ജപ്തി നടപടിയിൽ ഇളവിന് നിയമം വരുന്നു
ജപ്തി നടപടിയിൽ ഇളവിന് നിയമം വരുന്നു
Friday, May 10, 2024 1:43 AM IST
കെ. ഇന്ദ്രജിത്ത്

തിരുവനന്തപുരം: ജപ്തി നടപടിയിൽ ഇളവ് അനുവദിക്കാൻ സർക്കാരിന് അധികാരം നൽകുന്ന നിയമം വരുന്നു. ജപ്തി നടപടി നീട്ടിവയ്ക്കാനും വായ്പ തിരിച്ചടയ്ക്കാൻ കൂടുതൽ ഗഡുക്കൾ അനുവദിക്കാനുമുള്ള സർക്കാരിന്‍റെ അധികാരം പുനഃസ്ഥാപിക്കാനുമായി ബിൽ കൊണ്ടുവരും.

റവന്യു, ധന വകുപ്പുകളുടെ നിർദേശമടങ്ങിയ റവന്യു റിക്കവറി ബില്ലിന്‍റെ കരട് നിയമവകുപ്പ് തയാറാക്കി. ജൂണിൽ ചേരുന്ന സന്പൂർണ ബജറ്റ് സമ്മേളനത്തിൽ ബിൽ നിയമസഭയിലെത്തും.

എക്സിക്യൂട്ടീവ് മജിസ്റ്റീരിയൽ അധികാരമുള്ള തഹസിൽദാർ മുതൽ മുഖ്യമന്ത്രി വരെയുള്ളവർക്ക് റവന്യു റിക്കവറി പ്രകാരമുള്ള ജപ്തി നടപടികൾ നീട്ടിവയ്ക്കാനും കൂടുതൽ ഗഡുക്കളായി വായ്പത്തുക തിരിച്ചടയ്ക്കാൻ വായ്പ എടുത്തയാൾക്ക് സാവകാശം നൽകുന്നതുമായ ബില്ലാണ് നിലവിൽ വരുന്നത്.

നേരത്തേ തഹസിൽദാർ മുതൽ മുഖ്യമന്ത്രി വരെയുള്ളവർക്ക് വായ്പത്തുക 10 ഗഡുക്കളായി തിരിച്ചടയ്ക്കാനുള്ള ഉത്തരവിറക്കാൻ കഴിയുമായിരുന്നു. എന്നാൽ ജപ്തി നടപടി നീട്ടിവയ്ക്കാൻ നിർദേശിച്ച് റവന്യു- ധനമന്ത്രിമാർ നൽകിയ ഉത്തരവ് ബാങ്ക് ഹൈക്കോടതിയിൽ ചോദ്യംചെയ്തു. ഇല്ലാത്ത നിയമത്തിന്‍റെ പേരിൽ ജപ്തി നടപടി ഒഴിവാക്കാൻ ഇടപെടരുതെന്നു നിർദേശിച്ച കോടതി, ആവശ്യമെങ്കിൽ നിയമം നിർമിക്കാനും സർക്കാരിനോടു നിർദേശിച്ചു.

22 വർഷമായി സർക്കാർ നൽകിവന്ന ഉത്തരവുകൾ തുടരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു അപ്പീൽ സമർപ്പിച്ചെങ്കിലും ഇതും തള്ളി. ഈ സാഹചര്യത്തിലാണ് നിയമ നിർമാണത്തിലേക്കു കടന്നത്. ജപ്തി നടപടി ഒഴിവാക്കാനും വായ്പത്തുക തുക ഗഡുക്കളാക്കാനുമായി ലക്ഷക്കണക്കിന് അപേക്ഷകളാണ് മന്ത്രിമാരുടെയും മുഖ്യമന്ത്രിയുടെയും പരിഗണനയ്ക്കു വരുന്നത്.

റവന്യു മന്ത്രിക്ക് അഞ്ചു ലക്ഷം രൂപ വരെയും ധനമന്ത്രിക്ക് 10 ലക്ഷം വരെയും മുഖ്യമന്ത്രിക്ക് 20 ലക്ഷം വരെയുമുള്ള വായ്പാ കുടിശികയെ തുടർന്നുള്ള ജപ്തി നടപടി താത്കാലികമായി നിർത്തിവയ്ക്കാൻ അധികാരം നൽകുന്നതാണു നിയമം.

സഹകരണ, ദേശസാത്കൃത, ഷെഡ്യൂൾഡ്, കോമേഴ്സ്യൽ ബാങ്കുകളുടെയും ജപ്തി നടപടിയിൽ സർക്കാരിന് ഇടപെട്ട് വായ്പ എടുത്തയാൾക്ക് ആശ്വാസം നൽകാൻ പുതിയ നിയമം പ്രാബല്യത്തിലാകുന്നതോടെ കഴിയും. എന്നാൽ, സർഫാസി ആക്ട് പ്രകാരമുള്ള ജപ്തിയിൽ ഇടപെടാനാവില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.