Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ജനാധിപത്യം പ്രതീക്ഷയോടെ
Wednesday, January 15, 2020 11:20 PM IST
ഇന്ത്യയുടെ ജനാധിപത്യം വെല്ലുവിളികളിലൂടെ കടന്നുപോവുകയാണെന്നു മിക്കവരും അംഗീകരിക്കുന്ന വസ്തുതയാണ്. ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളും ഇക്കാര്യത്തിൽ തികഞ്ഞ ആശങ്കയിലാണ്. കഴിഞ്ഞ ഏഴു പതിറ്റാണ്ടായി ഈ രാജ്യത്തെ ഒരുമിച്ചു നിർത്തുന്ന പവിത്രമായ ഭരണഘടനാ മൂല്യങ്ങൾക്ക് ഏൽക്കുന്ന ഓരോ പോറലും ജനാധിപത്യവിശ്വാസികളെ വളരെയധികം വേദനിപ്പിക്കുന്നു. പൗരത്വനിയമ ഭേദഗതിക്കെതിരേ ജാതി-മത-പ്രാദേശിക ചിന്തകൾ ഭേദിച്ച് രാജ്യത്തിന്റെ മുക്കിലും മൂലയിലും ഒരു ഐക്യനിര രൂപപ്പെട്ടുവെങ്കിൽ അതിനു പിന്നിലെ യഥാർഥ പ്രചോദനം ഭരണഘടന ഉറപ്പുനൽകുന്ന മതേതര- ജനാധിപത്യമൂല്യങ്ങൾ നിലനിന്നുകാണണം എന്ന ജനങ്ങളുടെ അദമ്യമായ ആഗ്രഹമാണ്.
സുപ്രീംകോടതിയുടെ ചരിത്രത്തിൽ ആദ്യമായി കൊട്ടാരവിപ്ലവത്തിനു നേതൃത്വം നൽകിയ ജസ്റ്റീസുമാരായ ജസ്തി ചെലമേശ്വറും രഞ്ജൻ ഗോഗോയിയും മദൻ വി ലോക്കൂറും കുര്യൻ ജോസഫും ഉൾപ്പെടെയുള്ള നാൽവർസംഘം അന്നു സുപ്രീംകോടതിയുടെ മുൻപിൽനിന്ന് ലോകത്തോടു വിളിച്ചുപറഞ്ഞത്, “ഇന്ത്യയുടെ ജനാധിപത്യം അട്ടിമറിക്കപ്പെടുന്നു ” എന്നാണ്. ഈ സത്യം ഇപ്പോൾ തുറന്നുപറയുന്നില്ലെങ്കിൽ ഭാവിതലമുറകൾ തങ്ങളെ കുറ്റക്കാരെന്നു വിളിക്കുമെന്നും അവർ പറഞ്ഞു.
ബ്രിട്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ മാധ്യമഗ്രൂപ്പായ ദി ഇക്കണോമിസ്റ്റിന്റെ ഗവേഷണ വിഭാഗമായ ഇക്കണോമിക്സ് ഇന്റലിജൻസ് യൂണിറ്റ് കഴിഞ്ഞവർഷം പുറത്തിറക്കിയ ആഗോള ജനാധിപത്യസൂചികയിൽ ഇന്ത്യയെ ഉൾപ്പെടുത്തിയിരിക്കുന്നത് ജനാധിപത്യം വെല്ലുവിളി നേരിടുന്ന ഭരണസംവിധാനങ്ങളുള്ള രാജ്യങ്ങളുടെ പട്ടികയിലാണ്. “യാഥാസ്ഥിതിക മതമൗലികവാദങ്ങളുടെ വളർച്ച ഇന്ത്യയിലെ ജനാധിപത്യ സംവിധാനങ്ങളെ പ്രതികൂലമായി ബാധിച്ചിരിക്കുന്നു. വലതുപക്ഷ ഹിന്ദുത്വ ശക്തികൾ പ്രബലമാകുന്നതോടുകൂടി മതേതര രാജ്യമായ ഇന്ത്യയിൽ മതന്യൂനപക്ഷങ്ങൾക്കും സ്വതന്ത്രചിന്ത പുലർത്തുന്നവർക്കും എതിരേയുള്ള അതിക്രമങ്ങളും നിരീക്ഷണങ്ങളും അനുദിനം വർധിച്ചുവരുന്നു’’എന്നാണ് റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്നത്.
