Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ചെല്ലാനത്തെ മണ്ണുനിറഞ്ഞ വീടുകൾ!
Monday, June 24, 2019 12:12 AM IST
ആറടിമണ്ണും കടലെടുക്കുമ്പോള്‍-4 / ജെറി എം. തോമസ്
കൊച്ചി: മഹാപ്രളയത്തിൽ രക്ഷാകരങ്ങളുമായി മുൻനിരയിൽ നിന്നവർ.... ആയിരക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിച്ചവർ.... ഒടുവിൽ സംസ്ഥാനം ഒന്നടങ്കം അവരെ വിളിച്ചു കേരളത്തിന്റെ സൈന്യം. എന്നാൽ, ഇന്നോ?. സ്വന്തം പാർപ്പിടവും വസ്തുവകകളും കടലെടുക്കുന്നത് അവർക്കു നിസഹായതയോടെ നോക്കിനിൽക്കേണ്ടി വന്നിരിക്കുന്നു. കാലവർഷവും കടലും കലിതുള്ളിയതോടെയാണ് എറണാകുളത്തിന്റെ തീരപ്രദേശമായ ചെല്ലാനത്തു നാശനഷ്ടങ്ങളുടെ ആരംഭം. കടലിനോടു ചേർന്നാണ് വീടുകളിലേറെയും. വേളാങ്കണ്ണി തുടങ്ങി ചെല്ലാനം ബസാർ, വാച്ചാക്കൽ, കമ്പനിപ്പടി, ചെറിയ കടവിൽ എന്നീ പ്രദേശങ്ങളെയാണു കടലാക്രമണം രൂക്ഷമായി ബാധിച്ചത്. നൂറുകണക്കിനു വീടുകളാണു പ്രദേശത്തു ഭാഗികമായി തകർന്നത്. പലതും ഇപ്പോഴും വാസയോഗ്യമായിട്ടില്ല. കടലാക്രമണത്തെ ചെറുക്കാൻ കടൽഭിത്തിയും പുലിമുട്ടുകളും ആവശ്യത്തിനില്ലാത്തതു നാശനഷ്ടങ്ങളുടെ വ്യാപ്തി കൂട്ടുകയാണ്. ചെല്ലാനം ബസാർ കടപ്പുറത്തു മാത്രം നൂറ്റമ്പതോളം വീടുകളാണു കടലാക്രമണത്തിൽ തകർന്നത്.
തിര കയറിയ വീട്
ശക്തമായി ഉയർന്നു പൊങ്ങിവരുന്ന തിരമാലകൾക്കൊപ്പം കടൽമണ്ണും വീടിനുള്ളിലേക്ക് അടിച്ചുകയറുന്നു. ഇത്തരത്തിൽ കയറിയ മണ്ണ് നൂറുകണക്കിനു വീടുകളിൽനിന്ന് നീക്കം ചെയ്യുന്ന ജോലികൾ ഇപ്പോഴും നടക്കുന്നു. പ്രദേശവാസികൾ പലരും ബന്ധുവീടുകളിലാണു താമസം. പല വീടുകളുടെയും വരാന്തയ്ക്കൊപ്പമാണ് മണ്ണ് അടിഞ്ഞുകൂടിയിട്ടുള്ളത്. ചുറ്റുമതിലും കിണറുകളും മൂടിപ്പോയ വീടുകൾ വേറെയും. അധികമായി അടിഞ്ഞു കൂടിയ മണ്ണ് ജെസിബി ഉപയോഗിച്ചു നീക്കം ചെയ്യുന്നുണ്ടെങ്കിലും റോഡിൽനിന്ന് ഉള്ളിലേക്കു താമസിക്കുന്നവർ പലരും ദിവസങ്ങളോളം അധ്വാനിച്ചു കോരിക്കളയുകയാണ്. മണ്ണ് നീക്കിയാലും കഴുകിത്തുടച്ചു വൃത്തിയായി ഉണങ്ങി വരണമെങ്കിൽ ഇനിയും ദിവസങ്ങൾ വേണ്ടിവരുമെന്നു വീട്ടുടമകൾ പറയുന്നു.
