Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ആത്മവിശ്വാസം വിടാതെ മുന്നണികൾ
Sunday, April 4, 2021 11:59 PM IST
തിരുവനന്തപുരം: അഞ്ചാഴ്ചയിലേറെ നീണ്ട വീറും വാശിയും നിറഞ്ഞ പ്രചാരണം അവസാനിക്കുന്പോൾ ആർക്കും ഒന്നും ഉറപ്പില്ല. ഇരുമുന്നണികളും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. അപ്പോഴും ഇരുകൂട്ടർക്കും ആശങ്കകളുമുണ്ട്.
ഏതെങ്കിലും മുന്നണിക്ക് അനുകൂലമായി തരംഗങ്ങളൊന്നും കാണാനില്ല. ഒട്ടുമിക്ക തെരഞ്ഞെടുപ്പു സർവേകളും ഭരണത്തുടർച്ച പ്രവചിക്കുന്പോഴും അത് എത്ര മാത്രം വിശ്വാസയോഗ്യമെന്ന കാര്യത്തിലും സംശയമുണ്ട്. ഒരു മുന്നണിക്കും ആത്മവിശ്വാസം നഷ്ടപ്പെടേണ്ട സാഹചര്യം ഇപ്പോഴുമില്ലെന്നു മാത്രം ഉറപ്പിക്കാം.
ലോക്സഭാ തെരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ ഇടതുമുന്നണി തദ്ദേശതെരഞ്ഞെടുപ്പിൽ ഉജ്വല തിരിച്ചുവരവു നടത്തിയതോടെയാണ് അവരുടെ ആത്മവിശ്വാസം വാനോളം ഉയർന്നത്. ഉറപ്പാണ് എൽഡിഎഫ് എന്ന മുദ്രാവാക്യത്തിനു രൂപം നൽകിയതും ആവർത്തിച്ചു പറഞ്ഞ് അണികളെ വിശ്വസിപ്പിച്ചതും അവരുടെ മിടുക്ക്. മുഖ്യമന്ത്രി പിണറായി വിജയൻ എന്ന ഒറ്റ നേതാവിന്റെ കരുത്തിലും ജനസമ്മതിയിലും പൂർണവിശ്വാസം അർപ്പിച്ചു മുന്നോട്ടുപോയ എൽഡിഎഫിന് ഭക്ഷ്യക്കിറ്റും പെൻഷനും മറ്റു ക്ഷേമ പദ്ധതികളും ഭരണത്തുടർച്ച നൽകുമെന്ന ഉറച്ച വിശ്വാസമുണ്ടിപ്പോഴും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫിനൊപ്പം നിന്ന കേരള കോണ്ഗ്രസ് - എമ്മും എൽജെഡിയും ഇടതുമുന്നണിയിലെത്തിയതോടെ തങ്ങളുടെ രാഷ്ട്രീയ അടിത്തറ കൂടുതൽ വിപുലമായെന്ന ആത്മവിശ്വാസവും അവർക്കുണ്ട്.
ഇതിനിടെ തെരഞ്ഞെടുപ്പ് അടുത്തതോടെ ഒന്നിനു പിറകെ ഒന്നായി വന്ന ആരോപണങ്ങളും ആക്ഷേപങ്ങളും തെരഞ്ഞെടുപ്പു രംഗത്തും പ്രതിഫലിച്ചു തുടങ്ങി. ശബരിമല വിവാദം മുതൽ ഏറ്റവുമൊടുവിൽ അദാനിയുമായുള്ള വൈദ്യുതി കരാർ വരെ കത്തിക്കയറിയപ്പോൾ ഭരണപക്ഷത്തിന് ആശങ്കപ്പെടാൻ കാരണങ്ങളായി. ഇതിൽ ഏതൊക്കെ വിഷയങ്ങൾ എത്രമാത്രം സ്വാധീനിക്കപ്പെട്ടു എന്നറിയണമെങ്കിൽ തെരഞ്ഞെടുപ്പു ഫലം വരണം.
