Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
തുഷാറും നാസിലും പിന്നെ ഞാനും
Sunday, September 1, 2019 1:14 AM IST
കേരള മുഖ്യമന്ത്രി പിണറായി വിജയനെ ആരാധകർ വിളിക്കുന്നതുപോലെ ഇരട്ടച്ചങ്കനെന്ന് ഇനി വെള്ളാപ്പള്ളി നടേശനും വിളിക്കും. എസ്എൻഡിപി യോഗം പ്രവർത്തകരെക്കൊണ്ടു വിളിപ്പിക്കുകയും ചെയ്യും. ചെക്ക് തട്ടിപ്പു കേസിൽ അജ്മാനിൽ അറസ്റ്റിലായ നടേശന്റെ മകൻ തുഷാറിനെ രായ്ക്കുരാമാനം ജയിലിൽ നിന്ന് ഇറക്കാൻ അദ്ദേഹം കാണിച്ച വൈഭവത്തിനു മറ്റെന്തു നന്ദിയാണു നടേശനു ചെയ്യാനാവുക. ചെക്കു തട്ടിപ്പുകേസിൽ പ്രതിയായി ജയിലിലായ തുഷാറിനെ രക്ഷിക്കാൻ പിണറായി നടത്തിയ ഇടപെടൽ എസ്എൻഡിപി യോഗത്തിന് ചെയ്ത സഹായമായി എസ്എൻഡിപിക്കാർ കരുതും എന്നാണ് നടേശന്റെ വാക്കുകളുടെ വ്യംഗ്യം.
ബിജെപിക്കാർ നടേശൻ ആഗ്രഹിക്കുന്നവിധം സഹായിക്കാതിരുന്നതു ഗുരുനിന്ദയായെന്ന് നടേശൻ ചിത്രീകരിച്ചു കഴിഞ്ഞു. സുധീരൻ പറയുന്നതുപോലെ വെള്ളാപ്പള്ളി തന്നെ ഗുരുവായി മാറുകയാണോ ആവോ? തുഷാർ മടങ്ങിയെത്തും വരെ അദ്ദേഹം വളരെ സൂക്ഷിച്ചാവും സംസാരിക്കുക എന്ന് ഇപ്പോഴത്തെ നിശബ്ദത തന്നെ വ്യക്തമാക്കുന്നു. കേസ് പൂർത്തിയായ ശേഷം അദ്ദേഹത്തിന്റെ തനിമ നിറഞ്ഞ പ്രതികരണങ്ങളും വിലയിരുത്തലും പ്രതീക്ഷിക്കാം. ഏതായാലും പിണറായി കാരണമാണു മകൻ രക്ഷപ്പെട്ടതെന്ന് ആ അച്ഛൻ ഉറച്ചു വിശ്വസിക്കുന്നു. അതിന്റെ പ്രത്യുപകാരം ആലപ്പുഴയിൽ ആരിഫിന്റെ കാര്യത്തിൽ എന്നപോലെ നടേശൻ ചെയ്യാതിരിക്കില്ല.
തുഷാറിന്റെ പ്രശ്നം പരിഹരിച്ച രീതി കാണുന്പോൾ സംശയം വരുന്നു. വലിയ വ്യവസായികൾ മുഖ്യമന്ത്രി പറയുന്നതു കേട്ട് കോടികൾ ചെലവാക്കുന്നത് അവരുടെ ബിസിനസ് തന്ത്രം തന്നെ ആണെന്നും ഒന്നിന് പത്തുവച്ച് അവർ ഈടാക്കുമെന്നും സത്യമല്ലേ? ഇനി ഗൾഫിലുള്ള പാർട്ടി അനുഭാവികൾ ബക്കറ്റ് പിരിവ് നടത്തിയാലും മതിയാവുമല്ലോ?
ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ യുടെ കേരളത്തിലെ കണ്‍വീനറെ ചെക്കു തട്ടിപ്പുകേസിൽ നിന്നു രക്ഷിക്കാൻ കേരളമുഖ്യമന്ത്രി നടത്തിയ ശ്രമം അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യുന്പോൾ നടത്തിയ പ്രഖ്യാപനത്തിന്റെ സാക്ഷാത്കാരമായിട്ടും ചിത്രീകരിക്കാം. അന്ന് അദ്ദേഹം ഗവർണറുടെ മുന്നിൽ പ്രതിജ്ഞ എടുത്തത് പ്രീതിയോ ഭീതിയോ ഇല്ലാതെ എല്ലാവരോടും ഒരുപോലെ പെരുമാറുമെന്നാണ്. ഇത്ര സത്യസന്ധമായി ആ പ്രതിജ്ഞ നിറവേറ്റിയ മുഖ്യമന്ത്രിമാർ വേറെ ഉണ്ടാവില്ല. കമ്യൂണിസ്റ്റുകാരുടെ പരസ്യ ശത്രുക്കളുടെ നേതാവിനെ ചെക്കു തട്ടിപ്പു കേസിൽ നിന്നു രക്ഷിക്കാനാണു മുഖ്യമന്ത്രി ശ്രമിച്ചത് എന്ന് ഓർക്കണം. അദ്ദേഹം നിഷ്പക്ഷനല്ലേ?
തുഷാർ ഇനിയെങ്കിലും പറയുമോ ബിജെപി അല്ല പിണറായി ആണ് തന്റെ രക്ഷകനെന്ന്! ടി.പി. വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കിടക്കുന്ന സഖാക്കളെ അവിടെ എത്തി സന്ദർശിച്ചതു മുതൽ തുഷാറിനെ ജയിൽ വിമുക്തനാക്കാൻ വരെ പിണറായി നടത്തിയ വിപ്ലവകരമായ പ്രവർത്തനങ്ങളിൽ എല്ലാം ഈ തുല്യതാ മനോഭാവം കാണാനാവുന്നില്ലേ?
മുഖ്യമന്ത്രി സ്നേഹ വാത്സല്യമുള്ള ഒരു പിതാവാണെന്ന് എല്ലാവർക്കും വ്യക്തമായി. ജയിലിൽ തുഷാർ ഒരു ദിവസം പോലും കിടക്കുന്നത് വെള്ളാപ്പള്ളിയെ എന്തു മാത്രം വേദനിപ്പിക്കുന്നു എന്ന് അദ്ദേഹത്തിനു മനസിലായി. സംഭവം നടന്ന് അടുത്ത നിമിഷങ്ങളിൽ മൂന്നുവട്ടം അദ്ദേഹം വെള്ളാപ്പള്ളി നടേശനെ വിളിച്ചു. മൂന്നും മിസ് കോളായി എന്നും വെള്ളാപ്പള്ളി പറഞ്ഞുകേട്ടു.
വായിച്ചറിഞ്ഞിടത്തോളം നാസിൽ ഒരു സാധാരണക്കാരൻ. ബിടെക് നേടി ഗൾഫിലെത്തി ബിസിനസ് തുടങ്ങി. ജീവിതം പച്ചപിടിച്ചു തുടങ്ങിയതാണ്. തുഷാറിന്റെ ബോയിംഗ് കണ്‍സ്ട്രക്ഷൻ കന്പനിയുടെ ഉപകരാർ എടുത്ത് ജോലി ചെയ്യാൻ മാത്രം പ്രാപ്തരായി. പണി കഴിഞ്ഞപ്പോൾ പക്ഷേ തുഷാർ പറഞ്ഞ പണം കൊടുത്തില്ല. നാസിലിന്റെ കന്പനി പൊട്ടി. അദ്ദേഹം കൊടുത്ത ചെക്കുകൾ വ്യാജമായി. ജീവനക്കാർക്കു ശന്പളമില്ലാതായി. പലവട്ടം ജയിലിലായി. പുതിയ കാവിലെ വീട്ടിൽ ബാപ്പ രോഗിയായി. ഈ കണ്ണിരും മുഖ്യമന്ത്രി കാണേണ്ടതല്ലേ?
തുഷാറിന്റെ കേസിൽ ഇടപെട്ടതോടെ ആ യുവാവിനു കിട്ടാനുള്ള പണം വാങ്ങിച്ചുകൊടുക്കുവാൻ മുഖ്യമന്ത്രിക്കു ബാധ്യതയായില്ലേ? നാസിലും മലയാളി അല്ലേ? വെള്ളാപ്പള്ളിയോടു മുഖ്യമന്ത്രി പറഞ്ഞാൽ ആ ആറു കോടി കൊടുക്കാൻ അവർക്ക് എന്തു ക്ലേശം? ആ യുവാവ് ജീവിച്ചുപോകില്ലേ? മുഖ്യമന്ത്രി പാവപ്പെട്ടവരുടെയും കൂടിയല്ലേ?
