Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
അവസാനം ആസിയ രാജ്യംവിട്ടു
Wednesday, May 8, 2019 11:52 PM IST
മതനിന്ദാ കുറ്റം ആരോപിക്കപ്പെട്ട് വധശിക്ഷ വിധിക്കപ്പെട്ട പാക്കിസ്ഥാനി ക്രൈസ്തവ വനിത ആസിയ ബീബി രാജ്യംവിട്ടു. ആഗോളതലത്തിൽത്തന്നെ ശ്രദ്ധിക്കപ്പെട്ടൊരു സംഭവമായിരുന്നു ആസിയ ബീബിക്കെതിരേയുള്ള കുറ്റാരോപണം.
ആസിയ ബീബി എന്നറിയപ്പെടുന്ന ആസിയ നൊറീൻ മതനിന്ദാക്കുറ്റത്തിന്റെ പേരിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു വർഷങ്ങളോളം ജയിലിൽ കഴിഞ്ഞു. തന്റെ നിരപരാധിത്വം തെളിയിച്ചശേഷം കഴിഞ്ഞവർഷമാണു പാക്കിസ്ഥാൻ സുപ്രീംകോടതി അവരുടെ വധശിക്ഷ ഇളവു ചെയ്തത്. ഇതെത്തുടർന്നു സുരക്ഷയെക്കരുതി ഇവരെ രഹസ്യസങ്കേതത്തിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. പാക്കിസ്ഥാനിൽ തങ്ങൾ സുരക്ഷിതരായിരിക്കുമെന്ന് ഒട്ടുംതന്നെ ഉറപ്പില്ലാത്തതിനാൽ രാജ്യംവിടാനുള്ള ആഗ്രഹം അവരും ഭർത്താവും അധികൃതരെ അറിയിച്ചിരുന്നു. കാനഡയിലാണ് അവർക്ക് അഭയം കിട്ടിയിരിക്കുന്നത്. ആസിയാ ബീബിയുടെ മക്കൾക്കു കാനഡ നേരത്തേ അഭയം നൽകിയിരുന്നു.
കഴിഞ്ഞ വർഷം ഒക്ടോബറിൽ ആസിയാ ബീബിയുടെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കിയതിനെത്തുടർന്നു പാക്കിസ്ഥാനിൽ വലിയ കലാപം ഉണ്ടായി. മതമൗലികവാദികൾ തെരുവിലിറങ്ങി, പലേടത്തും അക്രമം അഴിച്ചുവിട്ടു.
ഒരു സംഘം സ്ത്രീകളുമായുണ്ടായ വാഗ്വാദത്തിനിടെ ആസിയ ബീബി മതനിന്ദാസൂചകമായ പരാമർശം നടത്തിയെന്നായിരുന്നു ആരോപണം. അതിന്റെ പേരിൽ ആസിയയെ ആളുകൾ വീടുകയറി മർദിച്ചു. ഭീഷണിപ്പെ ടുത്തി കുറ്റസമ്മതം നടത്തിച്ചു.
വലിയൊരു ജനക്കൂട്ടം വധഭീഷണി മുഴക്കിക്കൊണ്ടുനിൽക്കുന്പോൾ നടത്തിയ കുറ്റസമ്മതം അംഗീകരിക്കാനാവില്ലെന്നു സുപ്രീംകോടതി വിധിപ്രസ്താവനയിൽ പറഞ്ഞു.
ആസിയ ബീബിയെ വധശിക്ഷയ്ക്ക് വിധിച്ച സംഭവം ലോകസമൂഹത്തിൽ പാക്കിസ്ഥാനു വലിയ മാനക്കേട് ഉണ്ടാക്കി. സുപ്രീംകോടതി കുറ്റവിമുക്തയാക്കിയ ശേഷം അവരുടെ സംരക്ഷണം സർക്കാരിനു വലിയ തലവേദനയായിരുന്നു. അവർ രാജ്യം വിടുന്നതോടെ ആ തലവേദന അവസാനിക്കുമെങ്കിലും ഈ സംഭവപരന്പരയ്ക്കുശേഷവും നിരവധിപേർ പാക്കിസ്ഥാനിൽ മതനിന്ദക്കുറ്റം നേരിട്ടു.