ശബരിമല വീണ്ടും കത്തിയപ്പോൾ
കെട്ടുപോയ രാഷ്ട്രീയ വിവാദമായാണ് ശബരിമല വിഷയത്തെ എൽഡിഎഫ് പരിഗണിച്ചിരുന്നത്. എന്നാൽ, യുഡിഎഫ് വീണ്ടും ഇത് ഊതിക്കത്തിച്ചു. സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലം പിൻവലിക്കാൻ തയാറാണോ എന്നു ഭരണപക്ഷത്തോടു ചോദിച്ചു കൊണ്ട് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് വിഷയം വീണ്ടും സജീവമാക്കിയത്. കോണ്ഗ്രസ് നേതാക്കളും ബിജെപിയും ഇത് ഏറ്റെടുത്തപ്പോഴും മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ അവഗണിച്ചു വിട്ടു കൊണ്ടിരുന്നു.
എന്നാൽ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ ശബരിമല സംഭവത്തിന്റെ പേരിൽ ഖേദപ്രകടനം നടത്തിയതോടെ വിഷയം മറ്റുള്ളവർ ഏറ്റെടുത്തു.
ലോക്സഭാ തെരഞ്ഞെടുപ്പിലേതു പോലെ മാരകപ്രഹരശേഷിയുള്ള വിഷയമായില്ലെങ്കിലും ശബരിമല ഇത്തവണയും കുറഞ്ഞ തോതിലാണെങ്കിലും തെരഞ്ഞെടുപ്പിൽ സ്വാധീനിക്കാവുന്ന വിഷയമായി നിൽക്കുകയാണ്.
ഇരുതലമൂർച്ചയുള്ള ബിജെപി ഡീൽ
ബിജെപിയുമായി ധാരണ എന്ന ആക്ഷേപം എല്ലാ തെരഞ്ഞെടുപ്പു കാലത്തും യുഡിഎഫിനു നേരേ ഉയരും. വടകര- ബേപ്പൂർ മോഡലും കോ-ലീ-ബി സഖ്യവും ഓർമപ്പെടുത്തിക്കൊണ്ടാണ് എൽഡിഎഫ് എല്ലാ കാലത്തും തെരഞ്ഞെടുപ്പു പ്രചാരണം ആരംഭിക്കുന്നതുതന്നെ.
ഇത്തവണ ബിജെപിയുടെ ഭാഗത്തു നിന്നാണ് ധാരണയെക്കുറിച്ചുള്ള ആദ്യ വെടിപൊട്ടിയത്. ചെങ്ങന്നൂരിൽ സ്ഥാനാർഥിത്വം പ്രതീക്ഷിച്ചിരുന്ന ആർഎസ്എസ് സൈദ്ധാന്തികൻ ആർ. ബാലശങ്കറിനു സ്ഥാനാർഥിത്വം നിഷേധിച്ചതോടെ സിപിഎം - ബിജെപി ഡീൽ ഉണ്ടെന്ന ആരോപണം ഉയർത്തി അദ്ദേഹം രംഗത്തെത്തി.
പഴയകാല യുഡിഎഫ് ബന്ധങ്ങൾ ശരിവച്ചു കൊണ്ടുള്ള ഒ. രാജഗോപാലിന്റെ പ്രസ്താവന പിടിവള്ളിയാക്കി എൽഡിഎഫ് ഇതു പ്രതിരോധിച്ചു. മൂന്നു നിയോജകമണ്ഡലങ്ങളിൽ ബിജെപിക്കു സ്ഥാനാർഥി ഇല്ലാതായതിന്റെ പേരിലും രണ്ടു മുന്നണികളും പരസ്പരം ആരോപണം ഉന്നയിച്ചു. ഗുരുവായൂരിൽ യുഡിഎഫിന്റെ ലീഗ് സ്ഥാനാർഥിയുടെ വിജയവും തലശേരിയിൽ എൽഡിഎഫ് സ്ഥാനാർഥിയുടെ പരാജയവും താത്പര്യപ്പെട്ടു കൊണ്ടുള്ള സുരേഷ് ഗോപിയുടെ പ്രസ്താവനയും എൽഡിഎഫ് ആയുധമാക്കി. ഏതായാലും ബിജെപി ധാരണ എന്ന ആക്ഷേപം പല നിയോജകമണ്ഡലങ്ങളിലും ഇപ്പോഴും അന്തരീക്ഷത്തിലുണ്ട്.
