എംഎൽഎമാർക്കു പെൻഷൻ; നിയമം റദ്ദാക്കണമെന്നു ഹർജി
Saturday, February 16, 2019 12:50 AM IST
കൊച്ചി: എംഎൽഎമാർക്കു പെൻഷൻ അനുവദിക്കാനുള്ള 1976ലെ നിയമം ഭരണഘടനാവിരുദ്ധമാണെന്നു പറഞ്ഞ് ഇതു റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. കന്യാകുമാരി സ്വദേശി എം.പി. ഹരിപ്രസാദാണ് ഹർജിക്കാരൻ.

നിയമസഭയുടെ അധികാരവും അവകാശവും സംബന്ധിച്ച് ഭരണഘടനയിൽ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അവർക്കുള്ള പെൻഷൻ അവകാശങ്ങൾ സംബന്ധിച്ച് ഏഴാം പട്ടികയിലോ കണ്‍കറന്‍റ് പട്ടികയിലോ പറയുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണു ഹർജി. സംസ്ഥാനത്തിന്‍റെ വികസന കാര്യങ്ങൾക്കായി ചെലവഴിക്കപ്പെടേണ്ട തുകയാണ് എംഎൽഎമാരുടെ പെൻഷൻ ഇനത്തിൽ ചെലവാകുന്നത്. പല നിയമസഭാംഗങ്ങൾക്കുമെതിരെ ഗൗരവമുള്ള പല ആരോപണങ്ങളും ഉയരാറുണ്ട്. ഈ സാഹചര്യത്തിൽ ഇത്തരം പെൻഷൻ ആനുകൂല്യങ്ങൾ അനുവദിക്കുന്നതിൽ ന്യായീകരണമില്ലെന്നും ഹർജിയിൽ പറയുന്നു. ഹർജി പിന്നീട് പരിഗണിക്കാനായി മാറ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.