Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ബഫർ സോൺ: സർക്കാർ വഞ്ചന തുടരുന്നു
Saturday, February 6, 2021 12:26 AM IST
കേരളത്തിലെ 23 വന്യജീവിസങ്കേതങ്ങൾക്കു ചുറ്റും ബഫർ സോണുകളായി പരിസ്ഥിതി സംവേദക മേഖലകൾ (ഇഎസ്ഇസഡ്) പ്ര ഖ്യാപിച്ചുകൊണ്ട് ജനങ്ങളുടെ കിടപ്പാടവും കൃഷിഭൂമിയും വനമാക്കി മാറ്റാൻ സംസ്ഥാന സർക്കാർ വനംവകുപ്പ് വഴി കേന്ദ്രത്തിനു ശിപാർശ നൽകിക്കൊണ്ടിരിക്കുന്നു. ഏറ്റവും ഒടുവിലായി വയനാട് വന്യജീവി സങ്കേതത്തിനു ചുറ്റുമാണ് ഇഎസ്ഇസഡ് വിജ്ഞാപനം ചെയ്തിരിക്കുന്നത്. സംസ്ഥാന വനംവകുപ്പ് നൽകുന്ന ശിപാർശയിലാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം വിജ്ഞാപനം ഇറക്കുന്നത് എന്നതിനാൽ കർഷക ദ്രോഹത്തിന്റെ ഉത്തരവാദിത്വം പൂർണമായും സംസ്ഥാന സർക്കാരിനാണ്.
മലബാർ വന്യജീവി സങ്കേതം, ആറളം, കൊട്ടിയൂർ, സൈലന്റ്വാലി, പീച്ചി തുടങ്ങി ഒന്നിനു പുറകെ ഒന്നായി ഈ വിജ്ഞാപനങ്ങൾ പുറപ്പെടുവിച്ചുകൊണ്ടിരിക്കുകയാണ്. ഹൈക്കോടതി ഇത്തരം വിജ്ഞാപനങ്ങളെ മലയാളത്തിൽ തർജമ ചെയ്തു സാധാരണക്കാരനു നൽകി അവരുടെ പരാതികൂടി കേട്ടശേഷം വേണം അന്തിമവിജ്ഞാപനം ഇറക്കാനെന്ന് ഉത്തരവു നൽകിയിട്ടും ഇതുവരെ ബന്ധപ്പെട്ടവർ തുടർനടപടി എടുത്തിട്ടില്ല.
കേരളത്തിലെ എല്ലാ വന്യജീവിസങ്കേതങ്ങളും റിസർവ് വനഭൂമിക്കുള്ളിലാണ്. അത്തരം വന്യജീവിസങ്കേതങ്ങൾക്കു ചുറ്റും പരിസ്ഥിതി സംവേദക മേഖലകൾ വേണം എന്നേയുള്ളൂ. ഈ വന്യജീവിസങ്കേതങ്ങൾക്കു ചുറ്റും കിലോമീറ്റർ കണക്കിന് നീണ്ടു കിടക്കുന്ന റിസർവ് വനഭൂമിയെ പരിസ്ഥിതി സംവേദക മേഖലകൾ ആക്കിക്കൊണ്ട് പരിഹരിക്കാവുന്ന വിഷയമാണിത്. എന്നാൽ, സംസ്ഥാനസർക്കാരിന്റെ പിടിപ്പുകേടു മൂലം ജനവാസ മേഖലകളെ പരിസ്ഥിതി സംവേദക മേഖലയാക്കി രേഖപ്പെടുത്തി നൽകി ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുകയാണ്. ഇതിനെതിരേയുള്ള ജനങ്ങളുടെ പ്രതിഷേധത്തോടും പ്രതികരണത്തോടും തണുപ്പൻ സമീപനമാണ് സംസ്ഥാനസർക്കാർ സ്വീകരിച്ചിട്ടുള്ളത്. വിഷയത്തിൽ ഇടപെടാമെന്ന മന്ത്രിമാരുടെ ഉറപ്പുപോലും അട്ടിമറിക്കപ്പെടുന്നു. കേരളത്തിലെ വനംവകുപ്പിന് ഇത്രമാത്രം കർഷക വിരോധം എന്തിനാണെന്നാണ് മനസിലാകാത്തത്.
വന്യജീവിശല്യം മൂലം ജീവനും കൃഷിക്കും വലിയ നാശങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുമ്പോഴും കാട്ടുപന്നിയെയും കുരങ്ങിനെയും മുള്ളൻപന്നിയെയും പോലുള്ള ജീവികളെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കാനുള്ള ഇച്ഛാശക്തിയും ആത്മാർഥതയും കേരളം കാട്ടുന്നില്ല. നൽകുന്ന ശിപാർശകളിലെ പാളിച്ചകൾ ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം ആവശ്യം തള്ളുന്നത്. ഇതാണ് സംസ്ഥാന വനംവകുപ്പിനെ കൂടുതൽ സംശയത്തിന്റെ നിഴലിലാക്കുന്നത്. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള ഇത്തരം ശിപാർശകൾ കേന്ദ്രം അംഗീകരിച്ച് ഉത്തരവാകുന്നു എന്നത് ഈ സംശയത്തിന് ബലം വർധിപ്പിക്കുന്നു.