ആഴക്കടൽ മത്സ്യബന്ധന വിവാദം
ആഴക്കടൽ മത്സ്യബന്ധനത്തിന് അമേരിക്കൻ കന്പനിക്ക് അനുമതി നൽകുന്നതു സംബന്ധിച്ച ആരോപണമാണ് യുഡിഎഫ് തെരഞ്ഞെടുപ്പു കാലത്ത് ഏറ്റവും ശക്തമായി ഉന്നയിച്ചത്. തീരമേഖലയിലെ പല മണ്ഡലങ്ങളിലും ഫലം മാറ്റിമറിക്കാൻ ശക്തിയുള്ള ആരോപണമായി ഇതുമാറി. തെക്കൻ കേരളത്തിലെങ്കിലും ആഴക്കടൽ മത്സ്യബന്ധന വിവാദം യുഡിഎഫിനു നേട്ടമാകാനുള്ള സാധ്യതയേറെയാണ്.
ഇരട്ടവോട്ട് ആരോപണം
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തൊടുത്തു വിട്ട ശക്തമായ ആയുധമായിരുന്നു ഇരട്ടവോട്ട് സംബന്ധിച്ചുള്ളത്. നാലര ലക്ഷത്തോളം പേർക്ക് ഇരട്ടവോട്ടോ അതിലധികം വോട്ടുകളോ ഉണ്ടെന്നു രമേശ് പറഞ്ഞു. ഇതിനുള്ള തെളിവ് തെരഞ്ഞെടുപ്പു കമ്മീഷനു നൽകുകയും വെബ്സൈറ്റിൽ എത്തിക്കുകയും ചെയ്തു. കള്ളവോട്ടിനേക്കുറിച്ചും വ്യാജവോട്ടർമാരേക്കുറിച്ചും ഇതിനു മുന്പും ആരോപണങ്ങളുണ്ടായിട്ടുണ്ടെങ്കിലും ഇതുപോലെ ചില തെളിവുകൾ സഹിതം ചൂണ്ടിക്കാട്ടുന്നത് ഇതാദ്യമാണ്. തെരഞ്ഞെടുപ്പു ദിവസം സംസ്ഥാനത്തെ നിരവധി ബൂത്തുകളിൽ ഇതുമായി ബന്ധപ്പെട്ടു തർക്കങ്ങൾ ഉയർന്നുവന്നേക്കാം.
കിറ്റും പെൻഷനും വികസനവും
കിറ്റും പെൻഷനും വോട്ടായി മാറുമെന്ന് ഭരണപക്ഷം ഉറച്ചു വിശ്വസിക്കുന്നു. വികസനപ്രവർത്തനങ്ങളെക്കുറിച്ചും വേണ്ട പ്രചാരണം കൊടുക്കുന്നതിൽ അവർ വിജയിച്ചു. മറുപക്ഷത്തു നിൽക്കുന്നവർ വികസന വിരോധികളെന്നും പ്രചരിപ്പിക്കപ്പെട്ടു. തെരഞ്ഞെടുപ്പു പ്രഖ്യാപനം വരെ സർക്കാർ ചെലവിലും അതിനുശേഷം പാർട്ടി ചെലവിലും അവർ അതിനു വേണ്ടതിലധികം പ്രചാരണം കൊടുത്തു. സർക്കാരിനെതിരേ പ്രതിപക്ഷം പ്രചരിപ്പിച്ച ആരോപണങ്ങളും ആക്ഷേങ്ങളുമെല്ലാം മറികടന്ന് പെൻഷനും കിറ്റും വോട്ടു കൊണ്ടുവരുമോ എന്നാണ് അറിയേണ്ടത്.
ബിജെപിയെ പ്രതിരോധിക്കുന്പോൾ
ബിജെപി പേടി പരത്തി ന്യൂനപക്ഷ വോട്ടുകൾ കീശയിലാക്കുന്ന സമീപനമാണ് ഇടതു- വലതു മുന്നണികൾ കാലങ്ങളായി പയറ്റിക്കൊണ്ടിരുന്നത്. ഇത്തവണ അത്ര തീവ്രമായി ബിജെപിയെ കടന്നാക്രമിച്ചില്ല ഇരുകൂട്ടരും. രാഷ്ട്രീയ വിമർശനങ്ങളിൽ ഒതുങ്ങിനിന്നു കടന്നാക്രമണം. എന്നാൽ, സ്വർണക്കടത്ത് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കേന്ദ്രത്തിനെതിരേ മുഖാമുഖ പോരാട്ടം നടത്തി ആക്രമണമാണ് ഏറ്റവും നല്ല പ്രതിരോധം എന്ന തന്ത്രം നല്ല രീതിയിൽ പയറ്റാൻ ഇടതുപക്ഷത്തിനു സാധിച്ചു. അതുകൊണ്ടുതന്നെ സ്വർണക്കടത്ത് ഉൾപ്പെടെയുള്ള വിഷയങ്ങൾ ഒരു പരിധിക്കപ്പുറം പ്രചാരണരംഗത്ത് നിറഞ്ഞുനിന്നതുമില്ല.
