ഇലോണ്‍ മസ്കിന്‍റെ ഇന്ത്യ സന്ദർശനം മാറ്റിവച്ചു
ഇലോണ്‍ മസ്കിന്‍റെ ഇന്ത്യ സന്ദർശനം മാറ്റിവച്ചു
Sunday, April 21, 2024 1:35 AM IST
ന്യൂഡൽഹി: ടെസ്‌ല സ്ഥാപകൻ ഇലോണ്‍ മസ്കിന്‍റെ ഇന്ത്യാ സന്ദർശനം മാറ്റിവച്ചു. നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നിശ്ചയിച്ചിരുന്ന ഇലോണ്‍ മസ്ക്, ചില തിരക്കുകൾ കാരണം സന്ദർശനം മാറ്റിയെന്നാണ് അറിയിച്ചിരിക്കുന്നത്.

ഇലോണ്‍ മസ്കിന്‍റെ ഇന്ത്യാ സന്ദർശനത്തെക്കുറിച്ച് വാർത്താ ഏജൻസിക്ക് കഴിഞ്ഞദിവസം നൽകിയ അഭിമുഖത്തിൽ നരേന്ദ്ര മോദി പരാമർശിച്ചിരുന്നു. ഇന്ത്യയിൽ നിക്ഷേപം നടത്തുന്നതിനു മുന്നോടിയായിട്ടാണ് മസ്ക് സന്ദർശനം നിശ്ചയിച്ചിരുന്നത്.

300 കോടി ഡോളറിന്‍റെ നിക്ഷേപം പ്രഖ്യാപിച്ചേക്കുമെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. മോദിയുടെ യുഎസ് സന്ദർശനവേളയിൽ ഇതുസംബന്ധിച്ച് പ്രാഥമിക ചർച്ചകൾ നടന്നു.

ടെസ്‌ലയുമായി ബന്ധപ്പെട്ട തിരക്കുകൾ കാരണം സന്ദർശനം മാറ്റുന്നുവെന്നാണ് മസ്ക് വ്യക്തമാക്കുന്നത്. ഈ വർഷം തന്നെ ഇന്ത്യയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷയെന്നും മസ്ക് എക്സിൽ കുറിച്ചു.


പൊതു തെരഞ്ഞെടുപ്പിനിടെ മസ്ക് മോദിയെ കാണുന്നത് ബിജെപി അധികാരത്തിൽ തിരികെയെത്തുമെന്ന വ്യവസായികളുടെ വിലയിരുത്തലിന്‍റെ തെളിവായാണ് ബിജെപി നേതാക്കൾ അവതരിപ്പിച്ചത്.

അതേസമയം, മസ്കിന്‍റെ സന്ദർശനം റദ്ദാക്കിയത് ഇന്ത്യയിലെ കാര്യങ്ങൾ മനസിലാക്കിയാണെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേശ് ചൂണ്ടിക്കാട്ടി. “സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രിയെ താൻ എന്തിനു കാണണമെന്ന് അദ്ദേഹം ചിന്തിച്ചിട്ടുണ്ടാകാം. ഇന്ത്യാസഖ്യത്തിന്‍റെ പ്രധാനമന്ത്രി അദ്ദേഹത്തെ സ്വാഗതം ചെയ്യും.

ഇന്ത്യാസർക്കാർ ഇലക്‌ട്രിക് വാഹനങ്ങളെ കൂടുതൽ ശക്തമായി പ്രോത്സാഹിപ്പിക്കും. ഞാൻ തന്നെ അതിന്‍റെ ഒരു ഉപയോക്താവാണ്’’-ജയ്റാം രമേശ് എക്സിൽ കുറിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.