Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
രാഷ്ട്രീയ അസ്ഥിരതയിൽ വീണ്ടും നേപ്പാൾ
Thursday, January 7, 2021 12:10 AM IST
രാഷ്ട്രീയ അസ്ഥിരത വീണ്ടും നേപ്പാളിനെ രൂക്ഷമായി ബാധിച്ചിരിക്കുന്നു. ഭരണകക്ഷിയായ നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ പിളർപ്പാണ് ഇക്കുറി പ്രശ്നങ്ങൾ സൃഷ്ടിച്ചിരിക്കുന്നത്. ചൈനയുടെ കാർമികത്വത്തിൽ 2018 മേയ് 17ന് പുതുതായി രൂപംകൊണ്ട നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടിയിലാണ് ഇപ്പോൾ പൊട്ടിത്തെറി ഉണ്ടായിരിക്കുന്നത്. പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലി ഡിസംബർ 20ന് പാർലമെന്റ് പിരിച്ചുവിടാൻ പ്രസിഡന്റ് ബിദ്യദേവി ഭണ്ഡാരിയോട് ശിപാർശ ചെയ്തു. പ്രസിഡന്റ് ഫെഡറൽ പാർലമെന്റിന്റെ അധോസഭയായ പ്രതിനിധി സഭ പിരിച്ചുവിടുകയും ഏപ്രിൽ-മേയ് മാസങ്ങളിലായി ഇടക്കാല തെരഞ്ഞെടുപ്പ് നടത്താൻ നിശ്ചയിക്കുകയും ചെയ്തു. അതുവരെ ഒലി കാവൽ പ്രധാനമന്ത്രിയായി തുടരും. എന്നാൽ ഇതിനെതിരേ ഒലിയുടെ എതിരാളികൾ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.
ഇന്ത്യ-ചൈന അതിർത്തിക്കിടയിലെ തന്ത്രപ്രധാനമായ രാജ്യമാണ് നേപ്പാൾ. അതിനാൽത്തന്നെ അവിടെയുണ്ടാകുന്ന ചെറിയൊരു രാഷ്ട്രീയ ചലനംപോലും ഇന്ത്യയും ചൈനയും അതീവ ഗൗരവത്തോടെയും സൂക്ഷ്മതയോടെയുമാണ് നിരീക്ഷിക്കുന്നത്. ഇപ്പോഴുണ്ടായിരിക്കുന്ന രാഷ്ട്രീയ അസ്ഥിരതയും ഇരു രാജ്യങ്ങളും തന്ത്രപരമായാണ് കൈകാര്യം ചെയ്യുന്നതും. മുമ്പ് ഇന്ത്യയുടെ താത്പര്യങ്ങൾക്കനുസരിച്ചായിരുന്നു നേപ്പാളിലെ രാഷ്ട്രീയം ചലിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഒരു പതിറ്റാണ്ടിലേറെയായി ചൈനയാണ് നേപ്പാൾ രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നത്. അതിനാൽ ഇപ്പോഴുണ്ടായിരിക്കുന്ന രാഷ്ട്രീയ പ്രതിസന്ധി ചൈനയ്ക്കാണ് കൂടുതൽ തലവേദനയുണ്ടാക്കുന്നത്. ഭൂപടം മാറ്റിവരച്ചുപോലും ഇന്ത്യയെ പരസ്യമായി പ്രകോപിപ്പിച്ച പ്രധാനമന്ത്രിയാണ് ഒലി. ഇന്ത്യ-ചൈന അതിർത്തിത്തർക്കം സംഘർഷത്തിലേക്കുവരെ നീങ്ങിയപ്പോഴായിരുന്നു ഒലിയുടെ പ്രകോപനം. എന്നാൽ ഇന്ത്യ ശക്തമായ ഇടപെടലുകളാണ് നടത്തിയത്. അതോടെ ഇന്ത്യയുടെ പ്രതിഷേധം തണുപ്പിക്കാൻ ഒലി ശ്രമിച്ചിരുന്നു. അപ്പോഴേക്കും പാർട്ടിയിലും പ്രതിസന്ധികൾ ഉരുണ്ടുകൂടുകയും പൊട്ടിത്തെറിയിൽ കലാശിക്കുകയുമായിരുന്നു.
