Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
പ്രവാസികൾക്ക് അതിക്രൂര പ്രഹരം
Monday, June 22, 2020 12:12 AM IST
ഉള്ളതു പറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
കഴിഞ്ഞ നാലഞ്ചു പതിറ്റാണ്ടുകളിൽ കേരളത്തിലെ ലക്ഷക്കണക്കിനു യുവാക്കൾക്ക് ഉന്നത പ്രഫഷണൽ വിദ്യാഭ്യാസം സാധ്യമായത് ഗൾഫ് രാജ്യങ്ങളിൽ ജോലിചെയ്യുന്ന തങ്ങളുടെ ഉറ്റവരുടെ സാന്പത്തികസഹായംകൊണ്ടാണ്. കേരളത്തിലെ നിരവധി വീടുകളിലെ അടുക്കള പുകയാൻ ആ മണിയോർഡർ പിന്തുണ സഹായിച്ചു.
ഗൾഫിൽ ജോലിചെയ്യുന്നവർ സഹോദരങ്ങളുടെ വിവാഹത്തിനും മാതാപിതാക്കളെ സഹായിച്ചു. അറേബ്യൻ മരുഭൂമിയിൽ പണിയെടുക്കുന്ന കേരളീയർ ഇങ്ങോട്ടയച്ച പണംകൊണ്ടാണ് സംസ്ഥാനം ഉപഭോക്തൃ വസ്തുക്കളുടെയും ആഡംബര ഉത്പന്നങ്ങളുടെയും വലിയൊരു വിപണിയായി മാറിയത്.
പല രാഷ്ട്രീയപാർട്ടികളുടെയും വിഭവസമാഹരണത്തിനുള്ള ഉറവിടവുമായിരുന്നു ഗൾഫ് മലയാളികൾ. അടുത്തയിടെ ചില രാഷ്ട്രീയക്കാരുടെ സന്ദർശനം പ്രവാസികൾക്കു വലിയ തലവേദനയായി എന്നുമാത്രം. വലിയ ബിസിനസ് സാമ്രാജ്യങ്ങൾ കെട്ടിപ്പടുത്ത ചില പ്രവാസികൾ രാഷ്ട്രീയക്കാരുടെ ബന്ധുക്കൾക്കു ജോലിയും നൽകി. ഈ വിഐപി സന്താനങ്ങളിൽ പലർക്കും വേണ്ടത്ര മാനേജീരിയൽ- ടെക്നിക്കൽ വൈദഗ്ധ്യം ഇല്ലാതിരുന്നിട്ടും അവരെ അത്യാകർഷക വേതനങ്ങളോടെ ഉന്നതസ്ഥാനങ്ങളിലാണു പ്രതിഷ്ഠിച്ചത്. ഈ രീതി ഇപ്പോഴും തുടരുന്നത് കേരളത്തിന് ഒരുതരത്തിൽ ആശ്വാസമാണ്. അല്ലെങ്കിൽ അവർ തങ്ങളുടെ മാതാപിതാക്കളുടെയോ ബന്ധുക്കളുടെയോ ഔദ്യോഗികപദവി ദുരുപയോഗിച്ച് സമൂഹത്തിനു വലിയ ശല്യവും അസ്വസ്ഥതയും ഉണ്ടാക്കുമായിരുന്നു.
പ്രവാസികൾ പ്രകൃത്യാതന്നെ തങ്ങളുടെ കേരളജന്മത്തിൽ അഭിമാനം കൊള്ളുന്നവരാണ്. കേരളത്തിന്റെ ആചാരങ്ങളും സംസ്കാരങ്ങളും സാഹിത്യ താത്പര്യങ്ങളുമെല്ലാം ഗൾഫ് രാജ്യങ്ങളിലും നിലനിർത്തിക്കൊണ്ടുപോകാൻ ശ്രമിക്കുന്നവരുമാണവർ.
