വിമർശനങ്ങൾ വേദനിപ്പിച്ചു: ജസ്റ്റീസ് എ.കെ സിക്രി
വിമർശനങ്ങൾ വേദനിപ്പിച്ചു:  ജസ്റ്റീസ് എ.കെ സിക്രി
Tuesday, January 15, 2019 12:34 AM IST
ന്യൂഡൽഹി: കോമണ്‍വെൽത്ത് സെക്രട്ടേറിയറ്റ് ആർബിട്രൽ ട്രൈബ്യൂണലിലേക്കുള്ള കേന്ദ്ര സർക്കാരിന്‍റെ നാമനിർദേശം സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് എ.കെ സിക്രി നിരസിച്ചു. ഇക്കാര്യം വ്യക്തമാക്കി നിയമ സെക്രട്ടറിക്ക് ജസ്റ്റീസ് എ.കെ സിക്രി കത്തയച്ചു. ട്രൈബ്യൂണലിലേക്കു അദ്ദേഹത്തെ നാമനിർദേശം ചെയ്തത് കഴിഞ്ഞ മാസമാണെന്നാണ് കേന്ദ്ര നിയമ മന്ത്രാലയം പറഞ്ഞത്. 2019 മാർച്ചിലാണ് ജസ്റ്റീസ് സിക്രി സുപ്രീംകോടതിയിൽ നിന്നു വിരമിക്കുന്നത്.

അതിനുശേഷം ചുമതലയേറ്റെടുക്കാനാണു കേന്ദ്ര സർക്കാർ നിർദേശിച്ചിരുന്നത്. എന്നാൽ, സുപ്രീംകോടതിയിൽ നിന്നു വിരമിച്ചശേഷം പുതിയ പദവികളൊന്നും ഏറ്റെടുക്കാൻ താത്പര്യമില്ലെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു. അടുത്തയിടെ ഉണ്ടായ ചില സംഭവങ്ങളെപ്പറ്റിയുള്ള വിമർശനങ്ങൾ വേദനിപ്പിച്ചു എന്ന് അദ്ദേഹം കത്തിൽ സൂചിപ്പിച്ചതായും വിവരമുണ്ട്.


സിബിഐ ഡയറക്ടറായിരുന്ന അലോക് വർമയെ പുറത്താക്കുന്നതിനു തീരുമാനമെടുത്ത ഉന്നതാധികാര സമിതിയിൽ ജസ്റ്റീസ് സിക്രിയും അംഗമായിരുന്നു. അലോക് വർമയെ പുറത്താക്കുന്നതിനെതിരേ കോണ്‍ഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ നിലകൊണ്ടപ്പോൾ പുറത്താക്കണം എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിടിവാശിക്കൊപ്പമായിരുന്നു ജസ്റ്റീസ് സിക്രി നിന്നത്. ഇതിനുള്ള പ്രത്യുപകാരമെന്ന നിലയ്ക്കാണ് അദ്ദേഹത്തിന് വലിയ പദവി നൽകിയതെന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.