Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
വിനാശകരമായ പരാജയം
Tuesday, April 20, 2021 11:32 PM IST
രണ്ടാം തരംഗത്തിൽ കോവിഡ് രാജ്യത്ത് ആഞ്ഞടിക്കുമ്പോൾ രോഗപ്പകർച്ചയും മരണവും ഭീതിദമായി വർധിക്കുകയാണ്. ദിവസംതോറും കൂടുതൽ രോഗബാധിതർ ചികിത്സയും പരിചരണവും കിട്ടാതെ മരണത്തിനു കീഴടങ്ങിക്കൊണ്ടിരിക്കുന്നു. രാജ്യത്തെ ആരോഗ്യമേഖലയുടെ ദുർബലാവസ്ഥ അറിയുന്നവർ മരണനിരക്ക് ഇനിയും കൂടുമെന്നുതന്നെയാണ് കരുതുന്നത്.
വാക്സിൻ വികസിപ്പിക്കുന്നതിലും നിർമിക്കുന്നതിലും രാജ്യം അഭിമാനകരമായ നേട്ടം കൈവരിച്ചെങ്കിലും അതിന്റെ പ്രയോജനം നമ്മുടെ ജനതയ്ക്കു വേണ്ടത്ര കിട്ടുന്നില്ല എന്ന പരാതിയും ഉയരുന്നു. ഇവിടെയാണ് കിട്ടിയ അവസരം പ്രയോജനപ്പെടുത്താത്ത കേന്ദ്രസർക്കാരിന്റേത് ക്രിമിനൽ കുറ്റമെന്നുവരെ വിമർശനമുയരുന്നത്.
കിട്ടിയ സമയം പാഴാക്കി
ആദ്യതരംഗത്തിൽ കോവിഡിന്റെ പ്രഹരം ഇന്ത്യയിൽ അതിതീവ്രമായിരുന്നില്ല. കേരളത്തിലും മഹാരാഷ്ട്രയിലും ഡൽഹിയിലുമെല്ലാം രോഗപ്പകർച്ച തീവ്രമായിരുന്നെങ്കിലും ജനസംഖ്യ കൂടിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളും ഗുജറാത്തുമെല്ലാം ഭേദപ്പെട്ട നിലയിലായിരുന്നു. എന്നാൽ ഇപ്പോൾ സ്ഥിതി തീർത്തും വിഭിന്നമാണ്. ഗുജറാത്തിലും ഉത്തർപ്രദേശിലും മധ്യപ്രദേശിലും രാജസ്ഥാനിലും ബിഹാറിലുമെല്ലാം കോവിഡിന്റെ വ്യാപനം അതിരൂക്ഷമായിക്കൊണ്ടിരിക്കുന്നു.
കേന്ദ്ര-സംസ്ഥാന സർക്കാരുകളും ആരോഗ്യപ്രവർത്തകരുമെല്ലാം പകച്ചു തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് കോവിഡിനെ പിടിച്ചുകെട്ടി എന്നു കൊട്ടിഘോഷിച്ചവർക്ക് ഇപ്പോൾ ഉത്തരംമുട്ടിയിരിക്കുന്നു. കഴിഞ്ഞ ഒരുവർഷത്തിലേറെ സമയം കിട്ടിയിട്ടും ചെയ്യേണ്ടതൊന്നും ചെയ്യാതെ രാഷ്ട്രീയം കളിച്ചുനടന്ന മോദി സർക്കാർ വലിയ അപകടത്തിലേക്കാണ് രാജ്യത്തെ കൊണ്ടെത്തിക്കുന്നത് എന്ന വിമർശനം ശക്തമായി ഉയരുകയാണ്.
കേന്ദ്ര സർക്കാരും ഭരണഘടനാ സ്ഥാപനങ്ങളായ സുപ്രീം കോടതിയും ഇലക്ഷൻ കമ്മീഷനുമെല്ലാം രാജ്യം അകപ്പെട്ടിരിക്കുന്ന ഈ ദുരവസ്ഥയ്ക്കു കാരണക്കാരാണെന്നും ഇവരുടേത് അതീവ ഗുരുതരമായ ക്രിമിനൽ കുറ്റമാണെന്നുമാണ് സുപ്രീം കോർട്ട് ബാർ അസോസിയേഷൻ മുൻ പ്രസിഡന്റും പ്രശസ്ത അഭിഭാഷകനുമായ ദുഷ്യന്ത് ദവെ പറയുന്നത്. “ദ വയർ’’ എന്ന ഓൺലൈൻ മാധ്യമത്തിനുവേണ്ടി പ്രശസ്ത മാധ്യമപ്രവർത്തകൻ കരൺ താപ്പർ നടത്തിയ അഭിമുഖത്തിലാണ് ദുഷ്യന്ത് ദവെ തുറന്നടിച്ചത്.
