Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
കടുത്ത നിലപാടിലേക്ക് അമേരിക്ക
Wednesday, April 15, 2020 11:59 PM IST
ലോകാരോഗ്യ സംഘടനയ്ക്കുള്ള ധനസഹായം നിർത്താനുള്ള അമേരിക്കൻ തീരുമാനം ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാകും സൃഷ്ടിക്കുക. കൊറോണയ്ക്കു മുന്നിൽ അമേരിക്ക കീഴടങ്ങിയതോടെയാണു പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചൈനയ്ക്കൊപ്പം ലോകാരോഗ്യ സംഘടനയെക്കൂടി പ്രതിക്കൂട്ടിലാക്കിയത്.
ലോകാരോഗ്യസംഘടനയ്ക്ക് ഏറ്റവുമധികം സംഭാവന നൽകുന്ന അമേരിക്ക കഴിഞ്ഞവർഷം 40 കോടി ഡോളർ നൽകിയിരുന്നു. ഡബ്ല്യുഎച്ച്ഒയുടെ ബജറ്റിന്റെ 15 ശതമാനമാണിത്. കൊറോണയെ മഹാമാരിയായി പ്രഖ്യാപിച്ചതിനെത്തുടർന്ന് അമേരിക്കൻ ധനസഹായം 67.5 കോടി ഡോളറാക്കി ഉയർത്തണമെന്ന് ഡബ്ല്യുഎച്ച്ഒ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ, ഫണ്ടിംഗ് നിർത്താനുള്ള തീരുമാനത്തിൽ അമേരിക്ക ഉറച്ചുനിൽക്കുകയാണ്. 2018-19ൽ ചൈന 7.6 കോടി ഡോളറാണ് ലോകാരോഗ്യസംഘടനയ്ക്കു വിഹിതമായി നൽകിയത്. പിന്നീട് ഒരു കോടി ഡോളർ കൂടി സംഭാവനയായി നൽകി.
ഇപ്പോൾ ലോകാരോഗ്യസംഘടനയുടെ പ്രവർത്തനങ്ങൾ ഏറ്റവും തീക്ഷ്ണമാകേണ്ട കാലത്താണ് അമേരിക്ക ധനസഹായം നിർത്തുന്നത്. മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യമാണ് അമേരിക്ക ചെയ്തിരിക്കുന്നതെന്നാണ് ലാൻസെറ്റ് മെഡിക്കൽ ജേർണൽ എഡിറ്റർ ഇൻ ചീഫ് റിച്ചാർഡ് ഹോർട്ടൻ പ്രതികരിച്ചത്. യുഎൻ സെക്രട്ടറി ജനറലും അമേരിക്കയോട് തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നു. അമേരിക്ക ഉന്നയിക്കുന്ന വിഷയങ്ങൾ പിന്നീടു പരിശോധിക്കപ്പെടട്ടെയെന്നും ഇപ്പോൾ ധനസഹായം നിർത്തരുത് എന്നുമാണ് പൊതുവേയുള്ള നിലപാട്.
ട്രംപിന്റെ ആരോപണങ്ങൾ
ലോകാരോഗ്യസംഘടന ചൈനയോടു പക്ഷപാതിത്വം കാട്ടുന്നുവെന്നും അടിസ്ഥാന കടമ നിർവഹിക്കുന്നില്ലെന്നുമാണു പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രധാന വിമർശനം. കൊറോണ വൈറസ് വ്യാപനം തടയുന്നതിൽ ഫലപ്രദമായി ഇടപെടാൻ സംഘടനയ്ക്കു കഴിയാതിരുന്നത് ചൈനയോടുള്ള മൃദുസമീപനംകൊണ്ടാണെന്നും ട്രംപ് വിമർശിക്കുന്നു. കോവിഡ്-19 വൈറസിനെ ചൈനീസ് വൈറസ് എന്നും വുഹാൻ വൈറസെന്നും പേരിട്ടാണ് ട്രംപ് ആക്ഷേപിച്ചിരുന്നത്. എന്നാൽ, ഇത്തരം നീക്കം ശരിയല്ലെന്ന നിലപാടാണ് ലോകാരോഗ്യസംഘടന സ്വീകരിച്ചത്. ട്രംപിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ധനസഹായം നിർത്താനുള്ള തീരുമാനം വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നും ഡബ്ല്യുഎച്ച്ഒ മുന്നറിയിപ്പു നൽകുന്നു.
