Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
കേരള നവോത്ഥാനം വന്ന വഴികൾ
Thursday, February 18, 2021 12:16 AM IST
വിദ്യാഭ്യാസം കൊണ്ട് ഉദ്ദേശിക്കുന്നതു സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മൂല്യങ്ങളിൽ ഊന്നിയ സ്വഭാവരൂപീകരണമാണ്. ബൗദ്ധികവളർച്ചയിലും മാനവശേഷി വികസനത്തിലും വ്യക്തിത്വം വളർത്തുന്നതിലും ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്നതിനും എല്ലാം പുതിയ വിദ്യാഭ്യാസ നയങ്ങൾ പരാജയപ്പെടുന്നു. വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ സ്വർഗപ്രാപ്തിയുടെ നൂറ്റമ്പതാം വാർഷികാചരണത്തിന്റെ ഭാഗമായി വിശുദ്ധ ചാവറയച്ചനാൽ സ്ഥാപിതമായ സിഎംഐ, സിഎംസി സമർപ്പിത സമൂഹങ്ങളുടെ വിദ്യാഭ്യാസ- മാധ്യമ വിഭാഗവും കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ ചാവറ ചെയറും സംയുക്തമായി, വിശുദ്ധ ചാവറ പിതാവ് ആധുനിക വിദ്യാഭ്യാസത്തിന്റെ വഴികാട്ടി എന്ന വിഷയത്തിൽ സംഘടിപ്പിച്ച ദേശീയ വെബിനാറിൽ രാഷ്ട്രീയ, വിദ്യാഭ്യാസ മേഖലയിലെ പ്രമുഖർ പങ്കുവച്ച നിരീക്ഷണങ്ങൾ കാലികപ്രസക്തമാണ്.
ചരിത്രത്തിലേക്കൊരു വഴിവെട്ടൽ
റവ. ഡോ. മാർട്ടിൻ മള്ളാത്ത്(സിഎംഐ ജനറൽ കൗൺസിലർ, വിദ്യാഭ്യാസ-മാധ്യമ വിഭാഗം)
ഇന്നേക്ക് 216 വർഷം മുമ്പ്, 1805 ഫെബ്രുവരി 10ന്, ആലപ്പുഴ ജില്ലയിലെ കൈനകരിയിൽ ജനിച്ച വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറ തലമുറകൾക്കു സഞ്ചാരം നടത്താൻ പുതിയ വഴികൾ വെട്ടി ചരിത്രത്തിലേക്കു നടന്നുകയറിയ മഹാനായ മനുഷ്യനാണ്. കൊടിയ ജാതിവ്യവസ്ഥയുടെയും ഉച്ചനീചത്വങ്ങളുടെയും ഇരകളായ സാധാരണ മനുഷ്യർ അനുഭവിക്കുന്ന കഠിന യാതനകൾക്കിടയിലൂടെയാണ് വിശുദ്ധ ചാവറ പിതാവ് സഞ്ചരിച്ചത്. അവരുടെ പ്രശ്നങ്ങളുടെ മാത്രമല്ല പരിഹാര സാധ്യതകളുടെയും കൂടി ഭാഗമാകുവാൻ അദ്ദേഹം തീരുമാനമെടുത്തു.
ഈ ഭൂമിയിൽ 66 വർഷങ്ങൾ മാത്രം ജീവിച്ച ഈ പുണ്യപുരുഷൻ തന്റെ ജീവിതത്തിലൂടെ നിവർത്തിച്ച കാര്യങ്ങൾ കണ്ട് അത്ഭുതപ്പെടുകയാണ് ഇന്നു ലോകം. വിദ്യാഭ്യാസത്തിലൂടെ ഒരു നാടിന്റെ സാമൂഹിക മുന്നേറ്റവും സാംസ്കാരിക പരിവർത്തനവും സാധ്യമാകുമെന്ന് 1846ൽ മാന്നാനത്തെ സെന്റ് ജോസഫ് ആശ്രമ ദേവാലയത്തോടു ചേർന്ന് സംസ്കൃത സ്കൂൾ സ്ഥാപിച്ചുകൊണ്ട് അദ്ദേഹം തെളിയിച്ചു. ജാതി- വർഗ- വർണ വ്യത്യാസമില്ലാതെ എല്ലാവരും അവിടെ ഒരു ബെഞ്ചിൽ ഇരുന്ന് പഠിച്ചപ്പോൾ അത് കേരളത്തിന്റെ പൊതുസമൂഹ നിർമിതിയുടെ ശംഖനാദമായി മാറി. 1846ൽ മാന്നാനത്തെ പള്ളിമുറ്റത്തു വിരിഞ്ഞ ആ അക്ഷരപ്പൂക്കൾ ഇന്നു കേരളത്തിന്റെ മാത്രമല്ല ഭാരതത്തിന്റെയും വിദ്യാഭ്യാസ- സാംസ്കാരിക മണ്ഡലങ്ങളിൽ സുഗന്ധം പരത്തുകയാണ്.
