Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
എല്ലാവർക്കും വരുമാനം ഉറപ്പുവരുത്തണം
Tuesday, August 11, 2020 11:42 PM IST
വൺ ഇന്ത്യ, വൺ പെൻഷൻ (ഒഐഒപി) ആശയത്തെക്കുറിച്ചുള്ള സംവാദം തുടരുകയാണ്. അറുപതു വയസായ എല്ലാവർക്കും പ്രതിമാസം പതിനായിരം രൂപ പെൻഷൻ നൽകണമെന്നാണ് ആവശ്യം. വിദഗ്ധരുടെ അഭിപ്രായങ്ങളും പൊതുജന പ്രതികരണങ്ങളും ഇവിടെ ചേർക്കുന്നു.
ക്ഷേമരാഷ്ട്രത്തിൽ എല്ലാവർക്കും മാന്യമായി ജീവിക്കാൻ ആവശ്യമായ അടിസ്ഥാന വരുമാനം ഉറപ്പുവരുത്തേണ്ടതു സർക്കാരിന്റെ ഉത്തരവാദിത്വമാണ്. അങ്ങനെ നോക്കുന്പോൾ വണ്‍ ഇന്ത്യ, വണ്‍ പെൻഷൻ എന്ന മുദ്രാവാക്യം നടപ്പാക്കേണ്ടതു തന്നെയാണ്. നൊബേൽ ജേതാവ് അഭിജിത് ബാനർജിയുടെ വാക്കുകളിൽ സബ്സിഡി കൊടുക്കുന്നതിലും പ്രയോജനകരം പണം നേരിട്ടു ജനങ്ങളുടെ കൈയിലെത്തുന്നതാണ്.
കർഷകരും സാധാരണക്കാരും തൊഴിലാളികളുമായ ജനങ്ങൾക്കു കുറഞ്ഞ അടിസ്ഥാന വരുമാനം ഉറപ്പാക്കുന്നതിനായി അന്നത്തെ കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പ്രഖ്യാപിച്ച ന്യായ് പദ്ധതിയിലും ഇതേ ആശയം തന്നെയായിരുന്നു മുന്നോട്ടുവച്ചത്. ജനങ്ങൾക്കു നേരിട്ടു പണം ലഭിക്കുന്നതിനും ഇതു കുടുംബത്തിന്റെ ക്ഷേമത്തിനായി ചെലവഴിക്കുന്നതിനുമായി ഞാൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വഴി അടിസ്ഥാന വരുമാനം ഉറപ്പാക്കുന്നതിനുള്ള നിർദേശങ്ങൾ സമർപ്പിച്ചിരുന്നു.
അസംഘടിത മേഖലയിലെ തൊഴിലാളികളിൽ 93 മുതൽ 96 വരെ ശതമാനം പേർക്കു പ്രായാധിക്യമായാൽ വരുമാനം നിലയ്ക്കുന്നതായാണു എൻഎസ്എസ്ഒയുടെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സർക്കാർ കോർപറേറ്റ് പ്രീണനം അവസാനിപ്പിച്ച്, അവരിൽ നിന്ന് ഉയർന്ന നിരക്കിൽ നികുതി ഈടാക്കി, സാധാരണക്കാരായ കർഷകർക്കും തൊഴിലാളികൾക്കും പെൻഷൻ അടക്കമുള്ള വരുമാനം ഉറപ്പാക്കണം. ഇത്തരത്തിൽ നൽകുന്ന പെൻഷൻ തുക ആരോഗ്യ- കുടുംബക്ഷേമ- സാമൂഹിക ആവശ്യങ്ങൾക്കായാണു ചെലവഴിക്കുന്നതെന്നു സർക്കാർ ഉറപ്പുവരുത്തണം. മദ്യപാനം അടക്കമുള്ളവയ്ക്കായി ഈ തുക ചെലവഴിക്കാൻ പാടില്ല. ചില വിദേശരാജ്യങ്ങളിലൊക്കെ ഇതു നിലവിലുണ്ട്.
എന്നാൽ, ഇപ്പോൾ ഈ ആശയവുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നവർക്കു നിഗൂഢതയുണ്ടോയെന്ന സംശയവുമുണ്ട്. സർവീസ് പെൻഷൻകാർക്കു ലഭിക്കുന്ന തുക ഏകീകരിക്കണമെന്ന ആവശ്യം നീതീകരിക്കാനാവില്ല. അവരുടെ പെൻഷൻ നിലനിർത്തി വേണം, വരുമാനമില്ലാത്ത 60 വയസു കഴിഞ്ഞ തൊഴിലാളിക്കും കർഷകർക്കും അടിസ്ഥാന പെൻഷൻ ഉറപ്പുവരുത്തേണ്ടത്. ഇതിനായി 2013 ലെ ഭക്ഷ്യ സുരക്ഷാ നിയമം പോലെ പെൻഷൻ സുരക്ഷാ നിയമവും രാജ്യത്തു പാസാക്കേണ്ടതുണ്ട്.
