Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
വണ്ടിപ്പെരിയാറിലെ അദൃശ്യകരങ്ങ...
ഭാഗ്യപ്പെട്ടവൻ ഉമ്മൻ ചാ...
ഇന്ധനവില വർധന: നാടകങ്ങൾ മതി...
വിവരാവകാശ നിയമം ദുര്‍ബലമാക്കരുത്
കൃഷി മരണക്കെണിയോ?
Previous
Next
cat11 News
Click here for detailed news of all items
ഇളവുകളേറുന്പോൾ കൈവിട്ടു കളിക്കരുത്
Monday, June 1, 2020 11:38 PM IST
കൂടുതൽ ലോക്ക്ഡൗൺ ഇളവുകളിലേക്കു കേരളവും കടക്കുകയാണ്. ഇളവുകൾ ആവശ്യമെങ്കിലും ജാഗ്രത കൂടുതൽ ആവശ്യമായ വേളയാണിത്. അശ്രദ്ധയും അമിതമായ ആത്മവിശ്വാസവും അപകടം വരുത്തിവയ്ക്കും
ലോക്ക്ഡൗൺ ഇളവുകളുടെ പുതിയൊരു ഘട്ടം തുടങ്ങുന്പോൾ കേരളം കൂടുതൽ ജാഗ്രതയോടെ നീങ്ങേണ്ടതുണ്ട്. നാലാം ഘട്ട ദേശീയ ലോക്ക് ഡൗൺ ഞായറാഴ്ച അവസാനിച്ചെങ്കിലും കൂടുതൽ ഇളവുകളോടെ അഞ്ചാംഘട്ടം തുടങ്ങിയിരിക്കുന്നു. സംസ്ഥാനത്തു സ്പെഷൽ ട്രെയിൻ സർവീസുകൾ ഇന്നലെ ആരംഭിച്ചു. ജനശതാബ്ദി എക്സ്പ്രസ് ഉൾപ്പെടെ ഏഴു ട്രെയിനുകളാണു സർവീസ് നടത്തുന്നത്. കണ്ണൂരിൽനിന്നു പുറപ്പെടേണ്ട ട്രെയിൻ കോഴിക്കോട്ടുനിന്നു യാത്ര തുടങ്ങേണ്ടിവന്നത് ആദ്യദിനത്തിലെ കല്ലുകടിയായി. അയൽജില്ല വരെ ബസ് സർവീസും തുടങ്ങും. കാറിൽ ഡ്രൈവർ ഉൾപ്പെടെ നാലുപേർക്കു യാത്ര ചെയ്യാം. ഓട്ടോറിക്ഷയിൽ ഡ്രൈവറടക്കം മൂന്നുപേർക്കും. യാത്രയിൽ മുഖകവചം നിർബന്ധിതമാണ്. ബസുകളുടെ വാതിലുകളിൽ സാനിറ്റൈസറും സജ്ജമാക്കണം.
അഞ്ചാംഘട്ട ലോക്ക്ഡൗണിനും കേന്ദ്രസർക്കാർ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണു സംസ്ഥാനങ്ങൾ ഇളവുകൾ അനുവദിക്കേണ്ടത്. കേന്ദ്രവുമായി ആലോചിച്ചുമാത്രമേ ഇളവുകളിൽ തീരുമാനങ്ങളെടുക്കുകയുള്ളൂവെന്നു മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനാന്തര യാത്രയ്ക്കു പാസ് ആവശ്യമില്ലെന്നാണു കേന്ദ്ര നിർദേശമെങ്കിലും അതുൾപ്പെടെ ചില കാര്യങ്ങളിൽ കേരളം കർശന നിലപാടാണു സ്വീകരിച്ചിട്ടുള്ളത്.
