മലന്പുഴ ഡാമിലെ ജലം: ഹൈക്കോടതി വിശദീകരണം തേടി
മലന്പുഴ ഡാമിലെ  ജലം: ഹൈക്കോടതി  വിശദീകരണം തേടി
Saturday, October 6, 2018 2:24 AM IST
കൊച്ചി: മലന്പുഴ അണക്കെട്ടിൽനിന്നു കാർഷികാവശ്യങ്ങൾക്ക് വെള്ളം ലഭ്യമാക്കണമെന്ന ഹർജി സിംഗിൾ ബെഞ്ച് തീർപ്പാക്കിയതു ഫലപ്രദമായില്ലെന്നാരോപിച്ച് പാലക്കാടൻ കർഷക മുന്നേറ്റം ഉൾപ്പെടെയുള്ളവർ സമർപ്പിച്ച അപ്പീലിൽ ഹൈക്കോടതി സർക്കാരിന്‍റെ വിശദീകരണം തേടി. വർഷങ്ങളായി പാലക്കാട് മരുതറോഡ് പഞ്ചായത്ത് മേഖലയിൽ കൃഷി ചെയ്യുന്നവരാണ് ഹർജിക്കാർ.

2016 - 17 കാലയളവിൽ 27 ദിവസം മാത്രമാണ് വെള്ളം ലഭിച്ചതെന്നും ദിവസവും 10 എംഎൽഡി വെള്ളം കിൻഫ്ര പാർക്കിലേക്ക് നൽകാൻ ജല അഥോറിറ്റിക്ക് നിർദേശമുള്ളതിനാലാണ് ജലവിതരണത്തിന്‍റെ അളവു കുറച്ചതെന്നും ഹർജിയിൽ ആരോപിക്കുന്നു.

വ്യവസായ യൂണിറ്റിലേക്ക് കുടിവെള്ളവും ഇതോടൊപ്പം നൽകണം. ഇക്കാര്യം ചൂണ്ടിക്കാട്ടി സിംഗിൾബെഞ്ചിൽ ഹർജി നൽകിയെങ്കിലും തങ്ങളുടെ ആവശ്യങ്ങളൊന്നും പരിഗണിക്കാതെ ഹർജി തീർപ്പാക്കിയെന്ന് അപ്പീലിൽ പറയുന്നു. കാർഷികാവശ്യങ്ങൾക്ക് വെള്ളം ലഭ്യമാക്കാതെ വ്യാവസായികാവശ്യങ്ങൾക്ക് വെള്ളം നൽകുന്നത് അനീതിയാണ്. പ്രതിവർഷം 90 ദിവസം ജലവിതരണമുണ്ടായാലേ കൃഷിക്ക് ഗുണമുള്ളൂവെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.