Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ജനം കാത്തുവച്ച വിധി
Thursday, May 23, 2019 12:08 AM IST
അവസാന പന്തിൽ ആവേശകരമായ ഒരു റൺസിനാണ് ഐപിഎൽ ട്വന്റി 20 ക്രിക്കറ്റ് ഫൈനലിൽ മുംബൈ ഇന്ത്യൻസ് ചെന്നൈ സൂപ്പർ കിംഗ്സിനെ പരാജയപ്പെടുത്തിയത്. ഒരു ട്വന്റി 20 ഫൈനലിന്റെ ആവേശകരമായ പര്യവസാനം എന്നപോലെ പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം ഇന്നു നടക്കുന്നു.
ഓരോ ഘട്ടത്തിലും പ്രചാരണ വിഷയങ്ങൾ മാറിമാറി പരീക്ഷിക്കപ്പെട്ടു എന്ന പ്രത്യേകത ഈ പൊതു തെരഞ്ഞെടുപ്പിന് ഉണ്ടായിരുന്നു. പുൽവാമയിലെ ഭീകരാക്രമണവും ബാലാക്കോട്ടിൽ നടത്തിയ തിരിച്ചടിയും ആദ്യഘട്ടത്തിൽ ബിജെപി ഉയർത്തിയപ്പോൾ തൊഴിലില്ലായ്മയും ഭരണപരാജയങ്ങളും ആയിരുന്നു പ്രതിപക്ഷത്തിന്റെ ആയുധങ്ങൾ. തുടർന്നുള്ള മൂന്നു ഘട്ടങ്ങളിൽ ദേശസുരക്ഷയും ദേശീയതയും ഹിന്ദുത്വ നിലപാടുകളും ബിജെപി ചർച്ചയാക്കിയപ്പോൾ പ്രതിപക്ഷം ആദ്യ ഘട്ടത്തിൽ ഉയർത്തിയ പ്രചാരണ വിഷയങ്ങളിൽ തന്നെ ഉറച്ചുനിന്നു.
തെരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ടത്തിലേക്കു കടന്നപ്പോൾ അപ്രതീക്ഷിതമായി മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരായ കടന്നാക്രമണവുമായി പോരാട്ടത്തിന്റെ പുതിയ പോർമുഖം നരേന്ദ്ര മോദി തുറന്നു . രാജ്യത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച മുൻ പ്രധാനമന്ത്രിയെ വ്യക്തിഹത്യ നടത്താൻ നരേന്ദ്ര മോദിയെ പ്രേരിപ്പിച്ച ചേതോവികാരം എന്തായിരുന്നു എന്ന വിശകലനങ്ങളാണ് പിന്നീട് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഉയർന്നത്. വൈകാരിക വിഷയം ആയിട്ടുപോലും വളരെ പക്വതയോടെയാണ് നെഹ്റു- ഗാന്ധി കുടുംബം രാജീവ് ഗാന്ധിക്ക് എതിരായ ആരോപണങ്ങളോട് പ്രതികരിച്ചത് എന്നതും ശ്രദ്ധേയമാണ് .
തെരഞ്ഞെടുപ്പ് ആറാം ഘട്ടത്തിലേക്ക് കടന്നതോടെ 1984 ലെ സിക്ക് വിരുദ്ധ കലാപം വിഷയമായി ഉന്നയിച്ചും കോൺഗ്രസിനെതിരേ ആരോപണങ്ങൾ ഉയർത്തിയും പ്രചാരണ തന്ത്രം മോദി മാറ്റി. ഈ ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടന്ന പഞ്ചാബ്, ഹരിയാന,ഡൽഹി സംസ്ഥാനങ്ങളിലെ പ്രബലമായ സിക്ക് വോട്ടുകൾ മുന്നിൽകണ്ടുകൊണ്ടാണ് വിവാദപരമായ പരാമർശങ്ങളുമായി ബിജെപി രംഗത്ത് വന്നതെന്നു വ്യക്തമാണ്.
തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടങ്ങളിൽ ബിജെപിയും മോദിയും അതിവൈകാരിക വിഷയങ്ങൾ ഉയർത്തിക്കൊണ്ടുവന്നതിന്റെ മനഃശാസ്ത്രം വിലയിരുത്തുന്നതു പ്രസക്തമാണ്. തെരഞ്ഞെടുപ്പിൽ വിജയിക്കാൻ ആവനാഴിയിലെ അവസാന ആയുധവും ബിജെപി പ്രയോഗിക്കുകയായിരുന്നെന്ന് വിലയിരുത്തേണ്ടിയിരിക്കുന്നു. കഴിഞ്ഞ വർഷം നടന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വീകരിച്ചതിനു സമാനമായ രീതിയിലുള്ള തെരഞ്ഞെടുപ്പ് തന്ത്രങ്ങളും പ്രചാരണ രീതിയുമാണ് ബിജെപി പരീക്ഷിച്ചത്. ഭരണവിരുദ്ധ വികാരവും ഗ്രാമീണ മേഖലകളിലെ അസംതൃപ്തിയും ജിഗ്നേഷ് മേവാനി, ഹാർദിക് പട്ടേൽ , അൽപ്പേഷ് താക്കൂർ എന്നീ മൂന്നു യുവതുർക്കികളെ മുന്നിൽനിർത്തി നയിച്ച പോരാട്ടങ്ങളും രാഹുൽ ഗാന്ധിയുടെ ആവേശകരമായ പ്രചാരണങ്ങളും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പരീക്ഷണശാലയായ ഗുജറാത്തിൽ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടങ്ങളിൽ ബിജെപിയെ പിന്നോട്ടടിച്ചിരുന്നു. മോദി - അമിത് ഷാ അച്ചുതണ്ടിന്റെ പ്രഭവ കേന്ദ്രമായ ഗുജറാത്ത് ഏതു വിധേനയും നിലനിർത്തണം എന്ന ലക്ഷ്യത്തിൽ അവസാന ഘട്ടങ്ങളിൽ അഴിച്ചുവിട്ട നെഗറ്റീവ് പ്രചാരണമാണ് സംസ്ഥാനത്ത് ഒരിക്കൽക്കൂടി ബിജെപിയെ അധികാരത്തിലെത്തിച്ചത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ അവസരങ്ങളെ ഇത്ര ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുന്ന ഒരു നേതാവ് സമീപകാല ഇന്ത്യൻ രാഷ്ട്രീയത്തിൽ മോദിയെപ്പോലെ ഉണ്ടായിട്ടില്ല എന്നത് സത്യമാണ്. തനിക്കെതിരായ ഓരോ പരാമർശവും കൃത്യമായി ഉപയോഗിക്കാൻ മോദിക്കറിയാം. മുൻ അനുഭവങ്ങൾകൊണ്ടാകാം ഇത്തവണ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മോദി ഉയർത്തിയ അതി വൈകാരിക വിഷയങ്ങളോടു വളരെ കരുതലോടെയാണു കോൺഗ്രസ് പ്രതികരിച്ചത്. മോദി ഇട്ട പഴത്തൊലികളിലൊന്നിലും ചവിട്ടി തെന്നി വീഴാതിരിക്കുന്നതിനുള്ള അതീവ ജാഗ്രത കോൺഗ്രസിന്റെ ഭാഗത്തുനിന്നുണ്ടായി. അതി വൈകാരികത ഉയർത്തിക്കൊണ്ട് പ്രചാരണത്തിൽ മേൽക്കൈ നേടാനും സീറ്റുകൾ നിലനിർത്താനുമാണ് ബിജെപി ശ്രമിച്ചത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ ബിജെപി നേതൃത്വം നൽകിയ ദേശീയ ജനാധിപത്യ സഖ്യം തൂത്തുവാരുകയായിരുന്നു. അവിടങ്ങളിലെ 316 സീറ്റുകളിൽ 281 സീറ്റും എൻഡിഎ നേടി. ഈ സീറ്റുകളിൽനിന്നു മാത്രം എൻഡിഎയ്ക്കു ഭരിക്കാൻ ആവശ്യമായ ഭൂരിപക്ഷം ലഭിച്ചു എന്നു വ്യക്തം. ഇത്തവണ ഈ സീറ്റുകളിൽ കുറെ എൻഡിഎയ്ക്കു നഷ്ടപ്പെടും എന്നാണു വിലയിരുത്തൽ.
