SPEECHLESS, ശരിക്കും!
അലാദ്ദീൻ സിനിമ കാണാത്തവർ വായിക്കാൻ: ആയിരത്തൊന്നു രാവുകളിലെ അലാവുദ്ദീനും അത്ഭുതവിളക്കും എന്ന കഥ അടിസ്ഥാനമാക്കി ഡിസ്നി മുന്പൊരു അനിമേഷൻ ചിത്രം നിർമിച്ചിരുന്നു. അതിന്‍റെ ലൈവ്-ആക്ഷൻ റീമേക്കാണ് പുതിയ 3ഡി ചിത്രമായ അലാദ്ദീൻ. ഹോളിവുഡിലെ വിഖ്യാതനായ ഗ്വേ റിച്ചിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അലാദ്ദീനായി മേനാ മസൂദ്, പ്രിൻസസ് ജാസ്മിൻ ആയി നവോമി സ്കോട്ട്, ജീനിയായി വിൽ സ്മിത്ത് എന്നിവർ സ്ക്രീനിലെത്തുന്നു. അക്ഷരാർഥത്തിൽ ഒരു ദൃശ്യ-ശ്രാവ്യ വിസ്മയമാണ് ഈ സിനിമ- തുടക്കംമുതൽ ഒടുക്കംവരെ. കഴിഞ്ഞ 24ന് റിലീസ് ചെയ്ത ചിത്രം ലോകമെന്പാടും വന്പൻ സ്വീകരണമാണ് ഏറ്റുവാങ്ങുന്നത്.
ഇനി തുടർന്നു വായിക്കാം.

ജാസ്മിൻ- ശക്തയും സുന്ദരിയും

ആഗ്രബായിലെ രാജകുമാരിയായ ജാസ്മിൻ കഥകളിൽ വായിക്കുന്നതുപോലുള്ള വെറും രാജകുമാരിയല്ല. അവൾക്ക് ജീവിതത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ട്. തന്‍റെ രാജ്യത്തെ ജനങ്ങൾക്കുവേണ്ടി സംസാരിക്കാൻ അവൾക്കു ധൈര്യവുമുണ്ട്.

ജാസ്മിന്‍റെ റോൾ നൽകിയത് ഇംഗ്ലീഷ് അഭിനേത്രിയും ഗായികയുമായ നവോമി സ്കോട്ടിനാണ്. അറബിക്കഥ പറയുന്ന ചിത്രത്തിലെ നായികയാവാൻ അറബ് പശ്ചാത്തലമുള്ള ഏതെങ്കിലും നടിയെ തെരഞ്ഞെടുക്കണമായിരുന്നെന്ന് വലിയ വിമർശനം ഇതേച്ചൊല്ലി ഉയർന്നിരുന്നു. എന്നാൽ ഈ വിമർശനങ്ങൾക്കൊന്നും ഒരു സ്ഥാനവുമില്ലെന്ന് സ്ക്രീനിലെ നവോമിയുടെ സാന്നിധ്യം ഉറപ്പാക്കുന്നു. ജാസ്മിന്‍റെ എല്ലാ സവിശേഷതകൾക്കും ഏറ്റവും കൃത്യമായ ഉത്തരമായി നവോമി സ്കോട്ട്. ചിത്രം ഒരു മ്യൂസിക്കൽ ഫാന്‍റസിയായി ഒരുക്കിയ സാഹചര്യത്തിൽ പ്രത്യേകിച്ചും.

നവോമി- നായികയും ഗായികയും

സിനിമ കണ്ടവർ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്- ജാസ്മിനുവേണ്ടി അതിസുന്ദരമായി പാടിയിരിക്കുന്നത് നവോമി സ്കോട്ട് തന്നെയാണോ! അതെ എന്നാണ് ഉത്തരം. ജാസ്മിനുവേണ്ടി ചിത്രത്തിലുള്ള പഴയതും പുതിയതുമായ എല്ലാ പാട്ടുകളും പാടിയിരിക്കുന്നത് നവോമി സ്വയമാണ്. ഒരു പ്രധാനസന്ദർഭത്തിന്‍റെ പശ്ചാത്തലമായി വരുന്ന സ്പീച്ച്‌ലെസ് എന്ന പാട്ട് പ്രേക്ഷകരെ അത്യദ്ഭുതകരമായി വികാരംകൊള്ളിക്കും. നവോമി കേൾവിക്കാരെ അക്ഷരാർഥത്തിൽ സ്പീച്ച്‌ലെസ് ആക്കുകയാണ്.

