സംസ്ഥാന ദുരിത നിവാരണ അഥോറിറ്റിയുമായി കൂടിയാലോചിച്ചശേഷം മാത്രമേ ആംഗൻവാടികൾ തുറക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാവൂ. എല്ലാ കുട്ടികൾക്കും ഗർഭിണികൾക്കും പോഷകാഹാരം ലഭിക്കുന്നുണ്ടെന്ന് കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയം ഉറപ്പു വരുത്തണമെന്നും കോടതി നിർദേശിച്ചു.
കോവിഡ് കാലത്താണെങ്കിൽ പോലും മുലയൂട്ടുന്ന അമ്മമാർക്കും കുഞ്ഞുങ്ങൾക്കും ആവശ്യമായ പോഷകാഹാരം ലഭ്യമാക്കണമെന്ന് നേരത്തെ കോടതി സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിരുന്നു.