കോടതിയിൽ പോയാൽ കണ്ണൂർ വിസിക്ക് എതിരേ കടുത്ത നടപടിക്ക് ഗവർണർ
കോടതിയിൽ പോയാൽ കണ്ണൂർ വിസിക്ക്  എതിരേ കടുത്ത നടപടിക്ക് ഗവർണർ
Saturday, August 20, 2022 2:00 AM IST
തിരുവനന്തപുരം: നിയമനം മരവിപ്പിച്ച ചാൻസലർ കൂടിയായ ഗവർണർക്കെതിരേ കോടതിയെ സമീപിച്ചാൽ കണ്ണൂർ സർവകലാശാല വൈസ് ചാൻസലർക്കെതിരേ സസ്പെൻഷൻ അടക്കമുള്ള കടുത്ത അച്ചടക്ക നടപടി ഗവർണർ സ്വീകരിച്ചേക്കുമെന്നു സൂചന.

കടുത്ത നടപടിയുടെ സൂചന നൽകിയതിനു പിന്നാലെയാണു ഗവർണറുടെ നടപടിക്കെതിരേ ഹൈക്കോടതിയെ സമീപിക്കാനുള്ള തീരുമാനത്തിൽ നിന്നു കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ അവസാന നിമിഷം പിൻവാങ്ങിയതെന്നും സൂചനയുണ്ട്. ഗവർണർക്കെതിരേ കോടതിയെ സമീപിക്കുന്നതു കൂടുതൽ പ്രതിസന്ധിക്ക് ഇടയാക്കുമെന്ന നിയമോപദേശത്തിന്‍റെ കൂടി അടിസ്ഥാനത്തിൽ സർക്കാരും ഇത്തരം തീരുമാനത്തിന് കണ്ണൂർ വിസിക്ക് അനുമതി നൽകിയില്ലെന്നാണു സൂചന. വിസിക്കു വേണ്ടി രജിസ്ട്രാറാണ് ഹൈക്കോടതിയെ സമീപിക്കേണ്ടത്.

അതേസമയം, കേരള സർവകലാശാലയിലും ചാൻസലർക്കെതിരേ പ്രമേയം അവതരിപ്പിക്കാൻ വൈസ് ചാൻസലർക്കു മേൽ ഇടത് അനുകൂലികളുടെ സമ്മർദമുണ്ടെന്ന സൂചനയും പുറത്തു വന്നു. പ്രമേയം അവതരിപ്പിക്കാൻ അനുമതി നൽകിയാൽ കേരള സർവകലാശാല വിസിക്കെതിരേയും അച്ചടക്ക നടപടി വന്നേക്കുമെന്നാണു സൂചന.

ഗവർണർ നിയമിച്ച വിസിമാർ ചാൻസലർക്കെതിരെ നിലപാട് സ്വീകരിക്കുന്നതു സർവകലാശാല ചട്ടം അനുസരിച്ചു ഗുരുതര അച്ചടക്ക ലംഘനമാണെന്നും നടപടി സ്വീകരിക്കാമെന്നുമുള്ള നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് കടുത്ത നടപടികളിലേക്ക് ഗവർണർ നീങ്ങുന്നത്.

കേരള സർവകലാശാലയുടെ പുതിയ വിസിയെ തെരഞ്ഞെടുക്കാൻ ഏകപക്ഷീയമായി സേർച് കമ്മിറ്റി രൂപീകരിച്ച ഗവർണറുടെ നടപടിയെ അപലപിച്ചു കൊണ്ട് ഇന്നു ചേരുന്ന സെനറ്റ് യോഗത്തിൽ പ്രമേയം അവതരിപ്പിക്കാനാണു നിർദേശം.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്‍റെ ഭാര്യ പ്രിയ വർഗീസിന് നിയമനം നൽകിയതുമായി ബന്ധപ്പെട്ടു കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ കടുത്ത അച്ചടക്കലംഘനമുണ്ടാക്കിയതായും വിദഗ്ധ സമിതി റിപ്പോർട്ടും രാജ്ഭവന് ലഭിച്ചിട്ടുണ്ട്. അങ്ങനെയെങ്കിൽ 24നു വൈകുന്നേരം ഗവർണർ തിരുവനന്തപുരത്തു മടങ്ങിയെത്തിയ ശേഷം കൂടുതൽ നടപടികളിലേക്കു കടക്കും.

കഴിഞ്ഞ കുറേനാളായി ഗോപിനാഥ് രവീന്ദ്രൻ പരസ്യമായി വെല്ലുവിളിക്കുന്നതിൽ ഗവർണർക്ക് കടുത്ത അതൃപ്തിയുണ്ട്. കേരള സർവീസ് ചട്ടങ്ങൾ വിസിമാർക്കും ബാധകമായതിനാൽ നിയമനാധികാരിയായ ഗവർണർക്ക് വിസിയെ സസ്പെൻഡ് ചെയ്യാം.

പുറത്താക്കണമെങ്കിൽ സുപ്രീം കോടതിയിലെയോ ഹൈക്കോടതിയിലെയോ സിറ്റിങ് ജഡ്ജിയെയോ റിട്ടയേർഡ് ജഡ്ജിയെയോ അന്വേഷണ കമ്മീഷനായി നിയമിച്ചു നടപടി സ്വീകരിക്കാം.
വിസിയുടെ വിശദീകരണം കേട്ട ശേഷം പുറത്താക്കാം.

സിൻഡിക്കറ്റിലേക്കും സെനറ്റിലേക്കും നാമനിർദേശം ചെയ്തവരെ ഏകപക്ഷീയമായി പിൻവലിക്കാനും ഗവർണർക്ക് അധികാരമുണ്ട്. പ്രിയ വർഗീസിനു വേണ്ടി സർവകലാശാല കേസിനു പോകുന്നതു സ്വജന പക്ഷപാതത്തിന്‍റെ തെളിവായി മാറുമെന്ന നിയമോപദേശവും സർക്കാരിനു ലഭിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.