ഡോ. മേരി ജോർജ്
(സാന്പത്തിക വിദഗ്ധയാണു ലേഖിക)
കൃഷിക്കാരുടെയും പാവങ്ങളുടെയും വീടുകളിൽ 10,000 എത്തണം
ഇന്ത്യയുടെ സമ്പദ്ഘടനയുടെ നട്ടെല്ല് കാർഷികമേഖലയാണ്. കർഷകൻ ഉത്പാദിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കളാണു ജനങ്ങൾക്ക് ആഹാരമായി മാറുന്നത്. ഇതുപോലെ ഓട്ടോറിക്ഷക്കാർ, തയ്യൽക്കാർ, ആശാരിമാർ, ചെറുകിട കച്ചവടക്കാർ, പെട്ടിക്കടക്കാർ, തട്ടുകടക്കാർ, കടലവിൽപ്പനക്കാർ, ലോട്ടറിക്കാർ തുടങ്ങിയവരുടെയും അധ്വാനം സ്വന്തം കുടുംബം പോറ്റാനാണെങ്കിലും അതു സമൂഹത്തിനു വലിയ തോതിൽ പ്രയോജനപ്പെടുന്നുണ്ട്.
60 വയസാകുമ്പോഴേക്കും ഇവരുടെ ആരോഗ്യവും അധ്വാനശേഷിയും കുറയുന്നു. ഇത്തരക്കാരുടെ ഓരോ വീട്ടിലും (ഓരോ വ്യക്തിക്കുമല്ല) മാസം 10,000 രൂപ എത്തണമെന്നതു ന്യായമാണ്.
കേന്ദ്ര- സംസ്ഥാന സർക്കാരുകളാണ് ഇതു നൽകേണ്ടത്. സിംഹഭാഗവും കേന്ദ്രം നൽകണം. കാരണം രാജ്യത്തിന്റെ വരുമാന സ്രോതസുകളിൽ ഏറിയ പങ്കും കേന്ദ്രത്തിനാണ്. സംസ്ഥാനങ്ങളും ഒരു പങ്കു വഹിക്കണം. സാമ്പത്തിക ബുദ്ധിമുട്ടുള്ള എല്ലാ വിഭാഗങ്ങളിലും കേരള സർക്കാരിന്റെ ആനുകൂല്യങ്ങൾ എത്തുന്നുണ്ട്. അതു മതിയാകും എന്നു പറയുന്നില്ല.
എന്റെ ആവശ്യത്തിന് ഇന്നതു വേണം എന്നു പറയാം. മറ്റുള്ളവർക്കും അതു മാത്രമേ കൊടുക്കാവൂ എന്നു പറയാൻ അവകാശമില്ല.
രാജ്യത്തിന്റെ അതിർത്തി കാക്കുന്ന പട്ടാളക്കാർ, ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർ, നിയമപാലകർ, ശാസ്ത്രജ്ഞർ, ഭരണ രംഗത്തു പ്രവർത്തിക്കുന്ന ഉന്നത ഉദ്യോഗസ്ഥർ, വിദ്യാഭ്യാസ സാമ്പത്തിക മേഖലകളിലെ പ്രഗത്ഭർ, ഗവേഷകർ എന്നിവർക്കെല്ലാം പെൻഷൻ 10,000 രൂപ മതി എന്നു പറയുന്നവരുടെ ലക്ഷ്യവും മാർഗവും ശുദ്ധമല്ല. ജനങ്ങളിൽ ആശയക്കുഴപ്പവും വിഭാഗീയതയും ഉണ്ടാക്കാനേ അത് ഉപകരിക്കൂ.
ജോസ് ചെമ്പേരി
(ലേഖകൻ കർഷകസംഘടനാ ഐക്യവേദി സംസ്ഥാന പ്രസിഡന്റാണ്)
പൊരുത്തക്കേടുകൾ നിരവധി
പേരിൽ വണ്‍ ഇന്ത്യ, വണ്‍ പെൻഷൻ എന്നു പറയുന്നെങ്കിലും ഇവർ കേന്ദ്രീകരിക്കുന്നതു കേരളത്തിൽ മാത്രമാണ്.