കേരളത്തിലെ വന്യജീവി സങ്കേതങ്ങളുടെ ബഫർ സോൺ വിപുലപ്പെടുത്തി അവയെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് വന്യജീവി ആക്രമണങ്ങളുടെ വ്യാപ്തി വർധിപ്പിച്ചു കൊണ്ടിരിക്കുകയാണ് ഇപ്പോൾ. തമിഴ്നാട്ടിലെ പ്രതികൂല കാലാവസ്ഥയിൽനിന്ന് അവിടത്തെ വന്യമൃഗങ്ങൾ പോലും കേരളത്തിലേക്കു കുടിയേറാൻ തക്കവിധത്തിലാണ് ഇത്തരം വന്യജീവിസങ്കേതങ്ങൾക്ക് ഇവിടെ ഇപ്പോൾ ഇടനാഴികൾ രൂപപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഇതിനെതിരേ സർക്കാർ സ്വീകരിക്കുന്ന അനങ്ങാപ്പാറ നയം ഇവിടത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും അപരിഹാര്യമായ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ഇതുമൂലം കൃഷി ചെയ്യുന്നതെല്ലാം വന്യമൃഗങ്ങൾ നശിപ്പിക്കുന്നതിനപ്പുറം ജീവനു വരെ ഭീഷണിയായിരിക്കുന്നു.
വന്യ ജീവിസങ്കേതങ്ങൾക്കു ചുറ്റുമുള്ള റിസർവ് വനത്തെ പരിസ്ഥിതി സംവേദക മേഖല ആക്കി രേഖപ്പെടുത്തി നൽകി കരട് വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ ജനവാസ മേഖലകളും കൃഷിയിടങ്ങളും ഒഴിവാക്കുവാന്‍ സത്വര നടപടികള്‍ സർക്കാർ സ്വീകരിക്കണം.
കടുത്ത നിയന്ത്രണങ്ങൾ
1980 ലെ വനസംരക്ഷണ നിയമം, 1972 ലെ വന്യജീവി സംരക്ഷണ നിയമം ഉള്‍പ്പെടെയുള്ള നിയമങ്ങളും അതില്‍ കാലാകാലങ്ങളില്‍ വരുത്തുന്ന ഭേദഗതികളും ഇക്കോ സെന്‍സിറ്റീവ് സോണിനകത്ത് ബാധകമാകുന്നു. വീട് നിര്‍മിക്കുന്നതിനും കിണര്‍ കുഴിക്കുന്നതിനും വനം വകുപ്പില്‍നിന്ന് അനുമതി ലഭിക്കാതെ വരും. വൈദ്യുതി കണക്ഷന് ലഭിക്കുക ദുഷ്കരമാകും. രാത്രികാല യാത്രാ നിയന്ത്രണങ്ങള്‍ നിലവില്‍ വരും. മേഖലയിലെ കുടുംബങ്ങള്‍ക്ക് കാര്‍ഷിക വായ്പയും വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ വായ്പയും ലഭിക്കാത്ത അവസ്ഥയുണ്ടാകും. വന്യജീവി ആക്രമണം മൂലം മരണം സംഭവിച്ചാല്‍ പോലും യാതൊരുവിധ നടപടിയുമുണ്ടാകാത്ത സാഹചര്യം സംജാതമാകും. കൃഷിയിടങ്ങള്‍ വന്യമൃഗങ്ങളുടെ വിഹാര കേന്ദ്രമായി മാറും.
ഇഎസ്ഇസഡ് നടപ്പിലാക്കാനുള്ള മോണിറ്ററിംഗ് കമ്മിറ്റിയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍നിന്നുള്ള ജനപ്രതിനിധികള്‍ ആരുമില്ല. വൈല്‍ഡ് ലൈഫ് വാര്ഡന് പരമാധികാരം നല്കുന്ന മോണിറ്ററിംഗ് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ മേഖലയിലെ കര്‍ഷകരുടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാക്കും. ഇഎസ്ഇസഡിലെ ഇത്തരം നിരവധി കടുത്ത നിരോധനങ്ങളും നിയന്ത്രണങ്ങളും പരിഗണിച്ചും, കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശ പ്രകാരം അതാത് പ്രദേശങ്ങളുടെ സാഹചര്യങ്ങള്‍ കണക്കിലെടുത്തും ഇക്കോ സെന്‍സിറ്റീവ് സോണിന്റെ അതിര്‍ത്തികള്‍ നിര്‍ണയിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവകാശം വിനിയോഗിച്ച് ഇഎസ്ഇസഡ് പൂർണമായും വനാതിർത്തികളിൽ ഒതുക്കി നിർത്തണം. വന്യജീവിസങ്കേതങ്ങളും ചുറ്റുമുള്ള ഇഎസ്ഇസഡ് കരട് വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ ജനവാസ മേഖലകളും കൃഷിയിടങ്ങളും ഒഴിവാക്കുന്നതിന് ഇനിയെങ്കിലും സർക്കാർ ഇടപെടല്‍ നടത്തി നിരാലംബരായ കര്‍ഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കണം.
