പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവം: പ്രതികൾ സ്ഥിരം പ്രശ്നക്കാരെന്നു പോലീസ്
പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവം: പ്രതികൾ സ്ഥിരം പ്രശ്നക്കാരെന്നു പോലീസ്
Friday, March 22, 2019 1:24 AM IST
കരുനാഗപ്പള്ളി: കൊല്ലത്ത് പതി മൂന്നുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ നാലംഗ സംഘം കഞ്ചാവ് ലഹരി ക്ക് അടിമപ്പെട്ടവരും രാത്രി കാലങ്ങളിൽ ആക്രമണം നടത്തി വരുന്നവരുമാണെന്ന് പോലീസ്. പ്രണയം നിരസിക്കുന്ന വിദ്യാർഥിനികളെ അസഭ്യം പറയുകയും വീട്ടിലെത്തി ആക്രമിക്കുകയും ചെയ്യുന്ന സംഭവവും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ഒരു പെൺകുട്ടിയെ ആക്രമിച്ച കേസിലും പ്രതിയായിരുന്നു പ്യാരി.

പ്രണയം നടിച്ച് പെൺകുട്ടികളെ വലയിലാക്കി തട്ടിക്കൊണ്ടുപോയി ബംഗളൂരുവിലുള്ള പെൺവാണിഭ സംഘവുമായി ബന്ധപ്പെടുത്തുകയാണ് ഈ സംഘക്കാർ എന്ന് പറയപ്പെടുന്നു. ഇതിനുമുമ്പും പല തവണ പ്രണയം നടിച്ചു കുട്ടികളെ തട്ടിക്കൊണ്ടു പോയശേഷം വൈകുന്നേരത്തോടെ വീട്ടിൽ എത്തിച്ചതായും പറയുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഓച്ചിറ എസ് ഐ യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ബംഗളൂരുവിലേക്കു പോയത്.

വനിതാ കമ്മീഷൻ കേസെടുത്തു

കൊല്ലം: ഓച്ചിറയിൽ മാതാപിതാക്കളെ മർദിച്ച ശേഷം രാജസ്ഥാൻ സ്വദേശിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കേരള വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
അതീവ ഗൗരവമുളള സംഭവമായതിനാൽ പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും കേസന്വേഷണവുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ച നടപടികൾ എന്തൊക്കെയെന്ന് വിശദീകരിച്ച് 24 മണിക്കൂറിനകം റിപ്പോർട്ട് നൽകണമെന്നും വനിതാ കമ്മീഷൻ അംഗം എം.എസ്. താര കൊല്ലം ജില്ലാ പോലീസ് മേധാവിയോട് ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.