വിദേശങ്ങളിൽനിന്നും അന്യസംസ്ഥാനങ്ങളിൽനിന്നും വരുന്നവരെ സ്വാഗതം ചെയ്യുകയെന്നതാണു സംസ്ഥാനത്തിന്റെ പൊതുനിലപാട്. സർക്കാർ ഇക്കാര്യം വ്യക്തമാക്കിയിട്ടുമുണ്ട്. എന്നിരുന്നാലും പുറത്തുനിന്നു വരുന്നവരുടെ രോഗപരിശോധന, നീരീക്ഷണം, ക്വാറന്റൈൻ തുടങ്ങിയ കാര്യങ്ങളിൽ പല പരാതികളും പരിമിതികളും നിലനിൽക്കുന്നു. ഇക്കഴിഞ്ഞ ദിവസങ്ങളിലെ രോഗവ്യാപനത്തോതു വിലയിരുത്തുന്പോൾ രോഗബാധിതരിൽ ബഹുഭൂരിപക്ഷവും പുറത്തുനിന്നു വന്നവരാണെന്നു കാണാം. ഇന്നലെ രോഗബാധ സ്ഥിരീകരിച്ച 57 പേരിൽ 55 പേർ പുറത്തുനിന്നു വന്നവരാണ്. വിദേശങ്ങളിൽനിന്നു വന്നവർ 27. ഇതര സംസ്ഥാനങ്ങളിൽനിന്നു വന്നവർ 28. സന്പർക്കത്തിലൂടെ രോഗബാധയുണ്ടായതു രണ്ടുപേർക്കു മാത്രം. മേയ് നാലിനു ശേഷം രോഗബാധിതരായവരിൽ 90 ശതമാനവും പുറത്തുനിന്നു വന്നവരാണ്.
വരുംദിവസങ്ങളിലും രോഗബാധിതരുടെ എണ്ണം വർധിക്കുമെന്ന വിലയിരുത്തലാണുള്ളത്. എന്നിരുന്നാലും സമൂഹവ്യാപനം ഉണ്ടായില്ല. സമൂഹവ്യാപനം ഉണ്ടാകാതെ സൂക്ഷിക്കുന്നതിലുള്ള വിജയം സംസ്ഥാനത്തിന്റെ പൊതു പ്രതിരോധ സംവിധാനത്തിന്റെ മികവായി കണക്കാക്കാം. ഉറവിടമറിയാത്ത 30 രോഗബാധിതരുടേത് ഒറ്റപ്പെട്ട കേസുകളാണെന്നും ഇതിനെ സമൂഹവ്യാപനഫലമായി കാണേണ്ടതില്ലെന്നും ഇന്നലെ മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ, ജാഗ്രതാ നിർദേശങ്ങളെ ജനങ്ങളിൽ പലരും വേണ്ടത്ര ഗൗരവത്തോടെ എടുക്കാത്തതായി കാണുന്നുണ്ട്. ഈ ഉദാസീനത ഒഴിവാക്കിയേ തീരൂ. നിരന്തരമായ ബോധവത്കരണം ഇനിയും തുടരണം. മാധ്യമങ്ങൾ ഇക്കാര്യത്തിൽ വലിയ സേവനമാണിപ്പോൾ ചെയ്യുന്നത്. കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്പോഴും മാധ്യമങ്ങൾ ഈ സാമൂഹ്യ പ്രതിബദ്ധത അന്യൂനം പുലർത്തുന്നു.
സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്നതു സംബന്ധിച്ചു ജൂലൈയിലേ അന്തിമ തീരുമാനമുണ്ടാകൂ. എന്നാൽ, സാധാരണ വർഷങ്ങളിലെന്നപോലെ ഇത്തവണ ജൂൺ ഒന്നിനുതന്നെ പഠനം തുടങ്ങി. കുട്ടികൾ സ്കൂളുകളിലെത്താതെ ഓൺലൈനിലൂടെ നടത്തുന്ന ക്ലാസുകൾ നമുക്കു പുതുമയാണ്. നമ്മുടെ വിദ്യാഭ്യാസരംഗം പുതിയൊരു ബോധന ശൈലിയിലേക്കു കടക്കുകയാണ്. സ്മാർട്ട് ക്ലാസ് റൂമുകളും കംപ്യൂട്ടറുകളുമൊക്കെ സ്കൂളുകളിൽ ഏർപ്പെടുത്തിയിരുന്നു. എന്നാൽ വിദ്യാർഥികളുടെ വീടുകളിൽ ഇത്തരം പഠനോപകരണങ്ങൾ ഉണ്ടായിരുന്നാലേ ഓൺലൈൻ പഠനം കാര്യക്ഷമമാകൂ. ഇക്കാര്യത്തിൽ കേരളത്തിലെ ചില പ്രദേശങ്ങൾ ഏറെ പിന്നാക്കമാണ്. ആ പ്രദേശങ്ങളിൽ വായനശാല പോലുള്ള പൊതുസ്ഥാപനങ്ങളിൽ പഠനസൗകര്യമൊരുക്കിയിട്ടുണ്ട്. എന്നാൽ, പഠനോപകരണങ്ങൾ ലഭ്യമായവർക്കുതന്നെ ഇൻർനെറ്റ് കണക്ടിവിറ്റി കിട്ടാത്തതുപോലുള്ള പ്രശ്നങ്ങളുണ്ട്.