മാറ്റത്തിന്റെ കൊടുങ്കാറ്റായി
ഡോ. സാബു തോമസ് (വൈസ് ചാൻസലർ, മഹാത്മാഗാന്ധി സർവകലാശാല)
ഇന്ത്യയിൽ നിന്നുതന്നെയുള്ള ആദ്യത്തെ വിശുദ്ധനാണു ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ. ശ്രീനാരായണഗുരുവിനും സഹോദരൻ അയ്യപ്പനും വക്കം അബ്ദുൽഖാദർ മൗലവിക്കും ഒക്കെ മുമ്പേ കേരള നവോത്ഥാനത്തിൽ മാറ്റത്തിനു കൊടുങ്കാറ്റായി മാറിയ ആളാണദ്ദേഹം. വിശുദ്ധ ചാവറയച്ചന്റെ ദീർഘവീക്ഷണവും സേവനസന്നദ്ധതയും എടുത്തുപറയേണ്ടതാണ്. സ്വയംപര്യാപ്തതയിൽ വളരാൻ അദ്ദേഹം പ്രേരിപ്പിച്ചു. അധകൃതരുടെയും സ്ത്രീകളുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും ജീവിതങ്ങളിൽ വിദ്യയുടെ പ്രകാശം നിറച്ചത് അദ്ദേഹത്തിന്റെ ദീർഘവീക്ഷണവും സേവനസന്നദ്ധതയുമായിരുന്നു.
വിപ്ലവകാരിയായ പരിഷ്കർത്താവ് മാത്രമല്ല എഴുത്തുകാരൻ കൂടി ആയിരുന്നു അദ്ദേഹം. സ്വന്തമായി അച്ചടിയന്ത്രം വികസിപ്പിച്ചെടുത്ത ശാസ്ത്രജ്ഞൻ. സിഎംസി, സിഎംഐ തുടങ്ങിയ സമൂഹത്തിൽ ചലനങ്ങളുണ്ടാക്കിയ പ്രസ്ഥാനങ്ങളുടെ സ്ഥാപകൻ. വലിയ പ്രകൃതിസ്നേഹി. സർവോപരി ഒരു തികഞ്ഞ മനുഷ്യസ്നേഹിയും. അങ്ങനെ വിശേഷണങ്ങളേറെയാണ്.
പഠനങ്ങൾ കാണിക്കുന്നത് ഇന്ന് എല്ലാ ഇൻഡക്സുകളിലും, അത് ക്വാളിറ്റി ഇൻഡക്സ് ആകട്ടെ, ഹ്യൂമൻ ഡെവലപ്മെന്റ് ഇൻഡക്സ് ആകട്ടെ, ഹാപ്പിനെസ് ഇൻഡക്സ് ആകട്ടെ, ഇന്ത്യയുടെ നില വളരെ താഴെയാണ് എന്നാണ്. ഈ അവസ്ഥയിൽ നിന്നു വ്യത്യാസമുണ്ടാകണമെങ്കിൽ ചാവറ കുര്യാക്കോസ് പിതാവിനെപ്പോലെയുള്ള സാമൂഹിക പരിഷ്കർത്താക്കൾ ഇനിയും ഉണ്ടാകണം. ഒരു നല്ല ഭാവിയിലേക്കു കുതിക്കാൻ അത് അത്യന്താപേക്ഷിതവുമാണ്.