വണ്‍ ഇന്ത്യ, വണ്‍ പെൻഷൻ ഒറ്റനോട്ടത്തിൽ ആകർഷകമായൊരു മുദ്രാവാക്യം തന്നെയാണ്. പക്ഷേ 60 വയസ് കഴിഞ്ഞവർക്കെല്ലാം പതിനായിരം രൂപ പെൻഷനെന്നു പറയുന്പോൾ ഒരുപാടു പൊരുത്തക്കേടുകൾ ഉയരുന്നു. 60 വയസു കഴിഞ്ഞവർക്കു മാത്രം മതിയോ പെൻഷൻ? അവശരായ മറ്റുള്ളവർക്കും വേണ്ടേ?
ജീവിതത്തിന്റെ നല്ലൊരു കാലം സർക്കാരിനോ തൊഴിലുടമകൾക്കോ വേണ്ടി അധ്വാനിച്ചവരുടെ ശിഷ്ടകാല ജീവിതസുരക്ഷയ്ക്കാണു പെൻഷൻ നൽകുന്നത്. അത് അനാവശ്യമാണെന്നു വാദിക്കുന്നവരുടെ ഉദ്ദേശ്യശുദ്ധി സംശയാസ്പദമാണ്. സർവീസ് പെൻഷന്റെ പേരിൽ തെറ്റിദ്ധാരണ പരത്തി രാഷ്ട്രീയ മുതലെടുപ്പിനാണു ശ്രമം. പതിനായിരം രൂപ എല്ലാവർക്കും പെൻഷൻ നൽകുന്നതിനെ ആരും എതിർക്കില്ല. പക്ഷേ പെൻഷന്റെ കാര്യത്തിൽ മാത്രം മതിയോ തുല്യത? കൂലിയിൽ, വരുമാനത്തിൽ, സന്പത്തിൽ തുടങ്ങി മറ്റനേകം മേഖലകളിൽ നിലനിൽക്കുന്ന കൊടിയ അസമത്വത്തെക്കുറിച്ച് ഇവരുടെ അഭിപ്രായമെന്താണ്?
അപ്പോൾ ഒരു കാര്യം വ്യക്തമാകും. ഇവരുടെ വാദങ്ങൾക്കു പിന്നിൽ 60 വയസു കഴിഞ്ഞവരോടുള്ള കൂറല്ല, മറിച്ചു നിക്ഷിപ്ത താൽപര്യമാണെന്ന്. പേരിൽ വണ്‍ ഇന്ത്യ, വണ്‍ പെൻഷൻ എന്നുപറയുന്നെങ്കിലും ഇവർ കേന്ദ്രീകരിക്കുന്നതു കേരളത്തിൽ മാത്രമാണ്. ഇവിടെയാണ് മെച്ചപ്പെട്ട സാമൂഹ്യസുരക്ഷാപദ്ധതികളും പൊതുസംവിധാനങ്ങളും നിലനിൽക്കുന്നത്. ഈ സംവിധാനങ്ങളുടെ ഭാഗമാണു സർവീസ് പെൻഷനും.
ഏതെങ്കിലും മേഖലയിൽ ലഭിച്ചുകൊണ്ടിരിക്കുന്ന അവകാശാനുകൂല്യങ്ങൾ കവർന്നെടുത്തുകൊണ്ടല്ല പുതിയ ആനുകൂല്യങ്ങൾ അനുവദിക്കേണ്ടത്. അങ്ങനെ മാത്രമേ നടപ്പിലാക്കാവൂ എന്നു വാദിക്കുന്നവരുടെ ലക്ഷ്യം സംസ്ഥാനത്തെ പൊതുസംവിധാനങ്ങളെ സംരക്ഷിക്കുന്ന പ്രസ്ഥാനങ്ങളെ തകർക്കുക എന്നതുകൂടിയാണ്.
സമൂഹത്തിനു ഗുണകരമാകുന്നതാകണം പദ്ധതികൾ. ഏവർക്കും ജീവിക്കാനുതകുന്ന സാഹചര്യം സൃഷ്ടിക്കപ്പെടണം. അതിനായി ഏവരും യോജിച്ച് അണിനിരക്കുകയാണ് ഇന്നത്തെ കടമ. ഈ യോജിപ്പിനെ ഭിന്നിപ്പിക്കുകയാണ് ഇത്തരം മുദ്രാവാക്യങ്ങൾ ഉയർത്തുന്നവർ ചെയ്യുന്നത്. ഒരു ട്രസ്റ്റിനുകീഴിൽ കുറച്ചുപേർ കൂടി ചേർന്ന് ഒരു മുദ്രാവാക്യം നിർമിച്ചു ജനകീയ ഐക്യത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നതിനു പിന്നിലെ യഥാർഥ ലക്ഷ്യം ജനങ്ങൾ തിരിച്ചറിയുക തന്നെ ചെയ്യും.
