അരങ്ങേറ്റ അടി
അരങ്ങേറ്റ അടി
Sunday, April 14, 2024 1:01 AM IST
ഐപിഎൽ ട്വന്‍റി-20 ക്രിക്കറ്റിൽ ഡൽഹി ക്യാപ്പിറ്റൽസ് ആറ് വിക്കറ്റിന് ലക്നോ സൂപ്പർ ജയന്‍റ്സിനെ കീഴടക്കിയപ്പോൾ ഏവരുടെയും ശ്രദ്ധ പതിഞ്ഞത് ജേക്ക് ഫ്രേസർ മക്ഗുർക്കിലായിരുന്നു.

ഡൽഹിയുടെ ഫീൽഡിംഗിനിടെ ക്യാപ്റ്റൻ ഋഷഭ് പന്തിന് അരികിലായി സ്ലിപ്പിൽ ഫീൽഡ് ചെയ്ത ആ യുവാവ് ബാറ്റുമായി ക്രീസിലെത്തിയപ്പോഴായിരുന്നു ശരിക്കുള്ള മുഖം വ്യക്തമായത്.

ഇരുപത്തിരണ്ടുകാരനായ ജേക്ക് ഫ്രേസർ മക്ഗുർക്കിന്‍റെ ബാറ്റിൽനിന്ന് അഞ്ച് സിക്സും രണ്ട് ഫോറും അടക്കം 55 റണ്‍സ് പിറന്നു. 35 പന്തിൽനിന്ന് 157.14 സ്ട്രൈക്ക് റേറ്റിലായിരുന്നു മക്ഗുർക്കിന്‍റെ അടി. ക്യാപ്റ്റൻ ഋഷഭ് പന്തിന് ഒപ്പം 77 റണ്‍സ് കൂട്ടുകെട്ടിലും മക്ഗുർക്ക് പങ്കാളിയായി.

ജേക്ക് ഫ്രേസർ മക്ഗുർക്കിന്‍റെ ആക്രമണ ബാറ്റിംഗാണ് 17-ാം സീസണ്‍ ഐപിഎല്ലിൽ ഡൽഹിക്ക് നിർണായക ജയം സമ്മാനിച്ചത്. ഇതുവരെ ഒരു പെർഫെക്ട് ഇലവനെ കണ്ടെത്താൻ സാധിക്കാത്ത ഡൽഹിക്ക്, മധ്യനിരയിൽ ആക്രമണ ബാറ്റിംഗ് കാഴ്ചവയ്ക്കാൻ കെൽപ്പുള്ള താരമായിരിക്കുകയാണ് മക്ഗുർക്ക്.

നേരിട്ട രണ്ടാം പന്ത് ഡീപ് മിഡ് വിക്കറ്റിനു മുകളിലൂടെ സിക്സർ പറത്തിയാണ് ഈ ഓസ്ട്രേലിയൻ താരം ഐപിഎല്ലിലെ തന്‍റെ ആദ്യറണ്‍ കുറിച്ചത്. ഇന്നിംഗ്സിലെ 13-ാം ഓവർ എറിയാനെത്തിയ ക്രുണാൽ പാണ്ഡ്യയുടെ ആദ്യ മൂന്ന് പന്തും സിക്സർ പറത്തിയെന്നതും ശ്രദ്ധേയം.

ആർക്കും വേണ്ടാത്തവൻ

ഏറ്റവും ശ്രദ്ധേയമായ കാര്യം, 2024 ഐപിഎൽ താരലേലത്തിൽ ആർക്കും വേണ്ടാതിരുന്ന കളിക്കാരനാണ് ജേക്ക് ഫ്രേസർ മക്ഗുർക്ക് എന്നതാണ്. ഓസ്ട്രേലിയൻ ബിഗാബാഷ് ട്വന്‍റി-20 2023-24 സീസണിൽ എട്ട് ഇന്നിംഗ്സിൽനിന്ന് 32.12 ശരാശരിയിൽ രണ്ട് അർധസെഞ്ചുറി അടക്കം 257 റണ്‍സ് നേടിയിരുന്നു മക്ഗുർക്ക്. 158.14 ആയിരുന്നു സ്ട്രൈക്ക് റേറ്റ്. എന്നിട്ടും ഐപിഎൽ 2024 ലേലത്തിൽ ഒരു ഫ്രാഞ്ചൈസിയും മക്ഗുർക്കിനെ സ്വന്തമാക്കാൻ തയാറായില്ല.


ഡൽഹി ക്യാപ്പിറ്റൽസിന്‍റെ ദക്ഷിണാഫ്രിക്കൻ പേസർ ലുൻഗി എൻഗിഡി പരിക്കേറ്റ് പുറത്തായപ്പോൾ പകരക്കാരനായാണ് മക്ഗുർക്ക് ടീമിലെത്തിയത്.

ബെർത്ത് ഡേ ഷോട്ട്

ഏപ്രിൽ 11നാണ് ജേക്ക് ഫ്രേസർ മക്ഗുർക്കിന് 22 വയസ് പൂർത്തിയായത്. അതിന്‍റെ പിറ്റേദിവസമായിരുന്നു താരത്തിന്‍റെ ഐപിഎൽ അരങ്ങേറ്റവും അർധസെഞ്ചുറിയും. വിക്ടോറിയക്കാരനായ താരം ഓസ്ട്രേലിയയുടെ വിവിധ ഏജ് ഗ്രൂപ്പുകളിൽ കളിച്ചു. ലിസ്റ്റ് എ ക്രിക്കറ്റിൽ വേഗമേറിയ (29 പന്തിൽ) സെഞ്ചുറിയുടെ അവകാശിയാണ് മക്ഗുർക്ക്. 2024 ഫെബ്രുവരിയിൽ ഓസ്ട്രേലിയയ്ക്കായി സീനിയർ തലത്തിൽ അരങ്ങേറി.

ലക്നോ സൂപ്പർ ജയന്‍റ്സിനെതിരേ 35 പന്തിൽ 55 റണ്‍സ് എന്നത് ഐപിഎൽ അരങ്ങേറ്റ ഇന്നിംഗ്സിൽ മൂന്നാം നന്പറിൽ ഒരു താരം നേടുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്കോറാണിത്. 2008ൽ ചെന്നൈ സൂപ്പർ കിംഗ്സിനുവേണ്ടി പഞ്ചാബിനെതിരേ മൊഹാലിയിൽ നേടിയ 116 നോട്ടൗട്ടാണ് റിക്കാർഡ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.