പിത്രോഡയുടെ പ്രസംഗം ഏറ്റുപിടിച്ചും കോൺഗ്രസിനെ കടന്നാക്രമിച്ചും മോദി
പിത്രോഡയുടെ പ്രസംഗം ഏറ്റുപിടിച്ചും  കോൺഗ്രസിനെ കടന്നാക്രമിച്ചും മോദി
Thursday, April 25, 2024 1:49 AM IST
ജോർജ് കള്ളിവയലിൽ

ന്യൂഡൽഹി: വീണ്ടും രാമക്ഷേത്രം ഉയർത്തിക്കാട്ടിയും വിദ്വേഷപ്രസംഗം ആവർത്തിച്ചും കോണ്‍ഗ്രസ് വിദേശകാര്യ വിഭാഗം നേതാവ് സാം പിത്രോഡയുടെ പ്രസ്താവനയിൽ കോൺഗ്രസിനെ കടന്നാക്രമിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി.

ശ്രീരാമനേക്കാൾ വലിയവരാണു തങ്ങളെന്ന് കോണ്‍ഗ്രസ് കരുതിയെന്നും പ്രീണനവും വോട്ട് ബാങ്ക് രാഷ്‌ട്രീയവും കോണ്‍ഗ്രസിന്‍റെ ഡിഎൻഎയിലുണ്ടെന്നും ഛത്തീസ്ഗഡിലെ സുർഗുജയിലും ജാഞ്ച്ഗിർ-ചന്പയിലും നടന്ന റാലികളിൽ മോദി ആരോപിച്ചു.

ജീവിച്ചിരിക്കുന്പോഴും മരിച്ചാലും കോണ്‍ഗ്രസ് നികുതിയുടെ ഭാരം ചുമത്തും. ജനങ്ങളുടെ സ്വത്ത് തട്ടിയെടുത്താൽ അത് ആർക്കാണു കൊടുക്കുകയെന്ന് താൻ പറയാതെ മനസിലാകുമെന്നും മോദി പറഞ്ഞു. ഡോ. അംബേദ്കറുടെ ഭരണഘടന നാളെ കോണ്‍ഗ്രസ് തള്ളിക്കളയുമെന്നും എന്നാൽ സാക്ഷാൽ അംബേദ്കർ വന്നു നിർബന്ധിച്ചാലും ഭരണഘടന മാറ്റാൻ ആർക്കും കഴിയില്ലെന്നും മോദി പറഞ്ഞു.

മക്കൾക്ക് മാതാപിതാക്കൾ നൽകുന്ന സ്വത്തിന് അനന്തരാവകാശ നികുതി ചുമത്താൻ കോണ്‍ഗ്രസ് പദ്ധതിയിടുന്നതായി മോദി ആരോപിച്ചു. രാജീവ് ഗാന്ധിയുടെ ഉപദേശകനായിരുന്ന, അമേരിക്കയിലുള്ള കോണ്‍ഗ്രസ് വിദേശകാര്യ വിഭാഗം നേതാവ് സാം പിത്രോഡ വാർത്താ ഏജൻസിയുമായി നടത്തിയ അഭിമുഖത്തിലെ ഒരു പരാമർശത്തെച്ചൊല്ലിയാണ് കോണ്‍ഗ്രസ് പിന്തുടർച്ചാവകാശ നികുതി കൊണ്ടുവരുമെന്ന് ആരോപിച്ച് മോദി ഇന്നലെ കത്തിക്കയറിയത്.

എന്നാൽ, പിത്രോഡയുടേത് പാർട്ടി നയമല്ലെന്നും വ്യക്തിപരമായ പരാമർശമാണെന്നും കോണ്‍ഗ്രസ് വ്യക്തമാക്കിയെങ്കിലും ഇതേച്ചൊല്ലി അമിത് ഷായും അനുരാഗ് ഠാക്കൂറും അടക്കമുള്ള ബിജെപി നേതാക്കൾ ആരോപണം ആവർത്തിച്ചു.