തെരഞ്ഞെടുപ്പു വർഷത്തിൽ വീണ്ടും പ്രസിഡന്റ് പദ സ്ഥാനാർഥിത്വം ഉറപ്പിച്ച ട്രംപിന് കനത്ത വെല്ലുവിളിയാണ് കൊറോണ വ്യാപനം വരുത്തിവച്ചിരിക്കുന്നത്. അനുദിനം കൂടുന്ന മരണസംഖ്യയും വൈറസ് വ്യാപനവും ട്രംപിനെ വല്ലാതെ അങ്കലാപ്പിലാക്കുന്നുണ്ട്. ലോകനായകത്വം അമേരിക്കയ്ക്കു നഷ്ടപ്പെട്ടുകഴിഞ്ഞുവെന്ന വിമർശനം കനപ്പെട്ടുവരുന്നു. രോഗവ്യാപനം തടയാൻ കഴിയാത്തിന്റെ പഴിയെല്ലാം ട്രംപിനു നേരെയാണ്.
ആക്സസ് ഹെൽത്ത് ഇന്റർനാഷണൽ ചെയർമാനും പ്രശസ്ത ശാസ്ത്രജ്ഞനുമായ വില്യം എ. ഹസറ്റൈൻ പറയുന്നത് വ്യാപകമായ പരിശോധന നടത്തുന്നതിലും രോഗികളുടെ സമ്പർക്കപ്പട്ടിക തയാറാക്കുന്നതിലും വൈറസ്ബാധ സംശയിക്കപ്പെടുന്നവരെ കർശന ക്വാറന്റൈനിൽ ആക്കുന്നതിലും ട്രംപ് ഭരണകൂടം വേണ്ടത്ര ശുഷ്കാന്തി കാട്ടുന്നില്ലെന്നാണ്. ചൈന, സിംഗപ്പൂർ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങൾ കാട്ടിയ പ്രതിരോധംപോലും അമേരിക്കയിലുണ്ടായില്ലെന്നും അദ്ദേഹം വിമർശിക്കുന്നു.
എന്നാൽ, കുറ്റമെല്ലാം ചൈനയ്ക്കും ലോകാരോഗ്യസംഘടനയ്ക്കുംമേൽ കെട്ടിവയ്ക്കനാണു ട്രംപിന്റെ ശ്രമം. വൈറസിന്റെ ഉത്ഭവത്തെക്കുറിച്ചും രാജ്യത്തുണ്ടായ വ്യാപനത്തെക്കുറിച്ചും ചൈന പറയുന്നത് കളവാണെന്ന നിലപാടിലാണ് ട്രംപ്. സുതാര്യമായ റിപ്പോർട്ട് ചൈന പുറത്തുവിടണം. അതിനായി ലോകാരോഗ്യ സംഘടന ഇടപെടണമെന്നും ട്രംപ് ആവശ്യപ്പെടുന്നു. ചൈനയുടെ ജൈവായുധമാണ് കോവിഡ്-19 എന്ന ആരോപണങ്ങൾക്ക് അടിസ്ഥാനമുണ്ടെന്നു സമർഥിക്കാനാണു ട്രംപിന്റെ ശ്രമം.