അല്പായുസായി എൻസിപി
2015ൽ പുതിയ ഭരണഘടന നിലവിൽവന്നശേഷവും തുടർന്നുപോന്ന രാഷ്ട്രീയ അസ്ഥിരതയ്ക്കു പരിഹാരമുണ്ടാക്കാനും ഉറച്ച കമ്മ്യൂണിസ്റ്റ് ഭരണം സ്ഥാപിക്കാനും അതുവഴി രാഷ്ട്രീയമായും സാമ്പത്തികമായും നേപ്പാളിനെ ആശ്രിതരാജ്യമാക്കാനുമാണ് ചൈന 2018ൽ നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടി(എൻസിപി)യുടെ രൂപീകരണത്തിന് ഒത്താശ ചെയ്തത്. ഇപ്പോഴത്തെ പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലിയുടെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ(യുണൈറ്റഡ് മാർക്സിസ്റ്റ്-ലെനിനിസ്റ്റ്), മുൻ പ്രധാനമന്ത്രി പുഷ്പ കമൽ ദഹൽ എന്ന പ്രചണ്ഡ നേതൃത്വം നൽകുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ(മാവോയിസ്റ്റ് സെന്റർ) എന്നീ പാർട്ടികൾ യോജിച്ചാണ് നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാപിച്ചത്. ലയനവേളയിൽ ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലു കാംഗ് പ്രതികരിച്ചത് ഇപ്രകാരമായിരുന്നു: “ഒരു നല്ല അയൽക്കാരനും സുഹൃത്തും എന്ന നിലയിൽ സ്വന്തം ദേശീയ സാഹചര്യങ്ങൾക്ക് അനുയോജ്യമായ സാമൂഹിക വ്യവസ്ഥയ്ക്കും വികസന പാതയ്ക്കും നേപ്പാളിന്റെ സ്വതന്ത്ര തെരഞ്ഞെടുപ്പിനെ ചൈന പിന്തുണയ്ക്കുന്നു, രണ്ട് പാർട്ടികളും ലയിക്കുന്നതിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു.’’ എന്നാൽ ഇപ്പോൾ ഇരു നേതാക്കളും പിണങ്ങി പാർട്ടി പിളർന്നതോടെ അനുരഞ്ജനത്തിനും ഒത്തുതീർപ്പിനുമായി നേപ്പാളിലെ ചൈനയുടെ അംബാസഡർ ഹു യാങ്കിയും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഇന്റർനാഷണൽ ലെയ്സൻ ഡിപ്പാർട്ട്മെന്റിലെ വൈസ് മിനിസ്റ്റർ ഗു യെഷൊയും കാഡ്മണ്ഡുവിൽ ഏറെ പണിപ്പെട്ടു. എന്നാൽ ഒത്തുതീർപ്പ് ഇതുവരെ സാധ്യമായിട്ടില്ല.