ഇന്ത്യയുടെ ജനാധിപത്യമൂല്യങ്ങളുടെയും ജനാധിപത്യ സ്ഥാപനങ്ങളുടെയും തകർച്ചയിൽ ഏറ്റവുമധികം ആശങ്കപ്പെടുത്തുന്നത് ഭരണഘടനാ സ്ഥാപനങ്ങളുടെ വീഴ്ചകളാണ്. രാഷ്ട്രപതി, ഗവർണർമാർ, തെരഞ്ഞെടുപ്പ് കമ്മീഷൻ തുടങ്ങി സുപ്രധാനമായ ഭരണഘടനാ സ്ഥാപനങ്ങളെല്ലാംതന്നെ രാഷ്ട്രീയവത്കരിക്കപ്പെടുന്നു എന്നു വിമർശനമുണ്ടായി. രാജ്യത്തെ ജനാധിപത്യത്തിന്റെ ഭാവിയെക്കുറിച്ച് പ്രമുഖരായ സാംസ്കാരിക നായകർ രാഷ്ട്രപതിക്കും തെരഞ്ഞെടുപ്പുകളിലെ നിഷ്പക്ഷതയുടെ അനിവാര്യതയെക്കുറിച്ച് നൂറ്റൻപതോളം മുതിർന്ന മുൻ ബ്യൂറോക്രാറ്റുകൾ തെരഞ്ഞെടുപ്പ് കമ്മീഷനും കത്തയച്ചു.
ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമെന്നു വിമർശിക്കപ്പെട്ട പല നിയമനിർമാണങ്ങളിലൂടെയും കേന്ദ്രസർക്കാർ കടന്നുപോയപ്പോൾ കോടതിയുടെ ഇടപെടൽ പലരും പ്രതീക്ഷിച്ചു. ആധാർ മുതൽ അയോധ്യവരെയുള്ള സുപ്രധാന വിധിന്യായങ്ങളിൽ സുപ്രീംകോടതി നിലകൊണ്ടത് കേന്ദ്രസർക്കാരിന്റെ താത്പര്യങ്ങൾക്കൊപ്പമാണ് എന്ന വിമർശനം നീതിന്യായ കേന്ദ്രങ്ങളിൽനിന്നുതന്നെ ഉണ്ടായി. ഗുജറാത്തിൽ അറസ്റ്റിലായ നരേന്ദ്ര മോദിയുടെ വിമർശകനായ മുൻ ഐപിഎസ് ഓഫീസർ സഞ്ജീവ് ഭട്ടിന്റെ ജാമ്യാപേക്ഷയിലും കേസ് കേൾക്കുന്നതിൽനിന്നും ബെഞ്ചുകൾ പിൻമാറിയത് വലിയ വിമർശനത്തിനിടയാക്കി.
ഈ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ ജനാധിപത്യത്തിനു വലിയ പ്രതീക്ഷകൾ നൽകുന്ന സുപ്രീംകോടതിയുടെ ഈയിടത്തെ രണ്ട് ഇടപെടലുകൾ ശ്രദ്ധേയമാകുന്നത്. ജനുവരി പത്തിനു സുപ്രീംകോടതി ജസ്റ്റീസുമാരായ എൻ.വി. രമണ, ആർ.സുഭാഷ് റെഡ്ഡി, ബി.ആർ.ഗവായ് എന്നിവരടങ്ങിയ ബെഞ്ച് നൽകിയ വിധിയിൽ ജമ്മു-കാഷ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ശേഷം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഒരാഴ്ചയ്ക്കുള്ളിൽ പുനഃപരിശോധിക്കാൻ ഉത്തരവിട്ടു.