സംസ്ഥാനത്തെ നിരവധി നിയോജകമണ്ഡലങ്ങളിൽ നാൽപതിനായിരത്തിനു മുകളിൽ വോട്ടുള്ള പാർട്ടിയാണ് ഇന്നു ബിജെപി. ഏതാനും മണ്ഡലങ്ങളിൽ വിജയസാധ്യതയും അവർ വച്ചുപുലർത്തുന്നു. മികച്ച സംഘടനാസംവിധാനവും താരപ്രചാരകരുടെ പിൻബലവും വിഭവശേഷിയും അവർക്കു സ്വന്തമായുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും ഉൾപ്പെടെ ബിജെപിയുടെ പ്രമുഖരെല്ലാം കേരളത്തിലെത്തി. എങ്കിലും ബിജെപിയുടെ പ്രചാരണം പ്രധാനമായും ശബരിമലയിൽ ഉൗന്നി നിൽക്കുകയായിരുന്നു. കേരളത്തിന്റെ വികസന പ്രശ്നങ്ങളും മറ്റു വിഷയങ്ങളും നേതാക്കളുടെ പ്രസംഗങ്ങളിൽ ഏതാനും വാചകങ്ങളിൽ ഒതുങ്ങി.
കേരളത്തിൽ പ്രധാന രാഷ്ട്രീയ ശക്തിയാകാൻ ഒരുങ്ങുന്ന ബിജെപി തെരഞ്ഞെടുപ്പു പ്രചാരണ രംഗത്ത് അതിനുതക്ക ഗൗരവം കൊടുത്തോ എന്നു സംശയിക്കണം. 35 സീറ്റു വരെയും നേടുമെന്നും ഭരണം പിടിക്കുമെന്നുമൊക്കെ അവകാശവാദങ്ങൾ മുഴക്കുന്പോഴും ബിജെപി അദ്ഭുതം കാട്ടുന്ന സൂചനയൊന്നും കാണാനില്ല. വോട്ട് വിഹിതത്തിൽ എത്ര മാറ്റം വരുത്താനാകുമെന്നു മാത്രമേ അറിയാനുള്ളു.
വോട്ടർമാരെ സ്വാധീനിക്കാൻ
ജനത്തെ ഇളക്കിമറിക്കാനും സ്വാധീനിക്കാനും കഴിവുള്ള നേതാക്കളുടെ സാന്നിധ്യം പലപ്പോഴും തെരഞ്ഞെടുപ്പു ചിത്രം മാറ്റി വരച്ച ചരിത്രം കേരളത്തിലുണ്ട്. ഇത്തവണ ഇടതുപക്ഷ മുന്നണി മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതിച്ഛായയിൽ ഉൗന്നിയായിരുന്നു പ്രചാരണം മുന്നോട്ടുകൊണ്ടുപോയത്. മുന്നണിയുടെ ഏകനേതാവ് എന്ന നിലയിലേക്ക് പിണറായി വിജയൻ ഉയർത്തപ്പെട്ടു.
യുഡിഎഫിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും താരപ്രചാരകരായി. ഇവർ എത്തിച്ചേർന്നിടത്തെല്ലാം ജനം ഒഴുകിയെത്തി. ഇരുവരും ചേർന്ന് കേരളത്തിന്റെ ഏതാണ്ടെ ല്ലാ പ്രദേശങ്ങളിലും എത്തിച്ചേർന്നു. തെരഞ്ഞെടുപ്പു രംഗത്തു വലിയ തോതിൽ മുന്നേറാൻ ഇവരുടെ റോഡ് ഷോകളും റാലികളും യുഡിഎഫിനെ സഹായിച്ചു എന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.
