കല്ലിൽ കിടന്ന് മോദിയുടെ വെല്ലുവിളി, കാതടപ്പിച്ച് കുമാരസ്വാമിയുടെ മറുപടി
കല്ലിൽ കിടന്ന് മോദിയുടെ വെല്ലുവിളി, കാതടപ്പിച്ച് കുമാരസ്വാമിയുടെ മറുപടി
Thursday, June 14, 2018 1:10 AM IST
ന്യൂഡൽഹി: കായികക്ഷമത തെളിയിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വെല്ലുവിളിക്കു തകർപ്പൻ മറുപടി നൽകി കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്‌ലിയുടെ ഫിറ്റ്നസ് ചലഞ്ച് ഏറ്റെടുത്തുകൊണ്ട് ഇന്നു രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്‍റെ വ്യായാമത്തിന്‍റെ വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു.

കോഹ്‌ലിയുടെ വെല്ലുവിളി ഏറ്റെടുത്തതുപോലെ താൻ കർണാടക മുഖ്യമന്ത്രി കുമാരസ്വാമിയെയും ടേബിൾ ടെന്നീസ് താരം മാണിക ബത്രയെയും വെല്ലുവിളിക്കുന്നതായും മോദി ട്വിറ്ററിൽ പറഞ്ഞു.

ഇതിനു കർണാടക മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക ട്വിറ്റർ അക്കൗണ്ട ിൽ നിന്നാണ് കുമാരസ്വാമി മറുപടി നൽകിയത്.

കുമാരസ്വാമിയുടെ മറുപടി ട്വീറ്റ്:

എന്‍റെ ആരോഗ്യം സംബന്ധിച്ചു താങ്കൾക്ക് ഇത്രയും ഉത്കണ്ഠ ഉണ്ടെന്നറിഞ്ഞതിൽ വളരെയധികം സന്തോഷം. ഫിസിക്കൽ ഫിറ്റ്നസ് എല്ലാവർക്കും അത്യാവശ്യമാണെന്ന് തന്നെയാണു ഞാനും വിശ്വസിക്കുന്നത്. യോഗയും ട്രെഡ്മില്ലും എന്‍റെ ഡെയ്‌ലി വർക്കൗട്ടിന്‍റെ ഭാഗവുമാണ്. എന്നാൽ, ഇപ്പോൾ എന്‍റെ ഉത്കണ്ഠ സംസ്ഥാനത്തിന്‍റെ വികസന ഫിറ്റ്നെസുമായി ബന്ധപ്പെട്ടാണ്. അതിന് താങ്കളുടെ എല്ലാവിധ സഹകരണവും പ്രതീക്ഷിക്കുന്നു.

രാവിലെ യോഗ ചെയ്യുന്ന തിനു പുറമെ പഞ്ചഭൂതങ്ങളായ പൃഥ്വി, അഗ്നി, ജലം, വായു, ആകാശം എന്നിവയെ പ്രതിനിധീകരിക്കുന്ന കൃത്രിമ ട്രാക്കിലൂടെ നടക്കുന്നുണ്ടെന്നും ഇതു മനസിനെ ശുദ്ധീകരിക്കുമെന്നും മോദി ട്വീറ്റ് ചെയ്തിരുന്നു. കേന്ദ്ര കായികമന്ത്രി രാജ്യവർധൻ സിംഗ് റാത്തോഡാണ് ഫിറ്റ്നസ് ചാലഞ്ച് തുടങ്ങിവച്ചത്. ഇതിനു പിന്നാലെ കായികരംഗത്തും സിനിമാ രംഗത്തും ഉള്ള പ്രശസ്തർ ചലഞ്ച് ഏറ്റെടുത്ത് രംഗത്തുവന്നിരുന്നു.


വിരാട് കോഹ്‌ലിയുടെ ഫിറ്റ്നസ് ചലഞ്ച് ഏറ്റെടുത്ത് തന്‍റെ വ്യായാമ ദൃശ്യങ്ങൾ ഉടൻ ട്വിറ്ററിലിടുമെന്നു പറഞ്ഞ മോദിക്കെതിരേ വിമർശനങ്ങളും പരിഹാസങ്ങളും ഉയർന്നിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഉൾപ്പടെയുള്ളവർ മോദിയെ വിമർശിച്ച് രംഗത്തെത്തി. രാജ്യത്തെ സാധാരണക്കാരനെ ബാധിക്കുന്ന ഒട്ടനവധി വിഷയങ്ങളിൽ ഇന്ത്യൻ പ്രധാനമന്ത്രിയുടെ പ്രതികരണം ആരാഞ്ഞവർക്ക് നിരാശയാണ് ഫലമെങ്കിലും തന്നെ രസിപ്പിക്കാൻ വരുന്ന സെലിബ്രിറ്റികൾക്ക് കൃത്യമായ മറുപടി നൽകാൻ അദ്ദേഹം മറക്കാറില്ലെന്നായി രുന്നു വിമർശനം.

തൂത്തുക്കുടിയിൽ ഭരണകൂട ഭീകരതയിൽ 12 സമരക്കാരുടെ മരണത്തിൽ ഖേദം രേഖപ്പെടുത്തി ഒരു വരി പോലും എഴുതാൻ സമയമില്ലാത്ത പ്രധാനമന്ത്രിയാണ് സോഷ്യൽ മീഡിയയിൽ സെലിബ്രിറ്റികൾക്കിടയിൽ ട്രെൻഡായ ഫിറ്റ്നസ് ചലഞ്ച് ഏറ്റെടുത്തിരിക്കുന്നതെന്നും പരിഹാസം ഉയർന്നു. രാജ്യത്തെ ഇന്ധനവില കുറയ്ക്കാൻ പ്രധാനമന്ത്രിക്കു നേരെ ഒരു ഫ്യുവൽ ചലഞ്ച് ഉയർത്തുന്നു എന്നാണു രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.