ഇരു കമ്മ്യൂണിസ്റ്റ് പാർട്ടികളും ലയിച്ചുണ്ടായ എൻസിപി പ്രബല രാഷ്ട്രീയ ശക്തിയായി മാറിയിരുന്നു. പ്രതിനിധി സഭയിലെ 275 അംഗങ്ങളിൽ 175 പേരും എൻസിപി അംഗങ്ങളായിരുന്നു. കൂടാതെ രാജ്യത്തെ ഏഴു പ്രവിശ്യകളിൽ ആറിടത്തും ഭരണം കിട്ടുകയും ചെയ്തു. പാർട്ടിയിലെ പിളർപ്പോടെ രണ്ടു പ്രവിശ്യ സർക്കാരുകളും അപകടത്തിലായിട്ടുണ്ട്. ഒലിയുടെ പല നീക്കങ്ങളോടും പ്രചണ്ഡ വിയോജിപ്പ് പ്രകടിപ്പിച്ചതോടെയാണ് തർക്കങ്ങൾ ഉടലെടുത്തത്. അഴിമതി നടത്തുന്നുവെന്നും പാർട്ടിയോട് ആലോചിക്കാതെ തീരുമാനങ്ങളെടുക്കുന്നുവെന്നും പ്രചണ്ഡ പാർട്ടി സെക്രട്ടേറിയറ്റിൽ കുറ്റപ്പെടുത്തി. നവംബറിൽ നടന്ന പാർട്ടി സെക്രട്ടേറിയറ്റിൽ 19 പേജുള്ള കുറ്റപത്രമാണ് പ്രചണ്ഡ അവതരിപ്പിച്ചത്. എന്നാൽ ആരോപണങ്ങൾ തള്ളിക്കളഞ്ഞ ഒലി സർക്കാരിന് പ്രചണ്ഡ പിന്തുണ നൽകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി 38 പേജുള്ള രേഖയുമായാണ് തിരിച്ചടിച്ചത്. ഒലിയുടെ ഇന്ത്യാ വിരുദ്ധ നീക്കങ്ങളും തർക്കത്തിന് ആക്കംകൂട്ടി. ഭരണകാലാവധി പകുതിയാകുമ്പോൾ പ്രധാനമന്ത്രിപദം പ്രചണ്ഡയ്ക്കു കൈമാറാനുള്ള ധാരണ പാലിക്കാൻ ഒലി വിസമ്മതിച്ചതും പിളർപ്പിനു കാരണമാണ്.
ചൈനയ്ക്ക് അതൃപ്തി
ഇന്ത്യാവിരുദ്ധ നീക്കത്തിന് കൂടെനിന്ന ഒലിക്ക് തിരിച്ചടിയുണ്ടാകുന്നതും രാഷ്ട്രീയ അസ്ഥിരതയുണ്ടായാൽ തങ്ങളുടെ മുതൽമുടക്കുകൾക്ക് പ്രതീക്ഷിച്ച ഫലം ഉണ്ടാകാതെ പോകുമെന്നതുമാണ് ചൈനയെ അലട്ടുന്നത്. ചൈനയ്ക്കൊപ്പം അതിർത്തി പ്രശ്നത്തിൽ ഇന്ത്യയെ സമ്മർദത്തിലാക്കാൻ ഒലി ഭരണകൂടം കൂടെനിന്നു. ഉത്തരാഖണ്ഡിലെ ധാർചുല മുതൽ ഇന്ത്യ-ചൈന-നേപ്പാൾ ത്രിരാഷ്ട്ര ജംഗ്ഷൻ അതിർത്തി പോയിന്റായ ലിപുലേക്ക് പാസ് വരെ ഇന്ത്യ നിർമിക്കുന്ന 80 കിലോമീറ്റർ റോഡ് നേപ്പാളിലൂടെ കടന്നുപോകുന്നു എന്നാരോപിച്ച് ഒലിയുടെ നേതൃത്വത്തിലുള്ള സർക്കാർ രംഗത്തെത്തിയിരുന്നു. കൂടാതെ കാലാപാനി, ലിപുലേക്ക് പാസ്, ലിംപി യാദുര തുടങ്ങിയ 400 ചതുരശ്ര കിലോമീറ്റർ പ്രദേശങ്ങൾ തങ്ങളുടേതാണെന്നു കാട്ടി നേപ്പാൾ പുതിയ ഭൂപടം നിർമിച്ചതും ചൈനയെ സന്തോഷിപ്പിക്കാനായിരുന്നു. എന്നാൽ ഇത്തരം ഇന്ത്യാവിരുദ്ധ നീക്കങ്ങൾക്ക് നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പൂർണ പിന്തുണ ഉണ്ടായിരുന്നില്ല. ഒലിയുടെ ഇന്ത്യാവിരുദ്ധ നീക്കങ്ങൾക്കെതിരേ പ്രചണ്ഡയടക്കം പല മുതിർന്ന അംഗങ്ങളും രംഗത്തുവരികയും ചെയ്തു. ഇപ്പോൾ ഒലി പുറത്തായാൽ ഇന്ത്യാവിരുദ്ധ നീക്കങ്ങൾ നിലയ്ക്കുമെന്നു ചൈനയ്ക്കറിയാം. അതിനാലാണ് എങ്ങനെയെങ്കിലും ഒത്തുതീർപ്പുണ്ടാക്കാൻ ചൈന ശ്രമിക്കുന്നത്.