കാലികപ്രസക്തമായ ദർശനങ്ങൾ
സീതാറാം യെച്ചൂരി (സിപിഎം ജനറൽ സെക്രട്ടറി)
സാമൂഹിക പുരോഗമനത്തിൽ വിശുദ്ധ ചാവറയച്ചൻ നൽകിയതും ഇപ്പോൾ സിഎംഐ സഭ നൽകിക്കൊണ്ടിരിക്കുന്നതുമായ സംഭാവനകൾ സമാനതകളില്ലാത്തതാണ്. വിമോചന സമരമുഖങ്ങളിൽ നിർണായകമാണു വിദ്യാഭ്യാസത്തിന്റെ പ്രസക്തി. കാലാകാലങ്ങളിൽ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങൾ മാറിവരുന്നതനുസരിച്ചു ദേശീയ വിദ്യാഭ്യാസ നയം പുതുക്കപ്പെടുന്നു. എന്നാൽ, ഈ നയങ്ങൾ രാജ്യത്തിന്റെ പുരോഗതിക്കും മാനവിക വികസനത്തിനും പര്യാപ്തമാണോ എന്നതു സംശയകരമാണ്.
ബൗദ്ധികവളർച്ചയിലും മാനവശേഷി വികസനത്തിലും വ്യക്തിത്വം വളർത്തുന്നതിലും ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്നതിലുമെല്ലാം പുതിയ വിദ്യാഭ്യാസ നയങ്ങൾ പരാജയപ്പെടുന്നു. സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം ഇവയെല്ലാം ഓരോ പൗരനും ഉണ്ടാകേണ്ട അടിസ്ഥാന മൂല്യങ്ങളാണ്. നിർഭാഗ്യമെന്നു പറയട്ടെ, ഇന്നത്തെ ദേശീയ വിദ്യാഭ്യാസ നയങ്ങൾ ഇവ നേടിയെടുക്കുന്നതിൽ അമ്പേ പരാജയപ്പെട്ടിരിക്കുന്നു. സാർവത്രിക വിദ്യാഭ്യാസത്തിൽനിന്നു നമ്മൾ പിന്നോട്ടു പോയി. ശാസ്ത്രത്തിൽ ഊന്നിയ സാർവത്രികമായ ജനാധിപത്യ വിദ്യാഭ്യാസ സമ്പ്രദായം വികലമാക്കപ്പെട്ടിരിക്കുന്നു.
ക്വാണ്ടിറ്റി, ക്വാളിറ്റി, ഇക്വിറ്റി ഇവയിൽ ഊന്നിയ സന്തുലിതാവസ്ഥ ഉണ്ടാകണമെങ്കിൽ അത്രമേൽ ശ്രദ്ധയോടെ വിദ്യാഭ്യാസ നയങ്ങൾ പുതുക്കിപ്പണിയേണ്ടിയിരിക്കുന്നു. ആർഷഭാരതസംസ്കാരം എത്രയോ സമ്പന്നമാണ്! മതങ്ങളും ഭാഷകളും വൈവിധ്യങ്ങളും അവയ്ക്ക് നൽകിയിട്ടുള്ള സംഭാവനകൾ എത്രയോ അധികമാണ്. എന്നാൽ, അതിനെയെല്ലാം ഒരൊറ്റ തത്ത്വമീമാംസയിലും വിശ്വാസ സംഹിതയിലും ഒതുക്കി വിദ്യാഭ്യാസമേഖലയെ തകർച്ചയുടെ വക്കിൽ എത്തിച്ചിരിക്കുകയാണ്. യുക്തിസഹമായ മാറ്റങ്ങൾക്കായി ശ്രമിക്കേണ്ട കാലമായിരിക്കുന്നു. ഭരണഘടന ഉയർത്തിപ്പിടിക്കുന്ന അടിസ്ഥാന മൂല്യങ്ങളെ സംരക്ഷിച്ചേ മതിയാകൂ. ഇവിടെയാണു വിശുദ്ധ ചാവറയച്ചന്റെ ദർശനങ്ങൾ കാലികപ്രസക്തമാകുന്നത്.
സാർവത്രികതയും ആത്മീയതയും
ഡോ. ജോൺ ജോസഫ് കെന്നഡി(ക്രൈസ്റ്റ് കോളജ് ബംഗളൂരു)
വിദ്യാഭ്യാസംകൊണ്ട് ഉദ്ദേശിക്കുന്നതു സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മൂല്യങ്ങളിൽ ഊന്നിയ സ്വഭാവരൂപീകരണമാണ്. ചാവറ പിതാവിനെ സംബന്ധിച്ചിടത്തോളം ആത്മീയത എന്നാൽ അറിവും പ്രവൃത്തിയും സമ്പൂർണ സമർപ്പണവുമായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളത്തിലെ സാമൂഹിക വ്യവസ്ഥിതിയാണ് പിതാവിനെ ഉച്ചനീചത്വങ്ങൾക്കെതിരെ പൊരുതാനും ഒരു സംസ്കൃത സ്കൂൾ സ്ഥാപിക്കാനും പ്രേരിപ്പിച്ചത്. പല തട്ടുകളിലുള്ള ആളുകളെ ഏകോപിപ്പിക്കാൻ വിദ്യാഭ്യാസം എന്ന ഒറ്റ മാർഗം മാത്രമാണ് പര്യാപ്തം എന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.