കേരളത്തോടുള്ള തങ്ങളുടെ സ്നേഹം സംസ്ഥാനത്തു പ്രകൃതിദുരന്തങ്ങളുണ്ടാകുന്പോൾ ഉദാരമായി സംഭാവന ചെയ്യാൻ അവരെ പ്രേരിപ്പിക്കുന്നു. കേരളത്തിൽ കഴിഞ്ഞ രണ്ടു വെള്ളപ്പൊക്കക്കാലത്തും ദുരിതാശ്വാസ പ്രവർത്തനത്തിനു ഗൾഫിലെ മലയാളികൾ ശ്രദ്ധേയമായ സാന്പത്തികസഹായം നൽകി. കേരള മുഖ്യമന്ത്രി ചില ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കുകയും സന്പന്നരിൽനിന്നും അത്ര സന്പന്നരല്ലാത്തവരിൽനിന്നും വൻതുക സംഭാവനയായി പിരിക്കുകയും ചെയ്തു. ഗൾഫിലുള്ള മലയാളി സാങ്കേതികവിദഗ്ധരിൽ ചിലർ ദുരിതാശ്വാസ വസ്തുക്കളുടെ നീക്കത്തിനു സാങ്കേതികസഹായം നൽകി.
നിരാശാജനകമായ പ്രതികരണം
എന്നാൽ, നിർഭാഗ്യവശാൽ ഗൾഫിലുള്ള മലയാളികൾ കോവിഡ് മഹാമാരിയുടെ ഭീഷണികൾ നേരിട്ടപ്പോൾ നാട്ടിൽനിന്നുള്ള പ്രതികരണം നിരാശാജനകമായിരുന്നു. ധാരാളം പബ്ലിക് റിലേഷൻസ് അഭ്യാസങ്ങളും മുതലക്കണ്ണീരൊഴുക്കലും സഹതാപപ്രകടനങ്ങളുടെ അധരസേവയും ഉണ്ടായിരുന്നെങ്കിലും ജീവൻ അപകടത്തിലായ പ്രതിസന്ധിയിൽനിന്ന് അവരെ രക്ഷിക്കാൻ ആത്മാർഥമായ എന്തെങ്കിലും ശ്രമങ്ങളോ പരിപാടികളോ ഉണ്ടായില്ല. മഹാമാരി കേരളത്തിൽ സൃഷ്ടിച്ച വേദനകൾ നാം കണ്ടതാണ്. എന്നാൽ മഹാമാരിയെത്തുടർന്നുണ്ടായ സാന്പത്തികത്തകർച്ചയിൽ വിദേശത്തു ജോലി നഷ്ടപ്പെട്ടവരുടെ പ്രശ്നങ്ങൾ മനസിലാക്കാൻ ഉന്നതസ്ഥാനങ്ങളിലിരിക്കുന്ന പലർക്കും ഇതുവരെ കഴിഞ്ഞിട്ടില്ല.
തൊഴിൽ നഷ്ടപ്പെട്ടവർക്കും അവരുടെ കുടുംബങ്ങൾക്കുമെല്ലാം വിമാനസർവീസുകൾ നിർത്തിയതോടെ കേരളത്തിലേക്കു വരാനുള്ള വഴി അടഞ്ഞു. ഗൾഫിൽ ഇങ്ങനെ കുടുങ്ങിക്കിടക്കുന്നവർ ഇപ്പോഴും അനേകരുണ്ട്. പലർക്കും സന്പാദ്യമായി യാതൊന്നും മിച്ചവുമില്ല.