ആസിയ ബീബി സംഭവം ചൂടുപിടിച്ചുനിന്ന സമയത്ത് അവർക്കു പരസ്യമായി പിന്തുണ നൽകിയ പ്രവിശ്യാ ഗവർണർ സൽമാൻ തസീർ കൊല്ലപ്പെട്ടു. മതനിന്ദാ നിയമം പരിഷ്കരിക്കണമെന്നു അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
ആസിയയെ കുറ്റവിമുക്തയാക്കാനും രാജ്യം വിടാനനുവദിക്കാനും പാക്കിസ്ഥാനുമേൽ അന്താരാഷ്ട്ര സമൂഹത്തിന്റെ ശക്തമായ സമ്മർദമുണ്ടായി. ആസിയ ബീബി സുരക്ഷിതയാണെന്നും അവർ ഉടൻതന്നെ രാജ്യം വിടുമെന്നും പാക്കിസ്ഥാൻ പ്രസിഡന്റ് ഇമ്രാൻ ഖാൻ ഈയിടെ ബിബിസിയുമായി നടത്തിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
പഴയകാലം മറന്ന സൂ ചി
ജനാധിപത്യ ധ്വംസനത്തിന്റെ കയ്പുനീർ ഏറെ കുടിച്ചിട്ടുള്ള ഓംഗ് സാൻ സൂ ചി അധികാരത്തിലിരിക്കേ മ്യാൻമറിൽ ജനാധിപത്യം വലിയ വെല്ലുവിളി നേരിടുകയാണ്. അക്കാര്യം തുറന്നു കാട്ടിയതിനാണ് ലോകത്തെ പ്രമുഖ വാർത്താ ഏജൻസിയായ റോയിട്ടേഴ്സിന്റെ രണ്ടു യുവ മാധ്യമപ്രവർത്തകർക്ക് ഒന്നര വർഷം തടങ്കലിൽ കഴിയേണ്ടിവന്നത്. മ്യാൻമറിൽ ജനാധിപത്യം കമ്മിയാണെന്നു വിവരിച്ചുകൊണ്ടു ള്ള പഠനറിപ്പോർട്ട് ഇരുവരും ചേർന്നു പ്രസിദ്ധീകരിച്ചിരുന്നു. മുപ്പത്തിമൂന്നുകാരനായ വാ ലോണും ഇരുപത്തൊന്പതുകാരനായ ക്യോ സോ ഊവുമാണ് ഇവർ.
ഔദ്യോഗിക രഹസ്യനിയമം ലംഘിച്ചുവെന്ന പേരിലാണ് ഇവരെ തടവിലാക്കിയത്. ഈ റിപ്പോർട്ടിന്റെ പേരിൽ ഇവർക്കു ലോകത്തിലെ ഏറ്റവും പ്രശസ്ത മാധ്യമ പുരസ്കാരമായ പുലിറ്റ്സർ പ്രൈസ് ലഭിച്ചിരുന്നു.
മാധ്യമപ്രവർത്തകരെ ജയിലിലടച്ചതിനെതിരേ പേരിൽ കടുത്ത ആഗോള സമ്മർദമുണ്ടായിട്ടും ആദ്യമൊന്നും മ്യാൻമർ ഭരണകൂടം ഇളകിയില്ല. ജയിലിലായ റിപ്പോർട്ടർമാരുടെ കുടുംബാംഗങ്ങൾ ഓംഗ് സാൻ സൂ ചിക്ക് അയച്ച കത്താണ് ഇപ്പോൾ ഇവരുടെ മോചനത്തിലേക്കു നയിച്ചതെന്നു സർക്കാർ വക്താവു പറയുന്നു.