150 ദിവസങ്ങൾ നീണ്ട ലോകത്തിലെതന്നെ ഏറ്റവും ദൈർഘ്യമേറിയ ഇന്റർനെറ്റ് നിയന്ത്രണം കാഷ്മീരിൽ തുടരുന്നതിനിടെയാണ് സുപ്രീംകോടതിയുടെ ഇടപെടലുണ്ടായത്. “ഇന്റർനെറ്റ് എന്ന മാധ്യമംവഴി ആവിഷ്കാരസ്വാതന്ത്ര്യത്തിനും ഏതെങ്കിലും തൊഴിൽ ചെയ്യാനോ വ്യവസായമോ കച്ചവടമോ നടത്താനോ ഉള്ള അവകാശം അനുഛേദം 19(1)(എ), 19(1)(ജി) പ്രകാരം ഭരണഘടനാ സംരക്ഷണമുള്ളതാണെന്ന് ഇതിനാൽ ഞങ്ങൾ പ്രഖ്യാപിക്കുന്നു. ഈ മൗലികാവകാശത്തിന്മേലുള്ള നിയന്ത്രണം അനുഛേദം 19(2)(6) നിഷ്കർഷിക്കുന്ന പ്രകാരം ആനുപാതിക ഗൗരവംകൂടി കണക്കിലെടുത്തായിരിക്കണം’’ എന്നും അർഥശങ്കയ്ക്കിടയില്ലാത്തവിധം സുപ്രീംകോടതി വ്യക്തമാക്കി.
കാഷ്മീരിലെ ഒരുപാട് അക്രമങ്ങൾ കോടതിയുടെ ശ്രദ്ധയിലുണ്ടെന്നും മനുഷ്യാവകാശങ്ങളും സ്വാതന്ത്ര്യങ്ങളും സംരക്ഷിക്കാൻ കർശനമായി ഇടപെടുമെന്നും വ്യക്തമാക്കിയ സുപ്രീംകോടതി ബെഞ്ച് ജനാധിപത്യ അവകാശങ്ങളെയും സമാധാനപരമായ ജനാധിപത്യ പ്രതിഷേധങ്ങളെയും അടിച്ചമർത്താൻ വിവേചനരഹിതമായി 144 ഉപയോഗിക്കുന്നതിനെയും വിമർശിക്കുകയുണ്ടായി. വിവേചനരഹിതമായി 144 ഉപയോഗിക്കുന്നത് അധികാരദുർവിനിയോഗം ആണെന്നും കോടതി നിരീക്ഷിച്ചു. കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതുമായി ബന്ധപ്പെട്ട കേസുകളിൽ വാദം തുടങ്ങാനിരിക്കെ സുപ്രീംകോടതിനടത്തിയ ഈ നിരീക്ഷണങ്ങൾക്കു വളരെ പ്രസക്തിയുണ്ട്. മാധ്യമങ്ങളുടെ മുകളിൽ എപ്പോഴും ഡെമോക്ലീസിന്റെ വാൾ തൂങ്ങിക്കിടക്കുന്ന അവസ്ഥ ന്യായീകരിക്കാൻ ആവില്ല എന്നും പത്രസ്വാതന്ത്ര്യത്തെ ഭരണകൂടങ്ങൾ എല്ലാക്കാലത്തും മാനിക്കണമെന്നുമുള്ള വിധിയിലെ പരാമർശങ്ങൾ വർത്തമാന ഇന്ത്യയുടെ രാഷ്ട്രീയസാഹചര്യത്തിൽ പ്രസക്തമാണ്.