“നിങ്ങൾ ജീവിക്കുന്നിടത്തോളം കോണ്‍ഗ്രസിന്‍റെ ഉയർന്ന നികുതി നിങ്ങളെ കഷ്‌ടപ്പെടുത്തും, നിങ്ങൾ മരിച്ചാൽ, അവർ അനന്തരാവകാശ നികുതിയുടെ ഭാരം ചുമത്തും. കഠിനാധ്വാനംകൊണ്ട് നിങ്ങൾ സ്വരൂപിക്കുന്ന സന്പത്ത് മക്കൾക്കു കൈമാറില്ല. കോണ്‍ഗ്രസിന്‍റെ കൈ അത് തട്ടിയെടുക്കും. നിങ്ങളുടെ ജീവിതകാലത്ത് കൊള്ളയടിക്കുക, മരണശേഷവും കൊള്ളയടിക്കുക എന്നതാണു കോണ്‍ഗ്രസിന്‍റെ മന്ത്രം’’- പ്രധാനമന്ത്രി പറഞ്ഞു.

ശ്രീരാമനേക്കാൾ വലിയവരാണു തങ്ങളെന്ന് കോണ്‍ഗ്രസ് കരുതി. അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ പ്രാണപ്രതിഷ്ഠയിൽ അവർ പങ്കെടുക്കാതിരുന്നത് ഭഗവാൻ രാമനോടും ഛത്തീസ്ഗഡിലെ ജനങ്ങളോടുമുള്ള അപമര്യാദയാണ്. ഗോവക്കാർ ഇന്ത്യൻ ഭരണഘടന സ്വീകരിക്കാൻ നിർബന്ധിതരായെന്നാണ് ഗോവയിലെ കോണ്‍ഗ്രസ് സ്ഥാനാർഥി പറയുന്നത്. അംബേദ്കറെയും ഭരണഘടനയെയും അവഹേളിക്കുന്നതല്ലേ ഇത്.

രാജ്യത്തിന്‍റെ വലിയൊരു ഭാഗം കോണ്‍ഗ്രസിനെ തള്ളിക്കളഞ്ഞു. ഡോ. ബാബാ സാഹെബ് അംബേദ്കറുടെ ഭരണഘടന നാളെ ആ പാർട്ടി തള്ളിക്കളയും. ഭരണഘടന മാറ്റാൻ ആർക്കും കഴിയില്ല. അംബേദ്കർ വന്നു നിർബന്ധിച്ചാലും അതു നടക്കില്ല- റാലിയിൽ പ്രധാനമന്ത്രി പറഞ്ഞു.

സാം പിത്രോഡ പറഞ്ഞത്


കഴിഞ്ഞ പത്തു വർഷമായി അസമത്വം ഗണ്യമായി വർധിച്ചു. സാന്പത്തിക പിരമിഡിന്‍റെ അടിത്തട്ടിലുള്ള ആളുകളിലാണ് കോണ്‍ഗ്രസ് എല്ലായ്പോഴും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്; അവർ ഒബിസികളായാലും മുസ്‌ലിംകളായാലും ദളിതരായാലും ആദിവാസികളായാലും.

പാവപ്പെട്ട ആളുകൾക്കാണു സഹായം വേണ്ടത്; കോടീശ്വരന്മാർക്കല്ല. ഇതിനർഥം, നിങ്ങളുടെ സന്പത്ത് എടുത്ത് മറ്റൊരാൾക്ക് നൽകുമെന്നല്ല. സന്പത്തിന്‍റെ കേന്ദ്രീകരണം തടയാൻ പുതിയ നയങ്ങൾ ഉണ്ടാക്കുക എന്നതാണ്. ഇതൊരു കുത്തകവിരുദ്ധ നിയമം പോലെയാണ്.

ബിജെപി കഥകൾ മെനയുകയാണ്. രാജ്യത്തിന്‍റെ സന്പത്ത് പുനർവിതരണം ചെയ്യാൻ കോണ്‍ഗ്രസ് പദ്ധതിയിടുന്നുവെന്നും അധികാരത്തിലെത്തിയാൽ സ്വത്തും ആഭരണങ്ങളും കൈക്കലാക്കുമെന്നുമുള്ള പ്രധാനമന്ത്രിയുടെ ആരോപണങ്ങൾ തെറ്റാണ്. കോണ്‍ഗ്രസിന്‍റെ പ്രകടനപത്രിക നന്നായി തയാറാക്കിയതാണ്.