ചില പ്രത്യേക അവസരങ്ങളിൽ തടവുകാരെ കൂട്ടത്തോടെ ജയിൽ മോചിതരാക്കുന്ന പതിവ് മ്യാൻമറിലുമുണ്ട്. മ്യാൻമറിലെ പുതുവത്സരാഘോഷത്തിന്റെ അവസരത്തിൽ ആറായിരത്തിലേറെ തടവുകാരെ വിട്ടയച്ച കൂട്ടത്തിൽ ഈ റോയിട്ടേഴ്സ് റിപ്പോർട്ടർമാരെയും ഉൾപ്പെടുത്തി. ഏപ്രിൽ 17നാണു മ്യാൻമറിൽ പരന്പരാഗതമായി പുതുവർഷാചരണം.
യാംഗോണിന്റെ പ്രാന്തപ്രദേശത്തുള്ള ഇൻസീൻ ജയിലിൽനിന്നു പുറത്തുവന്ന റിപ്പോർട്ടർമാരെ സ്വീകരിക്കാൻ കുടുംബാംഗങ്ങളും റോയിട്ടേഴ്സിലെ നിരവധി മാധ്യമപ്രവർത്തകരും എത്തിയിരുന്നു. 2017 ഡിസംബറിലാണ് ഇരുവരും അറസ്റ്റിലാവുന്നത്. അക്കാലത്ത് പടിഞ്ഞാറൻ മ്യാൻമറിലെ റാഖീൻ സംസ്ഥാനത്ത് റോഹിംഗ്യകൾക്കുനേരേ നടന്ന പട്ടാള അതിക്രമത്തെയും വംശീയാതിക്രമങ്ങളെയുംകുറിച്ചു തയാറാക്കിയ റിപ്പോർട്ടുകളാണ് ഇവരെ അധികൃതരുടെ കണ്ണിലെ കരടാക്കിയത്.
അക്രമത്തിൽ കൊല്ലപ്പെട്ടവരുടെ കുടംബാംഗങ്ങളെ നേരിട്ടു കണ്ട് തയാറാക്കിയ റിപ്പോർട്ട് മ്യാൻമറിലെ ജനധിപത്യധ്വംസനത്തെക്കുറിച്ചു ലോകത്തിനു വലിയ വെളിപ്പെടുത്തലായി. ലക്ഷക്കണക്കിനു റോഹിംഗ്യകളാണ് അന്നു ബംഗ്ലാദേശിലേക്കു പലായനം ചെയ്തത്.
ഭീതി മാറാതെ ശ്രീലങ്ക
ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലെ ക്രൈസ്തവ ദേവാലയങ്ങളിലുൾപ്പെടെ നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട സൂത്രധാരകരെയും അവർക്കു സഹായം നൽകിയവരെയും ഒട്ടൊക്കെ പിടികൂടുകയോ ഇല്ലായ്മ ചെയ്യുകയോ ഉണ്ടായെങ്കിലും രാജ്യം ഇപ്പോഴും ഭീകരതയുടെ നിഴലിലാണെന്നു പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ പറയുന്നു. നിലവിലെ ഭീഷണി നേരിടാൻ അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായം തേടിയേ തീരൂ എന്നാണദ്ദേഹത്തിന്റെ ഉറച്ച അഭിപ്രായം.
ഈസ്റ്റർ ഞായറാഴ്ചത്തെ സംഭവത്തിനുത്തരവാദികളായവരിൽ ഒട്ടുമിക്കവരെയും വധിക്കുകയോ പിടികൂടുകയോ ചെയ്തെങ്കിലും അപകടം ഇനിയും ഒഴിഞ്ഞിട്ടില്ലെന്നു വിക്രമസിംഗെ പറയുന്നു. വിദേശ രാജ്യങ്ങളുമായി ഇന്റലിജൻസ് വിവരങ്ങൾ പങ്കുവയ്ക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഈസ്റ്റർ ദിന ആക്രമണവുമായി ബന്ധപ്പെട്ട അന്വേഷത്തെത്തുടർന്നു ഭീകരപ്രവർത്തനത്തിനു നേതൃത്വം നൽകുന്നവരിൽനിന്നു വൻതോതിൽ പണവും സന്പത്തും കണ്ടെടുത്തിരുന്നു.
