റഷ്യയിൽനിന്ന് കൂടുതൽ എസ്-400 ഇന്ത്യ വാങ്ങും
റഷ്യയിൽനിന്ന് കൂടുതൽ  എസ്-400 ഇന്ത്യ വാങ്ങും
Thursday, September 4, 2025 2:15 AM IST
ന്യൂഡൽഹി: റഷ്യയിൽനിന്നു കൂടുതൽ എസ്-400 വ്യോമപ്രതിരോധ സംവിധാനം വാങ്ങാൻ ഇന്ത്യ തയാറെടുക്കുന്നു. ഇതു സംബന്ധിച്ച് ചർച്ചകൾ നടന്നതായി റഷ്യൻ ഫെഡറൽ സർവീസ് ഫോര് മിലിട്ടറി-ടെക്നിക്കൽ കോ-ഓപ്പറേഷൻ തലവൻ ദിമിത്രി ഷുഗായേവ് പറഞ്ഞു. ചൈനയിൽ നടന്ന മോദി-പുടിൻ കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് കൂടുതൽ എസ്-400 സംവിധാനത്തിനുള്ള ചർച്ചകൾ ഊർജിതമായത്.

2018ൽ ഇന്ത്യ റഷ്യയിൽനിന്ന് അഞ്ച് എസ്-400 വ്യോമപ്രതിരോധ സംവിധാനത്തിനായി കരാറുണ്ടാക്കിയിരുന്നു. 550 കോടി ഡോളറിന്‍റേതായിരുന്നു കരാർ. എന്നാൽ, എസ്-400 സംവിധാനം ഇന്ത്യയിലെത്തിക്കുന്നതു പല തവണ വൈകി. ഇനി ഇന്ത്യയിലെത്തിക്കാനുള്ള രണ്ട് എസ്-400 സംവിധാനങ്ങൾ 2026ലോ 2027ലോ എത്തിക്കും.


ഓപ്പറേഷൻ സിന്ദൂറിൽ എസ്-400 നിർണായക പങ്കാണു വഹിച്ചത്. 600 കിലോമീറ്റർ അകലെയുള്ള ഡ്രോണുകളെയും മിസൈലുകളെയും തിരിച്ചറിയാനും 400 കിലോമീറ്റർ അകലെ വച്ച് അവയെ തകർക്കാനും കഴിവുള്ളതാണ് എസ്-400 വ്യോമ പ്രതിരോധ സംവിധാനം.

സ്റ്റോക്ക്ഹോം ഇന്‍റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ കണക്കു പ്രകാരം 2020-2024 കാലത്ത് ഇന്ത്യയുടെ ആയുധ ഇറക്കുമതിയിൽ 36 ശതമാനം റഷ്യയിൽനിന്നാണ്. ഫ്രാൻസിൽനിന്നുള്ള ഇറക്കുമതി 33 ശതമാനവും ഇസ്രയേലിൽനിന്നുള്ളത് 13 ശതമാനവുമാണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.