ജനവാസകേന്ദ്രങ്ങളിലേക്ക് ഇഎസ്ഇസഡ് കടന്നുകയറാതെ പൂർണമായും വനാതിർത്തിക്കുള്ളിൽ ഇഎസ്ഇസഡ് നിലനിർത്താൻ സർക്കാരിന് കഴിയണം. വന്യജീവി സങ്കേതങ്ങളുടെ ചുറ്റുമുള്ള ഇഎസ്ഇസഡ്, വനത്തിനുള്ളിൽ വിവിധ ദിശകളിൽ വ്യത്യസ്ത വിസ്തീർണത്തിൽ ആണുള്ളത്. അത് അതിർത്തിക്കുള്ളിൽ തന്നെയുള്ള പരിസ്ഥിതി സംവേദക മേഖലയുടെ വിസ്തീർണം കുറഞ്ഞ ഭാഗത്തുനിന്ന് വിസ്തീർണം കൂടിയ ഭാഗത്തേക്ക് വന്യജീവികൾ മാറുന്നതിനിടയാക്കും. അതുമൂലം ജനവാസ കേന്ദ്രങ്ങളിലേക്ക് വന്യജീവികൾ കടന്നുകയറാനുള്ള സാധ്യതയും കുറയും.
ഇഎസ്എയിലും ഒളിച്ചുകളികൾ
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള ഇഎസ്എ അന്തിമ വിജ്ഞാപനം കേരളത്തിലെ 92 വില്ലേജുകളിലെ നിലവിലുള്ള വനമേഖലയിൽ മാത്രമായി നിജപ്പെടുത്തി ആ വില്ലേജുകളിൽ ഉൾപ്പെട്ട ജനവാസ മേഖലകൾ പൂർണമായും ഒഴിവാക്കി മാത്രം വിജ്ഞാപനം പുറപ്പെടുവിക്കാൻ ആവശ്യമായ സത്വര നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിക്കണം.
സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിനു നല്കിയ ഇഎസ്എ ഫൈനല്‍ ഡ്രാഫ്റ്റ് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല. ഒരു വില്ലേജിന്റെ 20 ശതമാനം പ്രദേശം വനമാണെങ്കില്‍, വില്ലേജ് മുഴുവന്‍ ഇഎസ്എ വില്ലേജാകും എന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് കേരളത്തിലെ ഭൂപ്രദേശത്തിന്റെ പ്രത്യേകതകള്‍ കണക്കിലെടുത്ത് തിരുത്താന്‍ ഗൗരവതരമായ ഇടപെടല്‍ നടത്തി നിരാലംബരായ മലയോര കര്‍ഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കണം.
ഡോ. ചാക്കോ കാളംപറമ്പിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
രാജ്യസഭാ സീറ്റും കേരള കോണ്‍ഗ്രസും
ഇടതുമുന്നണി കേരള കോണ്‍ഗ്രസ്-എമ്മിന്
ചബഹാർ ഉയർത്തുന്ന നയതന്ത്ര വെല്ലുവിളികൾ
ഇറാനിലെ തന്ത്രപ്രധാനമായ ചബഹാ
തരംഗമില്ല; പ്രവചനാതീതം
ആരു ജയിക്കും, ഇന്ത്യ ആരു ഭരിക്കും? എല്ലാവർക്കും അറിയേണ്ടത് ഈ ചോദ്യത്തിനുള്ള ഉത
മ്യൂസിയം മുന്നോട്ടുള്ള പ്രയാണത്തിന്
ഇന്ന് അന്താരാഷ്ട്ര മ്യൂസിയം ദിനം
1872ൽ ഫ്രഞ്ച് നാഷണൽ കമ്മീഷൻ,
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
Latest News
മ്യൂസിയങ്ങൾ കാലഘട്ടത്തിന്റെ ചരിത്ര സാക്ഷ്യങ്ങൾ: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ
തിരുവനന്തപുരത്ത് ശക്തമായ മഴയിൽ വീട് തകർന്നു
ബംഗളൂരു പ്ലേ ഓഫിൽ; ചെന്നൈ പുറത്ത്
മഴ കനക്കുന്നു ; പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു
സിദ്ധാര്ഥൻ കേസിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥയ്ക്ക് സ്ഥാനക്കയറ്റം
Latest News
മ്യൂസിയങ്ങൾ കാലഘട്ടത്തിന്റെ ചരിത്ര സാക്ഷ്യങ്ങൾ: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ
തിരുവനന്തപുരത്ത് ശക്തമായ മഴയിൽ വീട് തകർന്നു
ബംഗളൂരു പ്ലേ ഓഫിൽ; ചെന്നൈ പുറത്ത്
മഴ കനക്കുന്നു ; പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു
സിദ്ധാര്ഥൻ കേസിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥയ്ക്ക് സ്ഥാനക്കയറ്റം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top