സ്ഥാനാർഥി പട്ടിക: ന്യൂനപക്ഷപ്രേമം കടലാസിൽ; പിന്നാക്ക വിഭാഗങ്ങൾ പിന്നിൽതന്നെ
സ്ഥാനാർഥി പട്ടിക: ന്യൂനപക്ഷപ്രേമം കടലാസിൽ; പിന്നാക്ക വിഭാഗങ്ങൾ പിന്നിൽതന്നെ
Thursday, April 25, 2024 1:49 AM IST
ന്യൂഡൽഹി: പട്ടികജാതി, വർഗ, പിന്നാക്ക, ന്യൂനപക്ഷ പ്രാതിനിധ്യത്തിൽ ബിജെപിയും കോണ്‍ഗ്രസും പിന്നിൽ. രണ്ടു പ്രധാന ദേശീയ പാർട്ടികളുടെയും ഇതുവരെ പ്രഖ്യാപിച്ച സ്ഥാനാർഥികളിൽ ഈ വിഭാഗങ്ങൾക്കു മതിയായ പ്രാതിനിധ്യമില്ല. എന്നാൽ സമാജ്‌വാദി പാർട്ടി, ആർജെഡി, ഡിഎംകെയടക്കം കോണ്‍ഗ്രസിന്‍റെ മുന്നണി സ്ഥാനാർഥികളിൽ പിന്നാക്ക വിഭാഗങ്ങൾക്ക് മെച്ചപ്പെട്ട പ്രാതിനിധ്യമുണ്ട്.

ഇതുവരെ പ്രഖ്യാപിച്ച ബിജെപിയുടെ 432 സ്ഥാനാർഥികളിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ചില ക്രൈസ്തവരും സിക്കുകാരും ഉൾപ്പെടെ വെറും പത്തു പേരാണ് (2 %) എല്ലാ ന്യൂനപക്ഷ സമുദായങ്ങളിൽനിന്നുള്ളത്. കോണ്‍ഗ്രസിന്‍റെ 294 സ്ഥാനാർഥികളിൽ കേരളവും തമിഴ്നാടും കർണാടകയും അടക്കം 27 പേർ (9%) മാത്രമാണ് ന്യൂനപക്ഷ പ്രതിനിധികൾ.

70 ശതമാനത്തോളം മുസ്‌ലിം വോട്ടർമാരുള്ള മലപ്പുറത്ത് മത്സരിക്കുന്ന എം. അബ്ദുൾ സലാം മാത്രമാണു രാജ്യത്തു ബിജെപിയുടെ ഏക മുസ്‌ലിം സ്ഥാനാർഥി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തുടർച്ചയായ വിവാദ മുസ്‌ലിം വിരുദ്ധ പ്രസ്താവനകളും പാർട്ടിയുടെ നിലപാട് വ്യക്തമാക്കുന്നതായി. കേരളത്തിൽ ക്രൈസ്തവ സ്നേഹം പറയുന്ന ബിജെപിയുടെ സംസ്ഥാനത്തെ ഏക ക്രിസ്ത്യൻ സ്ഥാനാർഥി കോണ്‍ഗ്രസ് വിട്ടെത്തിയ അനിൽ ആന്‍റണിയാണ്.

രാജ്യത്തെ 131 സീറ്റുകൾ പട്ടികജാതി, വർഗ സംവരണമായതിനാൽ എസ്‌സി, എസ്ടി വിഭാഗങ്ങളെ തീരെ തഴയാനാകില്ല. സംവരണ സീറ്റുകളൊഴിച്ച് നാമമാത്രമാണ് ആദിവാസി, ദളിത് വിഭാഗങ്ങളുടെ പൊതുസീറ്റുകളിലെ പ്രാതിനിധ്യം.


പട്ടികജാതി വിഭാഗക്കാരായ 75 പേർക്ക് (17%) ബിജെപി സീറ്റ് നൽകിയപ്പോൾ കോണ്‍ഗ്രസ് ഇതുവരെ 16 ശതമാനമാണ് (47 പേർ) സീറ്റ് കൊടുത്തത്. പട്ടികവർഗക്കാരിൽ ബിജെപി 44 പേർക്കും (10%) കോണ്‍ഗ്രസ് 41 പേർക്കും (14%) സീറ്റ് നൽകി. പിന്നാക്ക വിഭാഗക്കാരിൽ (ഒബിസി) ബിജെപി 117 പേർക്കും (27%) കോണ്‍ഗ്രസ് 73 പേർക്കും (25%) പ്രാതിനിധ്യം നൽകിയിട്ടുണ്ട്.

ബിജെപി സ്ഥാനാർഥികളിൽ 43 ശതമാനവും (186 പേർ) പൊതുവിഭാഗത്തിൽ നിന്നാണ്. കോണ്‍ഗ്രസിന്‍റെ ഇതുവരെയുള്ള 294 സ്ഥാനാർഥികളിൽ 36 ശതമാനം (106 പേർ) പൊതുവിഭാഗത്തിൽനിന്നുള്ളവരാണ്.

സ്ഥാനാർഥികളുടെ ജയസാധ്യതയും പൊതുസ്വീകാര്യതയും പരിഗണിച്ചു സീറ്റ് നൽകേണ്ടിവരുന്നതിനാലാണ് ന്യൂനപക്ഷ, പിന്നാക്ക വിഭാഗക്കാർക്ക് മതിയായ പ്രാതിനിധ്യം നൽകാൻ കഴിയാതെ പോകുന്നതെന്ന് ബിജെപിയും കോണ്‍ഗ്രസും പറയുന്നു.

ബിജെപിയെപ്പോലെ വൻതോതിൽ കേന്ദ്രഫണ്ട് നൽകാനില്ലാത്തതിനാലാണ് ആദിവാസി, ദളിത് വിഭാഗങ്ങളിൽ ചിലർക്കെങ്കിലും സീറ്റ് നൽകാൻ പ്രയാസമായതെന്ന് കോണ്‍ഗ്രസ് നേതാവ് വിശദീകരിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.