സംശയത്തിന്റെ നിഴൽ മായാതെ ചൈന
കോവിഡ്-19 വൈറസ് വ്യാപനത്തിന്റെ പേരിൽ ചൈനയെ സംശയിക്കാൻ നിരവധി കാരണങ്ങളാണ് അമേരിക്കയിലേയും യൂറോപ്പിലേയും ഗവേഷകരും രാഷ്ട്രീയനേതാക്കളും ഉന്നയിക്കുന്നത്. ഒന്നാമതായി വുഹാനിൽ പൊട്ടിപ്പുറപ്പെട്ടെങ്കിലും മറ്റു രാജ്യങ്ങളിലേതുപോലെ ചൈനയിൽ മരണസംഖ്യ ഉയർന്നില്ല. ജനസംഖ്യ കൂടിയ രാജ്യമായിരുന്നിട്ടുപോലും മരണസംഖ്യ മൂവായിരത്തിഅഞ്ഞൂറിൽ ഒതുങ്ങി. ലോകത്തിന്റെ എല്ലാ കോണുകളിലും വൈറസ് എത്തിയിട്ടും ചൈനയുടെ തലസ്ഥാനമായ ബെയ്ജിംഗിലോ വ്യവസായ നഗരമായ ഷാങ്ഹായിയിലോ വൈറസ്ബാധയുണ്ടായില്ല. ലോകമെമ്പാടുമുള്ള സമ്പദ്വ്യവസ്ഥകൾ തകർന്നുകൊണ്ടിരിക്കുമ്പോഴും ചൈന പിടിച്ചുനിൽക്കുന്നു.
ചൈനീസ് നേതാക്കളും സൈനിക മേധാവികളും താമസിക്കുന്ന നഗരമാണ് ബെയ്ജിംഗ്. അവിടെ ലോക്ക്ഡൗൺ വേണ്ടിവന്നില്ല. ഷാങ്ഹായ് ചൈനയുടെ സാമ്പത്തിക തലസ്ഥാനവും സമ്പന്നരുടെ കേന്ദ്രവുമാണ്. അവിടെയും ലോക്ക്ഡൗണുണ്ടായില്ല. ഇത്തരം നിരീക്ഷണങ്ങൾ ചൈനയെ സംശയത്തിലാക്കുന്നു. മറ്റു രാജ്യങ്ങളെല്ലാം അതീവ ഭീകരാവസ്ഥയിൽ എത്തുമ്പോഴും ചൈനയിൽ സ്ഥിതിഗതികൾ മെച്ചമാണ്.
എന്നാൽ, അമേരിക്കയുടെ സൃഷ്ടിയാണ് കോവിഡ്-19 എന്ന വാദഗതിയാണു ചൈന ഉയർത്തുന്നത്. ലോകകമ്പോളത്തിന്റെ മേൽക്കോയ്മ നേടാൻ ഇത്തരമൊരു കടുംകൈ ചെയ്തതുകൊണ്ടു മാത്രം കാര്യമില്ലെന്ന നിഗമനത്തിനും പ്രസക്തിയുണ്ട്. മറ്റു രാജ്യങ്ങളെയെല്ലാം തകർത്തിട്ടു ചൈന എവിടെ കച്ചവടം നടത്തും എന്ന ചോദ്യവും പ്രസക്തമാണ്. അമേരിക്കൻ ഭരണകൂടത്തിന്റെ പിടിപ്പുകേടു മറയ്ക്കാനാണ് ചൈനയെ പ്രതിക്കൂട്ടിൽ നിർത്തുന്നത് എന്ന നിരീക്ഷണവും തള്ളിക്കളയാനാവില്ല.
കൈവിട്ടുപോയതോ?
