കണ്ണൂർ: പ്രിയ സഖാവ് കോടിയേരി ബാലകൃഷ്ണന് അന്ത്യഞ്ജലി അർപ്പിക്കാൻ ഇന്നലെ കണ്ണൂരിലും തലശേരിയിലുമെത്തിയതു നൂറുകണക്കിനു നേതാക്കളും ആയിരക്കണക്കിനു പ്രവർത്തകരും.
മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള സിപിഎം പോളിറ്റ് ബ്യൂറോ അംഗങ്ങളെക്കൂടാതെ എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ, എ.കെ. ബാലൻ, ഷാജി എൻ. കരുൺ, ടി.പി. രാമകൃഷ്ണൻ, സജി ചെറിയാൻ, കടന്നപ്പള്ളി രാമചന്ദ്രൻ, പി.സി. ചാക്കോ, എസ്. രാമചന്ദ്രൻപിള്ള, എം.എം. മണി, കെ.കെ. ശൈലജ, പി.കെ. ശ്രീമതി, കഥാകൃത്ത് ടി. പദ്മനാഭൻ, ഉമാതോമസ് എംഎൽഎ, എംപിമാരായ ടി. ആരിഫ്, രാജ്മോഹൻ ഉണ്ണിത്താൻ, എം.കെ. രാഘവൻ, തോമസ് ചാഴികാടൻ, ജോൺ ബ്രിട്ടാസ്, ഇ.ടി. മുഹമ്മദ് ബഷീർ, എൻ.കെ. പ്രേമചന്ദ്രൻ, ബിനോയ് വിശ്വം, മുൻ ഡിജിപി ജേക്കബ് പുന്നൂസ്, ആർഎസ്എസ് നേതാക്കളായ കെ.കെ. ബാലറാം, വത്സൻ തില്ലങ്കേരി, ബിജെപി നേതാവ് സി.കെ. പദ്മനാഭൻ, വി.എ. നാരായണൻ, സതീശൻ പാച്ചേനി, മേയർ ടി.ഒ. മോഹനൻ, വി.എ. നാരായണൻ തുടങ്ങി നാനാതുറകളിൽപ്പെട്ട നൂറുകണക്കിനു നേതാക്കളും ആയിരക്കണക്കിന് പ്രവർത്തകരും തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ ഒരുനോക്ക് കാണാൻ കണ്ണൂരിലെത്തിച്ചേർന്നു.
ഉത്തരമേഖല ഡിഐജി ആർ. രാഹുൽനായർ, തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്പി പി.പി. സദാനന്ദൻ, പോലീസ് കമ്മീഷണർ ആർ. ഇളങ്കോ തുടങ്ങിയവർ മൃതദേഹത്തിൽ പുഷ്പചക്രം അർപ്പിച്ചു. തുടർന്ന് 12.05 ഓടെ പ്രവർത്തകർക്കും നാട്ടുകാർക്കും ആദരാഞ്ജലികൾ അർപ്പിക്കാൻ അവസരമൊരുക്കി.
ജില്ലാകമ്മിറ്റി ഓഫീസിന്റെ പടിഞ്ഞാറു ഭാഗത്തുനിന്നും രണ്ടുവരിയായിട്ടാണ് പ്രവർത്തകരെ കടത്തിവിട്ടത്. ഉച്ചകഴിഞ്ഞ് രണ്ടോടെ വരിനിന്ന മുഴുവൻ പ്രവർത്തകരും ആദരാഞ്ജലികളർപ്പിച്ചശേഷമാണ് പയ്യാന്പലത്തേക്ക് മൃതദേഹം കൊണ്ടുപോയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.