ജ്ഞാനത്തിനു സൂര്യനേക്കാൾ സൗന്ദര്യമുണ്ട്
ജ്ഞാനത്തിനു സൂര്യനേക്കാൾ സൗന്ദര്യമുണ്ട്
Thursday, December 9, 2021 1:15 AM IST
ഭൂമിയിൽ അവതരിച്ച ക്രിസ്തു ദൈവത്തിന്‍റെ ശക്തിയും ദൈവത്തിന്‍റെ ജ്ഞാനവുമാണ് (കോറി 1:25). വിശുദ്ധ ബൈബിൾ ഏറ്റവും വിലമതിക്കുന്ന നന്മകളിൽ ഒന്ന് ജ്ഞാനമാണ്. ജ്ഞാനത്തിന്‍റെ അഭാവം ഭോഷത്തമാണ്. ക്രിസ്മസ് നമുക്കു നൽകുന്ന വലിയ അനുഗ്രഹം ജ്ഞാനമാണ്. നാം ദൈവബന്ധം പുലർത്തുന്നത് ജ്ഞാനികൾ ആകുന്നതിനാണ്. ദൈവത്തിലേക്ക് അടുത്തു ചെന്ന മനുഷ്യർക്കു ലഭിച്ച ജ്ഞാനമാണ് വിശുദ്ധ ബൈബിളിലെ ഗ്രന്ഥങ്ങൾ മുഴുവനും.

മനുഷ്യർക്ക് എന്നവിധം മതങ്ങൾക്കും ഭോഷത്തമുണ്ടാവാം; ജ്ഞാനം നഷ്ടപ്പെടാം. സ്വാമി വിവേകാനന്ദൻ പറയുന്നുണ്ട്:“നിങ്ങൾ ഓരോ ദിവസവും അൽപസമയമെങ്കിലും നിങ്ങളോടു തന്നെ സംസാരിക്കണം. അല്ലെങ്കിൽ ലോകത്തിലെ വലിയ ഒരു ജ്ഞാനിയോടു സംസാരിക്കാനുള്ള അവസരം നിങ്ങൾ നഷ്ടപ്പെടുത്തും”. ആരോഗ്യകരമായ ആത്മഭാഷണവും ആത്മ വിമർശനവും നമുക്ക് ജ്ഞാനം നൽകും. ജ്ഞാനത്തിന്‍റെ മനുഷ്യരൂപമായ ക്രിസ്തു നമുക്കു നൽകുന്ന ഉപരിജ്ഞാനം നമ്മിൽ താഴെപറയുന്ന മാറ്റങ്ങൾ സൃഷ്ടിക്കും.

ഒന്ന്: നമ്മുടെ കാഴ്ചപ്പാടുകൾ അനുദിനം വികസ്വരമാക്കും. ഇടുങ്ങിയ ചിന്തയും സങ്കുചിത കാഴ്ചപ്പാടും ജ്ഞാനമില്ലായ്മയാണ്, സഹതപിക്കേണ്ട കുറവുകൾ. ജ്ഞാനി എവിടെയും നന്മ ദർശിക്കും. ആയുർവേദാചാര്യന്‍റെ പക്കൽ പഠനം പൂർത്തിയാക്കി ശിഷ്യൻ ഗുരുദക്ഷിണ നൽകുവാൻ ഗുരുവിനെ സമീപിച്ചു.

ഗുരുപറഞ്ഞു: എനിക്കു നീ നൽകേണ്ട ദക്ഷിണ ഔഷധഗുണമൊന്നുമില്ലാത്ത ഒരു സസ്യമാണ്. ശിഷ്യൻ എല്ലായിടത്തും അന്വേഷിച്ചിട്ടും ഒരു ഔഷധഗുണവുമില്ലാത്ത സസ്യം കണ്ടെത്താൻ കഴിഞ്ഞില്ല. നന്മയില്ലാത്ത ഒരു മനുഷ്യനുമില്ല; നന്മയില്ലാത്ത ഒരു മതവും ജനപദവുമില്ല.

രണ്ട്: ആരോഗ്യകരമായ ആത്മാഭിമാനം ജ്ഞാനത്തിന്‍റെ ഫലമാണ്. ഒരു റബ്ബിക്കു തോന്നി, തന്നെ ആരും ബഹുമാനിക്കുന്നില്ലെന്ന്. അദ്ദേഹം ഇതിന്‍റെ കാരണവും പ്രതിവിധിയും തേടി ഗുരുവിന്‍റെ പക്കലെത്തി. ഗുരു പറഞ്ഞു; അതവരുടെ കുഴപ്പമല്ല. നിനക്കു നിന്നേപ്പറ്റി മതിപ്പില്ലാതായിരിക്കുന്നു.

നീ നിന്നെത്തന്നെ വിലമതിക്കുക, അപ്പോൾ മറ്റുള്ളവരും നിന്നെ വിലമതിക്കും. നിനക്കു നിന്നോടില്ലാത്ത സ്നേഹം മറ്റുള്ളവർ എന്തിനു നിന്നോടു കാണിക്കണം? നാം വ്യക്തികളും കുടുംബങ്ങളും സഭയും സ്വയം വിലമതിക്കുവാൻ തുടങ്ങുമ്പോൾ, മറ്റുള്ളവരും നമ്മെ വിലമതിക്കും. ജീവിതത്തെ രൂപാന്തരപ്പെടുത്താൻ കഴിയുന്ന സംസാരം നാം നടത്തുക.

മൂന്ന്: നമ്മുടെ ചിന്തയ്ക്കും വാക്കുകൾക്കും ശക്തി ലഭിക്കും. നമുക്ക് ബുദ്ധിയുണ്ട്. ഭോഷൻ അതിനെ വിപരീതബുദ്ധിയാക്കും. നിഷേധാത്മക ചിന്തകൾ ത്യജിക്കുക. ക്രിസ്തു ഭൂമിയിലേക്കു വന്നത് നമ്മെ ജ്ഞാനികൾ ആക്കുന്നതിനത്രേ.

ഫാ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.