കൊച്ചി: ഇടപ്പള്ളിയിൽ നിന്ന് കാണാതായ 13 വയസുകാരനെ കണ്ടെത്തിയതിന് പിന്നാലെ ഒപ്പമുണ്ടായിരുന്ന ആള്‍ക്കെതിരേ പോക്‌സോ കേസെടുത്തു. കുട്ടിയെ കണ്ടെത്തിയപ്പോൾ ഒപ്പമുണ്ടായിരുന്ന കൈനോട്ടക്കാരൻ ശശികുമാറിനെതിരെയാണ് കേസെടുത്തത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

തൊടുപുഴയിൽ എത്തിയ കുട്ടിയെ ശശികുമാർ വീട്ടിലേക്കു കൊണ്ടുപോയി. ഇയാൾ കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചുവെന്നാണ് പോലീസ് അറിയിച്ചത്. കുട്ടി ഒപ്പമുണ്ടെന്ന് പിതാവിനെ ഫോണിൽവിളിച്ച് അറിയിച്ചതും ശശികുമാറാണ്. തുടർന്നാണ് പോലീസും പിതാവും തൊടുപുഴ ബസ് സ്റ്റാൻഡിലെത്തിയത്.

ഇടപ്പള്ളിയിലെ സ്വകാര്യ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണു കുട്ടി. ചൊവ്വാഴ്ച രാവിലെ പരീക്ഷയെഴുതാൻ പോയ കുട്ടി രാത്രി വൈകിയും വീട്ടിൽ തിരിച്ചെത്തിയില്ല. കുടുംബം എളമക്കര പോലീസിൽ പരാതി നൽകിയതോടെയാണ് അന്വേഷണം ഊർജിതമാക്കിയത്.

നഗരത്തിലുടനീളം തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. ഇടപ്പള്ളി ലുലു മാളിനു സമീപത്തെ വഴിയിലൂടെ കുട്ടി നടന്നുപോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. രാത്രി മുഴുവൻ നടത്തിയ അന്വേഷണത്തിനൊടുവിൽ ഇന്ന് രാവിലെയാണ് തൊടുപുഴ ബസ് സ്റ്റാൻഡിയിൽനിന്നു കുട്ടിയെ കണ്ടെത്തിയത്.