അവഗണിച്ച മുന്നറിയിപ്പുകൾ
കോവിഡ് പ്രതിരോധത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ദയനീയമായി പരാജയപ്പെടാനുള്ള കാരണങ്ങൾ നിരവധിയാണ്. രണ്ടാം തരംഗത്തിൽ മഹാമാരി വരുത്തിവച്ചേക്കാവുന്ന ദുരന്തങ്ങളുടെ ആഴം ശരിയായി മനസിലാക്കുന്നതിൽ പ്രധാനമന്ത്രിയും സംസ്ഥാന മുഖ്യമന്ത്രിമാരും ദയനീയമായി പരാജയപ്പെട്ടു. കോവിഡിനുമേൽ ഇന്ത്യ വിജയംവരിച്ചുവെന്ന് ലോകരാജ്യങ്ങളോടടക്കം വീമ്പിളക്കിയ നാം ലോകാരോഗ്യ സംഘടനയുടെയോ രാജ്യത്തെ ആരോഗ്യ വിഗ്ധരുടെയോ മുന്നറിയിപ്പുകൾ കണക്കിലെടുത്തില്ല.
ഒന്നാം തരംഗത്തിൽ പ്രയാസപ്പെട്ട കേരളം, മഹാരാഷ്ട്ര, ഡൽഹി സംസ്ഥാനങ്ങളിലെ ബിജെപി ഇതര സർക്കാരുകളെ കുറ്റപ്പെടുത്താനും രാഷ്ട്രീയ നേട്ടമുണ്ടാക്കാനും ഉത്തരവാദിത്വപ്പെട്ട കേന്ദ്ര മന്ത്രിമാർ മത്സരിക്കുകയും ചെയ്തു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെ മാതൃകയാക്കണമെന്നുവരെ നിർദേശമുയർന്നിരുന്നു.
രാഷ്ട്രീയത്തിനതീതമായി മഹാമാരിയെ നേരിടുന്നതിനു കർമപദ്ധതി തയാറാക്കാൻ മുൻകൈയെടുക്കേണ്ടിയിരുന്ന കേന്ദ്ര സർക്കാരിന്റേത് പൊറുക്കാനാവാത്ത അപരാധമാണ്. ഇതിൽ ഒന്നാം നമ്പർ കുറ്റക്കാരൻ പ്രധാനമന്ത്രിയാണെന്നാണ് ദവെ വിമർശിക്കുന്നത്. പ്രകൃതിദുരന്തങ്ങളെ സംബന്ധിച്ച് അദ്ദേഹത്തിന് വിവരങ്ങളും ഉപദേശങ്ങളും നൽകുന്നവർ വേണ്ടത്ര വൈദഗ്ധ്യമുള്ളവരാണോ എന്നുവരെ സംശയിക്കണം. അല്ലെങ്കിൽ അവരുടെ നിർദേശങ്ങളും ഉപദേശങ്ങളും പ്രധാനമന്ത്രിയും മറ്റു മന്ത്രിമാരും ഗൗരവത്തിലെടുത്തില്ലെന്നു കരുതേണ്ടിവരും. എല്ലാ കാര്യങ്ങളിലും പ്രധാനമന്ത്രിയുടെ അപ്രമാദിത്വം നിലനിൽക്കുന്നതിനാൽ മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം എന്നത് നഷ്ടമായതിന്റെ പരിണതഫലംകൂടിയാണ് രാജ്യം അഭിമുഖീകരിക്കുന്നത് എന്നും ദവെ വിലയിരുത്തുന്നു.
ആരോഗ്യമേഖല
രണ്ടാം തരംഗവും രോഗപ്പകർച്ചയും ഉറപ്പായിരുന്നതിനാൽ രാജ്യത്തെ ആരോഗ്യമേഖല ശക്തിപ്പെടുത്തുന്നതിന് വലിയ മുൻഗണന നൽകേണ്ടിയിരുന്നു. എന്നാൽ, ബജറ്റിൽ ആരോഗ്യമേഖലയ്ക്കു കൂടുതൽ വിഹിതം നീക്കിവച്ചു എന്നതിലവസാനിച്ചു സർക്കാരിന്റെ കടമ. കഴിഞ്ഞ ഒരു വർഷത്തിനിടെ രാജ്യത്ത് എത്ര പുതിയ ആശുപത്രികൾ തുടങ്ങി, എത്രയെണ്ണം നവീകരിക്കുകയും വിപുലീകരിക്കുകയും ചെയ്തു, എത്രമാത്രം വെന്റിലേറ്ററുകളും ബെഡുകളും കൂടുതലായി ഏർപ്പെടുത്തി, ഒാക്സിജൻ ലഭ്യത എത്രമാത്രം വർധിപ്പിച്ചു തുടങ്ങിയ ചോദ്യങ്ങൾക്കൊക്കെ പോസിറ്റീവായ ഉത്തരം കിട്ടുമെന്നു കരുതാനാകുമോ?