സാന്പത്തിക അസമത്വം കുറയ്ക്കാൻ കോണ്‍ഗ്രസ് പാർട്ടി നയം രൂപപ്പെടുത്തും. അതിലൂടെ സന്പത്തിന്‍റെ വിതരണം മെച്ചപ്പെടും. ഇന്ത്യയിൽ മിനിമം വേതനമില്ല. എല്ലാ തൊഴിലാളികൾക്കും മിനിമം കൂലി ഏർപ്പെടുത്തിയാൽ പാവപ്പെട്ടവർക്കു പണം നൽകണം. സന്പത്തിന്‍റെ വിതരണമാണിത്. പണക്കാരുടെ വീട്ടുജോലിക്കാർക്കും ഓഫീസിലെ പ്യൂണ്‍ അടക്കമുള്ളവർക്കും വേണ്ടത്ര പണം നൽകുന്നില്ല. പക്ഷേ അവർ ആ പണം ദുബായിലും ലണ്ടനിലും ചെലവഴിക്കുന്നു.

അമേരിക്കയിൽ, ഒരു അനന്തരാവകാശ നികുതിയുണ്ട്. ഒരാൾക്ക് 100 മില്യണ്‍ ഡോളർ സന്പത്തുണ്ടെങ്കിൽ അയാൾ മരിക്കുന്പോൾ 45 ശതമാനം മാത്രമേ മക്കൾക്ക് കൈമാറാൻ കഴിയൂ. 55 ശതമാനം സർക്കാരെടുക്കുന്നു. അതൊരു രസകരമായ നിയമമാണ്. നിങ്ങൾ ഉണ്ടാക്കുന്ന സന്പത്തിന്‍റെ പകുതി പൊതുജനങ്ങൾക്കായി ഉപേക്ഷിക്കണം. മുഴുവനായല്ല, അതിന്‍റെ പകുതി. അതു ന്യായമാണെന്ന് തോന്നുന്നു- പിത്രോഡ പറഞ്ഞു.

അതേസമയം, കോണ്‍ഗ്രസിന്‍റെ പ്രകടനപത്രികയെക്കുറിച്ച് പ്രധാനമന്ത്രി പ്രചരിപ്പിക്കുന്ന നുണകളിൽനിന്നു ശ്രദ്ധ തിരിക്കാനാണ് അമേരിക്കയിലെ അനന്തരാവകാശ നികുതിയെക്കുറിച്ച് വ്യക്തിപരമായി താൻ പറഞ്ഞത് മോദി അനുകൂല മാധ്യമങ്ങൾ (ഗോഡി മീഡിയ) വളച്ചൊടിക്കുന്നതെന്ന് സാം പിത്രോഡ എക്സിൽ വിശദീകരിച്ചു.

കോണ്‍ഗ്രസിന്‍റെ നിലപാട്

സാം പിത്രോഡയുടെ വ്യക്തിപരമായ ആശയങ്ങൾ കോണ്‍ഗ്രസിന്‍റേതല്ലെന്നും പൈതൃക നികുത്തി ചുമത്താൻ ഉദ്ദേശ്യമില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.

ഇന്ത്യക്ക് ഒരു ഭരണഘടനയുണ്ട്. കോണ്‍ഗ്രസിന് അത്തരമൊരു ഉദ്ദേശ്യവുമില്ല. എന്തിനാണ് നിങ്ങൾ അദ്ദേഹത്തിന്‍റെ ആശയങ്ങൾ ഞങ്ങളുടെ തലയിൽ വയ്ക്കുന്നത്? വോട്ടിനുവേണ്ടി മാത്രമാണ് പ്രധാനമന്ത്രി മോദി ഈ കളികളെല്ലാം കളിക്കുന്നത്- ഖാർഗെ മാധ്യമപ്രവർത്തകരോടു പറഞ്ഞു.

പിത്രോഡയുടേത് അദ്ദേഹത്തിന്‍റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് വിശദീകരിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.