Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
വിവാദങ്ങൾക്ക് ഇടമില്ലാതെ സംസ്ഥാന ചലച്ചിത്ര അവാർഡ്
Tuesday, October 13, 2020 11:45 PM IST
സ്വതന്ത്ര സിനിമകളും മുഖ്യധാര സിനിമകളും ഒരുപോലെ ഇടം നേടിയ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ ജനപ്രീതിയും കലാമൂല്യവും ഒത്തുചേർന്ന തെരഞ്ഞെടുപ്പ്. ഓരോ പുരസ്കാരത്തിലും മറ്റൊരു ചിന്തയ്ക്കും അവസരമില്ലാത്ത കൃത്യമായ വിലയിരുത്തലിനൊപ്പം വിവാദങ്ങൾക്കും എതിരഭിപ്രായങ്ങൾക്കും ഇടമില്ലാത്ത സസൂക്ഷ്മമായ അംഗീകാരം. അതിൽ ജൂറി ചെയർമാൻ, സംവിധായകനും ഛായാഗ്രാഹകനുമായ മധു അന്പാട്ടിന്റെ ചലച്ചിത്ര നിരീക്ഷണവും അനുഭവ പാടവവും കരുത്തായി മാറിയിരിക്കുന്നു.
മൂന്നു പുരസ്കാരം നേടി ‘വാസന്തി’
മത്സരത്തിനെത്തിയ 119 ചിത്രങ്ങളിൽ 71 എണ്ണവും നവാഗത സംവിധായകരുടെതായിരുന്നു. മത്സരത്തിനെത്തിയവയിൽ ബിഗ് ബജറ്റിലൊരുക്കിയതും തീരെ ചെറിയ മുതൽമുടക്കിലൊരുക്കിയതുമായ ചിത്രങ്ങളുമുണ്ടായിരുന്നു. മികച്ച ചിത്രമായി തെരഞ്ഞെടുത്ത ‘വാസന്തി’ അപ്രതീക്ഷിതമായിട്ടാണ് മുന്നിലേക്കെത്തിയത്. നടൻ സിജു വിൽസൻ നിർമിച്ച ഈ ചിത്രം മൂന്നു പുരസ്കാരങ്ങൾ നേടി. സഹോദരന്മാരായ ഷിനോസ് റഹ്മാൻ, സനോജ് റഹ്മാൻ എന്നിവരാണ് റഹ്മാൻ ബ്രദേഴ്സ് എന്ന പേരിൽ ചിത്രം ഒരുക്കിയിരിക്കുന്നത്. വേറിട്ട ആഖ്യാനമാണ് ചിത്രത്തിനു കരുത്തായതെന്നു ജൂറി പറയുന്നു.
ജല്ലിക്കെട്ടിലൂടെ ലിജോ ജോസ്
സമകാലിക മലയാള സിനിമയിലെ വിപ്ലവകാരിയായ സംവിധായകനെന്ന വിശേഷണം നേടിയ ലിജോ ജോസ് പല്ലിശേരി, മാന്ത്രിക കാഴ്ചകളൊരുക്കിയ ‘ജല്ലിക്കെട്ടി’ ലൂടെ ഇത്തവണയും മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടു. 2017-ൽ ഈമയൗവിനുശേഷമുള്ള സംസ്ഥാന പുരസ്കാരമാണ് ഇത്. രൂപപരമായ പരീക്ഷണങ്ങളുടെ പുതുമയും പ്രസക്തിയുമാണ് അന്തർദേശീയ ചലച്ചിത്രമേളകളിലെ അംഗീകാരങ്ങൾക്കു പിന്നാലെ മാതൃനാടിന്റെ ആദരവും "ജല്ലിക്കെട്ടി'ലൂടെ ലിജോ ജോസിലേക്ക് എത്തിച്ചത്.
സുരാജിന് അർഹതയ്ക്കുള്ള അംഗീകാരം
അതികായന്മാർക്കൊപ്പം മത്സരിച്ചാണ് ഇക്കുറി മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം സുരാജ് വെഞ്ഞാറമ്മൂട് നേടിയത്. സമീപകാലത്തായി പ്രശംസനീയമായ പ്രകടനമാണ് സുരാജിന്റെ ഭാഗത്തുനിന്നു വെള്ളിത്തിരയിൽ കണ്ടിട്ടുള്ളത്. "ആൻഡ്രോയ്ഡ് കുഞ്ഞപ്പനി’ൽ നാൽപ്പത്തിമൂന്നു കാരനായ സുരാജ് എഴുപത്തിനാലുകാരനായ ഭാസ്കര പൊതുവാളായി എത്തി അതിശയിപ്പിക്കുകയായിരുന്നു. ‘വികൃതി’യിലെ സംസാരശേഷിയില്ലാത്ത എൽദോയും ‘ഫൈനൽസി’ ലെ മകളുടെ കായികസ്വപ്നത്തിനു കൂട്ടായി നിൽക്കുന്ന വർഗീസുമെല്ലാം ഈ നടന്റെ അസാമാന്യ അഭിനയപാടവത്തിനു സാക്ഷ്യം വഹിച്ചു.
