധാനങ്ങളുമൊക്കെയുണ്ടെങ്കിലും സമൂഹ മാധ്യമങ്ങളിലൂടെയുള്ള അപവാദപ്രചാരണങ്ങളും അസത്യ പ്രചാരണങ്ങളും തകൃതിയാണ്. ലോകത്തെ വലിയ ഭീതിയിൽ ആഴ്ത്തിയിരിക്കുന്ന കൊറോണ വൈറസ് ബാധയുടെ കാലത്തും അസത്യപ്രചാരണങ്ങളിലൂടെ ജനങ്ങളെ വഴിതെറ്റിക്കാനും ആകുലചിത്തരാക്കാനും തെറ്റായ ചികിത്സാമാർഗങ്ങളിലേക്കു തിരിക്കാനും സമൂഹ മാധ്യമങ്ങളിലൂടെ ചിലർ ശ്രമിക്കുന്നു.
ജനങ്ങൾക്ക് ശരിയായ ദിശാബോധവും ശാസ്ത്രീയമായ മാർഗനിർദേശവും നൽകുക എന്ന ഉത്തരവാദിത്വമാണു രാജ്യത്തെ അംഗീകൃത ദിനപത്രങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. സമൂഹം വലിയ വെല്ലുവിളികൾ നേരിട്ട അവസരങ്ങളിലെല്ലാം കേരളത്തിലെ അച്ചടി മാധ്യമങ്ങൾ ഈ ഉത്തരവാദിത്വം കാര്യക്ഷമമായി നിർവഹിച്ച ചരിത്രമാണുള്ളത്. ഓഖി ദുരന്തം, മഹാപ്രളയം തുടങ്ങിയ സമീപകാല പ്രതിസന്ധികളിൽ മലയാള പത്രങ്ങൾ കാഴ്ചവച്ച സേവനം പരക്കേ പ്രകീർത്തിക്കപ്പെട്ടതാണ്. സംഭവങ്ങളുടെ നിജസ്ഥിതി ജനങ്ങളെ അറിയിക്കാനും ജനങ്ങളുടെ ദുഃഖങ്ങളിലും പ്രതീക്ഷകളിലും പങ്കാളികളാകാനും കേരളത്തിലെ പത്രങ്ങൾക്കു സാധിച്ചു.
കൊറോണ വൈറസ് ചൈനയിൽ പടർന്ന നാൾമുതൽ രോഗം ഇപ്പോഴത്തെ ഭീതിദമായ അവസ്ഥയിൽ എത്തുന്നതുവരെ രോഗത്തെ സംബന്ധിച്ചു വസ്തുനിഷ്ഠമായ വാർത്തകൾ നൽകുന്നതിൽ രാജ്യത്തെ മാധ്യമസമൂഹം ബദ്ധശ്രദ്ധമായിരുന്നു. വികസിത രാജ്യങ്ങൾ പോലും കോവിഡിനെതിരേ മുൻകരുതൽ നടപടികളെടുക്കുന്നതിൽ അമാന്തം കാട്ടിയെന്ന ആരോപണം ഉയർന്നിരിക്കേ, ഇന്ത്യയിൽ, വിശേഷിച്ചു കേരളത്തിൽ, വലിയ ജാഗ്രത കൊണ്ടുവരാൻ അച്ചടി മാധ്യമങ്ങളും ഇലക്ട്രോണിക് മാധ്യമങ്ങളും യത്നിച്ചുവെന്നത് അനിഷേധ്യമാണ്. കഴിഞ്ഞ ദിവസം മാധ്യമസ്ഥാപനങ്ങളുടെ മേധാവികളുമായി മുഖ്യമന്ത്രി നടത്തിയ ടെലി കോൺഫറൻസിൽ ഇക്കാര്യം അദ്ദേഹം നന്ദിപൂർവം സ്മരിക്കുകയും ചെയ്തു.