ടി.സി. മാത്തുക്കുട്ടി
(കേരള എൻജിഒ യൂണിയൻ ജനറൽ സെക്രട്ടറിയാണു ലേഖകൻ)
ക്ഷേമ പെൻഷൻ വർധിപ്പിക്കുക
അറുപതു വയസിനു മുകളിൽ പ്രായമുള്ള എല്ലാവർക്കും ഏകീകൃത നിരക്കിൽ പെൻഷൻ നൽകണമെന്ന അഭിപ്രായത്തിൽ പല അപകടങ്ങളുമുണ്ട്. ഉയർന്ന നിരക്കിൽ പെൻഷൻ വാങ്ങുന്ന സർക്കാർ ജീവനക്കാരുടെ പെൻഷൻ വെട്ടിക്കുറക്കുമെന്ന ധ്വനിയാണ് അതിലേറ്റവും പ്രധാനം. വ്യവസ്ഥാപിത രീതിയിൽ സർക്കാരിൽ നിന്നു പെൻഷൻ വാങ്ങുന്നവരുടെ പെൻഷൻ വെട്ടിക്കുറയ്ക്കുന്നത് പ്രായോഗികമാണോയെന്നും അതു നീതീകരിക്കാവുന്നതാണോയെന്നുമാണു പ്രശ്നം.
അതവരുടെ സേവനവ്യവസ്ഥയുടെ ഒരു ഭാഗമായിട്ടുള്ളതാണ്. പെൻഷൻ അവകാശമാണെന്ന സുപ്രീംകോടതി വിധി വന്നത് അടുത്ത കാലത്തു മാത്രമാണ്. അപ്പോൾ ഒരാശയപ്രകടനം എന്നതിൽക്കവിഞ്ഞ് അതു നടപ്പിലാക്കുക സാധ്യമാണെന്നു തോന്നുന്നില്ല.
ഏകീകൃത പെൻഷൻ സന്പ്രദായം നടപ്പിലാക്കുന്നതു ധാർമികമാകുമെന്ന ന്യായവും ഉണ്ടെന്നു തോന്നുന്നില്ല. ജോലിയിൽ നിന്നു വിരമിക്കുന്പോൾ പെൻഷൻകൊണ്ടു ജീവിക്കാമെന്ന പ്രത്യാശയോടെയാണ് ആളുകൾ സർക്കാർ ജോലിയിൽ പ്രവേശിക്കുന്നത്. ജീവനു തന്നെ ഭീഷണിയുള്ള ജോലികളാണു പട്ടാളക്കാരും പോലീസുകാരും മറ്റു പല ജീവനക്കാരും ചെയ്തുവരുന്നത്. പെൻഷൻ വെട്ടിക്കുറയ്ക്കണമെന്നു പറഞ്ഞാൽ അത് അങ്ങനെയുള്ള ജീവനക്കാരോടു കാണിക്കുന്ന കടുത്ത അനീതിയാണ്.
അധ്വാനശീലർക്കും മടിയന്മാർക്കും ഒരേ തരത്തിലുള്ള പരിഗണന നൽകുന്നതിനു തുല്യമാണ് എല്ലാവർക്കും ഒരേ നിരക്കിൽ പെൻഷൻ നൽകുന്നത്. അങ്ങനെയുള്ള സമീപനം അധ്വാനത്തിനുള്ള മനോഭാവത്തെ നിരുത്സാഹപ്പെടുത്തും.
പെൻഷൻ കാര്യത്തിൽ ഗവൺമെന്റ് ജീവനക്കാരുടെ ആനുകൂല്യങ്ങൾ നിലനിർത്തിക്കൊണ്ടു ക്ഷേമ പെൻഷൻ വർധിപ്പിക്കുകയാണ് അഭിലഷണീയമായുള്ളത്. കേരളത്തിൽ 40 ലക്ഷത്തിലധികം വയോധികരുണ്ട്. അവർക്ക് 5,000 രൂപ വച്ചു പെൻഷൻ നൽകാൻ 2500 കോടി രൂപയോളം വേണ്ടിവരും. സർക്കാരിന് ഇത്രമാത്രം തുക കണ്ടെത്താനാകുമെന്നു തോന്നുന്നില്ല.
അതിനാൽ ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ളവരുടെ മാത്രം പെൻഷൻ വർധിപ്പിക്കുകയാണ് ഇപ്പോൾ ചെയ്യേണ്ടത്. ഒപ്പം സർക്കാർ ജീവനക്കാരുടെ പെൻഷന് ഒരു പരിധി നിശ്ചയിക്കുന്നതും ഉചിതമായിരിക്കും.