നേട്ടപ്പെരുമയിൽ കനി
സുരാജിനെപ്പോലെ തന്നെയാണ് മികച്ച നടിയായ കനി കുസൃതിയുടെ നേട്ടപ്പെരുമയും. നാടകത്തിലൂടെ സിനിമയിലെത്തിയ കനിയുടെ വേറിട്ട കഥാപാത്രാവിഷ്കാരങ്ങൾ പലകുറി പ്രേക്ഷകർ കണ്ടിട്ടുള്ളതാണ്. ‘ബിരിയാണി’യിൽ പിന്നാക്ക മുസ്ലിം സമുദായത്തിൽപ്പെട്ട കദീജയെന്ന സ്ത്രീയുടെ ഗാർഹിക-സാമൂഹിക-ലൈംഗിക ജീവിതത്തെ ബഹുതലരാഷ്ട്രീയ ചർച്ചയ്ക്കവസരം സൃഷ്ടിച്ചാണ് കനി വെള്ളിത്തിരയിലെത്തിച്ചത്. അത്തരമൊരു കഥാപാത്രത്തെയും അഭിമുഖീകരിക്കുന്ന സന്ദർഭങ്ങളെയും ധീരതയോടെ പ്രകടമാക്കാൻ കഴിഞ്ഞതിന്റെ നേട്ടമായി അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽനിന്നുള്ള പുരസ്കാരങ്ങൾക്കു പിന്നാലെ കനിയെത്തേടിയെത്തിയ സംസ്ഥാന പുരസ്കാരവും.
മികച്ച സ്വഭാവനടനുള്ള പുരസ്കാരം നേടിയ ഫഹദ് ഫാസിലിനെയും സ്പെഷൽ ജൂറി പുരസ്കാരം നേടിയ നിവിൻ പോളിയെയും സംബന്ധിച്ചിടത്തോളം ഇരുവരുടെയും കരിയറിലെതന്നെ എവർഗ്രീൻ കഥാപാത്രങ്ങൾക്കുള്ള അംഗീകാരമാണിത്. ‘കുന്പളങ്ങി നൈറ്റ്സി’ലെ ഫഹദിന്റെ ഷമ്മിയും ‘മൂത്തോനി’ലെ നിവിൻ പോളിയുടെ അക്ബറും ഇരുവരിൽനിന്നും പ്രതീക്ഷിക്കാത്ത കഥാപാത്രങ്ങളായിരുന്നു. സാധാരണക്കാരിയായ സ്ത്രീയുടെ വേറിട്ട കഥ പറഞ്ഞെത്തിയ ‘വാസന്തി’യിലൂടെ സ്വാസികയും തുടക്കക്കാരിയുടെ യാതൊരു പതർച്ചയുമില്ലാതെ ‘ഹെലനി’ൽ അതിജീവനത്തിന്റെ വേറിട്ട ആവിഷ്കാരമൊരുക്കിയ അന്ന ബെന്നും ‘തൊട്ടപ്പനി’ലൂടെ പ്രിയംവദ കൃഷ്ണനും ആദ്യമായി പുരസ്കാര നേട്ടങ്ങളിലേക്കെത്തി.
പാട്ടഴകിൽ കുന്പളങ്ങി നൈറ്റ്സ്
നവതരംഗ സിനിമകളുടെ തോഴനായ സുഷിൻ ശ്യാമിനുള്ള അർഹമായ അംഗീകാരമാണ് ‘കുന്പളങ്ങി നൈറ്റ്സി’ലൂടെ മികച്ച സംഗീതസംവിധായകനുള്ള പുരസ്കാരം. ചിത്രത്തെ സംബന്ധിച്ചിടത്തോളം അതിന്റെ ആത്മാവായി മാറുന്നതായിരുന്നു സുഷിന്റെ സംഗീതസ്പർശം. നജീം അർഷാദിനു ‘കെട്ട്യോളാണ് എന്റെ മാലാഖ’യിലെ ഹൃദയങ്ങൾ കീഴടക്കിയ ‘ആത്മാവിലേ...’ എന്ന ഗാനത്തിലൂടെ പ്രഥമ സംസ്ഥാന പുരസ്കാര നേട്ടമാണെങ്കിൽ സംഗീത പൈതൃകത്തോടെ എത്തിയ മധുശ്രീ നാരായണനു മികച്ച ഗായികയായുള്ള തന്റെ രണ്ടാം അംഗീകാരമാണിത്. ഹിന്ദുസ്ഥാനി സംഗീതജ്ഞൻ പണ്ഡിറ്റ് രമേഷ് നാരായണിന്റെ മകൾ അച്ഛന്റെ സംഗീതത്തിലാണ് 2015 ലും ഇപ്പോൾ ‘കോളാന്പി’യിലൂടെയും അവാർഡിന് അർഹയായത്.