മനുഷ്യജീവൻ ഒഴിച്ചാൽ 2017ൽ കേരള തീരത്ത് ആഞ്ഞടിച്ച ഓഖിയേക്കാൾ കനത്ത നാശമാണു ചെല്ലാനത്ത് ഇക്കുറി കടലാക്രമണം മൂലം സംഭവിച്ചിട്ടുള്ളതെന്നു ചെല്ലാനം ബസാർ സ്വദേശി രവി പറഞ്ഞു. ഉപ്പുവെള്ളത്തിനൊപ്പം മണ്ണും ചെളിയും നിറഞ്ഞതോടെ ഇലക്ട്രോണിക് സാധനങ്ങൾ പലതും ഉപയോഗശൂന്യമായി. പലരും ഭക്ഷണം പാകം ചെയ്യുന്നതു പോലും വീടിനു വെളിയിലാണ്. പൊട്ടിപൊളിഞ്ഞ ഭിത്തിയും വെള്ളം കയറി നശിച്ച ഗൃഹോപകരണങ്ങളും ഉണങ്ങാത്ത തുണികളുമാണ് ചെല്ലാനം മേഖലയിലെ ഒട്ടുമിക്ക വീടുകളുടെ മുന്നിലെയും ദൃശ്യം. സൈന്യം എന്ന് വിശേഷിപ്പിച്ചു വാനോളം പുകഴ്ത്തിയ പലരും പിന്നീട് ഈ വഴി വന്നിട്ടില്ലെന്നു നാട്ടുകാർ ഒന്നടങ്കം പറയുന്നു. 20 വർഷം മുന്‍പ് സ്ഥാപിച്ച കരിങ്കൽ കൂട്ടങ്ങൾ മാത്രമാണ് ഇപ്പോഴും ചെല്ലാനത്തു കടലാക്രമണം തടയാനുള്ളത്. പല സ്ഥലങ്ങളിലും തിരമാലകൾ അടിച്ചു വലിയ കല്ല് തകർന്ന് ചെറിയ കഷണങ്ങളായി മാറിയിട്ടുണ്ട്.
കടൽഭിത്തി നിർമാണം വൈകുന്നതിലും തുടരെയുണ്ടാകുന്ന നാശനഷ്ടങ്ങളിൽ അധികൃതർ കാര്യമായ ശ്രദ്ധ ചെലുത്താത്തതിലും പ്രതിഷേധിച്ചു നാട്ടുകാരുടെ നേതൃത്വത്തിൽ രൂപംകൊണ്ട സമരസമിതി ഇക്കഴിഞ്ഞ 12ന് ചെല്ലാനം സന്ദർശിക്കാനെത്തിയ കളക്ടറെ തടഞ്ഞു. പ്രദേശത്തെ 300ഓളം വീടുകൾ വെള്ളം കയറി നശിച്ചിട്ടും സംരക്ഷണം ഒരുക്കാൻ അധികാരികൾ തയാറാകാത്തതിനെ തുടർന്നായിരുന്നു ഇത്. നിലവിൽ വേളാങ്കണ്ണി മുതൽ വാച്ചാക്കൽ വരെ 350 ഓളം വീടുകളാണു കടലാക്രമണത്തിൽ ദുരിതമനുഭവിക്കുന്നത്.
താമസിക്കാനാവാതെ
കഴിഞ്ഞ പ്രളയത്തിൽ വീട്ടുമുറ്റത്തെ വെള്ളക്കെട്ടിൽ വീണു മരിച്ച റെക്സന്റെ വീടും പരിസരവും മണ്ണ് നിറഞ്ഞ നിലയിലാണ്. സർവതും വെള്ളം കയറി നശിച്ചതോടെ റെക്സന്റെ ഭാര്യ പ്രഭ മൂന്നു കുട്ടികളെയും കൂട്ടി പള്ളിത്തോടുള്ള സ്വന്തം വീട്ടിലേക്കു താമസം മാറ്റി. വീടും പരിസരവും പഴയപടി ആക്കാൻ വൻ തുക വേണം. വീടുകളുടെ പിൻവശവും അടുക്കളയും നഷ്ടപ്പെട്ടവരാണ് ഏറെയും. കടലിന് എതിർദിശയിലേക്കു തിരിഞ്ഞാണ് വീടുകൾ ഭൂരിഭാഗവും. അതിനിടെ ട്രോളിംഗ് നിരോധനവും തീരദേശത്തെ കടുത്ത ദാരിദ്ര്യത്തിലാക്കി. മത്സ്യത്തൊഴിലാളികൾ പലരും ശുചീകരണ ജോലികളിൽ ഏർപ്പെട്ടിരിക്കുകയാണ്. മഴ മാറി എത്രയും വേഗം കടൽ ശാന്തമായില്ലെങ്കിൽ തീരദേശം മുഴുപ്പട്ടിണിയിലാകുമെന്ന് ഇവർ പറയുന്നു. വായ്പയെടുത്തും അധ്വാനിച്ചു സ്വരുക്കൂട്ടിയതും ചെലവഴിച്ച് പണി തുടങ്ങിയ വീടുകൾ പലതും പാതി വഴിയിൽ നിർമാണം നിലച്ച നിലയിലാണ്. കടലെടുക്കാനാണെങ്കിൽ പിന്നെ എന്തിനാണു പണിയുന്നതെന്നാണ് പലരുടെയും ചോദ്യം.
