ജയപ്രദ ബിജെപിയിൽ
Tuesday, March 26, 2019 3:09 PM IST
പ്രശസ്ത നടിയും സമാജ്‌വാദി പാർട്ടി നേതാവുമായ ജയപ്രദ ബിജെപിയിൽ. ലക്നോവിൽ നടന്ന ചടങ്ങിൽ അവർ ബിജെപി അംഗത്വം സ്വീകരിച്ചു. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ യുപിയിലെ റാംപുർ മണ്ഡലത്തിൽനിന്നും മത്സരിക്കും. സമാജ്‌വാദി പാര്‍ട്ടിയുടെ അസം ഖാനാണ് മണ്ഡലത്തില്‍ ജയപ്രദയുടെ എതിരാളി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടുകൾക്ക് അനുസരിച്ച് രാജ്യത്തിനുവേണ്ടി പ്രവർത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അവർ പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ഡോ.നേപാല്‍ സിംഗാണ് റാംപൂരിൽനിന്നും ജയിച്ചത്.

1994 ൽ തെലുങ്ക് ദേശം പാര്‍ട്ടിയിലൂടെ രാഷ്ട്രീയത്തില്‍ എത്തിയ താരമാണ് ജയപ്രദ. പിന്നീട് ആന്ധ്ര മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവിനോട് ഇടഞ്ഞ് ടിഡിപി വിട്ടു. ഇതിന് പിന്നാലെ അവര്‍ സമാജ്വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. പിന്നീട് രണ്ടു തവണ എസ്പി ടിക്കറ്റിൽ റാം പൂര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച് ജയിച്ചു. 2004-ലും 2009-ലുമാണ് ജയപ്രദ രാംപുര്‍ മണ്ഡലത്തില്‍നിന്ന് ലോക്‌സഭയിലെത്തിയത്.

ഇതിനിടെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ അസംഖാന്‍ തന്‍റെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചെന്ന നടിയുടെ ആരോപണം ഏറെ വിവാദമായിരുന്നു. ഇതിനുപിന്നാലെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കപ്പെട്ട ജയപ്രദ അമര്‍സിംഗിനൊപ്പം ആർഎൽഡിയില്‍ ചേര്‍ന്നു. 2014-ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജ്‌നോറില്‍ മത്സരിച്ചെങ്കിലും ദയനീയമായി പരാജയപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.