കാരുണ്യം കാണിക്കുക
അതുപോലെ മുഖ്യമന്ത്രി മനസുവയ്ക്കേണ്ട ഒന്നാണ് അങ്ങയുടെ ധനമന്ത്രി നിർത്തലാക്കിയ കാരുണ്യ ആരോഗ്യ സഹായ പദ്ധതി. പകരമായി അദ്ദേഹം പറയുന്ന പദ്ധതി കാരുണ്യയുടെ അടുത്തു പോലും വരുന്നതല്ല. ജീവിതം വലിയ വെല്ലുവിളിയായ കാൻസർ രോഗികൾക്കു കാരുണ്യക്കുണ്ടായ ദുര്യോഗം ഇടിവെട്ടിയവനെ പാന്പു കൂടി കടിച്ച അനുഭവമാക്കുന്നുണ്ട്. പുതിയ പദ്ധതി അനുസരിച്ച് ചുരുക്കം ചിലതിന് മാത്രമാണ് സഹായം. മരുന്നു വാങ്ങാനൊന്നും പണം കിട്ടില്ല എന്നാണു രോഗികൾ പറയുന്നത്. ജീവിക്കാൻ പോലും വല്ലാതെ ക്ലേശിക്കുന്നവർക്ക് കാരുണ്യ പദ്ധതി കൊടുത്തിരുന്ന കരുതൽ തുടരണം.
കോണ്‍ഗ്രസിലെ കളികൾ
ഭാരതത്തിലാകെ തിരിച്ചടിച്ചപ്പോഴും കേരളത്തിൽ ജനങ്ങൾ ജനാധിപത്യമുന്നണിക്കൊപ്പം നിന്നതുകണ്ടു ജനാധിപത്യ മുന്നണിക്കാർ അമിത ആത്മവിശ്വാസം കാണിക്കരുത്. ജനങ്ങളുടെ വിഷയങ്ങളിൽ കൂടുതൽ ഇടപെടുകയും പരിഹാരത്തിനുള്ള മാർഗങ്ങൾ തേടുകയും വേണം. വർഷങ്ങൾക്കു മുന്‍പ് തൊഴിലില്ലായ്മക്കെതിരേ വലിയ സമ്മേളനം നടത്തിയ സിപിഐയുടെ യുവജന സംഘടനക്കാരോട് സംസാരിക്കവെ സി. അച്യുതമേനോൻ ചോദിച്ചു തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് ഇപ്പോഴുള്ള എത്ര പദ്ധതികളെക്കുറിച്ച് നിങ്ങൾക്കറിയാം എന്ന്. എത്ര പദ്ധതികളുടെ പ്രയോജനം നിങ്ങൾ നേടുന്നുണ്ട്. ഇപ്പോഴും സർക്കാരിന് പദ്ധതികളുണ്ട്. അവ ഉപയോഗപ്പെടുത്താൻ നിങ്ങൾക്കാവണമെന്നും അദ്ദേഹം പറഞ്ഞു.
കേട്ടിരുന്ന സഖാക്കൾക്ക് വല്ലാതെ തോന്നി. അച്യുതമേനോൻ അക്കാലത്ത് കേരളം ഭരിച്ചിരുന്ന കരുണാകരന്റെ കൂടെയായോ എന്നൊക്കെയായി സന്ദേഹങ്ങൾ, ഘടകകക്ഷികളെ തമ്മിലടിപ്പിച്ച് കുരങ്ങൻ അപ്പം പങ്കിടുന്നതുപോലെ അവരുടെ കൈവശം ഉണ്ടായിരുന്നവ കവരുന്ന കളി ഇനി കൂടുതൽ അപകടകരമാവും. ജനം ആരുടെകൂടെ എന്നു മനസിലാക്കി തീരുമാനം എടുത്തില്ലെങ്കിലും അപകടമുണ്ടാവും. കമ്യൂണിസ്റ്റ് വിരുദ്ധ വോട്ടുകൾക്ക് ഒത്തുകൂടാൻ വേറെയും ശാക്തിക ചേരിയുണ്ടാവുകയാണ്. കമ്യൂണിസ്റ്റ് കാരുടെ ധാർഷ്ട്യത്തെക്കുറിച്ച് അവർക്ക് തന്നെ ഭയം തോന്നിത്തുടങ്ങി. ജനം ചോർന്നുപോകുന്ന വഴികൾ അവർ തന്നെ കണ്ടുപിടിച്ചു കഴിഞ്ഞു. പക്ഷേ ആ വഴിയെ നടന്നാൽ കമ്യൂണിസ്റ്റ് അല്ലാതാകുമോ എന്നാണു പലരുടെയും ഭയം.