കഥയുടെ വഴിത്തിരിവുകളിൽ പാട്ടുകൾക്ക് വലിയ പ്രാധാന്യം നൽകിയിട്ടുള്ള ചിത്രത്തിൽ പലയിടത്തും നവോമി ലൈവ് ആയാണു പാടിയതെന്നറിയുന്പോൾ വിസ്മയം ഇരട്ടിക്കും. നവോമി പറയുന്നു: ഓസ്കർ ജേതാവായ സൗണ്ട് എൻജിനിയർ സൈമണ്‍ ഹെയ്സ് ഒപ്പമുണ്ടായിരുന്നു. അതുകൊണ്ട് എനിക്കുതോന്നി- ലൈവ് ആയി പാടാനുള്ള എന്തൊരു ഗംഭീര അവസരമാണ് ഇതെന്ന്. അദ്ദേഹം അതിനൊരുക്കമായിരുന്നു. ഞാൻ സെറ്റിൽ ക്രേസിയായാണ് പാടിയത്. പക്ഷേ ഒരു പ്രശ്നമെന്താണെന്നുവച്ചാൽ നമ്മൾ പാടുന്നത് നമുക്കു ശരിക്കു കേൾക്കില്ല. സെറ്റിലുള്ളവർ എങ്ങനെയാണ് കേൾക്കുന്നതെന്നറിയാൻ എനിക്ക് ആഗ്രഹമുണ്ടായിരുന്നുമില്ല.
നവോമി പാടിയതെന്തുമാവട്ടെ, അത്യുഗ്രനായി!

ഉഷയുടെ മകൾ

ഗുജറാത്തിൽ വേരുകളുള്ള, ഉഗാണ്ടയിൽ ജനിച്ച ഉഷയുടെയും ഇംഗ്ലീഷുകാരനായ ക്രിസ്റ്റഫറിന്‍റെയും മകളാണ് നവോമി. ലണ്ടനിൽ എസ്സക്സിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. ബ്രിഡ്ജ് ചർച്ച് യൂത്ത് ബാൻഡിലൂടെ സംഗീതരംഗത്തെത്തി. സ്കൂൾ ബാൻഡിലും നാടക കന്പനികൾക്കും വേണ്ടി പാടി ചുവടുറപ്പിച്ച നവോമിയെ ബ്രിട്ടീഷ് പോപ് താരമായ കെല്ലി ബ്രയാനാണ് മുഖ്യധാരയിലേക്കു കൊണ്ടുവന്നത്. തുടർന്ന് അഭിനയരംഗത്തേക്കും എത്തി. ഡിസ്നി ചാനൽ യുകെയുടെ ലൈഫ് ബൈറ്റ്സ് എന്ന പരന്പരയിലാണ് ആദ്യമായി പ്രധാനവേഷത്തിലെത്തിയത്. ഡിസ്നിയുടെ ലെമണേഡ് മൗത്ത്, ഫോക്സ് ചാനലിൽ വന്ന സയൻസ്-ഫിക്ഷൻ പരന്പര ടെറാ നോവ, 2017ൽ പുറത്തിറങ്ങിയ സിനിമയായ പവർ റേഞ്ചേഴ്സ് തുടങ്ങിയവയിൽ ശ്രദ്ധേയമായ അഭിനയമാണ് നവോമി കാഴ്ചവച്ചത്. ഇപ്പോൾ ഹോളിവുഡിൽ തിരക്കുള്ള നായിക. ഈ വർഷം പുറത്തിറങ്ങാനിരിക്കുന്ന ചാർളീസ് ഏഞ്ചൽസിൽ മൂന്ന് ഏഞ്ചൽമാരിലൊരാളും നവോമിയാണ്.
ഫുട്ബോൾ താരം ജോർദാൻ സ്പെൻസാണ് ഇരുപത്താറുകാരിയായ നവോമിയുടെ ഭർത്താവ്.

ഹരിപ്രസാദ്‌