സാമ്പത്തികമാണ് മറ്റൊരു വിഷയം. ഭൂകമ്പത്തിൽ തകർന്ന നേപ്പാളിലെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് 483 ദശലക്ഷം ഡോളർ നൽകിയ ചൈന തുടർന്നിങ്ങോട്ട് നിരവധി വികസന പദ്ധതികളിൽ മുതൽമുടക്കിയിട്ടുണ്ട്. റോഡ്, വൈദ്യുതി, റെയിൽവേ തുടങ്ങി ബൃഹത്തായ പദ്ധതികളാണ് ചൈന മുൻകൈയെടുത്ത് നടപ്പാക്കുന്നത്. ചൈനീസ് സർക്കാർ മാത്രമല്ല സ്വകാര്യ കമ്പനികളും നേപ്പാളിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. രാഷ്ട്രീയ അസ്ഥിരത തുടരുകയും ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രതിപക്ഷം അധികാരത്തിലെത്തുകയും ചെയ്താൽ ഇത്തരം പദ്ധതികളെ ദോഷകരമായി ബാധിക്കുമെന്നും ചൈന ആശങ്കപ്പെടുന്നു.
ഇന്ത്യൻ നിലപാട്
ഇപ്പോൾ ഇന്ത്യയോട് അനുകൂല നിലപാടെടുക്കുന്ന പ്രചണ്ഡ പ്രധാനമന്ത്രിയായ 2008 മുതലാണ് നേപ്പാൾ ചൈനയോട് അടുക്കാൻ തുടങ്ങിയത്. 2015ൽ പുതിയ ഭരണഘടന നിലവിൽവന്നപ്പോൾ മാധേസി, തരു സമുദായങ്ങളോട് നീതിപുലർത്തിയില്ല എന്ന ആക്ഷേപമുയർന്നപ്പോൾ ഇന്ത്യ പെട്രോളിയത്തിന്റെയും അവശ്യസാധനങ്ങളുടെയും നീക്കം തടഞ്ഞ് ഉപരോധമേർപ്പെടുത്തി എന്ന ആരോപണം ശക്തമായി. ഈ അവസരങ്ങളെല്ലാം ചൈന മുതലെടുക്കുകയും ചെയ്തു. എന്നാൽ ഇപ്പോഴുണ്ടായിരിക്കുന്ന അസ്ഥിരത ഇന്ത്യക്ക് അനുകൂലമാണെങ്കിലും അത് നേപ്പാളിന്റെ ആഭ്യന്തര കാര്യമാണെന്നും ഇന്ത്യ തത്കാലം ഇടപെടാനില്ലെന്നുമുള്ള നിലാപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഇന്ത്യാവിരുദ്ധ നീക്കങ്ങളിൽനിന്ന് കുറച്ചു മാസങ്ങളായി വിട്ടുനിൽക്കുന്ന ഒലി മുറിവുണക്കാനുള്ള ശ്രമങ്ങളും നടത്തിയിരുന്നു. ഇന്ത്യൻ കരസേനാമേധാവിയും വിദേശകാര്യ സെക്രട്ടറിയും അടുത്തിടെ കാഠ്മണ്ഡു സന്ദർശിച്ചിരുന്നു. നേപ്പാളിലെ ഭരണകൂട പ്രതിസന്ധി ഇന്ത്യയുടെ നയതന്ത്രവിജയമായി ചിത്രീകരിക്കുന്ന നിരീക്ഷകരുമുണ്ട്.