ഉത്തർ പ്രദേശിൽ മഹാസഖ്യത്തിന് അനുകൂലമായി പിന്നോക്ക- ദളിത് - മുസ്ലിം - യാദവ വോട്ടുകൾ ധ്രുവീകരിക്കുന്നതും സവർണ വോട്ടുകളിൽ കോൺഗ്രസ് കടന്നുകയറുന്നതും ബി ജെ പിയെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്. കഴിഞ്ഞ തവണ ഇരുപതു ശതമാനം വോട്ടുകൾ നേടിയിട്ടും സീറ്റുകൾ ഒന്നും നേടാൻ കഴിയാതെ പോയ മായാവതിയുടെ ബി എസ് പി ഇത്തവണ കറുത്ത കുതിര ആകാനുള്ള എല്ലാ സാഹചര്യവും ഉത്തർ പ്രദേശിലുണ്ട്.
ഹിന്ദി ഇതര സംസ്ഥാനങ്ങളിലേക്ക് വന്നാൽ കഴിഞ്ഞ തവണത്തെ നേട്ടം ബി ജെപിക്ക് ഇത്തവണ ഉണ്ടാകില്ല എന്ന് ഉറപ്പാണ്. വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ ഒഴികെയുള്ള ഹിന്ദി ഇതര സംസ്ഥാനങ്ങളിൽ എൻഡിഎ കഴിഞ്ഞ തവണ നേടിയത് 200 ൽ 45 സീറ്റുകൾ ആണ്. ഇതിൽ ആന്ധ്രായിൽ എൻഡിഎയ്ക്കു വേണ്ടി 17 സീറ്റുകൾ നേടി 55കൊടുത്ത തെലുങ്കുദേശം ഇപ്പോൾ മുന്നണിയിൽ ഇല്ല. കഴിഞ്ഞ തവണ ബിജെപി 17 സീറ്റു നേടിയ കർണാടകയിൽ കോൺഗ്രസ് - ജനതാദൾ സഖ്യം വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്. ഡിഎംകെ- കോൺഗ്രസ് അനുകൂല തരംഗം പ്രതീക്ഷിക്കുന്ന തമിഴ്നാട്ടിൽ ബി ജെ പിക്ക് കാര്യമായ പ്രതീക്ഷകളില്ല.
ഹിന്ദി സംസ്ഥാനങ്ങളിലും മറ്റും ഉണ്ടാകുന്ന സീറ്റ് നഷ്ടത്തെ മറികടക്കാൻ ബി ജെ പി പ്രതീക്ഷ അർപ്പിക്കുന്നത് ഒഡീഷ, ബംഗാൾ സംസ്ഥാനങ്ങളെയാണ്. ഒരുപക്ഷേ ബി ജെ പി കഴിഞ്ഞ തവണത്തേക്കാൾ മുന്നേറ്റം നടത്താൻ പോകുന്ന രണ്ടു സംസ്ഥാനങ്ങൾ ഇവ ആയിരിക്കും. ബംഗാളിൽ ബിജെപി വിരുദ്ധ വോട്ടുകൾ തൃണമൂൽ കോൺഗ്രസ്, കോൺഗ്രസ്, സി പി എം കക്ഷികൾക്കിടയിൽ വിഭജിക്കപ്പെടുന്നതിന്റെ ചെറിയ നേട്ടം ബി ജെ പിക്ക് ഉണ്ടാകും. പൊതുശത്രുവായ മമതയ്ക്കെതിരേ പല മണ്ഡലങ്ങളിലും ബി ജെ പിയും സി പി എമ്മും രഹസ്യമായി കൈകോർത്തതിന്റെ റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
ആസാം ഉൾപ്പെടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ഇത്തവണ ബി ജെ പി വലിയ നേട്ടം ഉണ്ടാക്കുമെന്നു പ്രതീക്ഷിച്ചിരുന്ന മേഖല ആണ്. ഈ ലക്ഷ്യം മുന്നിൽ നിർത്തിയാണ് ബി ജെ പിയുടെ നേതൃത്വത്തിൽ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ പ്രാദേശിക പാർട്ടികളെ ഉൾപ്പെടുത്തി നോർത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയൻസ് രൂപീകരിച്ചത്. ഇതിലൂടെ കഴിഞ്ഞ തവണ മേഖലയിലെ 25സീറ്റുകളിൽ നേടിയ എട്ട് എണ്ണത്തിൽ നിന്നു കാര്യമായ മുന്നേറ്റം ബി ജെ പി പ്രതീക്ഷിച്ചിരുന്നു.
