നിരോധനാജ്ഞ
നിരോധനാജ്ഞ
Friday, November 16, 2018 1:46 AM IST
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സമവായ നീക്കം പൊളിഞ്ഞു. മണ്ഡല- മകരവിളക്കു മഹോത്സവത്തിനായി ഇന്നു നട തുറക്കാനിരിക്കെ യുവതീപ്രവേശന വിഷയത്തിലുള്ള സുപ്രീംകോടതി വിധിയെക്കുറിച്ചു ചർച്ച ചെയ്യാൻ ഇന്നലെ വിളിച്ചു ചേർത്ത സർവകക്ഷിയോഗം പരാജയപ്പെട്ടു. തുടർന്ന് ഇന്നലെ രാത്രി ശബരിമലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇലവുങ്കൽ മുതൽ സന്നിധാനം വരെ ഒരാഴ്ചത്തേക്കാണു നിരോധനാജ്ഞ.

തുലാമാസ പൂജയ്ക്കും ചി ത്തിര ആട്ട വിശേഷത്തിനും ശബരിമലയിൽ അരങ്ങേറിയ അനിഷ്ടസംഭവങ്ങൾ മണ്ഡല - മകരവിളക്കു കാലത്തും ആവർത്തിക്കുമോ എന്ന ആശങ്ക ഇതോടെ ശക്തിപ്പെട്ടു. ശബരിമല ദർശനത്തിനായി തൃപ്തി ദേശായിയുടെ നേതൃത്വത്തിൽ യുവതികൾ എത്തുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. എണ്ണൂറിലധികം യുവതികൾ ദർശനത്തിനായി വെബ്സൈറ്റിൽ ബുക്ക് ചെയ്തു കഴിഞ്ഞു.

സുപ്രീംകോടതിവിധി നടപ്പാക്കാതെ സർക്കാരിനു മുന്നിൽ മറ്റു മാർഗമില്ലെന്ന നിലപാട് മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചതോടെയാണു സർവകക്ഷിയോഗത്തിൽ സമവായം ഉണ്ടാക്കാനാവാതെ പോയത്. മുഖ്യമന്ത്രിക്കുശേഷം പ്രസംഗിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിലയും ബിജെപി സംസ്ഥാന പ്രസിഡന്‍റ് പി.എസ്. ശ്രീധരൻ പിള്ളയും സർക്കാർ സുപ്രീംകോടതിയിൽനിന്നു സാവകാശം തേടണമെന്ന് ആവശ്യപ്പെട്ടു. പുനഃപരിശോധനാ ഹർജി മണ്ഡലകാലത്തിനു ശേഷം മാത്രം പരിഗണിക്കുന്ന സാഹചര്യത്തിൽ ഈ വർഷത്തെ മണ്ഡലകാലത്തു കോടതിവിധി നടപ്പാക്കുന്നതിനു സാവകാശം തേടാമെന്നായിരുന്നു അവരുടെ നിലപാട്. എന്നാൽ, സുപ്രീംകോടതിയിൽ സാവകാശം തേടാൻ സർക്കാരിനു സാധിക്കില്ലെന്നു മുഖ്യമന്ത്രി ആവർത്തിച്ചതോടെ യുഡിഎഫും ബിജെപിയും യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. ഇതേസമയം തന്നെ യോഗം അവസാനിപ്പിച്ച് മറ്റുള്ളവരും പുറത്തു വന്നു.


മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, ഇ. ചന്ദ്രശേഖരൻ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവരും വിവിധ രാഷ്‌ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുത്തു. രാവിലെ 11 ന് ആരംഭിച്ച യോഗം ഉച്ചകഴിഞ്ഞ് ഒന്നരയോടെയാണ് അവസാനിച്ചത്. ഉച്ചകഴിഞ്ഞ് തന്ത്രിമാരും പന്തളം കൊട്ടാരം പ്രതിനിധികളുമായി മുഖ്യമന്ത്രി നടത്തിയ ചർച്ചയിലും തീരുമാനമുണ്ടായില്ല. ആചാരലംഘനമുണ്ടാകരുതെന്ന് അവർ ആവശ്യപ്പെട്ടു. സർക്കാരിന് സാവകാശ ഹർജി നൽകാനാകില്ലെങ്കിൽ ദേവസ്വം ബോർഡ് ഹർജി നൽകണമെന്ന നിർദേശം ഇവർ മുന്നോട്ടു വച്ചു. ശബരിമലയിൽ സ്ത്രീകൾക്കായി പ്രത്യേക ദിവസങ്ങൾ നീക്കിവയ്ക്കാമെന്ന നിർദേശം മുഖ്യമന്ത്രി മുന്നോട്ടു വച്ചെങ്കിലും ഇതും കാര്യമായ ചർച്ചയായില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.