കുട്ടികൾക്കു വീടുകളിൽ ഇരുന്ന് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ സാധിക്കുമെങ്കിലും അതിനുശേഷമുള്ള സമയത്ത് അവർ സ്മാർട്ട് ഫോണും ഇന്റർനെറ്റുമൊക്കെ ഉപയോഗിക്കുന്നതിൽ രക്ഷാകർത്താക്കൾ ശ്രദ്ധ പുലർത്തണം. നവമാധ്യമങ്ങളുടെ ദുരുപയോഗം വലിയ പ്രശ്നം തന്നെയാണ്. ആധുനിക സാങ്കേതികവിദ്യകൾ ഏറെ പ്രയോജനപ്രദമാണെങ്കിലും അവയിലെ ചതിക്കുഴികളെക്കുറിച്ചു കുട്ടികൾക്കും രക്ഷിതാക്കൾക്കും അറിവുണ്ടായിരിക്കണം. ഇക്കാര്യത്തിൽ അധ്യാപകരുടെ മാർഗനിർദേശങ്ങൾ പ്രധാനമാണ്.
ഓൺലൈൻ വിദ്യാഭ്യാസത്തിനു സൗകര്യമില്ലാത്ത കുട്ടികൾക്കായി സംസ്ഥാന സർക്കാർ പുതിയൊരു പദ്ധതി ഇന്നലെ പ്രഖ്യാപിച്ചിട്ടുണ്ട്. ടെലിവിഷൻ ഇല്ലാത്ത കുട്ടികളുടെ വീടുകളിൽ ടെലിവിഷൻ സെറ്റുകൾ കെഎസ്എഫ്ഇ സ്പോൺസർ ചെയ്യുമെന്നാണു പ്രഖ്യാപനം. വിദ്യാർഥികൾക്കു ലാപ് ടോപ് വാങ്ങാനുള്ള പദ്ധതിയും ഈ സർക്കാർ സ്ഥാപനം തയാറാക്കിയിട്ടുണ്ട്. തീർത്തും പാവപ്പെട്ട കുട്ടികൾക്കു പൂർണമായും സൗജന്യമായി ഇതു ലഭ്യമാക്കിയാൽ നന്ന്.
ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ ജീവിതശൈലീ രോഗങ്ങൾക്കു പതിവായി മരുന്നു കഴിക്കുന്നവരും നിശ്ചിത ഇടവേളകളിൽ ഡോക്ടർമാരുടെ പരിശോധനയ്ക്കു വിധേയരായിരുന്നവരുമായ പലരും ലോക്ക്ഡൗൺ കാലത്ത് ആശുപത്രി സന്ദർശനം വേണ്ടെന്നുവച്ചിരിക്കുകയായിരുന്നു. ലോക്ക്ഡൗണിൽ അയവുവന്നിരിക്കുന്നതോടെ മെഡിക്കൽ കോളജുകൾ ഉൾപ്പെടെയുള്ള ആശുപത്രികളിൽ പരിശോധനയ്ക്കെത്തുന്നവരുടെ എണ്ണം വർധിക്കും. ആശുപത്രികൾ രോഗവ്യാപന കേന്ദ്രങ്ങളായി മാറാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
ആരാധനാലയങ്ങൾ തുറക്കുന്നതു സംബന്ധിച്ച വിശദാംശങ്ങളിൽ ഇനിയും തീരുമാനമായിട്ടില്ല. ജനങ്ങൾക്കു ഭൗതികസൗകര്യങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം അവരുടെ ആധ്യാത്മികാവശ്യങ്ങളും നിറവേറ്റപ്പെടേണ്ടതുണ്ട്. സംഘർഷഭരിതവും ആശങ്കകൾ നിറഞ്ഞതുമായ സാഹചര്യങ്ങളിൽ ആധ്യാത്മികാനുഷ്ഠാനങ്ങൾ ഏറെപ്പേർക്ക് ആശ്വാസമാകും. സാമൂഹ്യാരോഗ്യം എന്നതിൽ ശാരീരികാരോഗ്യം മാത്രമല്ല അടങ്ങിയിട്ടുള്ളത്.
