മീണയ്ക്കെതിരേ കേസ് നല്‍കും: ശ്രീധരന്‍പിള്ള
മീണയ്ക്കെതിരേ കേസ് നല്‍കും: ശ്രീധരന്‍പിള്ള
Thursday, April 25, 2019 12:25 AM IST
കോഴിക്കോട്: മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയ്ക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള. താൻ മീണയെ വിളിച്ച് മാപ്പ് പറഞ്ഞിട്ടില്ല . തെറ്റായ പരാമര്‍ശം നടത്തിയതിന് മീണയ്‌ക്കെതിരേ മാനനഷ്ടക്കേസ് നല്‍കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. താൻ പുറത്തിറങ്ങി വിഡ്ഢിത്തം വിളമ്പുകയാണെന്നാണ് മീണ മാധ്യമങ്ങളോട് പറഞ്ഞത്. അതെന്താണെന്ന് വ്യക്തമാക്കാന്‍ മീണ തയാറാകണം. റഫറിതന്നെ ഗോളടിക്കുന്ന സമീപനമാണ് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നും ഉണ്ടായതെന്ന് അദ്ദേഹം ആരോപിച്ചു.

തനിക്കെതിരെ വൈരാഗ്യ ബുദ്ധിയോടെയാണ് മീണ പ്രവര്‍ത്തിച്ചത്. ഒരു പൊതുപ്രവര്‍ത്തകനോടും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത്തരത്തില്‍ പെരുമാറാന്‍ പാടില്ല. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും സിവില്‍, ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തൃശൂരിലെ ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപിക്കെതിരേ നല്‍കിയ കാരണംകാണിക്കല്‍ നോട്ടീസിന്‍റെ പേരില്‍ ജില്ലാ കളക്ടര്‍ക്കെതിരെ ചിലരുടെ ഭാഗത്ത്നിന്നു വഴിവിട്ട ചിലവാക്കുകള്‍ ഉണ്ടായ സാഹചര്യത്തില്‍ ഇത് തുടരാന്‍ പാടില്ല എന്ന് താന്‍ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് സംവിധാനവുമായി ഒരു ഏറ്റുമുട്ടലിന് ബിജെപി ഇല്ലെന്നും തെരഞ്ഞെടുപ്പ് സുഗമമായി നടക്കണമെന്നും പറഞ്ഞതിനെ മാപ്പ് പറഞ്ഞതായി ചിത്രീകരിച്ചുവെന്നും ജീവിതത്തില്‍ അങ്ങനെ ആകെ ഒരു തവണ മാത്രമാണ് മീണയെ വിളിച്ചിട്ടുള്ളതെന്നും ശ്രീധരൻ പിള്ള പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.