കോവിഡിന്റെ കാരണങ്ങൾ, വ്യാപനത്തിന്റെ രീതി, ചികിത്സ തുടങ്ങിയവയെക്കുറിച്ചു തികച്ചും അശാസ്ത്രീയമായ പ്രചാരണങ്ങൾ ഏറെയാണ്. ആളുകളെ തെറ്റിദ്ധരിപ്പിച്ചു വ്യാജ ചികിത്സ നടത്തിയ ഒരാൾ ഇപ്പോൾ ജയിലിലാണ്. മറ്റു ചിലർ തങ്ങളുടെ മുറിവൈദ്യവും അശാസ്ത്രീയ ബോധ്യങ്ങളുമൊക്കെ സമൂഹ മാധ്യമങ്ങളിലൂടെ പരത്തുന്നു. ഇവരിൽ ചിലർക്കെതിരേ കേസെടുത്തിട്ടുണ്ടെങ്കിലും നവമാധ്യമങ്ങളിൽ സമൂഹദ്രോഹികളുടെ വിളയാട്ടം ഇനിയും അവസാനിച്ചിട്ടില്ല. സമൂഹത്തിൽ വിഷം വിതയ്ക്കുന്ന ഇത്തരക്കാരെ പിടികൂടാൻ ഇപ്പോൾ പല മാർഗങ്ങളുമുണ്ടെന്ന കാര്യം അവർ വിസ്മരിക്കരുത്.
കോവിഡ് രോഗത്തെക്കുറിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പോലെ പ്രഫഷണലായ സംഘടനകൾ നൽകുന്ന മാർഗനിർദേശങ്ങളും അഭിപ്രായങ്ങളുമാണു നാം സ്വീകരിക്കേണ്ടത്. ഐഎംഎയും ഐസിഎംആറുമൊക്കെ നൽകിയ ശാസ്ത്രീയമായ മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിലാണു രാജ്യത്തു സന്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതും 21 ദിവസത്തെ സാമൂഹ്യ ദൂരപാലനത്തിലൂടെ ഈ മഹാമാരിയെ തുരത്താൻ നാം ശ്രമിക്കുന്നതും.
പത്രങ്ങൾക്കു വലിയ വിശ്വാസ്യതയുണ്ടെന്നും അതിനാൽ പത്രങ്ങളിലൂടെയുള്ള കോവിഡ് പ്രതിരോധ ബോധവത്കരണം സുപ്രധാനമാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടുകയുണ്ടായി. അടിസ്ഥാനരഹിതവും സത്യവിരുദ്ധവുമായ കാര്യങ്ങൾ പരന്പരാഗത മാധ്യമങ്ങളിൽ പൊതുവേ വരാറില്ല. അഥവാ വന്നാൽ അവ നിയമനടപടികൾക്കു വിധേയമാകേണ്ടിവരും. അതേസമയം, സാങ്കേതികവിദ്യയുടെ വളർച്ചയോടെ ചില ഓൺലൈൻ മാധ്യമങ്ങൾക്കും മറ്റും രാജ്യത്തിനു പുറത്തിരുന്നുപോലും ഉത്തരവാദിത്വരഹിതമായി വാർത്തകൾ പ്രചരിപ്പിക്കാനാവുമെന്ന സാഹചര്യമുണ്ട്. അതുകൊണ്ടുതന്നെ പരന്പരാഗത മാധ്യമങ്ങളുടെ ശക്തമായ സാന്നിധ്യം ഉറപ്പാക്കേണ്ടതു സമൂഹത്തിന്റെ ആവശ്യവും സർക്കാരിന്റെ ഉത്തരവാദിത്വവുമാണ്.