സുപ്രീം കോടതിയിലേക്ക്
ഇപ്പോഴത്തെ പ്രതിസന്ധിയുടെ ക്ലെെമാക്സ് സുപ്രീം കോടതി വിധിയോടെയേ വ്യക്തമാകൂ എന്നതാണ് അവസ്ഥ. പാർലമെന്റ് പിരിച്ചുവിട്ടത് ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന നിലപാടിലാണ് പ്രചണ്ഡ പക്ഷം. ഇതുസംബന്ധിച്ച് 13 പരാതികളാണ് സുപ്രീം കോടതിക്കു മുന്നിലെത്തിയിരിക്കുന്നത്. ഡിസംബർ 25നു തന്നെ പരാതികളിൾ കോടതി പ്രാഥമിക വാദം കേൾക്കുകയും വിശദമായ വാദം കേൾക്കാനായി മാറ്റുകയും ചെയ്തു. ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഇന്നലെ മുതൽ വാദംകേട്ടുതുടങ്ങിയത്. 18 മാസംകൂടി കാലാവധി ശേഷിക്കെ പാർലമെന്റ് പിരിച്ചുവിട്ടതിനെയാണ് പരാതിക്കാർ ചോദ്യംചെയ്തിരിക്കുന്നത്. കേസിൽ വാദം നീണ്ടുപോകുമെന്നും വിധിവരാൻ ദിവസങ്ങളെടുക്കുമെന്നുമാണ് നിയമവിദഗ്ധർ കരുതുന്നത്. ബദൽ സർക്കാർ രൂപവത്കരിക്കാൻ ശ്രമിക്കാതെയും സാവകാശം നൽകാതെയും പാർലമെന്റ് പിരിച്ചുവിട്ടതിനെതിരേ കാഠ്മണ്ഡുവിൽ പ്രക്ഷോഭവും തുടരുന്നുണ്ട്. പ്രക്ഷോഭകർ ഇന്നലെ പാർലമെന്റ് മന്ദിരത്തിനു മുന്നിൽ റാന്തൽ വിളക്കുകളുമായി പ്രകടനം നടത്തി.
സി.കെ. കുര്യാച്ചൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
രാജ്യസഭാ സീറ്റും കേരള കോണ്ഗ്രസും
ഇടതുമുന്നണി കേരള കോണ്ഗ്രസ്-എമ്മിന്
ചബഹാർ ഉയർത്തുന്ന നയതന്ത്ര വെല്ലുവിളികൾ
ഇറാനിലെ തന്ത്രപ്രധാനമായ ചബഹാ
തരംഗമില്ല; പ്രവചനാതീതം
ആരു ജയിക്കും, ഇന്ത്യ ആരു ഭരിക്കും? എല്ലാവർക്കും അറിയേണ്ടത് ഈ ചോദ്യത്തിനുള്ള ഉത
മ്യൂസിയം മുന്നോട്ടുള്ള പ്രയാണത്തിന്
ഇന്ന് അന്താരാഷ്ട്ര മ്യൂസിയം ദിനം
1872ൽ ഫ്രഞ്ച് നാഷണൽ കമ്മീഷൻ,
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര് സഭയുടെ പിതാവ്
ഭാരതത്തില് മാര്ത്തോമ്മാ നസ്രാണികള് എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
Latest News
കാട്ടാക്കടയിൽ പൂക്കടയിൽ തീപിടിത്തം
അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി; കേജരിവാളിനെതിരെ മോദി
മ്യൂസിയങ്ങൾ കാലഘട്ടത്തിന്റെ ചരിത്ര സാക്ഷ്യങ്ങൾ: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ
തിരുവനന്തപുരത്ത് ശക്തമായ മഴയിൽ വീട് തകർന്നു
ബംഗളൂരു പ്ലേ ഓഫിൽ; ചെന്നൈ പുറത്ത്
Latest News
കാട്ടാക്കടയിൽ പൂക്കടയിൽ തീപിടിത്തം
അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി; കേജരിവാളിനെതിരെ മോദി
മ്യൂസിയങ്ങൾ കാലഘട്ടത്തിന്റെ ചരിത്ര സാക്ഷ്യങ്ങൾ: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ
തിരുവനന്തപുരത്ത് ശക്തമായ മഴയിൽ വീട് തകർന്നു
ബംഗളൂരു പ്ലേ ഓഫിൽ; ചെന്നൈ പുറത്ത്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top