വിപ്ലവകരമായ അദ്ദേഹത്തന്റെ കാഴ്ചപ്പാട് സമത്വത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കുമുള്ള ചൂണ്ടുപലകയായി. എല്ലാ പള്ളികളോടും ചേർന്നു പള്ളിക്കൂടങ്ങൾ വേണം എന്ന ആശയമാണ് നവോത്ഥാന കേരളത്തിനു തുടക്കംകുറിച്ചത്. ആത്മീയതയും യുക്തിബോധവും രണ്ടല്ല, മറിച്ച് പരസ്പരപൂരകങ്ങളാണ് എന്ന് അദ്ദേഹം സ്ഥാപിച്ചതും ഇപ്രകാരമാണ്.
ക്രിയാത്മകതയും നവീകരണവും ആയിരുന്നു അദ്ദേഹത്തിന്റെ ജീവിതമന്ത്രങ്ങൾ. അദ്ദേഹത്തിന്റെ അച്ചടി പ്രസ്ഥാനവും പിന്നീട് അതിൽനിന്ന് ഉയിർകൊണ്ട മലയാള ദിനപത്രവും ഇതിനു സാക്ഷ്യങ്ങളാണ്. കൂടുതൽ അറിവ് അദ്ദേഹത്തെ കൂടുതൽ എളിമ ഉള്ളവനാക്കി. എളിമയും നേതൃത്വപാടവവും അദ്ദേഹത്തെ സമാനതകളില്ലാത്ത ഒരു മഹാനായി മാറ്റി. നല്ലൊരു സംരംഭകൻ ആയിരിക്കേണ്ടത് എങ്ങനെ എന്നതും അദ്ദേഹം കാണിച്ചുതന്നു. വിഭാഗീയതകൾക്കതീതമായ മാനുഷികമൂല്യങ്ങൾക്ക് അദ്ദേഹം ഊന്നൽ നൽകി. കേരളത്തിലെയും ഇന്ത്യയിലെ തന്നെയും ഒരു വലിയ വിഭാഗം ജനങ്ങളിലേക്കു മാറ്റത്തിന്റെ കൊടുങ്കാറ്റായി മാറാൻ ഈ മനുഷ്യസ്നേഹിയായ വിപ്ലവകാരിക്ക് കഴിഞ്ഞു എന്നു നിസംശയം പറയാം.
പണ്ഡിതനും ദാർശനികനും
ഫാ. തോമസ് ചാത്തംപറമ്പിൽ (സിഎംഐ പ്രിയോർ ജനറാൾ)
വിശുദ്ധ ചാവറ പിതാവിനു മാതൃഭാഷയ്ക്കു പുറമേ സംസ്കൃതം, ലത്തീൻ, തമിഴ് എന്നിവയിലും ധാരാളം യൂറോപ്യൻ ഭാഷകളിലും പരിജ്ഞാനം ഉണ്ടായിരുന്നു. വലിയ ഒരു ദാർശനികൻ ആയിരുന്നു വിശുദ്ധ ചാവറ പിതാവ് . 1846ൽ തന്നെ ജാതി-മതഭേദമന്യേ സ്ത്രീ- പുരുഷ വ്യത്യാസമില്ലാതെ ഏവർക്കും പഠിക്കാൻ സാധിക്കുന്ന സ്കൂൾ തുടങ്ങാൻ അദ്ദേഹത്തിനു സാധിച്ചു. അസാധാരണമായ ആവേശത്തോടെയും തീരുമാനത്തോടെയും സമൂഹത്തിന്റെ നവീകരണത്തിനായി ആഗ്രഹിക്കുകയും പ്രവർത്തിക്കുകയും ചെയ്തു.
