പബ്ലിക് സർവീസ് കമ്മീഷന്‍റെ വിശ്വാസ്യത ഉറപ്പുവരുത്തണം: കാത്തലിക് ടീച്ചേഴ്സ് ഗിൽഡ്
പബ്ലിക് സർവീസ് കമ്മീഷന്‍റെ വിശ്വാസ്യത ഉറപ്പുവരുത്തണം: കാത്തലിക് ടീച്ചേഴ്സ് ഗിൽഡ്
Tuesday, July 16, 2019 12:10 AM IST
കൊച്ചി: പബ്ലിക് സർവീസ് കമ്മീഷനുമായി ബന്ധപ്പെട്ട് ഈ ദിവസങ്ങളിൽ പുറത്തായിട്ടുള്ള വാർത്തകൾ തൊഴിൽരഹിതരായ ലക്ഷക്കണക്കിന് ഉദ്യോഗാർഥികളുടെ പ്രതീക്ഷകളാണ് തകർത്തിരിക്കുന്നതെന്ന് കാത്തലിക് ടീച്ചേഴ്സ് ഗിൽഡ്. സെന്‍റർ മാറി പരീക്ഷ എഴുതിയതു സംബന്ധിച്ച് പബ്ലിക് സർവീസ് കമ്മീഷന്‍റെ ഉത്തരവാദിത്വപ്പെട്ടവർ നടത്തിയ ലാഘവത്തോടെയുള്ള മറുപടി അവർ നടത്തുന്ന പരീക്ഷകളെ ക്കുറിച്ചും റാങ്ക് ലിസ്റ്റിനെക്കുറിച്ചും എല്ലാ വിശ്വാസ്യതയും ഇല്ലാതാക്കുന്നതാണ്.

യൂണിവേഴ്സിറ്റിയുടെ ഉത്തരക്കടലാസുകൾ വീട്ടിലും യൂണിയൻ ഓഫീസിലും സൂക്ഷിക്കാനും തന്ത്രപരമായി കോപ്പിയടിക്കാനും മടിക്കാത്തവർ സംഘം ചേർന്ന് ഇഷ്ടമുള്ള സെന്‍റർ തെരഞ്ഞെടുത്ത് പരീക്ഷ എഴുതിയതിൽ കൃത്രിമം നടന്നിട്ടില്ല എന്നത് വിശ്വസനീയമല്ല. ഭരിക്കുന്ന പാർട്ടിയുടെ നോമിനികളാൽ ഭരണം നടത്തുന്ന രീതി മാറ്റി പബ്ലിക് സർവീസ് കമ്മീഷന്‍റെ നിയന്ത്രണം സ്വതന്ത്രഏജൻസിയെ ഏല്പിക്കണം. ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന കൃത്രിമങ്ങളെക്കുറിച്ച് സിബിഐ പോലുള്ള സ്വതന്ത്ര ഏജസികളെക്കൊണ്ട് അന്വേഷണം നടത്തി കമ്മീഷന്‍റെ വിശ്വാസ്യത ഉറപ്പുവരുത്തുവാൻ സർക്കാർ തയാറാകണം.

കോളജ് ഓഫീസിൽ ഭദ്രമായി സൂക്ഷിക്കേണ്ട ഉത്തരക്കടലാസുകൾ വ്യാപകമായി വീട്ടിലും പാർട്ടി ഓഫീസിലും കണ്ടെത്തിയെന്നുള്ളത് നിസാരമായി കരുതാനാകില്ല. ഇതു സംബന്ധിച്ച് സ്വതന്ത്രവും സത്യസന്ധവുമായ അന്വേഷണം നടത്തി ലക്ഷക്കണക്കിന് കുട്ടികൾ പഠിച്ച് പരീക്ഷയെഴുതുന്ന പൊതുപരീക്ഷകളുടെ വിശ്വാസ്യത ഉറപ്പുവരുത്താൻ സർക്കാർ തയാറാകണമെന്നും കുറ്റക്കാരെ കണ്ടെത്തി കർശനമായ നടപടി സ്വീകരിക്കണമെന്നും എറണാകുളത്തു ചേർന്ന സംസ്ഥാന എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു. യോഗത്തിൽ കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് ഡയറക്ടർ ഫാ. ജോസ് കരിവേലിക്കൽ, സാജു പതാലിൽ, ജോഷി വടക്കൻ, ജോസ് ആന്‍റണി എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.