ഓരോ സംസ്ഥാനത്തെയും നിലവിലുള്ള അവസ്ഥ പഠനവിധേയമാക്കുകയും കോവിഡിന്റെ പശ്ചാത്തലത്തിൽ ആവശ്യമായ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുകയും ചെയ്യുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി പദ്ധതി തയാറാക്കി നടപ്പാക്കേണ്ടതായിരുന്നു. എന്നാൽ അതുണ്ടായിട്ടില്ല. ഇക്കാര്യത്തിൽ നമുക്കു കിട്ടിയ ഒരു വർഷത്തെ സാവകാശമാണ് നാം പാഴാക്കിയത്.
വാക്സിനേഷൻ
വാക്സിനേഷനാണ് മറ്റൊരു മേഖല. കഴിഞ്ഞ ജൂൺ-ജൂലൈ മാസങ്ങളിൽത്തന്നെ രണ്ട് ഡോസ് വാക്സിനുകൾ വേണ്ടിവരുമെന്ന് വ്യക്തമാക്കപ്പെട്ടിരുന്നതാണ്. വാക്സിൻ നിർമാണത്തിൽ ഇന്ത്യക്കുള്ള മേൽക്കൈ ലോകമാകെ അംഗീകരിക്കുന്നതാണ്. രണ്ടു വാക്സിനുകൾ വികസിപ്പിച്ച ഇന്ത്യ ഇക്കാര്യത്തിൽ അസൂയാവഹമായ നേട്ടവുമുണ്ടാക്കി. വാക്സിൻ വികസിപ്പിച്ച് ഉത്പാദിപ്പിച്ച രണ്ടു കമ്പനികളും സ്വകാര്യമേഖലയിലുള്ളതാണ്. രാജ്യത്തെ 75 ശതമാനം ജനങ്ങൾക്കെങ്കിലും വാക്സിനേഷൻ നടത്തിയെങ്കിലേ കോവിഡിനെ ഫലപ്രദമായി പ്രതിരോധിക്കാനാവൂ എന്നതും വ്യക്തമായിരുന്നു.
എന്നാൽ ഇതിനാവശ്യമായ 200 കോടി ഡോസ് വാക്സിൻ ഉറപ്പാക്കാനും എത്രയും വേഗം ലഭ്യമാക്കാനും കേന്ദ്രം എന്തു നടപടിയെടുത്തു എന്നതാണ് ചോദ്യം. അമേരിക്കയും ഇംഗ്ലണ്ടും യൂറോപ്യൻ രാജ്യങ്ങളും മുൻകൂട്ടി പണം നൽകി വാക്സിൻ ബുക്ക് ചെയ്തപ്പോഴും കേന്ദ്ര സർക്കാർ ക്രിയാത്മകമായി ഇടപെട്ടില്ല എന്നല്ലേ ഇപ്പോഴത്തെ വാക്സിൻ ക്ഷാമം തെളിയിക്കുന്നത്. ആവശ്യമുള്ളത്ര വാക്സിൻ ഉത്പാദിപ്പിക്കുന്നതിനായി കഴിഞ്ഞ പത്തുമാസക്കാലം സർക്കാർ എന്തു ചെയ്തു എന്ന ചോദ്യത്തിനും കൃത്യമായ ഉത്തരമില്ല.
തെരഞ്ഞെടുപ്പും കുംഭമേളയും
കോവിഡ് നാമമാത്രമായിരുന്നപ്പോൾ ലോക്ക് ഡൗൺ നടത്തി ജനങ്ങളെയാകമാനം ദുരിതക്കയത്തിലാഴ്ത്തിയ സർക്കാർ പിന്നീട് കോവിഡ് പ്രതിരോധത്തിൽനിന്നു പിന്നോട്ടു പോയതിന്റെ പ്രത്യാഘാതമാണ് ഇപ്പോൾ അനുഭവിക്കുന്നത്. കോവിഡിനിടെ ബിഹാർ തെരഞ്ഞെടുപ്പ് നടത്തി നേട്ടംകൊയ്തതോടെ പ്രതിരോധ പ്രവർത്തനങ്ങളും കോവിഡ് പ്രോട്ടോക്കോളും വിസ്മൃതിയിലായി. തകർന്നുപോയ സമ്പദ്വ്യവസ്ഥയെ എങ്ങിനെയും ഉത്തേജിപ്പിക്കുകയും ജിഡിപി വളർച്ച കൂട്ടുകയും ചെയ്യുക എന്നതിലായി പിന്നീട് സർക്കാരിന്റെ ശ്രദ്ധ. തുടർന്ന് ഇപ്പോൾ അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പും നടത്തുന്നു.
