മതവിദ്വേഷ പരാമര്‍ശം: പിഎസ്. ശ്രീധരന്‍ പിള്ളയ്ക്ക് നോട്ടീസ്
മതവിദ്വേഷ പരാമര്‍ശം: പിഎസ്. ശ്രീധരന്‍ പിള്ളയ്ക്ക് നോട്ടീസ്
Thursday, April 25, 2019 12:25 AM IST
കൊച്ചി: ആറ്റിങ്ങലില്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ബിജെപി സംസ്ഥാന പ്രസിഡന്‍റ് പിഎസ്. ശ്രീധരന്‍പിള്ള മതവിദ്വേഷം വളര്‍ത്തുന്ന പരാമര്‍ശം നടത്തിയ സംഭവത്തില്‍ അന്വേഷണം പ്രത്യേക സംഘത്തിനോ ക്രൈംബ്രാഞ്ചിനോ വിടണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ എതിര്‍ കക്ഷിയായ ശ്രീധരന്‍പിള്ളക്ക് നോട്ടീസ് നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.

ആറ്റിങ്ങലിലെ ഇടതു സ്ഥാനാര്‍ഥിയുടെ ചീഫ് ഇലക്ഷന്‍ ഏജന്‍റും മുന്‍ എംഎല്‍എയുമായ ശിവന്‍കുട്ടി നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.

ശ്രീധരന്‍പിള്ളയുടെ പരാമര്‍ശം മതവിദ്വേഷം വളര്‍ത്തുന്നതാണെന്ന് വിലയിരുത്തി കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഇന്നലെ ഹര്‍ജി പരിഗണിച്ചപ്പോള്‍ പോലീസ് വ്യക്തമാക്കി. ആറ്റിങ്ങല്‍ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ പ്രചാരണ യോഗത്തില്‍ സംസാരിക്കുന്നതിനിടെയാണ് ശ്രീധരന്‍പിള്ള വിവാദ പരാമര്‍ശം നടത്തിയത്. ഹര്‍ജി മധ്യവേനലവധിക്കുശേഷം വീണ്ടും പരിഗണിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.