രാജ്യം ഇപ്പോഴും വലിയ ഭീതയിലാണ്. കുട്ടികൾ സ്കൂളിൽപോകാൻ മടിക്കുന്നു. സ്ഫോടനത്തിനുശേഷം കഴിഞ്ഞ തിങ്കളാഴ്ചയാണ് പല സ്കൂളുകളും തുറന്നത്. പക്ഷേ, ഹാജർ തീർത്തും കുറവായിരുന്നു. ബുദ്ധമതാനുയായികൾക്കു ഭൂരിപക്ഷമുള്ള ശ്രീലങ്കയിൽ ഉത്സവസ്ഥലങ്ങളിൽ ആൾക്കൂട്ടങ്ങൾ ഒഴിവാക്കണമെന്നും ജാഗ്രത പാലിക്കണമെന്നും പ്രമുഖ ബുദ്ധസന്യാസികൾ ആവശ്യപ്പെട്ടിട്ടുണ്ട്.
കലുഷിതം ദക്ഷിണാഫ്രിക്ക
ദക്ഷിണാഫ്രിക്ക ഇന്ത്യക്കാർക്ക് ഏറെ ആത്മബന്ധമുള്ള നാടാണ്. നമ്മുടെ രാഷ്ട്രപിതാവ് രാഷ്ട്രീയം പഠിച്ചു തുടങ്ങിയത് അവിടെനിന്നാണെന്നു വേണമെങ്കിൽ പറയാം. നെൽസൺ മണ്ഡേലയാണ് ദക്ഷിണാഫ്രിക്കയെ ലോകവുമായി ഏറെ അടുപ്പിച്ചത്. ഇന്ത്യയോട് അദ്ദേഹത്തിന് പ്രത്യേകമായൊരു അടുപ്പമുണ്ടായിരുന്നു.
വർണവിവേചനത്തിന്റെ നാളുകളിൽനിന്ന് ദക്ഷിണാഫ്രിക്കയെ പുറത്തെത്തിക്കാൻ മണ്ഡേലയ്ക്കു കരുത്തു പകർന്നു നൽകിയത് ഗാന്ധിയൻ വീക്ഷണങ്ങളായിരുന്നു. എന്നാലിപ്പോൾ ദക്ഷിണാഫ്രിക്ക വലിയ പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ്. ഉച്ചനീചത്വം അതിന്റെ ഉച്ചകോടിയിലെത്തിയിരിക്കുന്നു. തലസ്ഥാനമായ ജോഹനസ്ബർഗിൽ കലുഷിതമായ അന്തരീക്ഷമാണ്. നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും തുടർച്ചയായി പ്രതിഷേധ സമരങ്ങൾ അരങ്ങേറുന്നു.
വർണവിവേചനം പുറമേ ദൃശ്യമല്ലെങ്കിലും ചിലരുടെ മനസിൽ ഇപ്പോഴുമുണ്ട്. സന്പത്തിന്റെ ഏറിയ പങ്കും ഇപ്പോഴും വെള്ളക്കാരുടെ പക്കലാണ്. അവരുടെ വീട്ടുജോലിയും കൃഷിപ്പണിയുമൊക്കെ ഇപ്പോഴും നടത്തുന്നത് കറുത്തവംശജരും.
