കോട്ടയത്തുനിന്ന് ആലപ്പുഴയ്ക്ക് ബസിനേക്കാൾ എളുപ്പത്തിൽ ബോട്ടിലെത്താം!
കോട്ടയത്തുനിന്ന് ആലപ്പുഴയ്ക്ക് ബസിനേക്കാൾ  എളുപ്പത്തിൽ ബോട്ടിലെത്താം!
Saturday, November 17, 2018 12:05 AM IST
കോട്ടയം: കോട്ടയം-ആലപ്പുഴ റൂട്ടിൽ അതിവേഗ എസി ബോട്ട് ഡിസംബർ ഒടുവിൽ ഓടിത്തുടങ്ങും. ഇതോടെ കോട്ടയത്തുനിന്നു ബസിനു മുമ്പേ ബോട്ട് എത്തും. വകുപ്പ് ഉടൻ പുറത്തിറക്കുന്ന അഞ്ച് പുതിയ ബോട്ടുകളിൽ ഒരെണ്ണം കോട്ടയത്തിനു ലഭിക്കും. കോട്ടയം-ആലപ്പുഴ ബസ് സർവീസ് ഒന്നര മണിക്കൂറാണ് പറയുന്നതെങ്കിലും ട്രാഫിക് കുരുക്ക് മൂലം നിലവിൽ ബസിൽ ഒന്നേമുക്കാൽ മുതൽ രണ്ടു മണിക്കൂർ വരെ എടുക്കുന്നുണ്ട്. എസി അതിവേഗ ബോട്ട് അര മണിക്കൂർ നേരത്തേ എത്തുമെന്നാണു കണക്കുകൂട്ടൽ. ഇതോടെ കോട്ടയം-ആലപ്പുഴ ബോട്ട് റൂട്ടിൽ വിദേശി, സ്വദേശി വിനോദ സഞ്ചാരികളുടെയും മറ്റു യാത്രക്കാരുടെയും എണ്ണം വർധിക്കും.

ഗട്ടർചാട്ടവും പൊടിയുമില്ലാതെ കുറഞ്ഞ നിരക്കിൽ എസി ബോട്ടിൽ ആലപ്പുഴയിൽ നേരത്തെ എത്താൻ കഴിയുന്നതു നിരവധി പേരെ ആകർഷിക്കുമെന്നാണ് പ്രതീക്ഷ. ഇപ്പോൾ കോട്ടയം- ആലപ്പുഴ റൂട്ടിൽ മൂന്നു ബോട്ടുകളാണ് സർവീസ് നടത്തുന്നത്.

കോട്ടയത്തുനിന്നു രണ്ടു ബോട്ടുകൾ പള്ളം വഴിയും ആലപ്പുഴയിൽനിന്ന് ഒരു ബോട്ട് കാഞ്ഞിരം വരെയുമാണുള്ളത്. കോടിമതയ്ക്കും കാഞ്ഞിരത്തിനും ഇടയ്ക്കുള്ള ചുങ്കത്ത് മുപ്പത് പാലം തകരാറിലായതോടെയാണു പള്ളം വഴി സർവീസ് തിരിച്ചുവിട്ടത്. കാഞ്ഞിരം സ്കൂളിലെ വിദ്യാർഥികൾക്കു വേണ്ടിയാണ് ആലപ്പുഴയിൽനിന്നുള്ള ഒരു ബോട്ട് കാഞ്ഞിരം വരെയെത്തുന്നത്. കായൽ മേഖലയിൽനിന്നും വെട്ടിക്കാട്ടുനിന്നുമൊക്കെയുള്ള വിദ്യാർഥികൾക്കു സ്കൂളിലെത്താൻ മറ്റു മാർഗമില്ല.

ബോട്ട് സർവീസ് പള്ളം വഴിയാക്കിയതോടെ കോട്ടയം-ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന രണ്ടു ബോട്ടുകളുടെ കളക്ഷനും കുറഞ്ഞിട്ടുണ്ട്. എസി അതിവേഗ ബോട്ട് വരുന്പോഴും പാലത്തിന്‍റെ തകരാർ പരിഹരിക്കുന്നില്ലെങ്കിൽ പള്ളം വഴി സർവീസ് നടത്തേണ്ടി വരും. നിലവിൽ കോട്ടയം-ആലപ്പുഴ ബോട്ട് ചാർജ് 18 രൂപയാണ്. രണ്ടു മണിക്കൂർകൊണ്ടാണ് ബോട്ട് ആലപ്പുഴയിൽ എത്തുന്നത്. കോട്ടയം- ആലപ്പുഴ ബസ്ചാർജ് 42 രൂപയാണ്.

ബോട്ട് സർവീസ് സമയം

കോട്ടയത്തുനിന്ന് ആലപ്പുഴയിലേക്കുള്ള ബോട്ട് സർവീസിന്‍റെ സമയം: രാവിലെ 6.45, ഉച്ചയ്ക്ക് ഒരു മണി, വൈകുന്നേരം 5.15.

ആലപ്പുഴയിൽനിന്നു കോട്ടയത്തേക്കുള്ള സമയം: 9.30, 2.30, 5.15.

കാഞ്ഞിരത്തുനിന്ന് ആലപ്പുഴയിലേക്കുള്ള സമയം: രാവിലെ 4.40, ഉച്ചയ്ക്ക് 12ന്, വൈകുന്നേരം നാല്.

ആലപ്പുഴയിൽനിന്നു കാഞ്ഞിരത്തേക്കുള്ള സമയം: രാവിലെ 7.15, 11.30, രാത്രി 9.15.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.