ഗൾഫിനേക്കാൾ താരതമ്യേന സുരക്ഷിതമെന്നു കരുതുന്ന കേരളത്തിലേക്കു വരാൻ കാത്തിരിക്കുന്ന അനേകം കുടുംബങ്ങൾ ഇപ്പോഴും വെയ്റ്റിംഗ് ലിസ്റ്റിലാണ്. കഴിഞ്ഞ വെള്ളിയാഴ്ചവരെ 66,703 പ്രവാസികളാണു കേരളത്തിലെത്തിയത്. പത്തുലക്ഷത്തോളം പ്രവാസികൾ കേരളത്തിലേക്കു മടങ്ങാൻ കാത്തിരിക്കുന്നു. മണ്ണിന്റെ മക്കൾ നയം ഉടൻ നടപ്പാക്കുമെന്നു നാലു ഗൾഫ് രാജ്യങ്ങൾ പ്രഖ്യാപിച്ചതാണു മറ്റൊരു വലിയ ഭീഷണി. ജോലികൾ സ്വദേശികൾക്കായി നീക്കിവയ്ക്കുന്പോൾ പുറംനാട്ടുകാർക്കു തൊഴിൽ നഷ്ടപ്പെടും. ഗൾഫിൽനിന്നു നാട്ടിലേക്കു മടങ്ങാൻ നിർബന്ധിതരാകുന്ന പ്രവാസികളുടെ എണ്ണം ഇതു വൻതോതിൽ കൂട്ടും.
അത്തരമൊരു തിരിച്ചൊഴുക്ക് കേരളത്തിന്റെ പ്രശ്നങ്ങൾ വർധിപ്പിക്കും. ഈ സാഹചര്യം നേരിടുന്നതിന് ആശ്വാസനടപടികളും പുനരധിവാസ പ്രവർത്തനങ്ങളും ആലോചിക്കുന്നതിനു പകരം, പ്രവാസികളുടെ ക്ഷേമത്തിനായി കേരളത്തിൽ രൂപീകരിക്കപ്പെട്ട വകുപ്പായ നോർക്കയുടെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞത് കോവിഡ് മൂലം മടങ്ങിയെത്തുന്ന പ്രവാസികൾക്കു സർക്കാരിന്റെ മെഡിക്കൽ സഹായമൊന്നും നൽകില്ല എന്നാണ്. തൊഴിൽ നഷ്ടപ്പെട്ട അതിഥിത്തൊഴിലാളികൾക്കുവരെ സൗജന്യഭക്ഷണം ഉൾപ്പെടെയുള്ള സഹായങ്ങൾ ചെയ്തുകൊടുത്ത സ്ഥാനത്താണിത്. കേരളത്തിന്റെ പുരോഗതിക്കു കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി എല്ലാം നൽകിയ സഹോദരങ്ങൾ ഇപ്പോൾ വലിയൊരു പ്രതിസന്ധി നേരിടുന്പോൾ സംസ്ഥാന സർക്കാരിൽനിന്ന് ഇത്തരം സമീപനം നേരിടേണ്ടിവരുന്നത് ദുഃഖകരമാണ്.
യാഥാർഥ്യങ്ങളെപ്പറ്റി വിവരമില്ലാത്തവർ
ജൂൺ 25-നു ശേഷം വിദേശത്തുനിന്നു കേരളത്തിലേക്കു വരുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുകൾ നിർബന്ധമാക്കിയതാണു സംസ്ഥാന സർക്കാരിന്റെ ഏറ്റവും ക്രൂരമായ നടപടി. ഏറ്റവും ലളിതമായി പറഞ്ഞാൽ ഈ നീക്കം അപ്രായോഗികമാണ്. ഗൾഫ് രാജ്യങ്ങളിലെ യാഥാർഥ്യങ്ങളെപ്പറ്റി യാതൊരു വിവരവുമില്ലാത്തവരാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്. എയർഇന്ത്യ എക്സ്പ്രസ് വക്താവ് പറഞ്ഞതുപോലെ, വ്യോമയാന മന്ത്രാലയത്തിന്റെ മാർഗരേഖ അനുസരിച്ചാണ് എല്ലാവരെയും വിദേശത്തുനിന്നു നാട്ടിലെത്തിക്കുന്നത്. കേരളത്തിലേക്കു യാത്രക്കാർക്ക് ഒരു ചട്ടവും മറ്റു സംസ്ഥാനങ്ങളിലേക്കുള്ളവർക്ക് മറ്റൊരു ചട്ടവും ഏർപ്പെടുത്താൻ വിമാനക്കന്പനികൾക്ക് എങ്ങനെ കഴിയും? ഒരു വിദേശരാജ്യത്തെ വിമാനത്താവളത്തിൽനിന്നാകുന്പോൾ ഇതു തീർത്തും വിഷമകരമാണെന്ന് എയർഇന്ത്യ എക്സ്പ്രസ് വക്താവ് ചൂണ്ടിക്കാട്ടി.