ഡോ. കെ.വി. ജോസഫ്
ഒരു വിഭാഗത്തിന്റെ നീതി മറുഭാഗത്തിന് അനീതിയാകരുത്
ഏതൊരു രാജ്യത്തിനും സമഗ്രമായ ക്ഷേമം കൈവരണമെങ്കില്‍ അവിടെ സാമൂഹികനീതി നടപ്പാക്കപ്പെടണം. എല്ലാവിഭാഗം ജനങ്ങളുടെയും സാമ്പത്തിക ശക്തീകരണം, സാമൂഹ്യനീതി കൈവരുത്തുന്നതിന് അനിവാര്യമാണ്. ജനങ്ങളെല്ലാം തുല്യരെന്ന പരമസത്യത്തിന്റെ വെളിച്ചത്തില്‍ ഒരു രാജ്യം ഒരു പെന്ഷന് എന്ന ആശയവും ലക്ഷ്യവും അതില്‍ത്തന്നെ മഹത്തരവും അഭിലഷണീയവുമാണ്. എങ്കിലും പ്രായോഗിക തലത്തിലെത്തുമ്പോള്‍ നീതി നിഷേധിക്കപ്പെടുന്നവരെക്കുറിച്ചും ചിന്തിക്കേണ്ടതുണ്ട്.
അനേക വര്‍ഷങ്ങളിലെ പഠനത്തിനും പരിശീലനത്തിനുംശേഷം ജീവിതത്തിന്റെ ഏറിയ ഭാഗവും സര്‍ക്കാരിനായി സേവനം ചെയ്തു വിരമിച്ചവര്‍ക്കു നീതി ഉറപ്പാക്കേണ്ടതില്ലേ? ഒരു വിഭാഗത്തോടു നീതി കാണിക്കുമ്പോള്‍ മറുഭാഗം അനീതിക്ക് ഇരകളാകരുത്.
പ്രഫ. മോനമ്മ കോക്കാട്
(കേരള സ്റ്റേറ്റ് മൈനോരിറ്റി ഡെവലപ്മെന്റ് ഫിനാന്‍സ് കോര്പറേഷന് ഡയറക്ടറാണു ലേഖിക)
ഒരുപാട് ആശങ്കകൾ
ഒരു ഇന്ത്യ ഒരു പെൻഷൻ പദ്ധതിയെ പൊതുവെ സ്വാഗതം ചെയ്യുന്നുവെങ്കിലും ആശങ്കകൾ ഒരുപാടുണ്ട്. ജീവനക്കാർ ശന്പളപരിഷ്കരണം ആവശ്യപ്പെട്ടപ്പോഴൊക്കെ ഇങ്ങനെയൊരു ആശയവുമായി ചിലർ രംഗത്തുവന്നിട്ടുണ്ട്.
നേരത്തേ സർക്കാർ ജീവനക്കാരുടെ സമരം നടന്നപ്പോൾ കൃഷിക്കാരുടെ സംഘടനകളും വ്യാപാരി- വ്യവസായി സമൂഹവും ഇങ്ങനെയൊരു ആശയവുമായി രംഗത്തുവന്നിരുന്നു. അപ്പോഴൊക്കെ ഈ പെൻഷൻ പദ്ധതിക്കു വേറെ പേരുകളാണ് ഉണ്ടായിരുന്നത്. ഇപ്പോൾ ഒരു ഇന്ത്യ, ഒരു പെൻഷൻ പദ്ധതിയുടെ പുറകിലും ഇവരൊക്കെ തന്നെയാണ്. പണിയെടുക്കുന്ന വിഭാഗങ്ങളെ തമ്മിലടിപ്പിക്കുന്നതിനു വേണ്ടിയാണു പുതിയ പേരും നൽകി ഇറങ്ങിയിരിക്കുന്നത്.
ഈ ആശയത്തിന്റെ പിന്നിൽ ഒരു ട്രസ്റ്റാണ്. ട്രസ്റ്റാകുന്പോൾ അതിനുള്ളിലുള്ളവർ തമ്മിൽ കാര്യങ്ങൾ അറിഞ്ഞാൽ മതി. ആരോടും കണക്കു പറയണ്ട. അതുകൊണ്ടു തന്നെ പൊതുസമൂഹത്തിൽ ഇതിനുള്ള വിശ്വാസ്യത എത്രയുണ്ടെന്നുള്ളത് അനുമാനിക്കാവുന്നതേയുള്ളൂ.