ദൈവികമായ ജ്ഞാനത്തിലൂടെയും മറ്റു വിഷയങ്ങളെക്കുറിച്ചുള്ള അറിവിലൂടെയുമാണ് ജ്ഞാനകുരുടത്വത്തിന്റെ അന്ധത മാറ്റാൻ സാധിക്കുകയെന്ന് അദ്ദേഹം വിശ്വസിച്ചു. മാന്നാനത്തു മാത്രമല്ല കൂനമ്മാവിലും സ്ത്രീകളുടെ സമുദ്ധാരണത്തിനായി തയ്യൽ സ്കൂൾ സ്ഥാപിക്കാൻ അദ്ദേഹം ശ്രദ്ധിച്ചു. പത്തൊമ്പതാം നൂറ്റാണ്ടിലെ പരിമിതമായ സാഹചര്യത്തിലും പരിമിതി ഇല്ലാത്ത ശക്തമായ തീരുമാനങ്ങൾ എടുത്ത് അദ്ദേഹം നടപ്പിലാക്കി.
പള്ളിയോടൊപ്പം പള്ളിക്കൂടം
റവ.ഡോ. വർഗീസ് പന്തല്ലൂക്കാരൻ സിഎംഐ
വിദ്യാഭ്യാസത്തിലൂടെ ഒരു നാടിന്റെ സാംസ്കാരിക നവോത്ഥാനത്തിനു തുടക്കംകുറിച്ച വിശുദ്ധ ചാവറ പിതാവ് ആർച്ച്ബിഷപ് ബർണദീൻ ബച്ചിനെല്ലിയോടു ചേർന്നു നടപ്പിൽ വരുത്തിയ പള്ളിയോടു ചേർന്നു പള്ളിക്കൂടം പദ്ധതി ഏറെ ശ്രദ്ധേയമായിരുന്നു. ഈ സംരംഭം ഭാരതത്തിന്റെ വിദ്യാഭ്യാസ ഭൂമികയിൽ വിപ്ലവകരമായ മാറ്റങ്ങൾക്കു തുടക്കം കുറിച്ചു.
തുടർന്നിങ്ങോട്ട് ഒട്ടേറെ ക്രിസ്ത്യൻ മിഷനറിമാർ സമൂഹത്തെ മാറ്റിമറിച്ച ഈ വിദ്യാഭ്യാസ ദർശനത്തിന്റെ സന്ദേശവാഹകരായി. ഇന്നും ആയിരക്കണക്കിനു വൈദികരുടെയും സന്യാസിനിമാരുടെയും സമർപ്പിത ചൈതന്യം ഈ മഹത് ദർശനത്തിന്റെ സാക്ഷാത്കാരത്തിനു പിൻബലമായുണ്ട്.
സ്ത്രീശക്തീകരണത്തിന് ഉറച്ച നിലപാടുകൾ
സിസ്റ്റർ ഡോ. ജോസി മരിയ സിഎംസി
ലോകമെമ്പാടുമുള്ള സ്ത്രീകൾ അസമത്വവും അനീതിയും ആക്രമണവും ഈ കാലഘട്ടത്തിലും നേരിടുമ്പോൾ, സമത്വത്തെക്കുറിച്ചുള്ള നേരിയ ചിന്തകൾ പോലും ഉണ്ടാകാത്ത പത്തൊമ്പതാം നൂറ്റാണ്ടിൽ സ്ത്രീയുടെ അവകാശങ്ങളെക്കുറിച്ചും തൊഴിലിനെക്കുറിച്ചും മാന്യതയെക്കുറിച്ചുമെല്ലാം വിപ്ലവകരമായ ആശയങ്ങളും കാഴ്ചപ്പാടുകളും പുലർത്തിയിരുന്ന ചാവറ പിതാവ് ഒരു മഹാത്ഭുതം തന്നെയാണ്. 150 വർഷം മുമ്പ് സ്ത്രീശക്തീകരണത്തിനുവേണ്ടി അദ്ദേഹം എടുത്ത ഉറച്ച നിലപാടുകൾ അദ്വിതീയമാണ്. ദൈവ സാദൃശ്യത്താൽ സൃഷ്ടിക്കപ്പെട്ട സ്ത്രീ, പുരുഷനു സമം ആണെന്നും, വിവേകവും സ്വതന്ത്ര ചിന്താശക്തിയും മനഃശക്തിയുമെല്ലാം സ്ത്രീകൾക്കും ഉണ്ടെന്നും അദ്ദേഹം ഉറക്കെ പ്രഖ്യാപിച്ചു.
