മയക്കുമരുന്ന്: ഷക്കീലിന്‍റെ കൂട്ടാളികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി
Saturday, August 20, 2022 2:00 AM IST
കോഴിക്കോട്: കോടികള്‍ വിലമതിക്കുന്ന മയക്കുമരുന്നുമായി അന്താരാഷ്‌ട്ര മയക്കുമരുന്നു സംഘത്തിലെ പ്രധാന കണ്ണിയെ പിടികൂടിയ സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിനു പോലീസ്.

നാര്‍ക്കോട്ടിക് കോടതി റിമാന്‍ഡ് ചെയ്ത പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാനുള്ള തയാറെടുപ്പിലാണു പോലീസ്. മയക്കുമരുന്ന് കൊടുത്തുവിട്ട ഗള്‍ഫിലുള്ള ബോസിനെ കണ്ടെത്താനും ശ്രമം നടക്കുന്നുണ്ട്. ഇയാളുടെ കൂട്ടാളികളെയും പോലീസ് തെരയുകയാണ്.

കോഴിക്കോട് ചക്കുംകടവ് ആനമാട് ഖദീജ മഹലില്‍ ഷക്കീല്‍ ഹര്‍ഷാദ് (34) ആണു കഴിഞ്ഞ ദിവസം കോഴിക്കോട് പോലീസിന്‍റെ പിടിയിലായത്. 112 ഗ്രാം എംഡിഎംഎ പ്രതിയുടെ കൈയ്യില്‍നിന്നും വാഹനത്തില്‍നിന്നുമായി പോലീസ് പിടിച്ചെടുത്തിരുന്നു. ദിവസവും ഒന്നരലക്ഷം രൂപയുടെ മയക്കുമരുന്ന് വില്പനയാണു സംഘം നടത്തിവന്നിരുന്നത്.

കോഴിക്കോട് ജില്ലയില്‍ ചരിത്രത്തിലാദ്യമായാണ് ഇത്രയും വലിയ മയക്കുമരുന്ന് വേട്ട നടക്കുന്നത്. ബാങ്ക് അക്കൗണ്ട് പോലീസ് കണ്ടെത്താതിരിക്കുന്നതിനായി നേരിട്ടുള്ള പണമിടപാടാണു നടത്തിയിരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.