പതിനായിരം രൂപയെന്നതു 15,000 രൂപയോ 20,000 രൂപയോ ആയാൽ എന്താണു കുഴപ്പം? അങ്ങനെ ചിന്തിക്കുന്നതിലും തെറ്റില്ലല്ലോ. സർക്കാർ സാമൂഹ്യക്ഷേമ പെൻഷൻ നൽകുന്നതുപോലെ ഈ പെൻഷൻ നൽകാൻ കഴിയില്ല. ശന്പളവും പെൻഷനും കുറയ്ക്കണമെന്നതിന്റെ പേരിലാണ് ഇപ്പോൾ ഒരു ഇന്ത്യ, ഒരു പെൻഷൻ പദ്ധതിയുടെ പ്രവേശനം. എല്ലാവർക്കും തൊഴിൽ വേണമെന്ന് ഇവർ പറയുന്നില്ലല്ലോ. പണിയെടുക്കുന്നവനു മിനിമം കൂലി നൽകണ്ടേ? 15,000 രൂപ മിനിമം കൂലി വേണമെന്ന പണിയെടുക്കുന്നവരുടെ ആവശ്യം ഇവർ അംഗീകരിക്കുമോ?
ആർ. രഘുനാഥൻ നായർ
(കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറിയാണു ലേഖകൻ)
സർക്കാർ നോക്കിയാൽ പണമുണ്ടാകും
വൺ ഇന്ത്യ വൺ പെൻഷനെ ഞാൻ ആനുകൂലിക്കുന്നു. കാരണം രാജ്യത്തെ പൗരന്മാരെല്ലാം തുല്യരാണ്. എല്ലാവർക്കും വിശപ്പും രോഗവുമുണ്ട്. 60 വയസിനു മുകളിൽ പ്രായമുള്ള പാവപ്പെട്ടവരെ സഹായിക്കാനുള്ള ഈ പദ്ധതി സർക്കാർ നടപ്പിലാക്കണം.
അതിനു സർക്കാരിന് എവിടെയാണ് പണമെന്നു ചോദിക്കുന്നവരുണ്ട്. സർക്കാർ നോക്കിയാൽ പണമുണ്ടാകും. മന്ത്രിമാരുടെയും എംപിമാരുടെയും എംഎൽഎമാരുടെയും അവരുടെ പേഴ്സണൽ സ്റ്റാഫിന്റെയും ശന്പളം വർധിപ്പിക്കാൻ സർക്കാരിനു പണമുണ്ടല്ലോ.
ഹരീന്ദ്രൻ പി, മാങ്ങാനം, ഡ്രൈവർ
എല്ലാവർക്കും ജീവിക്കാൻ അവകാശം
ഒറ്റ ഇന്ത്യ ഒറ്റ പെൻഷൻ എന്ന പദ്ധതി ഞാൻ ഇഷ്ടപ്പെടുന്നു. ഞാനൊരു വീട്ടമ്മയാണ്. വീട്ടുചെലവുകൾ കൂടിവരികയാണ്. തൊഴിലവസരങ്ങൾ കുറഞ്ഞും വരുന്നു. ഞങ്ങൾക്കു തൊഴിലില്ലെങ്കിൽ വീട്ടിൽ പ്രായമായ മാതാപിതാക്കൾ പട്ടിണിയിലാകും.
എല്ലാവർക്കും ജീവിക്കാനുള്ള അവകാശമുണ്ട്. അതുകൊണ്ട് 60 കഴിഞ്ഞവർക്കു 10,000 രൂപ സഹായം ലഭിക്കുന്ന പദ്ധതി നടപ്പിലാക്കണം.
ജോളി, വടവാതൂർ, വീട്ടമ്മ
വേണ്ടതു 16.56 ലക്ഷം കോടി
എല്ലാ രാജ്യങ്ങളിലും വൃദ്ധജനസംഖ്യ കൂടുകയാണ്. ഇന്ത്യയിലും നില വ്യത്യസ്തമല്ല. 1961 ൽ 5.6 ശതമാനം പേരാണ് 60 വയസിനു മുകളിൽ ഉണ്ടായിരുന്നത്. 2011ൽ അതു ജനസംഖ്യയുടെ 8.6 ശതമാനമായി. യു.എന്‍. പോപ്പുലേഷൻ ഫണ്ടിന്റെ കണക്കുകൂട്ടൽ അനുസരിച്ച് വൃദ്ധജനസംഖ്യ 2019-ൽ പത്തു ശതമാനമായി. 2050 -ൽ ഇന്ത്യൻ ജനസംഖ്യയുടെ അഞ്ചിലൊന്ന് (20 ശതമാനം) 60 വയസിനു മുകളിലുള്ളവരാകും.
