അടിയന്തര ലാൻഡിംഗ്: ബ്രിട്ടീഷ് യുദ്ധവിമാനം തിരിച്ചു പറന്നു
അടിയന്തര  ലാൻഡിംഗ്:  ബ്രിട്ടീഷ് യുദ്ധവിമാനം തിരിച്ചു പറന്നു
Wednesday, July 23, 2025 3:02 AM IST
തിരുവനന്തപുരം: ആഴ്ചകൾക്കു മുമ്പ് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയ ബ്രിട്ടീഷ് യുദ്ധവിമാനം അറ്റകുറ്റപ്പണി പൂർത്തിയാക്കി തിരികെ പ്പോയി.

എഫ്-35ബി ബ്രിട്ടീഷ് യുദ്ധവിമാനമാണ് അഞ്ച് ആഴ്ചകൾക്കുശേഷം ഇന്നലെ തിരികെ പറന്നത്. യുകെയിൽ നിന്നുള്ള വിദഗ്ധ സംഘമെത്തി അറ്റകുറ്റപ്പണികൾ ചെയ്ത ശേഷമാണ് മടക്കം. തിങ്കളാഴ്ചയാണ് തിരികെ പറക്കാനുള്ള അനുമതി എഫ്-35ബിക്ക് ലഭിച്ചത്.

ജൂണ്‍ 14നാണ് ഇന്ധനക്കുറവും പ്രതികൂല കാലാവസ്ഥയും മൂലം യുദ്ധവിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തിയത്.


വിമാനത്തിലുണ്ടായിരുന്ന ഹൈഡ്രോളിക് സംവിധാനത്തിന്‍റെയും ഓക്സിലറി പവർ യൂണിറ്റിന്‍റെയും തകരാറുകളാണ് ആദ്യം പരിഹരിച്ചത്. തുടർന്ന് വിമാനത്താവളത്തിലെ ഹാംഗറിൽനിന്നു പുറത്തിറക്കി എൻജിന്‍റെ ക്ഷമത പരിശോധിച്ച് ഉറപ്പാക്കി.

പറത്തിക്കൊണ്ടുപോകാൻ കഴിയുമോ എന്ന സംശയം ആദ്യ ഘട്ടത്തിൽ ഉണ്ടായിരുന്നു. എന്നാൽ അറ്റകുറ്റപ്പണികൾ വിജയകരമായി പൂർത്തിയാക്കിയതോടെ തിരികെപ്പറക്കാൻ അനുമതി നല്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.