ട്രെയിനിൽനിന്നു ടിടിഇ തള്ളിയിട്ട സൈനികൻ മരിച്ചു; നരഹത്യക്കു കേസ്
ട്രെയിനിൽനിന്നു ടിടിഇ  തള്ളിയിട്ട സൈനികൻ മരിച്ചു; നരഹത്യക്കു കേസ്
Friday, November 25, 2022 1:44 AM IST
ബറേലി: ഓടുന്ന ട്രെയിനിൽനിന്നു ട്രാവലർ ടിക്കറ്റ് എക്സാമിനർ(ടിടിഇ) തള്ളിയിട്ട് ഒരു കാൽ നഷ്ടപ്പെട്ട സൈനികൻ ചികിത്സയിലിരിക്കെ ഇന്നലെ മരിച്ചു. ഉത്തർപ്രദേശിലെ ബല്ലിയ സ്വദേശി സോനു സിംഗ്(31)ആണു മരിച്ചത്.

ടിടിഇ സുപൻ ബോറിനെതിരേ നരഹത്യക്കു പോലീസ് കേസെടുത്തു. നവംബർ 17ന് ബറേലി ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോം നന്പർ രണ്ടിലെത്തിയ ദിബ്രുഗഡ്-ന്യുഡൽഹി രാജധാനി എക്സ്പ്രസിൽനിന്നാണ് സോനുവിനെ ടിടിഇ തള്ളിയിട്ടത്. ടിടിഇ ഒളിവിലാണ്.

ജയ്പുരിൽ രജപുത് ബറ്റാലിയനിലായിരുന്ന സോനു ഡൽഹിക്കുപോകാനാണ് രാജധാനി എക്സ്പ്രസിൽ കയറിയത്. ട്രെയിൻ രാവിലെ 9.15ന് ബറേലി സ്റ്റേഷനിലെത്തിയപ്പോൾ സോനു കുടിവെള്ളം വാങ്ങാനായി ഇറങ്ങി.


അഞ്ചുമിനിറ്റിനുശേഷം ട്രെയിൻ നീങ്ങിത്തുടങ്ങി. കോച്ചിൽ കയറാനൊരുങ്ങിയ സോനുവിനെ വാതിൽക്കൽ നിന്ന സുപൻ തള്ളിയിടുകയായിരുന്നുവെന്നാണു ദൃക്സാക്ഷികൾ പറയുന്നത്. ട്രെയിനിന്‍റെ അടിയിലേക്കു വീണ സോനുവിന് ഒരു കാൽ പൂർണമായും നഷ്ടപ്പെടുകയും ഒരു കാലിനു ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

സോനുവിനെ മിലിട്ടറി ഹോസ്പിറ്റലിൽ മൂന്നു സർജറികൾക്കു വിധേയനാക്കി. ഗുരുതരമായി പരിക്കേറ്റ കാൽ മുറിച്ചുമാറ്റിയതിനു പിന്നാലെ ബോധരഹിതനാവുകയും ഇന്നലെ മരണം സംഭവിക്കുകയുമായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.