ഇപ്പോൾ ഇന്ത്യൻ ജനസംഖ്യ 138 കോടി എന്നാണു യു.എൻ. എസ്റ്റിമേറ്റ്. അതിൽ 10 ശതമാനം (13.8 കോടി) അറുപതിനു മുകളിൽ. ഇത്രയും പേർക്ക് മാസം പതിനായിരം രൂപ വച്ചു പ്രതിവർഷം നല്കാൻ വേണ്ട തുക 16.56 ലക്ഷം കോടി രൂപയാണ്. (13.8 x 10,000 x 12 = 16,56,000 കോടി രൂപ) ഒരു വർഷത്തെ കേന്ദ്ര സർക്കാരിന്റെ ബജറ്റ് 30 ലക്ഷം കോടി രൂപ മാത്രമാണ്. അതിന്റെ പകുതിയിലേറെ രൂപ വേണം "ഒരു രാജ്യം ഒരു പെൻഷൻ' ഒരു വർഷം നടപ്പാക്കാൻ.
വൃദ്ധജനസംഖ്യ ഇപ്പോഴത്തെ ജനസംഖ്യാ വർധനയുടെ തോതിലും വളരെ കൂടിയ വേഗത്തിലാണു വളരുന്നത്. 2050 ആകുന്പോൾ 20 ശതമാനം വൃദ്ധരാകുമെങ്കിൽ അവർക്കുവേണ്ടി അധ്വാനിക്കാനുള്ളവരുടെ അനുപാതം കുറവായിരിക്കും എന്നുകൂടി ഓർക്കുക.
ഇപ്പോഴത്തെ നിലയിൽ കേന്ദ്ര സർക്കാരിനു തനിച്ചോ സംസ്ഥാനങ്ങളുമായി ചേർന്നോ ഈ പദ്ധതിക്കു പണം കണ്ടെത്തൽ എളുപ്പമല്ല. ഈ വർഷം രാജ്യത്തെ ജിഡിപി (മൊത്ത ആഭ്യന്തര ഉത്പാദനം) 200 ലക്ഷം കോടി രൂപ ഉണ്ടായാൽ (അത്രയും ഉണ്ടാകുമെന്നുറപ്പില്ല) അതിന്റെ എട്ടു ശതമാനം വേണം ഈ പദ്ധതിക്ക്. കേന്ദ്രവും സംസ്ഥാനങ്ങളും കൂടി നികുതിയായി പിരിക്കുന്ന 16 ശതമാനത്തിനു മുകളിൽ വേണം ഈ എട്ടു ശതമാനം പിരിക്കാൻ. അത്രയും നൽകാൻ ജനങ്ങൾക്കു കഴിയില്ല എന്നതു വ്യക്തം.
പെൻഷൻ പദ്ധതിക്കുവേണ്ടി ശന്പളവും നിലവിലുള്ള സ്റ്റാറ്റ്യൂട്ടറി പെൻഷനും കുറയ്ക്കണം എന്നു പറയുന്പോഴും കണക്ക് ഉദ്ദേശിക്കുന്നിടത്ത് എത്തുകയില്ല. കേന്ദ്ര സർക്കാരിന്റെ 30 ലക്ഷം കോടി ചെലവിൽ ആറു ലക്ഷം കോടി (ഇരുപതു ശതമാനം) മാത്രമാണ് ശന്പളം, പെൻഷൻ, യാത്രപ്പടി, ഭരണചെലവുകൾ എന്നിവയ്ക്കായി പോകുന്നത്. ബാക്കി സംസ്ഥാനങ്ങൾക്കും പദ്ധതികൾക്കും ക്ഷേമപരിപാടികൾക്കും പലിശയ്ക്കും വേണ്ടിയുള്ള ചെലവാണ്. അവ വെട്ടിക്കുറയ്ക്കൽ പ്രായോഗികമല്ല.
സംസ്ഥാനങ്ങളിലേക്കു വന്നാൽ വിദ്യാഭ്യാസം, ആരോഗ്യം, പോലീസ് എന്നിവയുടെ ചെലവാണു ശന്പള-പെൻഷൻ ചെലവിനത്തിൽ സിംഹഭാവവും എന്നു കാണാം. അവയിലൊന്നും വെട്ടിക്കുറയ്ക്കൽ എളുപ്പമല്ല.
സാമൂഹ്യസുരക്ഷ എങ്ങനെ?
