ആർ. രാജേഷിന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ കോടതിയലക്ഷ്യ നടപടി
ആർ. രാജേഷിന്‍റെ  ഫേസ്ബുക്ക് പോസ്റ്റില്‍  കോടതിയലക്ഷ്യ നടപടി
Tuesday, July 8, 2025 2:19 AM IST
കൊച്ചി: കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്‌പെന്‍ഷനുമായി ബന്ധപ്പെട്ട കോടതി ഉത്തരവിനു പിന്നാലെ സിന്‍ഡിക്കറ്റംഗവും മുന്‍ എംഎല്‍എയുമായ ആര്‍. രാജേഷ് ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റിന്‍റെ പേരില്‍ സ്വമേധയാ ക്രിമിനല്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാന്‍ ഹൈക്കോടതി. ഹര്‍ജി പരിഗണിക്കവെ, രാജേഷിന്‍റെ ഫേസ്ബുക്ക് പോസ്റ്റിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചതിനു പിന്നാലെയാണു നടപടി.

‘ഹൈക്കോടതിയില്‍ ഇരിക്കുന്നത് നീതിദേവതയാണ്, കാവിക്കൊടിയേന്തിയ സ്ത്രീയല്ല’ എന്ന തലക്കെട്ടില്‍ കുറിച്ച പോസ്റ്റിനെയാണു കോടതി വിമര്‍ശിച്ചത്. പോസ്റ്റ് ന്യായാധിപന്‍റെ സല്‍പ്പേരിനെയും കോടതിയെയുമാണ് കളങ്കപ്പെടുത്തുന്നത്.


സര്‍വകലാശാല നിയമനവുമായി ബന്ധപ്പെട്ട രാജേഷിന്‍റെ ഹര്‍ജി കോടതിയുടെ പരിഗണനയിലുണ്ട്. ഇതു വിധി പറയാന്‍ മാറ്റിയിരിക്കുകയാണ്. ഇതിന്‍റെ പേരില്‍ സമ്മര്‍ദം ചെലുത്താനുള്ള ശ്രമമായി കാണേണ്ടിവരും. ഇത് അംഗീകരിക്കാനാകില്ലെന്നും കോടതി പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.