അച്ചടി, ദൃശ്യ മാധ്യമങ്ങളുടെ പ്രവർത്തനം തടസം കൂടാതെ നടക്കുന്നുവെന്ന് ഉറപ്പുവരുത്താൻ കേന്ദ്ര വാർത്താവിതരണ മന്ത്രാലയം സംസ്ഥാനങ്ങളോടു നിർദേശിച്ചിട്ടുണ്ട്. ആധികാരിക വിവരങ്ങൾ യഥാസമയം സമൂഹത്തിൽ എത്തിച്ചേരാൻ ഈ അടിസ്ഥാന വിവരസേവന ശൃംഖലകൾ അത്യാവശ്യമാണെന്ന് സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്കയച്ച കത്തിൽ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. മറ്റെന്നത്തേയുംകാൾ ഗൗരവപൂർവം അച്ചടി മാധ്യമങ്ങൾ ഇപ്പോൾ തങ്ങളുടെ സാമൂഹ്യ ഉത്തരവാദിത്വം നിറവേറ്റുകയും സർക്കാരും ജനങ്ങളും അതിനു പിന്തുണ നൽകുകയും വേണം.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പക്ഷിപ്പനി: കർഷകരക്ഷ ഉറപ്പാക്കണം
ഗുണ്ടകൾ വളരുന്നത് ആരുടെ തണലിൽ?
ലോകത്തെ രക്ഷിക്കാൻ കുടുംബങ്ങളെ സംരക്ഷിക്കാം
അരുവിത്തുറ മുന്നറിയിപ്പ്
നാലു വർഷ ബിരുദ കോഴ്സ്: നടത്തിപ്പിലും വേണം പരിഷ്കാരം
പ്രകാശം പരത്തുന്ന റോസമ്മ
അത്യുഷ്ണം തീരമേഖലയെ വിഴുങ്ങിയിരിക്കുന്നു
വിജയികൾക്ക് അഭിനന്ദനം, വിചിന്തനം ആശാവഹം
പുലിപ്പേടിയിൽ പരിഭ്രാന്തരായി മുട്ടം, കരിങ്കുന്നം പ്രദേശക്കാർ
കൊടുംചൂട്: കർഷകർക്ക് അടിയന്തര സഹായം വേണം
വഴിപാടാകരുത് ശുചീകരണം
തർക്കങ്ങൾ അവസാനിപ്പിക്കാം; മികച്ച ഡ്രൈവർമാരുണ്ടാകട്ടെ
കലാപക്കനലിൽ ഒരു വർഷം
തൊഴിലാളിദിനത്തിൽ മേയ് പിറക്കുന്നു
ദല്ലാളുമാർ വാഴുന്ന മൂന്നാംകിട രാഷ്ട്രീയം
ഒഴിവാക്കപ്പെടുന്ന ഇരകൾ, വേട്ടക്കാർ
വിദഗ്ധ സമിതിയല്ല; ഇതു വിദഗ്ധ ചതിയാണ്
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
മൂന്നാം നാൾ
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
നമ്മളൊന്നാണ്, ഇന്ത്യക്കാരായ നാം
പ്രതിപക്ഷ ബഹുമാനം ജനാധിപത്യ ബഹുമാനമാണ്
ദുർമോഹിനിയാട്ടങ്ങളെ ആടിത്തകർക്കൂ രാമകൃഷ്ണാ
കേടായ സെർവറും പിടിപ്പുകേടും
ജാമ്യത്തിലിറങ്ങി ഇര തേടുന്നവർ
സർക്കാർ മറക്കരുത്, ആ ദിവസം അടുത്തു
തെരഞ്ഞെടുക്കുന്നത് എംപിയെ അല്ല, ഭാവിയെ
പക്ഷിപ്പനി: കർഷകരക്ഷ ഉറപ്പാക്കണം
ഗുണ്ടകൾ വളരുന്നത് ആരുടെ തണലിൽ?