മൃദു കമ്യൂണിസ്റ്റ് സമീപനം, മൃദുഅഴിമതി സമീപനം
കേരളത്തിലെ കോണ്‍ഗ്രസുകാരുടെ മൃദു കമ്യൂണിസ്റ്റ് സമീപനം അഥവാ മൃദുഅഴിമതി സമീപനം ജനം ശരിക്കും മനസിലാക്കുന്നുണ്ട്. കുപ്രസിദ്ധമായ ലാവ് ലിൻ കേസിൽ പിണറായി രക്ഷപ്പെട്ടതടക്കം എത്രയോ സംഭവങ്ങൾ ജനങ്ങളുടെ മനസിലുണ്ട്. ടി.പി. വധക്കേസ് അന്വേഷണം ഒരുതലം വച്ച് നിലച്ചതിനെക്കുറിച്ച് അക്കാലത്തെ കേന്ദ്രആഭ്യന്തര സഹമന്ത്രി ആയിരുന്നു ഇപ്പോഴത്തെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി പറഞ്ഞതു ജനം ഓർക്കുന്നുണ്ട്. എവിടെയോ വച്ച് അന്വേഷണത്തിന്റെ മുന്നോട്ടുള്ള പോക്ക് നിലച്ചു. യഥാർഥ പ്രതികളിൽ എത്തിയില്ല.
കശുവണ്ടി വികസന കോർപറേഷനിലെ കശുവണ്ടി കച്ചവടത്തിലെ അഴിമതികൾ സംബന്ധിച്ച് കേസുകൾ വന്നപ്പോൾ ഈ സഹായം കമ്യൂണിസ്റ്റുകാർ കോണ്‍ഗ്രസുകാർക്കും കൊടുക്കുന്നതു കണ്ടു. പരസ്പരം താങ്ങുന്ന ഈ കച്ചവടം ജനത്തിനു മനസിലാകുന്നുണ്ട്.
ജനാധിപത്യ മുന്നണിക്കാർ ഇപ്പോൾ ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം അധികാരം കിട്ടിയാൽ മറക്കും. രാഷ്ട്രീയ പകപോക്കലിനില്ല എന്നാണ് അതിനു പണ്ട് സാക്ഷാൽ എ.കെ. ആന്റണി പറഞ്ഞ ന്യായം. മമത ബംഗാളിൽ സിപിഎമ്മിനെ ഒന്നുമല്ലാതാക്കി. കേരളത്തിൽ ഒത്തുകളി പോലെ തോന്നുന്ന നീക്കങ്ങളാണ്. ഇടത് സർക്കാർ അഴിമതിക്കേസിൽ പ്രതിയായ ഉദ്യോഗസ്ഥനെ നിയമിക്കാൻ പോകുന്നു എന്നു വന്നപ്പോൾ അയാൾ ഐഎൻടിയുസി നേതാവ് ചന്ദ്രശേഖരന്റെ ബന്ധുവായതുകൊണ്ട് പ്രതികരിക്കണ്ട എന്ന സമീപനം എടുത്തതു തന്നെ ഉദാഹരണം.
ഈ ചന്ദ്രശേഖരനാണ് ഉമ്മൻ ചാണ്ടി സർക്കാരിനെതിരേ ഐഎൻടിയുസിക്കാരെ ഇളക്കിയതടക്കമുള്ള കളികൾ കളിച്ചത്. അദ്ദേഹം കശുവണ്ടി കോർപറേഷൻ ചെയർമാനായിരുന്നു നടത്തിയ കച്ചവടങ്ങൾക്കെതിരേ ഹൈക്കോടതി നേരിട്ട് നിയമിച്ച ഡോ.അബ്രാഹം കമ്മീഷൻ കൊടുത്ത റിപ്പോർട്ടും അതുമൂലം കോർപറേഷനു പണം കൊടുക്കാൻ സർക്കാരിനുണ്ടായ ബുദ്ധിമുട്ടും അനുബന്ധ വിവാദങ്ങളും എല്ലാം ഉമ്മൻ ചാണ്ടി സർക്കാരിനെ കുളംതോണ്ടിയ സംഭവങ്ങളാണ്.