കോണ്ഗ്രസിന്റെ പതിവു തേരാളിയായ എ.കെ. ആന്റണി ഇത്തവണ പ്രചാരണവേദികളിൽ പ്രത്യക്ഷപ്പെട്ടില്ല. ആരോഗ്യപ്രശ്നങ്ങളായിരുന്നു കാരണം. എന്നാൽ, വാർത്താസമ്മേളനത്തിലൂടെയും അഭിമുഖങ്ങളിലൂടെയും തെരഞ്ഞെടുപ്പിന്റെ അജൻഡ നിശ്ചയിക്കുന്ന തരത്തിൽ ആന്റണി ഇത്തവണയും നിറഞ്ഞുനിന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരുടെ കൂട്ടായ നേതൃത്വമാണ് യുഡിഎഫിനായി പ്രചാരണം നയിച്ചിരുന്നത്. കേരളത്തിന്റെ വടക്കേയറ്റം മുതൽ തെക്കേയറ്റം വരെ പ്രചാരണം നടത്തിയ ഡോ. ശശി തരൂരും ജനത്തെ ഇളക്കി മറിച്ചു. നരേന്ദ്ര മോദിയുടെ പ്രതിച്ഛായയും ജനസമ്മതിയും സീറ്റ് ആയി മാറുമെന്നു ബിജെപിയും കണക്കുകൂട്ടുന്നു.
മുന്നണിക്ക് ഒറ്റ നേതാവ് ഇല്ലാത്തത് യുഡിഎഫിനു ഗുണമായോ ദോഷമായോ എന്നറിയാൻ തെരഞ്ഞെടുപ്പു ഫലം വരുംവരെ കാത്തിരിക്കണം. നേതൃതലത്തിൽ ഒറ്റക്കെട്ട് എന്ന സന്ദേശം നൽകുന്നതിൽ കോണ്ഗ്രസ് നേതൃത്വം വിജയിച്ചു.
സ്ഥാനാർഥി നിർണയത്തിലെ സാഹസം
ടേം നിബന്ധന കർശനമായി പാലിക്കാൻ സിപിഎമ്മും സിപിഐയും തീരുമാനിച്ചു. ഇതു ചില മണ്ഡലങ്ങളിലെങ്കിലും തിരിച്ചടിയാകുമോ എന്നു സംശയിക്കേണ്ടതുണ്ട്. മുതിർന്ന മന്ത്രിമാരിൽ ചിലർ മാറിനിന്നതും മുന്നണിക്കു ദോഷമായേക്കുമെന്ന ആശങ്ക ഇപ്പോൾ മുന്നണിക്കുണ്ട്.
കോണ്ഗ്രസ് നേതൃത്വവും പതിവില്ലാത്തവിധം തലമുറമാറ്റത്തിനു തയാറായി. അവരുടെ സ്ഥാനാർഥികളിൽ പകുതിയിലേറെ പുതുമുഖങ്ങളാണ്. അവരിൽ പലരും അട്ടിമറികൾ നടത്താൻ പ്രാപ്തരുമാണ്. ഇതു പാർട്ടിക്കും മുന്നണിക്കും ഗുണം ചെയ്യുമെന്നാണ് ഇതുവരെയുള്ള വിലയിരുത്തൽ.
അടിയൊഴുക്കുകൾ നിർണായകം
പുറമേ ശാന്തമെന്നു തോന്നുമെങ്കിലും അടിയൊഴുക്കുകൾ നിർണായകമായേക്കാം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷവിഭാഗങ്ങളിൽ നിന്ന് ഇടതുപക്ഷത്തേക്കുണ്ടായ കുത്തൊഴുക്ക് അവരുടെ വിജയത്തിൽ നിർണായകമായിരുന്നു. തൃശൂർ മുതൽ തെക്കോട്ടുള്ള ജില്ലകൾ വരെ ഈ പ്രതിഭാസം ഉണ്ടായി. ബിഡിജെഎസ് പിടിച്ച വോട്ടുകളുടെ നഷ്ടം ഇങ്ങനെ നികത്തിയെടുക്കാൻ അവർക്കു സാധിച്ചു. യുഡിഎഫിന് ഇതു മുൻകൂട്ടി കാണാൻ കഴിഞ്ഞതുമില്ല. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഈ വിഭാഗങ്ങൾ യുഡിഎഫിനു പിന്നിൽ അണിനിരന്നു. പരസ്യനിലപാട് ഇനിയും സ്വീകരിച്ചിട്ടില്ലാത്ത ഈ വിഭാഗങ്ങളുടെ നിലപാട് തെരഞ്ഞെടുപ്പു ഫലം നിർണയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കും.