ദുരിതാശ്വാസ ക്യാന്പ് ബഹിഷ്കരിച്ചു നാട്ടുകാർ
കടലാക്രമണം രൂക്ഷമായതിനെത്തുടർന്നു വീടുകളിൽ വെള്ളം കയറിയതോടെ ചെല്ലാനത്ത് ദുരിതാശ്വാസ ക്യാന്പ് ആരംഭിച്ചെങ്കിലും നാട്ടുകാർ ഒന്നടങ്കം ക്യാന്പ് ബഹിഷ്കരിച്ചു. ഇവിടെ കിടന്നു മരിക്കേണ്ടി വന്നാലും ക്യാന്പുകളിലേക്ക് ഇല്ല എന്നാണ് നാട്ടുകാർ പറയുന്നത്
ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടവർ സുരക്ഷിതത്വം ഒരുക്കാതായതോടെ ചോര നീരാക്കി പണിത വീടുപോലും പലർക്കും നഷ്ടമായി. കിടപ്പാടം നഷ്ടമായെങ്കിലും ഇനി വിട്ടുവീഴ്ച്ചയ്ക്കില്ലെന്ന് ഉറച്ച തീരുമാനത്തിലാണിവർ. വർഷങ്ങളായി ആവശ്യപ്പെടുന്ന കടൽഭിത്തി നിർമാണം ഇപ്പോഴും എങ്ങുമെത്തിയിട്ടില്ല. 20 വർഷം മുന്‍പ് തീരത്തു നിരത്തിയ കരിങ്കല്ലുകൾ ഒഴിച്ചാൽ പിന്നീടുള്ള വർഷങ്ങളിൽ കാര്യമായ നടപടികളൊന്നും അധികൃതർ കൈക്കൊണ്ടില്ലെന്ന് സമരസമിതി നേതാക്കൾ പറഞ്ഞു. തീരദേശവാസികൾക്കു മതിയായ സംരക്ഷണം ഒരുക്കാതെ പ്രതിഷേധ പരിപാടികളിൽ നിന്നു പിന്നോട്ടില്ലെന്നും ഇവർ ഒറ്റക്കെട്ടായി പറയുന്നു.
തുടരും...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
രാജ്യസഭാ സീറ്റും കേരള കോണ്‍ഗ്രസും
ഇടതുമുന്നണി കേരള കോണ്‍ഗ്രസ്-എമ്മിന്
ചബഹാർ ഉയർത്തുന്ന നയതന്ത്ര വെല്ലുവിളികൾ
ഇറാനിലെ തന്ത്രപ്രധാനമായ ചബഹാ
തരംഗമില്ല; പ്രവചനാതീതം
ആരു ജയിക്കും, ഇന്ത്യ ആരു ഭരിക്കും? എല്ലാവർക്കും അറിയേണ്ടത് ഈ ചോദ്യത്തിനുള്ള ഉത
മ്യൂസിയം മുന്നോട്ടുള്ള പ്രയാണത്തിന്
ഇന്ന് അന്താരാഷ്ട്ര മ്യൂസിയം ദിനം
1872ൽ ഫ്രഞ്ച് നാഷണൽ കമ്മീഷൻ,
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
Latest News
പന്തീരാങ്കാവ് കേസ്: രാഹുലിന്റെ കാർ കസ്റ്റഡിയിലെടുത്തു; സീറ്റിൽ രക്തക്കറ
മഴ തുടരുന്നു; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം
ശബരിമലയിൽ പ്രത്യേക വിഐപി ദർശനം അനുവദിക്കരുത്: ദേവസ്വം വിജിലൻസ് എസ്പി
കാഞ്ഞങ്ങാട്ട് തെറ്റായ ട്രാക്കിൽ ഗുഡ്സ് ട്രെയിൻ നിർത്തി
ശുദ്ധജല കണക്ഷൻ മീറ്റര്‍ മോഷണം; പ്രതികൾ പിടിയിൽ
Latest News
പന്തീരാങ്കാവ് കേസ്: രാഹുലിന്റെ കാർ കസ്റ്റഡിയിലെടുത്തു; സീറ്റിൽ രക്തക്കറ
മഴ തുടരുന്നു; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം
ശബരിമലയിൽ പ്രത്യേക വിഐപി ദർശനം അനുവദിക്കരുത്: ദേവസ്വം വിജിലൻസ് എസ്പി
കാഞ്ഞങ്ങാട്ട് തെറ്റായ ട്രാക്കിൽ ഗുഡ്സ് ട്രെയിൻ നിർത്തി
ശുദ്ധജല കണക്ഷൻ മീറ്റര്‍ മോഷണം; പ്രതികൾ പിടിയിൽ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top