കുറ്റം പറയുക മാത്രമാണു പ്രതിപക്ഷ ദൗത്യം എന്നു കരുതിയ സഖാക്കളുണ്ട്. എന്തു ചെയ്താലും അതു കുറ്റമായി ചിത്രീകരിക്കുന്നതല്ല ശരിയായ പ്രതിപക്ഷ പ്രവർത്തനം. തെറ്റുകൾ ചുണ്ടിക്കാണിക്കുക. നല്ല കാര്യങ്ങളെ പിന്തുണയ്ക്കുക. ഇല്ലെങ്കിൽ ജനം പ്രതിപക്ഷം പറയുന്ന എല്ലാ വിമിർശനവും ആത്മാർഥതയില്ലാത്തതെന്നോ സത്യം മനസിലാക്കാത്തതെന്നോ കരുതും. കുറ്റങ്ങളെ മാത്രമേ കുറ്റപ്പെടുത്താവു എന്നു പറയുന്നത് സർക്കാരിനെ പ്രശംസിക്കുക എന്നല്ല. നല്ല കാര്യങ്ങളെ കുറ്റം പറഞ്ഞാൽ ഉള്ള ജനവും കൂടെ ഉണ്ടാവില്ല. മോദി സർക്കാരിനെക്കുറിച്ച് ജയറാം രമേശും ശശി തരൂരും അഭിഷേക് സിംഗ്വിയും പറഞ്ഞത് അതാണ്. മോദിയെ സ്തുതിക്കണമെന്ന് അവർ പറഞ്ഞു എന്നു ചിത്രീകരിക്കുന്നതു നല്ല ലക്ഷ്യത്തോടെ ആവില്ല.
പാലാ ഉപതെരഞ്ഞെടുപ്പ്
കെ.എം. മാണി 54 വർഷം സ്വന്തമാക്കി വച്ച പാലായിൽ അദ്ദേഹം ഇല്ലാത്ത ആദ്യത്തെ വോട്ടെടുപ്പ് വരികയാണ്. ഇടത്തും വലത്തും നിന്നു പാലായിൽ മാണി ജയിച്ചിട്ടുണ്ട്. ഒപ്പം നിൽക്കുമെന്നു കരുതിയവരും തന്നെക്കൊണ്ട് ഏറെ ഗുണം ഉണ്ടാക്കിയവരും എതിർചേരിയെ സഹായിച്ചപ്പോഴും അദ്ദേഹം പാലാ പിടിച്ചുനിർത്തി. തന്ത്രജ്ഞനാണു മാണി. തനിക്കെതിരേ ആരു മത്സരിക്കണം എന്നു പോലും മാണി തിരുമാനിച്ചിരുന്നു എന്നു നീരിക്ഷിക്കുന്നവരുണ്ട്. തന്ത്രങ്ങളെക്കാൾ ജനത്തോടുണ്ടായിരുന്ന സ്നേഹം, അതാണു മാണിയെ ജയിപ്പിച്ചുകൊണ്ടിരുന്നത്.
പാലായിൽ ജയിക്കാൻ വേണ്ടതെല്ലാം മാണി ഒറ്റയ്ക്കു ചേർത്തുവച്ചവയാണ്. യുഡിഎഫിലെ സഹകരണക്കുറവുകൾ ഇടതു പക്ഷത്തും മറ്റു പാർട്ടികളിലും ഉള്ള വ്യക്തിബന്ധം കൊണ്ട് അദ്ദേഹം നികത്തിയിരുന്നു. മാണി 54 വർഷവും എല്ലാ പാലാക്കാരുടെയും സ്വന്തമായിരുന്നു. അവരുടെ എല്ലാ ആവശ്യങ്ങളിലും ഒപ്പമുണ്ടായി. ചേർപ്പുങ്കൽ പള്ളിക്കടവിൽ പാലം പണിയുന്ന അതേ സ്നേഹത്തോടെ കടപ്പാട്ടൂർ അന്പലക്കടവിലും പാലം പണിയാൻ അദ്ദേഹം ക്രമീകരണങ്ങൾ നടത്തി. കല്യാണമായാലും മരിച്ചടക്കായാലും അദ്ദേഹം കൂടെനിന്നു. കേരള രാഷ്ട്രീയത്തിൽ സ്നേഹവും വിനയവും അഭിനയിക്കുന്ന നിരവധി പേരുണ്ട്. അവരെ ജനം തിരിച്ചറിയുകയും ചെയ്യുന്നു.