സമീപകാലത്തു ധാരാളം പേർ സാമൂഹ്യസുരക്ഷ ഉറപ്പാക്കാൻ സാർവത്രിക അടിസ്ഥാന വരുമാന പദ്ധതി (യൂണിവേഴ്സൽ ബേസിക് ഇൻകം സ്കീം) കളെപ്പറ്റി പറയാറുണ്ട്. ഫിൻലൻഡിൽ ഒരു ചെറിയ പ്രദേശത്ത് അതു പരീക്ഷിച്ചു നോക്കുകയും ചെയ്തു. ഇന്ത്യയിൽ അത്തരമൊന്നു നടപ്പാക്കുമെന്ന് കോൺഗ്രസ് പാർട്ടി കഴിഞ്ഞ വർഷം വാഗ്ദാനം ചെയ്തിരുന്നു. അതിനോടു സാമ്യമുള്ള ഒരു പിഎം കിസാൻ സമ്മാൻ പദ്ധതി ബിജെപി സർക്കാർ നടപ്പാക്കി. ഛത്തീസ്ഗഡിലെ കോൺഗ്രസ് സർക്കാർ സമാനമായ ഒന്ന് കർഷകർക്കായി നടപ്പാക്കി.
ഇത്തരം പദ്ധതികളെ അവതരിപ്പിക്കുന്നവർ വരുമാനം കുറഞ്ഞവർക്കോ വരുമാനം ഇല്ലാത്തവർക്കോ മാത്രം സർക്കാർ ധനസഹായം നൽകുന്നതാണു നിർദേശിച്ചിട്ടുള്ളത്. നൊബേൽ ജേതാവ് അഭിജിത് ബാനർജി നിർദേശിച്ച സാമൂഹ്യ സുരക്ഷാപദ്ധതി കണ്ണുമടച്ച് എല്ലാവർക്കും പണം നൽകുന്നതല്ല വിഭാവന ചെയ്തത്. പരിമിതമായ തോതിലുള്ളതാണ് ആ പദ്ധതിയും.
ആസ്തിയോടും വരുമാനത്തോടും ബന്ധിപ്പിച്ചു മാത്രമേ ഇത്തരം പദ്ധതികൾ ആവിഷ്കരിക്കാനാകൂ. അല്ലാത്തപ്പോൾ അനർഹർക്ക് പണം നൽകുന്ന ഒരു അധാർമിക പദ്ധതിയാകും ഇത്.
എം
(ധനകാര്യ നിരീക്ഷകനാണു ലേഖകൻ)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
രാജ്യസഭാ സീറ്റും കേരള കോണ്‍ഗ്രസും
ഇടതുമുന്നണി കേരള കോണ്‍ഗ്രസ്-എമ്മിന്
ചബഹാർ ഉയർത്തുന്ന നയതന്ത്ര വെല്ലുവിളികൾ
ഇറാനിലെ തന്ത്രപ്രധാനമായ ചബഹാ
തരംഗമില്ല; പ്രവചനാതീതം
ആരു ജയിക്കും, ഇന്ത്യ ആരു ഭരിക്കും? എല്ലാവർക്കും അറിയേണ്ടത് ഈ ചോദ്യത്തിനുള്ള ഉത
മ്യൂസിയം മുന്നോട്ടുള്ള പ്രയാണത്തിന്
ഇന്ന് അന്താരാഷ്ട്ര മ്യൂസിയം ദിനം
1872ൽ ഫ്രഞ്ച് നാഷണൽ കമ്മീഷൻ,
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
Latest News
പഞ്ചാവിനെ തകർത്തു; ഹൈദരാബാദ് രണ്ടാമത്
കേരളത്തിലേക്ക് രാസലഹരി കടത്തുന്ന കോംഗോ പൗരൻ പിടിയിൽ
അർധരാത്രി ചികിത്സതേടിയെത്തിയ ഗർഭിണിയെ മടക്കി അയച്ചു; കുഞ്ഞ് മരിച്ചതായി പരാതി
ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു
കോണ്‍ഗ്രസിന്റെ രാജകുമാരന് വയനാട്ടില്‍ നിന്നും റായ്ബറേലിയിലേക്ക് പറന്നെത്തി: പ്രധാനമന്ത്രി
Latest News
പഞ്ചാവിനെ തകർത്തു; ഹൈദരാബാദ് രണ്ടാമത്
കേരളത്തിലേക്ക് രാസലഹരി കടത്തുന്ന കോംഗോ പൗരൻ പിടിയിൽ
അർധരാത്രി ചികിത്സതേടിയെത്തിയ ഗർഭിണിയെ മടക്കി അയച്ചു; കുഞ്ഞ് മരിച്ചതായി പരാതി
ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു
കോണ്‍ഗ്രസിന്റെ രാജകുമാരന് വയനാട്ടില്‍ നിന്നും റായ്ബറേലിയിലേക്ക് പറന്നെത്തി: പ്രധാനമന്ത്രി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top