മന്ത്രിമാരെ മാത്രം ഇതിനു കുറ്റംപറയുന്നതു ശരിയാവില്ല. മുതിർന്ന ഉദ്യോഗസ്ഥരാണ് കാര്യങ്ങൾ പഠിച്ചു നിർദേശങ്ങൾ വയ്ക്കേണ്ടത്.
കൂടുതൽ ഞെട്ടിച്ചതു കോവിഡ് ബാധിച്ചവരെ കൊണ്ടുവരാൻ പ്രത്യേക വിമാനങ്ങൾ വേണമെന്ന നിർദേശമാണ്. ലോകമെന്പാടുമുള്ള വിമാനത്താവളങ്ങൾ അനുവർത്തിക്കുന്ന നടപടിക്രമങ്ങളെപ്പറ്റി യാതൊരു വിവരവുമില്ലാത്തവരാണ് ഇത്തരമൊരു നിർദേശം വച്ചത്. വിമാനക്കൂലിപോലും കൊടുക്കാൻ ബുദ്ധിമുട്ടുന്പോൾ 1000-1500 ദിർഹം (ഏകദേശം 20,000-30,000 രൂപ) മുടക്കി കോവിഡ്-19 ടെസ്റ്റ് നടത്തുമെന്ന് എങ്ങനെയാണു പ്രതീക്ഷിക്കാൻ കഴിയുക? ഇവരിൽ പലരും കഴിഞ്ഞ മൂന്നുമാസമായി നാട്ടിലേക്കു മടങ്ങാൻ കാത്തിരിക്കുന്നവരാണ്. ജോലി നഷ്ടപ്പെട്ടവരാണു പലരും. കൈയിൽ ശേഷിച്ച പണംകൊണ്ടു ഭക്ഷണം കഴിക്കാൻപോലും ബുദ്ധിമുട്ടുന്നവർ.
മാന്യമായി പരിഗണിക്കുക
സർക്കാരിനെ ഉപദേശിക്കാൻ കുറച്ചുകൂടി വിവരമുള്ള ഉദ്യോഗസ്ഥരെ കേരളം അർഹിക്കുന്നുണ്ട്. പ്രവാസികൾ അല്പംകൂടി മാന്യമായ പരിഗണന അർഹിക്കുന്നു. സംസ്ഥാനവും കേന്ദ്രവും ഓരോ ദിവസവും പരസ്പരം കുറ്റം പറയുന്നതു സ്ഥിതിഗതികൾ വഷളാക്കാനേ ഉപകരിക്കൂ. ഗൾഫിലുള്ള തങ്ങളുടെ ആളുകളെ നാട്ടിലെത്തിക്കാൻ പാക്കിസ്ഥാനും ശ്രീലങ്കയും ഒരുമാസം മുന്‍പേ വിമാനസർവീസുകൾ നടത്തിയതു മറക്കരുത്.