പൗരത്വനിയമഭേദഗതിയുമായി ബന്ധപ്പെട്ട ഹർജിയിൽ ഇന്ത്യ കടന്നുപോകുന്നത് പരീക്ഷണ ഘട്ടത്തിലൂടെയാണ് എന്ന ചീഫ്ജസ്റ്റീസ് എസ്.എ. ബോബ്ഡെയുടെ പരാമർശവും ശ്രദ്ധിക്കപ്പെട്ടു. പൗരത്വ നിയമ ഭേദഗതി ഭരണഘടനയ്ക്ക് അനുസൃതമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയെ വിമർശിച്ചുകൊണ്ടാണ് ചീഫ്ജസ്റ്റീസ് ഈ പരാമർശം നടത്തിയത്. “പാർലമെന്റ് പാസാക്കിയ ഒരു നിയമത്തിന്റെ സാധുതയാണ് സുപ്രീംകോടതി പരിശോധിക്കുക. അതു ഭരണഘടനാപരമെന്ന് പ്രഖ്യാപിക്കുന്നത് കോടതിയുടെ ജോലിയല്ല. രാജ്യം നിർണായക ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഇത്തരം പരാതികൾ അതിനു സഹായിക്കില്ല.’’ ചീഫ്ജസ്റ്റീസ് പ്രഖ്യാപിച്ചു.
രാജ്യത്തിന്റെ ഭാവിയെ സംബന്ധിച്ച് വളരെ പ്രതീക്ഷകൾ നൽകുന്നതാണു സുപ്രീംകോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായ ഈ രണ്ടു പരാമർശങ്ങൾ.
പ്രഫ. റോണി കെ. ബേബി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
രാജ്യസഭാ സീറ്റും കേരള കോണ്ഗ്രസും
ഇടതുമുന്നണി കേരള കോണ്ഗ്രസ്-എമ്മിന്
ചബഹാർ ഉയർത്തുന്ന നയതന്ത്ര വെല്ലുവിളികൾ
ഇറാനിലെ തന്ത്രപ്രധാനമായ ചബഹാ
തരംഗമില്ല; പ്രവചനാതീതം
ആരു ജയിക്കും, ഇന്ത്യ ആരു ഭരിക്കും? എല്ലാവർക്കും അറിയേണ്ടത് ഈ ചോദ്യത്തിനുള്ള ഉത
മ്യൂസിയം മുന്നോട്ടുള്ള പ്രയാണത്തിന്
ഇന്ന് അന്താരാഷ്ട്ര മ്യൂസിയം ദിനം
1872ൽ ഫ്രഞ്ച് നാഷണൽ കമ്മീഷൻ,
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര് സഭയുടെ പിതാവ്
ഭാരതത്തില് മാര്ത്തോമ്മാ നസ്രാണികള് എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
Latest News
നടുറോഡിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം: ഭർത്താവ് രാജേഷ് പിടിയിൽ
പന്തീരാങ്കാവ് കേസ്: രാഹുലിന്റെ കാർ കസ്റ്റഡിയിലെടുത്തു; സീറ്റിൽ രക്തക്കറ
മഴ തുടരുന്നു; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം
ശബരിമലയിൽ പ്രത്യേക വിഐപി ദർശനം അനുവദിക്കരുത്: ദേവസ്വം വിജിലൻസ് എസ്പി
കാഞ്ഞങ്ങാട്ട് തെറ്റായ ട്രാക്കിൽ ഗുഡ്സ് ട്രെയിൻ നിർത്തി
Latest News
നടുറോഡിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം: ഭർത്താവ് രാജേഷ് പിടിയിൽ
പന്തീരാങ്കാവ് കേസ്: രാഹുലിന്റെ കാർ കസ്റ്റഡിയിലെടുത്തു; സീറ്റിൽ രക്തക്കറ
മഴ തുടരുന്നു; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം
ശബരിമലയിൽ പ്രത്യേക വിഐപി ദർശനം അനുവദിക്കരുത്: ദേവസ്വം വിജിലൻസ് എസ്പി
കാഞ്ഞങ്ങാട്ട് തെറ്റായ ട്രാക്കിൽ ഗുഡ്സ് ട്രെയിൻ നിർത്തി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top