ദക്ഷിണാഫ്രിക്കയിലെ തൊഴിൽ, വികസന ഗവേഷണ വിഭാഗത്തിന്റെ കണക്കനുസരിച്ചു വെള്ളക്കാരിൽ ഒരാൾ പോലും മധ്യവർഗത്തിനു താഴെയില്ല. തൊഴിലില്ലായ്മ 25 ശതമാനത്തിലെത്തിയിരിക്കുന്നു. ചെറുപ്പക്കാരിൽ 40 ശതമാനത്തിനും തൊഴിലില്ല. അക്രമവും അരാജകത്വവും പെരുകാൻ ഇതു മതിയല്ലോ. വലിയ പ്രതീക്ഷകളോടെയാണ് ലോകം ആഫ്രിക്കൻ നാഷണൽ കോൺഗ്രസിനെയും മണ്ഡേലയെയും കണ്ടത്. പക്ഷേ, ആ പ്രതീക്ഷകൾ ഇപ്പോൾ കൊഴിഞ്ഞുപോയിരിക്കുന്നു. പാർട്ടിയെ നിയന്ത്രിക്കാൻ മണ്ഡേലയ്ക്കും കഴിഞ്ഞിരുന്നില്ല. അവസാനകാലത്ത് അദ്ദേഹം ഉപജാപകവൃന്ദത്തിന്റെ പിടിയിലായി.
പിന്നീടു പ്രസിഡന്റായി വന്ന ജേക്കബ് സുമയുടെ പേരിൽ വന്പൻ അഴിമതിയാരോപണങ്ങളാണുയർന്നത്. ഒരു വർഷം മുന്പ് അധികാരമൊഴിയാൻ സുമ നിർബന്ധിതനായി. ഇപ്പോൾ നടക്കുന്ന തെരഞ്ഞെടുപ്പു ഫലവും വലിയ പ്രതീക്ഷകളൊന്നും നൽകുന്നില്ല.
പ്രതിഷേധിക്കാൻ മുട്ടയേറ്
ഓസ്ട്രേലിയയും തെരഞ്ഞെടുപ്പു ചൂടിലാണ്. അടുത്തയാഴ്ചയാണു പൊതുതെരഞ്ഞെുപ്പ്. പ്രധാനമന്ത്രി സ്കോട്ട് മോറിസണെതിരേ ജനരോഷം ശക്തമാണ്. പ്രതിഷേധിക്കാൻ ചീമുട്ടയെറിയുന്ന പതിവ് നമ്മുടെ നാട്ടിലെപ്പോലെ അവിടെയുമുണ്ട്. മുട്ട ചീമുട്ടയല്ലെന്നു മാത്രം.
കഴിഞ്ഞ ദിവസം പ്രചാരണവേളയിൽ മോറിസണും കിട്ടിയൊരു മുട്ടയേറ്. തലയ്ക്കിട്ടാണ് എറിഞ്ഞതെങ്കിലും ലക്ഷ്യം കണ്ടില്ല. ന്യൂ സൗത്ത് വെയ്ൽസിൽ ഒരു വനിതാ സംഘടനയുടെ യോഗത്തിനിടെയായിരുന്നു പ്രയോഗം. ഒരു കുട്ട മുട്ടയുമായാണ് ഒരു യുവതി മീറ്റിംഗിനെത്തിയത്. ആദ്യമുട്ട പ്രയോഗിച്ചപ്പോൾത്തന്നെ മോറിസന്റെ സുരക്ഷാ ഭടന്മാർ യുവതിയെ പിടികൂടി.
വെടിയും പിഴയും
പാക്കിസ്ഥാനിൽ പോളിയോ മരുന്നു നൽകുന്നതിനെതിരേ പ്രതിഷേധം. ജർമനിയാലാണെങ്കിലോ, കുട്ടികൾക്കു പ്രതിരോധ മരുന്നു നൽകിയില്ലെങ്കിൽ രക്ഷാകർത്താക്കൾക്കു പിഴശിക്ഷ.
അഫ്ഗാൻ അതിർത്തിയിലെ പാക് ഗ്രാമമായ മാമന്ദിൽ പോളിയോ വാക്സിനേഷൻ ചുമതലയുള്ള ഓഫീസറെ ഒരാൾ കഴിഞ്ഞദിവസം വെടിവച്ചു കൊന്നു. ജോലി കഴിഞ്ഞു വിട്ടീലേക്കു മടങ്ങുന്പോഴായിരുന്നു സംഭവം. പോളിയോ മരുന്നു നൽകുന്നതിനെതിരേ ഒരു വിഭാഗം രംഗത്തുണ്ട്.