കേന്ദ്രമായാലും സംസ്ഥാനമായാലും പ്രവാസികളോട് ഈ വിധത്തിൽ പെരുമാറുന്നത് ക്രൂരതയാണ്. ഗൾഫ് രാജ്യങ്ങൾ ഇന്ത്യക്കാരോട് ഇതിനകംതന്നെ മാനുഷികപരിഗണന കാട്ടിയിട്ടുണ്ട്. തങ്ങളുടേതല്ലാത്തെ കുറ്റംകൊണ്ട് ബുദ്ധിമുട്ടുന്ന പൗരന്മാരെ നാട്ടിലെത്തിക്കേണ്ട ചുമതല ഇന്ത്യയിലെ അധികൃതർക്കാണ്. ഇറാക്ക് യുദ്ധകാലത്ത്, യുദ്ധസാഹചര്യങ്ങൾക്കിടയിലും എല്ലാ ഇന്ത്യൻ പൗരന്മാരെയും കേന്ദ്രസർക്കാർ സൗജന്യമായി നാട്ടിലെത്തിച്ച കാര്യം ഓർക്കുക.
ഇന്ത്യയിലേക്കു മടങ്ങിയെത്താൻ കാത്തിരിക്കുന്ന നിരവധിപ്പേരുണ്ട്. നാട്ടിലെത്താനുള്ള സൗകര്യങ്ങൾ അവർക്കു നിഷേധിക്കുന്നത് അതിക്രൂരമായ നടപടിയാണ്. നിർണായകസമയത്ത് രാജ്യത്തിനു വിദേശനാണ്യം നൽകുകയും നാട്ടിലുള്ള പലരെയും സഹായിക്കുകയും ചെയ്തവരാണവർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
രാജ്യസഭാ സീറ്റും കേരള കോണ്‍ഗ്രസും
ഇടതുമുന്നണി കേരള കോണ്‍ഗ്രസ്-എമ്മിന്
ചബഹാർ ഉയർത്തുന്ന നയതന്ത്ര വെല്ലുവിളികൾ
ഇറാനിലെ തന്ത്രപ്രധാനമായ ചബഹാ
തരംഗമില്ല; പ്രവചനാതീതം
ആരു ജയിക്കും, ഇന്ത്യ ആരു ഭരിക്കും? എല്ലാവർക്കും അറിയേണ്ടത് ഈ ചോദ്യത്തിനുള്ള ഉത
മ്യൂസിയം മുന്നോട്ടുള്ള പ്രയാണത്തിന്
ഇന്ന് അന്താരാഷ്ട്ര മ്യൂസിയം ദിനം
1872ൽ ഫ്രഞ്ച് നാഷണൽ കമ്മീഷൻ,
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
Latest News
കാസര്‍ഗോട്ട് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; ദമ്പതികൾക്ക് ദാരുണാന്ത്യം
ഡോ.കെ.പി. യോഹന്നാന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു; വിലാപയാത്രയായി തിരുവല്ലയിലേക്ക്
കനത്ത മഴയിൽ ടയർ മണ്ണിൽ താഴ്ന്നു; തിരുവനന്തപുരത്ത് ഗ്യാസ് ടാങ്കർ മറിഞ്ഞു
നടുറോഡിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം: ഭർത്താവ് രാജേഷ് പിടിയിൽ
പന്തീരാങ്കാവ് കേസ്: രാഹുലിന്റെ കാർ കസ്റ്റഡിയിലെടുത്തു; സീറ്റിൽ രക്തക്കറ
Latest News
കാസര്‍ഗോട്ട് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; ദമ്പതികൾക്ക് ദാരുണാന്ത്യം
ഡോ.കെ.പി. യോഹന്നാന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു; വിലാപയാത്രയായി തിരുവല്ലയിലേക്ക്
കനത്ത മഴയിൽ ടയർ മണ്ണിൽ താഴ്ന്നു; തിരുവനന്തപുരത്ത് ഗ്യാസ് ടാങ്കർ മറിഞ്ഞു
നടുറോഡിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം: ഭർത്താവ് രാജേഷ് പിടിയിൽ
പന്തീരാങ്കാവ് കേസ്: രാഹുലിന്റെ കാർ കസ്റ്റഡിയിലെടുത്തു; സീറ്റിൽ രക്തക്കറ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top