ആരാകും കിഷോർ കുമാർ?
ആരായില്ല കിഷോർ കുമാർ എന്നായിരിക്കും തലക്കെട്ടു വായിക്കുന്പോൾ മനസിൽ തെളിയുന്നത്. കിഷോർ കുമാർ ഇനി ആരാകാനാണ്, എന്താകാനാണ്, ഒരു ഇതിഹാസമായി ഇന്നും ജ്വലിച്ചുനിൽക്കുന്പോൾ!ഇവിടെ ചോദ്യം വേറെയാണ്. അനശ്വര ഗായകൻ കിഷോർ കുമാറിന്‍റെ ജീവിതകഥ പറയുന്ന സിനിമയിൽ ആദ്ദേഹത്തിന്‍റെ റോൾ ആരാകും ചെയ്യുക എന്നതാണ് ചോദ്യത്തിനു പിന്നിൽ. സംവിധായകനും നിർമാതാക്കളും തെരഞ്ഞെടുക്കുന്ന അനുയോജ്യനായ നടൻ എന്ന് ഉത്തരം പറയാമെങ്കിലും സ്വപ്നതുല്യമായ ആ റോൾ ചെയ്യാൻ ഒട്ടേറെയാളുകൾ കാത്തിരിക്കുന്നുണ്ട്.

എങ്ങനെ കാത്തിരിക്കാതിരിക്കും!

കിഷോർ കുമാറിന്‍റെ ശബ്ദവും ശൈലിയും അനുകരിക്കുന്നവരെത്തട്ടി ഹിന്ദി സിനിമാലോകത്തെന്നല്ല പുറത്തും നടക്കാൻവയ്യ. കുമാർ സാനുവും അഭിജീതും അടക്കമുള്ളവർ ആ വഴിയിലൂടെ നടന്നു വിജയിച്ചവരാണ്. വികലമായി അനുകരിക്കുകയും വെറുപ്പിക്കുകയും ചെയ്യുന്നവരെ ഗാനമേള വേദികളിൽ ആവശ്യത്തിലേറെ കണ്ടിട്ടുണ്ട്. കിഷോർദാ ഒരു വിസ്മയകരമായ വികാരമാണെന്നാണ് ഇതെല്ലാം തെളിയിക്കുന്നത്. അദ്ദേഹത്തിന്‍റെ പാട്ടുകൾക്ക് ഇന്നും ആവശ്യക്കാരുണ്ട്. അവയിൽ ജീവിക്കുന്നവരുണ്ട്, ആശ്വസിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നവരുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്‍റെ ജീവിതം സിനിമയാകുന്പോൾ ആ റോൾ ചെയ്യാൻ നിയോഗം ലഭിക്കുക എന്നത് സൗഭാഗ്യമായി കാണാത്തവർ കുറവായിക്കും.

ബയോപിക്കുകളുടെ കാലം

ഭാഗ് മിൽഖാ ഭാഗ് മുതൽ ഹിന്ദിയിൽ പ്രമുഖരുടെ ജീവിതകഥ പറയുന്ന ചിത്രങ്ങൾക്കു നല്ലകാലമാണ്. എം.എസ്. ധോണി, മേരി കോം, ബൻഡിറ്റ് ക്വീൻ, ഡങ്കൽ തുടങ്ങിയ ചിത്രങ്ങൾ സൂപ്പർഹിറ്റുകളായി. പി.ടി. ഉഷയുടെയും ഷക്കീലയുടെയും അടക്കമുള്ള ബയോപിക്കുകൾ അണിയറയിലുണ്ട്. ഏതാണ്ടു പത്തുകൊല്ലം മുന്പേ തുടങ്ങിയതാണ് കിഷോർ കുമാർ സിനിമയുടെ ചർച്ചകൾ. നിർമാതാവും സംവിധായകനുമായ അനുരാഗ് ബസു ഈ ആശയവുമായി മുന്നോട്ടുപോകുന്നതിനിടെ മറ്റൊരു സംവിധായകൻ ഷുജിത് സർക്കാരും കിഷോർ കുമാറിന്‍റെ കഥപറയാൻ മുന്നോട്ടുവന്നു. യുടിവിയുടെ ശക്തമായ പിന്തുണ ഉണ്ടായിരുന്നിട്ടും ഷുജിതിന്‍റെ പ്രോജക്ട് മുന്നോട്ടുപോയില്ല. പലവിധ കാരണങ്ങളാൽ അനുരാഗിന്‍റെ സിനിമയും വൈകി. താൻ പിൻവാങ്ങുകയാണെന്ന് ഷുജിത് പിന്നീടു വ്യക്തമാക്കുകയും ചെയ്തു. കിഷോർദായുടെ കുടുംബവുമായി ഞാൻ ഒരു ഘട്ടത്തിൽ സംസാരിച്ചിരുന്നുവെന്നത് നേരാണ്. പക്ഷേ ഞാൻ പിന്മാറി. യുടിവിയുമായി സഹകരിച്ച് അനുരാഗ് സിനിമയെടുക്കുന്നുവെന്നാണ് ഇപ്പോൾ എനിക്കറിയാവുന്നത്- ഷുജിത് സർക്കാർ പറഞ്ഞു.

രണ്‍ബീറോ അഡ്നാനോ?

