അഫ്ഗാനെ അട്ടിമറിച്ച് യുഎഇയുടെ പുതുവത്സരാഘോഷം; ജയം 11 റൺസിന്
അഫ്ഗാനെ അട്ടിമറിച്ച് യുഎഇയുടെ പുതുവത്സരാഘോഷം; ജയം 11 റൺസിന്
Monday, January 1, 2024 12:44 PM IST
ദുബായി: കുട്ടിക്രിക്കറ്റിൽ അഫ്ഗാനിസ്ഥാനെ അട്ടിമറിച്ച് യുഎഇയുടെ പുതുവത്സരാഘോഷം. ട്വന്‍റി-20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ 11 റണ്‍സിനാണ് അഫ്ഗാനിസ്ഥാനെ യുഎഇ തറപറ്റിച്ചത്.

ആദ്യം ബാറ്റ് ചെയ്ത യുഎഇ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സെടുത്തപ്പോള്‍ അഫ്ഗാനിസ്ഥാന്‍ 19.5 ഓവറില്‍ 155 റണ്‍സിന് പുറത്തായി. ഇതോടെ മൂന്ന് മത്സര പരമ്പരയില്‍ ഇരുടീമും ഒപ്പത്തിനൊപ്പമെത്തി. പരമ്പരയിലെ മൂന്നാം മത്സരം ചൊവ്വാഴ്ച നടക്കും.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത യുഎഇ ഓപ്പണര്‍മാരായ നായകൻ മുഹമ്മദ് വസീമിന്‍റെയും(53), ആര്യന്‍ ലക്രയുടെയും(63) അര്‍ധസെഞ്ചുറികളുടെ കരുത്തിലാണ് ഭേദപ്പെട്ട സ്കോര്‍ നേടിയത്. 32 പന്തിൽ മൂന്നു സിക്സറുകളുടെയും നാലു ഫോറുകളുടെയും അകമ്പടിയോടെയാണ് മുഹമ്മദ് വസീം അർധസെഞ്ചുറി പിന്നിട്ടത്. അതേസമയം, 47 പന്തിൽ നാലു സിക്സറുകളും മൂന്നു ഫോറുകളും പായിച്ച ആര്യൻ ലക്ര പുറത്താകാതെ നിന്നു.

ഒമ്പതാമോവറിൽ വിക്കറ്റ് നഷ്ടം കൂടാതെ 72 റൺസെന്ന നിലയിലായിരുന്ന യുഎഇ മുഹമ്മദ് വസീം പുറത്തായതിനു പിന്നാലെ ബാറ്റിംഗ് തകർച്ചയെ നേരിട്ടു. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീണുകൊണ്ടിരുന്നപ്പോൾ ഒരറ്റത്ത് ആര്യൻ ലക്ര പിടിച്ചുനിന്നു. ഓപ്പണർ‌മാരെക്കൂടാതെ താനിഷ് സുര്‍ഫിയും(11), അഖഫ് രാജയും(13) മാത്രമാണ് രണ്ടക്കം കടന്നത്. അഫ്ഗാനു വേണ്ടി അസ്മത്തുള്ള ഒമർസായിയും ഖ്വയിസ് അഹമ്മദും രണ്ടുവിക്കറ്റ് വീതമെടുത്തു.


മറുപടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാന് ഹസ്രത്തുള്ള സാസായിയും(36) റഹ്മാനുള്ള ഗുര്‍ബാസും(21) ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് നല്കിയത്. എന്നാല്‍ ഇരുവരെയും പുറത്താക്കി അലി നസീര്‍ യുഎഇക്ക് ബ്രേക്‌ത്രൂ സമ്മാനിച്ചു.

പിന്നാലെ ഇബ്രാഹിം സര്‍ദ്രാനും (നാല്) നജീബുള്ള സര്‍ദ്രാനും(12) നിലയുറപ്പിക്കാതെ മടങ്ങിയതോടെ അഫ്ഗാൻ അപകടം മണത്തു. എന്നാൽ ഒറ്റയ്ക്ക് പൊരുതിയ മുഹമ്മദ് നബി(47) ഒരറ്റത്ത് പ്രതീക്ഷ നല്കി. ദാര്‍വിഷ് റസൂലിയും(പൂജ്യം) അസ്മത്തുള്ള ഒമര്‍സായിയും(ഒന്ന്) വന്നപോലെ മടങ്ങിയതോടെ പതിനഞ്ചാമോവറിൽ ആറിന് 99 എന്ന നിലയിലേക്ക് അഫ്ഗാന്‍ കൂപ്പുകുത്തി.

പിന്നീട് ക്വായിസ് അഹമ്മദിനെ(18) കൂട്ടുപിടിച്ച് മുഹമ്മദ് നബി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ക്വായിസിനെ അലി നസീർ മടക്കിയതോടെ അഫ്ഗാന്‍ തോല്‍വി ഉറപ്പിച്ചു. പിന്നീടെത്തിയ നൂർ അഹമ്മദും (എട്ട്) നവീൻ-ഉൾ ഹഖും പിടിച്ചുനില്ക്കാൻപോലും മെനക്കെട്ടില്ല.

അവസാനവിക്കറ്റിൽ ഫസൽഹഖ് ഫറൂഖിയെ ഒരറ്റത്ത് നിർത്തി മുഹമ്മദ് നബി ആഞ്ഞടിച്ചെങ്കിലും വിജയം അകന്നുനിന്നു. അവസാന രണ്ട് പന്തില്‍ ജയിക്കാന്‍ 12 റണ്‍സ് വേണമെന്ന ഘട്ടത്തില്‍ മുഹമ്മദ് നബിയെ അകിഫ് രാജ വീഴ്ത്തിയതോടെ അഫ്ഗാന്‍റെ തകർച്ച പൂർണമായി. യുഎഇക്കായി അലി നസീറും മുഹമ്മദ് ജവാദുള്ളയും നാല് വിക്കറ്റ് വീതം വീഴ്ത്തി.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<