അഞ്ചാംപനിക്ക് പ്രതിരോധ കുത്തിവയ്പ് എടുക്കാത്ത മാതാപിതാക്കൾക്ക് ഫൈൻ ഇടുമെന്നാണ് ജർമനിയിലെ ആരോഗ്യമന്ത്രി ജെൻസ് സ്ഫാൻ മുന്നറിയിപ്പു നൽകിയിരിക്കുന്നത്. ചെറിയ ഫൈനൊന്നുല്ല. 2500 യൂറോയാണു പിഴ നിശ്ചയിച്ചിരിക്കുന്നത്.
ലോകവിചാരം / സെർജി ആന്റണി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
രാജ്യസഭാ സീറ്റും കേരള കോണ്ഗ്രസും
ഇടതുമുന്നണി കേരള കോണ്ഗ്രസ്-എമ്മിന്
ചബഹാർ ഉയർത്തുന്ന നയതന്ത്ര വെല്ലുവിളികൾ
ഇറാനിലെ തന്ത്രപ്രധാനമായ ചബഹാ
തരംഗമില്ല; പ്രവചനാതീതം
ആരു ജയിക്കും, ഇന്ത്യ ആരു ഭരിക്കും? എല്ലാവർക്കും അറിയേണ്ടത് ഈ ചോദ്യത്തിനുള്ള ഉത
മ്യൂസിയം മുന്നോട്ടുള്ള പ്രയാണത്തിന്
ഇന്ന് അന്താരാഷ്ട്ര മ്യൂസിയം ദിനം
1872ൽ ഫ്രഞ്ച് നാഷണൽ കമ്മീഷൻ,
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര് സഭയുടെ പിതാവ്
ഭാരതത്തില് മാര്ത്തോമ്മാ നസ്രാണികള് എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
Latest News
കൺസ്യൂമർ ഫെഡിന്റെ പ്രവർത്തനങ്ങളിൽ വ്യാപക ക്രമക്കേട്; നടപടിക്കൊരുങ്ങി സഹകരണ വകുപ്പ്
സ്കൂൾ പ്രവേശനോത്സവം; സംസ്ഥാനതല ഉദ്ഘാടനം കൊച്ചിയിൽ
തിരുവനന്തപുരത്ത് വെള്ളക്കെട്ടിൽ വീണ് വയോധികൻ മരിച്ചു
സോഫ്റ്റ്വെയർ പിഴവ്; യുവാവിന്റെ അകൗണ്ടിലെത്തിയത് 9,900 കോടി രൂപ
സ്വാതി മലിവാളിന്റെ പരാതി: ഡൽഹി പോലീസ് കേജരിവാളിന്റെ വസതിയിൽ, സിസിടിവി ഡിവിആർ പിടിച്ചെടുത്തു
Latest News
കൺസ്യൂമർ ഫെഡിന്റെ പ്രവർത്തനങ്ങളിൽ വ്യാപക ക്രമക്കേട്; നടപടിക്കൊരുങ്ങി സഹകരണ വകുപ്പ്
സ്കൂൾ പ്രവേശനോത്സവം; സംസ്ഥാനതല ഉദ്ഘാടനം കൊച്ചിയിൽ
തിരുവനന്തപുരത്ത് വെള്ളക്കെട്ടിൽ വീണ് വയോധികൻ മരിച്ചു
സോഫ്റ്റ്വെയർ പിഴവ്; യുവാവിന്റെ അകൗണ്ടിലെത്തിയത് 9,900 കോടി രൂപ
സ്വാതി മലിവാളിന്റെ പരാതി: ഡൽഹി പോലീസ് കേജരിവാളിന്റെ വസതിയിൽ, സിസിടിവി ഡിവിആർ പിടിച്ചെടുത്തു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top