മാണിയെ അനുകരിക്കണമെങ്കിൽ ആദ്യം വേണ്ടത് അദ്ദേഹത്തെപ്പോലെ ജനങ്ങളോടു സ്നേഹം ഉണ്ടായിരിക്കുകയും അവരെ സഹായിക്കാൻ ആഗ്രഹമുണ്ടായിരിക്കുകയുമാണ്. കല്യാണത്തിനോ മരിച്ചടക്കിനോ ഓടി മുന്നിൽ ചെന്നുനിന്നാൽ അതു മിമിക്രി ആയേ ജനത്തിനു തോന്നൂ. മാണിസാറിനെക്കുറിച്ചും അങ്ങനെ പ്രചരിപ്പിച്ചിട്ടുണ്ട്. എന്നാൽ, വർഷം പിന്നിടുംതോറും ജനം മനസിലാക്കി ഈ മനുഷ്യന്റെ പ്രവൃത്തികൾ സത്യമാണെന്ന്. 2016 ലെ തെരെഞ്ഞടുപ്പിൽ മാണി തോൽക്കുന്നു എന്നു പ്രചാരണം ശക്തമായപ്പോൾ ഈ സ്നേഹമാണ് അദ്ദേഹത്തെ രക്ഷിച്ചത്.
കഴിഞ്ഞ തവണ മാണി തോൽക്കുന്നു എന്ന പ്രതീതി മാധ്യമങ്ങൾ പോലും ഉണ്ടാക്കിയതും പ്രവചിച്ചതുമാണ്. പക്ഷേ പാലാക്കാർ കൈവിട്ടില്ല. മുതിർന്നവർ ഒന്നടങ്കം മുന്നിട്ടിറങ്ങി. മാണി ജയിച്ചുകയറി. പാലാ ജനാധിപത്യമുന്നണിയുടെ ശക്തികേന്ദ്രം, കേരള കോണ്‍ഗ്രസുകാരുടെ ഈറ്റില്ലം എന്നൊക്കെ പറയുന്പോഴും അതു മാണിയുടെ വൈഭവമായിരുന്നു എന്ന സത്യം മറക്കരുത്.
അനന്തപുരി/ദ്വിജൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
രാജ്യസഭാ സീറ്റും കേരള കോണ്‍ഗ്രസും
ഇടതുമുന്നണി കേരള കോണ്‍ഗ്രസ്-എമ്മിന്
ചബഹാർ ഉയർത്തുന്ന നയതന്ത്ര വെല്ലുവിളികൾ
ഇറാനിലെ തന്ത്രപ്രധാനമായ ചബഹാ
തരംഗമില്ല; പ്രവചനാതീതം
ആരു ജയിക്കും, ഇന്ത്യ ആരു ഭരിക്കും? എല്ലാവർക്കും അറിയേണ്ടത് ഈ ചോദ്യത്തിനുള്ള ഉത
മ്യൂസിയം മുന്നോട്ടുള്ള പ്രയാണത്തിന്
ഇന്ന് അന്താരാഷ്ട്ര മ്യൂസിയം ദിനം
1872ൽ ഫ്രഞ്ച് നാഷണൽ കമ്മീഷൻ,
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
Latest News
കാസര്‍ഗോട്ട് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; ദമ്പതികൾക്ക് ദാരുണാന്ത്യം
ഡോ.കെ.പി. യോഹന്നാന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു; വിലാപയാത്രയായി തിരുവല്ലയിലേക്ക്
കനത്ത മഴയിൽ ടയർ മണ്ണിൽ താഴ്ന്നു; തിരുവനന്തപുരത്ത് ഗ്യാസ് ടാങ്കർ മറിഞ്ഞു
നടുറോഡിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം: ഭർത്താവ് രാജേഷ് പിടിയിൽ
പന്തീരാങ്കാവ് കേസ്: രാഹുലിന്റെ കാർ കസ്റ്റഡിയിലെടുത്തു; സീറ്റിൽ രക്തക്കറ
Latest News
കാസര്‍ഗോട്ട് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; ദമ്പതികൾക്ക് ദാരുണാന്ത്യം
ഡോ.കെ.പി. യോഹന്നാന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു; വിലാപയാത്രയായി തിരുവല്ലയിലേക്ക്
കനത്ത മഴയിൽ ടയർ മണ്ണിൽ താഴ്ന്നു; തിരുവനന്തപുരത്ത് ഗ്യാസ് ടാങ്കർ മറിഞ്ഞു
നടുറോഡിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം: ഭർത്താവ് രാജേഷ് പിടിയിൽ
പന്തീരാങ്കാവ് കേസ്: രാഹുലിന്റെ കാർ കസ്റ്റഡിയിലെടുത്തു; സീറ്റിൽ രക്തക്കറ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top