സ്വന്തമായി ഇരുന്നൂറു സീറ്റുകൾക്കു മുകളിലും മുന്നണിയായി ഇരുന്നൂറ്റി നാൽപ്പതോളം സീറ്റുകളും ഉണ്ടാകുന്ന ഒരു സാഹചര്യം ആണ് ബി ജെപി യുടെ ക്യാമ്പുകൾ പ്രതീക്ഷിക്കുന്നത്. കേവലഭൂരിപക്ഷത്തിനു കുറവുള്ള സീറ്റുകൾ ചന്ദ്രശേഖർ റാവുവിന്റെയും ജഗൻമോഹൻ റെഡ്ഢിയുടെയും നവീൻ പട്നായിക്കിന്റെയും പിന്തുണയോടെ നേടാം എന്നും ബി ജെ പി പ്രതീക്ഷിക്കുന്നു .
പാർട്ടി ഒറ്റയ്ക്ക് 150 സീറ്റുകളും യുപിഎ ഘടകകക്ഷികൾ ഉൾപ്പെടെ 180-190 സീറ്റുകളും ആണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. അങ്ങനെ വന്നാൽ മുന്നണിക്ക് പുറത്തുനിൽക്കുന്ന ബി എസ് പി, എസ് പി , തൃണമൂൽ കോൺഗ്രസ് എന്നിവരുടെ പിന്തുണയോടെ കേവല ഭൂരിപക്ഷത്തിൽ എത്താം എന്നും കോൺഗ്രസ് കരുതുന്നു. കോൺഗ്രസിനു 120 ൽ താഴെയും മുന്നണിക്ക് 150 ഓളവും സീറ്റുകൾ കിട്ടുന്ന സാഹചര്യം ഉണ്ടാകും എന്നും യുപിഎ യുടെ പിന്തുണയോടെ ബി ജെ പി ഇതര പ്രതിപക്ഷ പാർട്ടികൾ നേടുന്ന സീറ്റുകളോടെ ഭരണത്തിൽ എത്താമെന്നാണ് മമതാ ബാനർജിയും മായാവതിയും കരുതുന്നത്.
പ്രഫ. റോണി കെ. ബേബി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
രാജ്യസഭാ സീറ്റും കേരള കോണ്‍ഗ്രസും
ഇടതുമുന്നണി കേരള കോണ്‍ഗ്രസ്-എമ്മിന്
ചബഹാർ ഉയർത്തുന്ന നയതന്ത്ര വെല്ലുവിളികൾ
ഇറാനിലെ തന്ത്രപ്രധാനമായ ചബഹാ
തരംഗമില്ല; പ്രവചനാതീതം
ആരു ജയിക്കും, ഇന്ത്യ ആരു ഭരിക്കും? എല്ലാവർക്കും അറിയേണ്ടത് ഈ ചോദ്യത്തിനുള്ള ഉത
മ്യൂസിയം മുന്നോട്ടുള്ള പ്രയാണത്തിന്
ഇന്ന് അന്താരാഷ്ട്ര മ്യൂസിയം ദിനം
1872ൽ ഫ്രഞ്ച് നാഷണൽ കമ്മീഷൻ,
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
Latest News
ശബരിമലയിൽ പ്രത്യേക വിഐപി ദർശനം അനുവദിക്കരുത്: ദേവസ്വം വിജിലൻസ് എസ്പി
കാഞ്ഞങ്ങാട്ട് തെറ്റായ ട്രാക്കിൽ ഗുഡ്സ് ട്രെയിൻ നിർത്തി
ശുദ്ധജല കണക്ഷൻ മീറ്റര്‍ മോഷണം; പ്രതികൾ പിടിയിൽ
ശക്തമായ മഴ; തിരുവനന്തപുരം ജില്ലയിൽ വിവിധയിടങ്ങളിൽ വെള്ളക്കെട്ട്
പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പ്രതിയെ സഹായിച്ച പോലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ്ചെയ്തു
Latest News
ശബരിമലയിൽ പ്രത്യേക വിഐപി ദർശനം അനുവദിക്കരുത്: ദേവസ്വം വിജിലൻസ് എസ്പി
കാഞ്ഞങ്ങാട്ട് തെറ്റായ ട്രാക്കിൽ ഗുഡ്സ് ട്രെയിൻ നിർത്തി
ശുദ്ധജല കണക്ഷൻ മീറ്റര്‍ മോഷണം; പ്രതികൾ പിടിയിൽ
ശക്തമായ മഴ; തിരുവനന്തപുരം ജില്ലയിൽ വിവിധയിടങ്ങളിൽ വെള്ളക്കെട്ട്
പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പ്രതിയെ സഹായിച്ച പോലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ്ചെയ്തു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top