ഇരുഭാഗത്തും ആത്മവിശ്വാസം
തെരഞ്ഞെടുപ്പു ദിനം അടുത്തപ്പോൾ ഇരുമുന്നണികളും ആത്മവിശ്വാസത്തിലാണ്. എന്നാൽ, ഒന്നും തീർത്തുപറയാൻ സാധിക്കാത്ത നിലയും. ഉറപ്പാണ് എൽഡിഎഫ് എന്നു പറഞ്ഞ് തെരഞ്ഞെടുപ്പിനിറങ്ങിയ ഭരണപക്ഷം ഇപ്പോഴും ഭരണത്തുടർച്ചയുണ്ടാകുമെന്നു വിശ്വസിക്കുന്നു. എന്നാൽ തുടക്കത്തിലുള്ള ഉറപ്പ് അവർക്ക് ഇപ്പോഴില്ല. ആത്മവിശ്വാസം തീർത്തു കുറവായിരുന്ന യുഡിഎഫ് ഇപ്പോൾ തികഞ്ഞ ആത്മവിശ്വാസത്തിലായി. കടുത്ത മത്സരം നടക്കുന്ന ഒരുപിടി മണ്ഡലങ്ങളിലാണ് ആരു ഭരിക്കും എന്ന ചോദ്യത്തിനുത്തരം നിൽക്കുന്നത്.
സാബു ജോണ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
രാജ്യസഭാ സീറ്റും കേരള കോണ്ഗ്രസും
ഇടതുമുന്നണി കേരള കോണ്ഗ്രസ്-എമ്മിന്
ചബഹാർ ഉയർത്തുന്ന നയതന്ത്ര വെല്ലുവിളികൾ
ഇറാനിലെ തന്ത്രപ്രധാനമായ ചബഹാ
തരംഗമില്ല; പ്രവചനാതീതം
ആരു ജയിക്കും, ഇന്ത്യ ആരു ഭരിക്കും? എല്ലാവർക്കും അറിയേണ്ടത് ഈ ചോദ്യത്തിനുള്ള ഉത
മ്യൂസിയം മുന്നോട്ടുള്ള പ്രയാണത്തിന്
ഇന്ന് അന്താരാഷ്ട്ര മ്യൂസിയം ദിനം
1872ൽ ഫ്രഞ്ച് നാഷണൽ കമ്മീഷൻ,
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര് സഭയുടെ പിതാവ്
ഭാരതത്തില് മാര്ത്തോമ്മാ നസ്രാണികള് എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
Latest News
എറണാകുളത്ത് മഞ്ഞപ്പിത്തം നിയന്ത്രണവിധേയം: ആരോഗ്യ വകുപ്പ്
അവയവക്കടത്തു സംഘത്തിലെ മുഖ്യകണ്ണി പിടിയിൽ
മംഗലപുരത്ത് പാചകവാത ടാങ്കര് മറിഞ്ഞു
കൺസ്യൂമർ ഫെഡിന്റെ പ്രവർത്തനങ്ങളിൽ വ്യാപക ക്രമക്കേട്; നടപടിക്കൊരുങ്ങി സഹകരണ വകുപ്പ്
സ്കൂൾ പ്രവേശനോത്സവം; സംസ്ഥാനതല ഉദ്ഘാടനം കൊച്ചിയിൽ
Latest News
എറണാകുളത്ത് മഞ്ഞപ്പിത്തം നിയന്ത്രണവിധേയം: ആരോഗ്യ വകുപ്പ്
അവയവക്കടത്തു സംഘത്തിലെ മുഖ്യകണ്ണി പിടിയിൽ
മംഗലപുരത്ത് പാചകവാത ടാങ്കര് മറിഞ്ഞു
കൺസ്യൂമർ ഫെഡിന്റെ പ്രവർത്തനങ്ങളിൽ വ്യാപക ക്രമക്കേട്; നടപടിക്കൊരുങ്ങി സഹകരണ വകുപ്പ്
സ്കൂൾ പ്രവേശനോത്സവം; സംസ്ഥാനതല ഉദ്ഘാടനം കൊച്ചിയിൽ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top