ഇളവുകളുടെ പൂർണരൂപം ഇനിയുമായിട്ടില്ല. കേരളത്തിൽ ജനജീവിതം സാധാരണ നിലയിലേക്കു മടക്കിക്കൊണ്ടുവരുന്നതിനുള്ള ഒരുക്കങ്ങളാണിപ്പോൾ നടക്കുന്നത്. ഓരോ ചുവടും ജാഗ്രതയോടെ വച്ചെങ്കിൽ മാത്രമേ ലക്ഷ്യത്തിലെത്താൻ കഴിയൂ. സമൂഹത്തിൽ ഒരാളുടെ അശ്രദ്ധപോലും വലിയ അപകടം വരുത്തിവയ്ക്കാമെന്ന കാര്യം ഓരോരുത്തരും മനസിൽവയ്ക്കട്ടെ.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഗുണ്ടകൾ വളരുന്നത് ആരുടെ തണലിൽ?
ലോകത്തെ രക്ഷിക്കാൻ കുടുംബങ്ങളെ സംരക്ഷിക്കാം
അരുവിത്തുറ മുന്നറിയിപ്പ്
നാലു വർഷ ബിരുദ കോഴ്സ്: നടത്തിപ്പിലും വേണം പരിഷ്കാരം
പ്രകാശം പരത്തുന്ന റോസമ്മ
അത്യുഷ്ണം തീരമേഖലയെ വിഴുങ്ങിയിരിക്കുന്നു
വിജയികൾക്ക് അഭിനന്ദനം, വിചിന്തനം ആശാവഹം
പുലിപ്പേടിയിൽ പരിഭ്രാന്തരായി മുട്ടം, കരിങ്കുന്നം പ്രദേശക്കാർ
കൊടുംചൂട്: കർഷകർക്ക് അടിയന്തര സഹായം വേണം
വഴിപാടാകരുത് ശുചീകരണം
തർക്കങ്ങൾ അവസാനിപ്പിക്കാം; മികച്ച ഡ്രൈവർമാരുണ്ടാകട്ടെ
കലാപക്കനലിൽ ഒരു വർഷം
തൊഴിലാളിദിനത്തിൽ മേയ് പിറക്കുന്നു
ദല്ലാളുമാർ വാഴുന്ന മൂന്നാംകിട രാഷ്ട്രീയം
ഒഴിവാക്കപ്പെടുന്ന ഇരകൾ, വേട്ടക്കാർ
വിദഗ്ധ സമിതിയല്ല; ഇതു വിദഗ്ധ ചതിയാണ്
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
മൂന്നാം നാൾ
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
നമ്മളൊന്നാണ്, ഇന്ത്യക്കാരായ നാം
പ്രതിപക്ഷ ബഹുമാനം ജനാധിപത്യ ബഹുമാനമാണ്
ദുർമോഹിനിയാട്ടങ്ങളെ ആടിത്തകർക്കൂ രാമകൃഷ്ണാ
കേടായ സെർവറും പിടിപ്പുകേടും
ജാമ്യത്തിലിറങ്ങി ഇര തേടുന്നവർ
സർക്കാർ മറക്കരുത്, ആ ദിവസം അടുത്തു
തെരഞ്ഞെടുക്കുന്നത് എംപിയെ അല്ല, ഭാവിയെ
നെറികെട്ട കൊടുക്കൽ വാങ്ങലുകൾ
ഗുണ്ടകൾ വളരുന്നത് ആരുടെ തണലിൽ?