കിഷോർ കുമാറിന്‍റെ വേഷംചെയ്യാൻ അനുരാഗ് ബസു ആദ്യമേ കണ്ടുവച്ചത് രണ്‍ബീർ കപൂറിനെയാണ്. രണ്‍ബീറിന്‍റെ ഡേറ്റുകളും മറ്റ് ആശയക്കുഴപ്പങ്ങളും മൂലം സിനിമ വൈകുകയായിരുന്നു. എന്നാൽ ഇതിനിടെ രണ്‍ബീറിനെത്തന്നെ നായകനാക്കി അനുരാഗ് ബർഫി എന്ന സിനിമയെടുത്തു. 2012ലായിരുന്നു അത്. വീണ്ടും അഞ്ചുവർഷം കഴിഞ്ഞിട്ടും സിനിമയുടെ കാര്യത്തിൽ തീരുമാനമായില്ല. ഈ ചിത്രം തൽക്കാലത്തേക്ക് മാറ്റിവച്ചു എന്ന് രണ്‍ബീർ ഒരിക്കൽ പറഞ്ഞു. രണ്‍ബീർ ഉണ്ടായാലും ഇല്ലെങ്കിലും സിനിമയുമായി മുന്നോട്ടുപോകുമെന്നായിരുന്നു ബസുവിന്‍റെ പക്ഷം. ആരെവച്ച് എപ്പോൾ ഈ സിനിമചെയ്യുമെന്ന് എനിക്കറിയില്ല. എനിക്ക് അധികകാലം കാത്തിരിക്കാൻ താത്പര്യമില്ല. രണ്‍ബീർ ഡേറ്റ് തന്നില്ലെങ്കിൽ മറ്റാരെയെങ്കിലും നായകനാക്കി ഞാൻ മുന്നോട്ടുപോകും- രണ്ടുവർഷം മുന്പ് ബസു പറഞ്ഞു.

എന്നാൽ രണ്‍ബീർതന്നെ ആയിരുന്നു ബസുവിന്‍റെ ആദ്യത്തെയും അവസാനത്തെയും ചോയ്സ്. ചിത്രത്തിന്‍റെ തിരക്കഥയിൽ പ്രതിപാദിക്കുന്ന, കിഷോർ കുമാറിനൊപ്പം പ്രവർത്തിച്ചിട്ടുള്ള എല്ലാവരുടെയും സമ്മതം വാങ്ങിയശേഷമേ ഷൂട്ടിംഗ് തുടങ്ങാനാവൂ എന്നായിരുന്നു പിന്നീട് ബസു പറഞ്ഞത്.


കാര്യങ്ങൾ അങ്ങനെ പോകുന്നതിനിടെയാണ് പുതിയൊരു വാർത്ത. കിഷോർ കുമാറാകാൻ ഗായകനും പിയാനിസ്റ്റുമായ അഡ്നാൻ സമിയെ ആരോ സമീപിച്ചിരിക്കുന്നു! കിഷോർ കുമാറിന്‍റെ ഏതാനും ഹിറ്റ് പാട്ടുകൾ അഡ്നാൻ ആലപിച്ചത് അടുത്തയിടെ യുട്യൂബിൽ വൈറലായിരുന്നു. അതിനുശേഷമാണ് സിനിമയിലേക്ക് ക്ഷണമെത്തിയിരിക്കുന്നത്. അനുരാഗ് ബസുവിന്‍റെ ചിത്രത്തിലേക്കാണോ എന്നത് വ്യക്തമല്ലെന്നുമാത്രം. ആരാണ് അഡ്നാൻ സമിയെ കിഷോർ കുമാറായി അഭിനയിക്കാൻ ക്ഷണിച്ചത് എന്നാണ് ഇനി അറിയാനുള്ളത്.

ആയുഷ്മാനും ഷായും

അതിനിടെ കിഷോർ കുമാറിന്‍റെ വലിയ ആരാധകനായ തനിക്ക് അദ്ദേഹത്തിന്‍റെ റോൾ ചെയ്യാൻ ആഗ്രഹമുണ്ടെന്നറിയിച്ച് നടനും ഗായകനുമായ ആയുഷ്മാൻ ഖുറാനയും രംഗത്തെത്തിയിരുന്നു. ആഗ്രഹത്തോട് ആരെങ്കിലും പ്രതികരിച്ചോ എന്നു വ്യക്തമല്ല.

അതേസമയം കിഷോർ കുമാറിനെയും ആർ.ഡി. ബർമനെയും പോലുള്ള സംഗീതപ്രതിഭകളുടെ ജീവിതകഥ സിനിമയാക്കരുത് എന്ന അഭിപ്രായമാണ് നടൻ നസിറുദ്ദീൻ ഷായ്ക്ക്. കച്ചവട സിനിമക്കാർ അത്തരം സിനിമകളെടുത്ത് നാശമാക്കും എന്നാണ് ഷാ മുന്പു പറഞ്ഞത്.
എന്തായാലും കിഷോർ കുമാറിന്‍റെ ജീവിതംപോലെ, അദ്ദേഹത്തിന്‍റെ പെരുമാറ്റരീതികൾ പോലെ ആ സിനിമയും ഒത്തുതീർപ്പുകളില്ലാത്തവിധം അനിശ്ചിതത്വങ്ങളും വൈചിത്ര്യങ്ങളും നിറഞ്ഞതാകുന്നു., ആരാധകർക്ക് ആ പാട്ടുകൾ മാത്രം മതിയെങ്കിലും.

ഹരിപ്രസാദ്‌