കൊറോണ ലോകം കീഴടക്കി കുതിക്കുമ്പോൾ കോവിഡ്-19 വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് നിറംപിടിപ്പിച്ച കഥകളും കെട്ടുകഥകളും മാത്രമല്ല ഗവേഷണ പ്രബന്ധങ്ങളും ധാരാളം പുറത്തിറങ്ങുന്നു. ചൈനയിൽനിന്നു കൈവിട്ടുപോയ ജൈവായുധം എന്ന നിഗമനത്തിനാണ് ഏറെ പ്രചാരം കിട്ടിയിരിക്കുന്നത്. ചൈനയുടെ ജൈവായുധ പരീക്ഷണശാലയായ വുഹാനിലെ ബിഎസ്എൽ-4 ലാബിൽനിന്നാണ് വൈറസ് പുറത്തുപോയിരിക്കുന്നത് എന്നാണു ലോകത്ത് അറിയപ്പെടുന്ന ജൈവായുധ വിദഗ്ധനും ഇല്ലിനോയി സർവകലാശാലയിലെ ഇന്റർനാഷണൽ ലോ പ്രഫസറുമായു ഡോ. ഫ്രാൻസിസ് ബോയിൽ നിരീക്ഷിക്കുന്നത്. ജിയോ പൊളിറ്റിക്സ് ആൻഡ് ഇന്റർനാഷണൽ ജേർണലായ ഗ്രേറ്റ്ഗെയിം ഇന്ത്യ പ്രസിദ്ധീകരിച്ച അഭിമുഖത്തിൽ ഡോ. ബോയൽ തെളിവുകൾ നിരത്തിയാണ് തന്റെ നിരീക്ഷണം സമർഥിക്കുന്നത്.
വുഹാൻ ബിഎസ്എൽ-4 ലാബിൽ സാർസ് രോഗാണുക്കളെ ജൈവായുധമാക്കുന്നതിനുള്ള പരീക്ഷണങ്ങൾ നടന്നിരുന്നതിന് ധാരാളം തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഡബ്ല്യുഎച്ച്ഒയ്ക്കും ഇക്കാര്യങ്ങൾ അറിയാം. കാനഡയുടെ വിന്നിപെഗിലെ ലാബിൽനിന്ന് ചൈനീസ് ചാരന്മാർ മോഷ്ടിച്ച കൊറോണ വൈറസാണ് വുഹാനിലെ ലാബിൽനിന്ന് പുറത്തുപോയതെന്ന് ഡോ. ബോയിൽ ഉറപ്പിക്കുന്നു. ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽനിന്നടക്കം ചൈനീസ് ചാരന്മാർ ജൈവായുധത്തിനുള്ള സാമ്പിളുകൾ മോഷ്ടിച്ചുവെന്നാണ് ബോയിൽ ചൂണ്ടിക്കാട്ടുന്നത്.
സൗദി സാമ്പിൾ
ജിദ്ദയിലെ ആശുപത്രിയിൽ 2012 ജൂണിൽ ശേഖരിക്കപ്പെട്ട കൊറോണ വൈറസിന്റെ സാമ്പിളാണ് വിന്നിപെഗിലെ ലാബിൽനിന്നു മോഷ്ടിച്ച് വുഹാനിൽ എത്തപ്പെട്ടത് എന്നാണ് അനുമാനിക്കുന്നത്. അറപതുകാരനായ സൗദി പൗരനിൽ കാണപ്പെട്ട അസാധാരണ കൊറോണവൈറസിനെ തിരിച്ചറിഞ്ഞത് ഈജിപ്റ്റ്യൻ വൈറോളജിസ്റ്റ് ഡോ. അലി മുഹമ്മദ് സകി ആയിരുന്നു. ഇദ്ദേഹം ഇക്കാര്യം നെതർലൻഡ്സിലെ റോട്ടർഡാം ഇറാസ്മസ് മെഡിക്കൽ സെന്ററിലെ പ്രശസ്ത വൈറോളജിസ്റ്റ് റോൺ ഫൗഷ്യറുമായി പങ്കുവച്ചു.
തുടർന്ന് സാമ്പിൾ ഡോ. ഫൗഷ്യറുടെ കൈയിലെത്തി. അദ്ദേഹം വൈറസിന്റെ ഘടന തിരിച്ചറിഞ്ഞു. കൂടുതൽ പഠനത്തിനായി വിന്നിപെഗിലെ കനേഡിയൻ നാഷണൽ മൈക്രോബയോളജി ലാബിന്റെ സയന്റിഫിക് ഡയറക്ടർ ഡോ. ഫ്രാങ്ക് പ്ലമ്മർക്കു കൈമാറി. കാനഡയിലെ ഏക ബിഎസ്എൽ-4 ലാബാണ് വിന്നിപെഗിലേത്. ഇവിടെനിന്നാണു ചൈനീസ് ചാരന്മാർ സാമ്പിൾ മോഷ്ടിച്ചത് എന്നാണു കരുതപ്പെടുന്നത്.