ലോകത്തെ രക്ഷിക്കാൻ കുടുംബങ്ങളെ സംരക്ഷിക്കാം
അരുവിത്തുറ മുന്നറിയിപ്പ്
നാലു വർഷ ബിരുദ കോഴ്സ്: നടത്തിപ്പിലും വേണം പരിഷ്കാരം
പ്രകാശം പരത്തുന്ന റോസമ്മ
അത്യുഷ്ണം തീരമേഖലയെ വിഴുങ്ങിയിരിക്കുന്നു
വിജയികൾക്ക് അഭിനന്ദനം, വിചിന്തനം ആശാവഹം
പുലിപ്പേടിയിൽ പരിഭ്രാന്തരായി മുട്ടം, കരിങ്കുന്നം പ്രദേശക്കാർ
കൊടുംചൂട്: കർഷകർക്ക് അടിയന്തര സഹായം വേണം
വഴിപാടാകരുത് ശുചീകരണം
തർക്കങ്ങൾ അവസാനിപ്പിക്കാം; മികച്ച ഡ്രൈവർമാരുണ്ടാകട്ടെ
കലാപക്കനലിൽ ഒരു വർഷം
തൊഴിലാളിദിനത്തിൽ മേയ് പിറക്കുന്നു
ദല്ലാളുമാർ വാഴുന്ന മൂന്നാംകിട രാഷ്ട്രീയം
ഒഴിവാക്കപ്പെടുന്ന ഇരകൾ, വേട്ടക്കാർ
വിദഗ്ധ സമിതിയല്ല; ഇതു വിദഗ്ധ ചതിയാണ്
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
മൂന്നാം നാൾ
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
നമ്മളൊന്നാണ്, ഇന്ത്യക്കാരായ നാം
പ്രതിപക്ഷ ബഹുമാനം ജനാധിപത്യ ബഹുമാനമാണ്
ദുർമോഹിനിയാട്ടങ്ങളെ ആടിത്തകർക്കൂ രാമകൃഷ്ണാ
കേടായ സെർവറും പിടിപ്പുകേടും
ജാമ്യത്തിലിറങ്ങി ഇര തേടുന്നവർ
സർക്കാർ മറക്കരുത്, ആ ദിവസം അടുത്തു
തെരഞ്ഞെടുക്കുന്നത് എംപിയെ അല്ല, ഭാവിയെ
നെറികെട്ട കൊടുക്കൽ വാങ്ങലുകൾ
More from other section
സമരത്തിന് ബ്രേക്ക്!; ഗതാഗത മന്ത്രിയുമായുള്ള ചർച്ച വിജയം
Kerala
നിയമ ഭേദഗതി നടപ്പിലാക്കി; 14 പേർക്ക് പൗരത്വം നൽകി
National
സ്ലോവാക്യൻ പ്രധാനമന്ത്രി ഫിസോയ്ക്കു വെടിയേറ്റു
International
വനിതകൾക്ക് വൻ ആനുകൂല്യങ്ങളുമായി കനറ ഏയ്ഞ്ചൽ
Business
ഫെഡറേഷൻ അത്ലറ്റിക്സിൽ നീരജ് ചോപ്രയ്ക്കു സ്വർണം
Sports
More from other section
സമരത്തിന് ബ്രേക്ക്!; ഗതാഗത മന്ത്രിയുമായുള്ള ചർച്ച വിജയം
Kerala
നിയമ ഭേദഗതി നടപ്പിലാക്കി; 14 പേർക്ക് പൗരത്വം നൽകി
National
സ്ലോവാക്യൻ പ്രധാനമന്ത്രി ഫിസോയ്ക്കു വെടിയേറ്റു
International
വനിതകൾക്ക് വൻ ആനുകൂല്യങ്ങളുമായി കനറ ഏയ്ഞ്ചൽ
Business
ഫെഡറേഷൻ അത്ലറ്റിക്സിൽ നീരജ് ചോപ്രയ്ക്കു സ്വർണം
Sports
Latest News
ഐപിഎൽ മത്സരത്തിനിടെ പഴകിയ ഭക്ഷണം കഴിച്ച യുവാവ് കുഴഞ്ഞു വീണു; പോലീസ് കേസെടുത്തു
സംസ്ഥാന വ്യാപക പരിശോധന; 301 ക്രിമിനലുകൾ പിടിയിൽ
Latest News
ഐപിഎൽ മത്സരത്തിനിടെ പഴകിയ ഭക്ഷണം കഴിച്ച യുവാവ് കുഴഞ്ഞു വീണു; പോലീസ് കേസെടുത്തു
സംസ്ഥാന വ്യാപക പരിശോധന; 301 ക്രിമിനലുകൾ പിടിയിൽ
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
അമേരിക്കയില്‍ സൂര്യപ്രകാശ നിയമം (സണ്‍ഷൈന്‍ ആക്ട്) എന്നറിയപ്പെടുന്ന നിയമത്തിന്റെ ഇന്ത്യന്‍ പതിപ്പാണു വിവരാവകാശ നിയമം അഥവാ ആര്‍ടിഐ ആ...
Top