ലോകത്തെ രക്ഷിക്കാൻ കുടുംബങ്ങളെ സംരക്ഷിക്കാം
അരുവിത്തുറ മുന്നറിയിപ്പ്
നാലു വർഷ ബിരുദ കോഴ്സ്: നടത്തിപ്പിലും വേണം പരിഷ്കാരം
പ്രകാശം പരത്തുന്ന റോസമ്മ
അത്യുഷ്ണം തീരമേഖലയെ വിഴുങ്ങിയിരിക്കുന്നു
വിജയികൾക്ക് അഭിനന്ദനം, വിചിന്തനം ആശാവഹം
പുലിപ്പേടിയിൽ പരിഭ്രാന്തരായി മുട്ടം, കരിങ്കുന്നം പ്രദേശക്കാർ
കൊടുംചൂട്: കർഷകർക്ക് അടിയന്തര സഹായം വേണം
വഴിപാടാകരുത് ശുചീകരണം
തർക്കങ്ങൾ അവസാനിപ്പിക്കാം; മികച്ച ഡ്രൈവർമാരുണ്ടാകട്ടെ
കലാപക്കനലിൽ ഒരു വർഷം
തൊഴിലാളിദിനത്തിൽ മേയ് പിറക്കുന്നു
ദല്ലാളുമാർ വാഴുന്ന മൂന്നാംകിട രാഷ്ട്രീയം
ഒഴിവാക്കപ്പെടുന്ന ഇരകൾ, വേട്ടക്കാർ
വിദഗ്ധ സമിതിയല്ല; ഇതു വിദഗ്ധ ചതിയാണ്
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
മൂന്നാം നാൾ
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
നമ്മളൊന്നാണ്, ഇന്ത്യക്കാരായ നാം
പ്രതിപക്ഷ ബഹുമാനം ജനാധിപത്യ ബഹുമാനമാണ്
ദുർമോഹിനിയാട്ടങ്ങളെ ആടിത്തകർക്കൂ രാമകൃഷ്ണാ
കേടായ സെർവറും പിടിപ്പുകേടും
ജാമ്യത്തിലിറങ്ങി ഇര തേടുന്നവർ
സർക്കാർ മറക്കരുത്, ആ ദിവസം അടുത്തു
തെരഞ്ഞെടുക്കുന്നത് എംപിയെ അല്ല, ഭാവിയെ
More from other section
മെഡിക്കൽ കോളജുകളില്‍ ചികിത്സാപിഴവ്; വിരലിനു പകരം നാവിന് ശസ്ത്രക്രിയ
Kerala
തട്ടിപ്പുകേസിൽ സുപ്രധാന വിധി
National
വധശ്രമം നേരിട്ട സ്ലോവാക്യൻ പ്രധാനമന്ത്രി ഫിസോ അപകടനില തരണം ചെയ്തു
International
ഗ്രോവിംഗ്ടണ് വെഞ്ചേഴ്സ് വിതരണശൃംഖല വിപുലമാക്കും
Business
ഇന്ത്യൻ ഫുട്ബോൾ നായകൻ സുനിൽ ഛേത്രി വിരമിക്കൽ പ്രഖ്യാപിച്ചു
Sports
More from other section
മെഡിക്കൽ കോളജുകളില്‍ ചികിത്സാപിഴവ്; വിരലിനു പകരം നാവിന് ശസ്ത്രക്രിയ
Kerala
തട്ടിപ്പുകേസിൽ സുപ്രധാന വിധി
National
വധശ്രമം നേരിട്ട സ്ലോവാക്യൻ പ്രധാനമന്ത്രി ഫിസോ അപകടനില തരണം ചെയ്തു
International
ഗ്രോവിംഗ്ടണ് വെഞ്ചേഴ്സ് വിതരണശൃംഖല വിപുലമാക്കും
Business
ഇന്ത്യൻ ഫുട്ബോൾ നായകൻ സുനിൽ ഛേത്രി വിരമിക്കൽ പ്രഖ്യാപിച്ചു
Sports
Latest News
സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡന്റായി കപില്‍ സിബല്‍
മുംബൈയിലെ പരസ്യ ഹോർഡിംഗ് അപകടം: പരസ്യക്കമ്പനി ഡയറക്ടര്‍ അറസ്റ്റില്‍
Latest News
സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡന്റായി കപില്‍ സിബല്‍
മുംബൈയിലെ പരസ്യ ഹോർഡിംഗ് അപകടം: പരസ്യക്കമ്പനി ഡയറക്ടര്‍ അറസ്റ്റില്‍
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top