ഡബ്ബിംഗ് മികവിൽ വിനീത്
നടനായും നർത്തകനായും പ്രിയതാരമായ വിനീതു നേടിയ മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റിനുള്ള പുരസ്കാര നേട്ടമാണ് മറ്റൊരു കൗതുകം. ‘ലൂസിഫറി’ൽ ബോളിവുഡ് നടൻ വിവേക് ഒബ്രോയിയും ‘കുഞ്ഞാലിമരയ്ക്കാറി’ൽ തമിഴ് നടൻ അർജുനും മലയാളം മൊഴിയുന്നത് വിനീതിന്റെ ശബ്ദത്തിലൂടെയാണ്. കഥാപാത്രങ്ങളുടെ സ്വഭാവവും ഗാഭീര്യവും ഉൾക്കൊണ്ട് ശബ്ദം പകർന്നതാണ് വിനീതിനു മികവായതെന്നു പുരസ്കാര വിളംബരസമയത്ത് സാംസ്കാരിക മന്ത്രി പ്രത്യേകം പറഞ്ഞു.
ഇതിനൊപ്പമുള്ള ഓരോ അംഗീകാരവും കൃത്യമായും അർഹതപ്പട്ടവരെ തേടിയെത്തിയെന്നതാണ് ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിനു മാറ്റുകൂട്ടുന്നത്.
ആ പട്ടികയിലേക്കു വീണ്ടും എത്തി നോക്കുന്പോൾ മികച്ച ജനപ്രിയ ചിത്രമായ കുന്പളങ്ങി നൈറ്റ്സിന്റെ സംവിധായകൻ മധു സി. നാരായണൻ, നവാഗത സംവിധായകനായ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ, മികച്ച ചിത്രത്തിനും തിരക്കഥാകൃത്തുക്കൾക്കും പുരസ്കാരം നേടിയ റഹ്മാൻ ബ്രദേഴ്സുമടങ്ങുന്ന വലിയൊരു നിര മലയാള സിനിമയ്ക്കു നാളെകളിൽ പുതിയ ദിശയും ദൂരവും സൃഷ്ടിക്കുമെന്നു പ്രതീക്ഷിക്കാം.
ലിജിൻ കെ. ഈപ്പൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
രാജ്യസഭാ സീറ്റും കേരള കോണ്ഗ്രസും
ഇടതുമുന്നണി കേരള കോണ്ഗ്രസ്-എമ്മിന്
ചബഹാർ ഉയർത്തുന്ന നയതന്ത്ര വെല്ലുവിളികൾ
ഇറാനിലെ തന്ത്രപ്രധാനമായ ചബഹാ
തരംഗമില്ല; പ്രവചനാതീതം
ആരു ജയിക്കും, ഇന്ത്യ ആരു ഭരിക്കും? എല്ലാവർക്കും അറിയേണ്ടത് ഈ ചോദ്യത്തിനുള്ള ഉത
മ്യൂസിയം മുന്നോട്ടുള്ള പ്രയാണത്തിന്
ഇന്ന് അന്താരാഷ്ട്ര മ്യൂസിയം ദിനം
1872ൽ ഫ്രഞ്ച് നാഷണൽ കമ്മീഷൻ,
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര് സഭയുടെ പിതാവ്
ഭാരതത്തില് മാര്ത്തോമ്മാ നസ്രാണികള് എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
Latest News
അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി; കേജരിവാളിനെതിരെ മോദി
മ്യൂസിയങ്ങൾ കാലഘട്ടത്തിന്റെ ചരിത്ര സാക്ഷ്യങ്ങൾ: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ
തിരുവനന്തപുരത്ത് ശക്തമായ മഴയിൽ വീട് തകർന്നു
ബംഗളൂരു പ്ലേ ഓഫിൽ; ചെന്നൈ പുറത്ത്
മഴ കനക്കുന്നു ; പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു
Latest News
അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി; കേജരിവാളിനെതിരെ മോദി
മ്യൂസിയങ്ങൾ കാലഘട്ടത്തിന്റെ ചരിത്ര സാക്ഷ്യങ്ങൾ: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ
തിരുവനന്തപുരത്ത് ശക്തമായ മഴയിൽ വീട് തകർന്നു
ബംഗളൂരു പ്ലേ ഓഫിൽ; ചെന്നൈ പുറത്ത്
മഴ കനക്കുന്നു ; പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top