മൂന്നു തരത്തിലാണു സ്ത്രീശക്തീകരണം സഫലമാക്കാൻ അദ്ദേഹം ശ്രമിച്ചത്. തന്റെ എഴുത്തുകളിലെ ശക്തമായ സ്ത്രീസാന്നിധ്യം, ദൈവികശ്രുശ്രൂഷയിലെ സ്ത്രീസാന്നിധ്യം, ആഴത്തിലുള്ള ആത്മ ബന്ധങ്ങളിലൂടെ അദ്ദേഹം പകർന്നുനൽകിയ ആന്തരിക സ്വാതന്ത്ര്യം എന്നിവയായിരുന്നു ആ മാർഗങ്ങൾ. സ്ത്രീകളുടെ സമഗ്രമായ വളർച്ച വിദ്യാഭ്യാസത്തിൽ ഊന്നിയതായിരിക്കണമെന്നും വിവിധ ഭാഷകളിൽ അവർക്ക് അവഗാഹം ഉണ്ടാകണമെന്നും അദ്ദേഹം ആഗ്രഹിച്ചു. അതിനായി സാമ്പത്തിക സ്വാതന്ത്ര്യത്തിൽ അധിഷ്ഠിതമായ സ്വയംപര്യാപ്തത ലക്ഷ്യമാക്കിക്കൊണ്ട് വിവിധ രീതിയിലുള്ള ധന ഉത്പാദന പദ്ധതികൾ ആവിഷ്കരിച്ചു. പിന്നീടു രാജ്യത്തുടനീളം അദ്ദേഹത്തിന്റെ സ്ത്രീശക്തീകരണ മാർഗങ്ങൾ സ്വീകരിക്കപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
രാജ്യസഭാ സീറ്റും കേരള കോണ്ഗ്രസും
ഇടതുമുന്നണി കേരള കോണ്ഗ്രസ്-എമ്മിന്
ചബഹാർ ഉയർത്തുന്ന നയതന്ത്ര വെല്ലുവിളികൾ
ഇറാനിലെ തന്ത്രപ്രധാനമായ ചബഹാ
തരംഗമില്ല; പ്രവചനാതീതം
ആരു ജയിക്കും, ഇന്ത്യ ആരു ഭരിക്കും? എല്ലാവർക്കും അറിയേണ്ടത് ഈ ചോദ്യത്തിനുള്ള ഉത
മ്യൂസിയം മുന്നോട്ടുള്ള പ്രയാണത്തിന്
ഇന്ന് അന്താരാഷ്ട്ര മ്യൂസിയം ദിനം
1872ൽ ഫ്രഞ്ച് നാഷണൽ കമ്മീഷൻ,
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര് സഭയുടെ പിതാവ്
ഭാരതത്തില് മാര്ത്തോമ്മാ നസ്രാണികള് എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
Latest News
നടുറോഡിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം: ഭർത്താവ് രാജേഷ് പിടിയിൽ
പന്തീരാങ്കാവ് കേസ്: രാഹുലിന്റെ കാർ കസ്റ്റഡിയിലെടുത്തു; സീറ്റിൽ രക്തക്കറ
മഴ തുടരുന്നു; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം
ശബരിമലയിൽ പ്രത്യേക വിഐപി ദർശനം അനുവദിക്കരുത്: ദേവസ്വം വിജിലൻസ് എസ്പി
കാഞ്ഞങ്ങാട്ട് തെറ്റായ ട്രാക്കിൽ ഗുഡ്സ് ട്രെയിൻ നിർത്തി
Latest News
നടുറോഡിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം: ഭർത്താവ് രാജേഷ് പിടിയിൽ
പന്തീരാങ്കാവ് കേസ്: രാഹുലിന്റെ കാർ കസ്റ്റഡിയിലെടുത്തു; സീറ്റിൽ രക്തക്കറ
മഴ തുടരുന്നു; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം
ശബരിമലയിൽ പ്രത്യേക വിഐപി ദർശനം അനുവദിക്കരുത്: ദേവസ്വം വിജിലൻസ് എസ്പി
കാഞ്ഞങ്ങാട്ട് തെറ്റായ ട്രാക്കിൽ ഗുഡ്സ് ട്രെയിൻ നിർത്തി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top