2019 മാർച്ചിലാണ് വൈറസിന്റെ സാമ്പിൾ ചൈനയിലെത്തിയത്. വിന്നിപെഗ് ലാബിൽനിന്ന് മോഷണം നടന്നെന്നു വ്യക്തമായതോടെ അന്വേഷണം ആരംഭിച്ചു. ഒടുവിൽ ജൂലൈയിൽ ചൈനയുടെ ജൈവായുധ ഏജന്റായ ഡോ. ഷിയാങ്കു ക്യു ലാബിൽ പ്രധാന തസ്തികയിൽ ഉണ്ടെന്നു കണ്ടെത്തി.
മികച്ച ഗവേഷകയായ ഡോ. ഷിയാങ്കു 1996ലാണ് കാനഡയിൽ ഉപരിപഠനത്തിനായി എത്തിയത്. 2006ൽ വിന്നിപെഗിലെ ലാബിലെത്തി. ഭർത്താവ് ഡോ. കെഡിംഗ് ചെംഗും ഇതേ ലാബിലാണു പ്രവർത്തിച്ചിരുന്നത്. ഡോ. ഷിയാങ്കു 2017-18 കാലയളവിൽ അഞ്ചുതവണ വുഹാനിലെ ലാബിൽ സന്ദർശനം നടത്തിയതായും കണ്ടെത്തുകയുണ്ടായി.
സി.കെ. കുര്യാച്ചൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
രാജ്യസഭാ സീറ്റും കേരള കോണ്ഗ്രസും
ഇടതുമുന്നണി കേരള കോണ്ഗ്രസ്-എമ്മിന്
ചബഹാർ ഉയർത്തുന്ന നയതന്ത്ര വെല്ലുവിളികൾ
ഇറാനിലെ തന്ത്രപ്രധാനമായ ചബഹാ
തരംഗമില്ല; പ്രവചനാതീതം
ആരു ജയിക്കും, ഇന്ത്യ ആരു ഭരിക്കും? എല്ലാവർക്കും അറിയേണ്ടത് ഈ ചോദ്യത്തിനുള്ള ഉത
മ്യൂസിയം മുന്നോട്ടുള്ള പ്രയാണത്തിന്
ഇന്ന് അന്താരാഷ്ട്ര മ്യൂസിയം ദിനം
1872ൽ ഫ്രഞ്ച് നാഷണൽ കമ്മീഷൻ,
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര് സഭയുടെ പിതാവ്
ഭാരതത്തില് മാര്ത്തോമ്മാ നസ്രാണികള് എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
Latest News
കാട്ടാക്കടയിൽ പൂക്കടയിൽ തീപിടിത്തം
അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി; കേജരിവാളിനെതിരെ മോദി
മ്യൂസിയങ്ങൾ കാലഘട്ടത്തിന്റെ ചരിത്ര സാക്ഷ്യങ്ങൾ: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ
തിരുവനന്തപുരത്ത് ശക്തമായ മഴയിൽ വീട് തകർന്നു
ബംഗളൂരു പ്ലേ ഓഫിൽ; ചെന്നൈ പുറത്ത്
Latest News
കാട്ടാക്കടയിൽ പൂക്കടയിൽ തീപിടിത്തം
അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി; കേജരിവാളിനെതിരെ മോദി
മ്യൂസിയങ്ങൾ കാലഘട്ടത്തിന്റെ ചരിത്ര സാക്ഷ്യങ്ങൾ: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ
തിരുവനന്തപുരത്ത് ശക്തമായ മഴയിൽ വീട് തകർന്നു
ബംഗളൂരു പ്ലേ ഓഫിൽ; ചെന്നൈ പുറത്ത്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top