തെരഞ്ഞെടുപ്പ് ഇത്തരത്തിൽ നടത്താൻ അനുമതി നൽകിയ തെരഞ്ഞെടുപ്പ് കമ്മീഷൻ കുറ്റകരമായ വീഴ്ചയാണ് വരുത്തിയിരിക്കുന്നത് എന്നാണ് ദുഷ്യന്ത് ദവെ കുറ്റപ്പെടുത്തുന്നത്. തമിഴ്നാട്ടിലും കേരളത്തിലും ഒറ്റദിവസം പോളിംഗ് നടത്താമെങ്കിൽ ബംഗാളിൽ എന്തിനാണ് എട്ടു ഘട്ടമായുള്ള വോട്ടെടുപ്പ് എന്നതിന് കമ്മീഷൻ നൽകുന്ന ന്യായീകരണം എത്ര ബാലിശമാണ്. ബിജെപിക്കുവേണ്ടി മാത്രമാണ് ഇത്തരത്തിലൊരു തീരുമാനമുണ്ടായത് എന്നാണ് വിമർശനമുയരുന്നത്. കോവിഡ് പടരുമ്പോഴും പതിനായിരങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള റാലികൾ നടത്തിയ പ്രധാനമന്ത്രിയും മറ്റു നേതാക്കളും ജനങ്ങളുടെ ജീവൻവച്ചുകൊണ്ടാണ് രാഷ്ട്രീയക്കളി നടത്തിയത്.
രാഷ്ട്രീയക്കാർ കൂറ്റൻ റാലികളും മഹാ സമ്മേളനങ്ങളും നടത്തുമ്പോൾ സാധാരണക്കാരായ ജനങ്ങൾ കരുതിയത് കോവിഡ് ഭീഷണി അവസാനിച്ചു എന്നാണ്. അതിനാൽ അവരും പ്രതിരോധമാർഗങ്ങൾ ഉപേക്ഷിച്ച് സാധാരണജീവിതത്തിലേക്കു മടങ്ങിത്തുടങ്ങി.
എന്നാൽ, രാഷ്ട്രീയ നേതൃത്വം അവരുടെ അധികാരലബ്ധിക്കുവേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന തിരിച്ചറിവ് ജനത്തിനുണ്ടായില്ല. അവർ ജാഥകൾക്കും തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കും ഒപ്പംകൂടി.
ഇപ്പോൾ മിക്ക നേതാക്കൾക്കും കോവിഡ് ബാധിച്ചു തുടങ്ങി. ഇന്നലെ രാഹുൽ ഗാന്ധിയും കോവിഡ് ബാധിതനായി. എന്നാൽ നേതാക്കൾക്ക് മുന്തിയ ചികിത്സയും പരിചരണവും കിട്ടുന്നു. പാവപ്പെട്ട ജനങ്ങൾ പ്രാണവായു കിട്ടാതെ പിടഞ്ഞു മരിക്കുന്നു. ജനങ്ങളോട് അല്പമെങ്കിലും ഉത്തരവാദിത്വമുള്ള നേതാക്കൾ ഇത്തരത്തിൽ പ്രവർത്തിക്കുമോ എന്നു ചോദിച്ചാൽ ഇന്ത്യയിൽ ഇതല്ല ഇതിലധികവും നടക്കും എന്നേ ഉത്തരമുള്ളൂ.
ലക്ഷക്കണക്കിനുപേർ പങ്കെടുക്കുന്ന കുംഭമേളയ്ക്ക് അനുമതി നൽകിയത് എത്രമാത്രം ലാഘവത്തോടെയാണ്. അതിന്റെ കെടുതികൾ രാജ്യം കാണാനിരിക്കുന്നതേയുള്ളൂ.
ഉറക്കം നടിച്ച് സുപ്രീം കോടതി
രാജ്യത്തെ ഏറ്റവും ശക്തമായ ഭരണഘടനാ സ്ഥാപനങ്ങളിലൊന്നായ സുപ്രീം കോടതിയുടെ നിലപാടും കുറ്റകരമാണെന്നാണ് ദവെ പറയുന്നത്. യാതൊരു ഹർജിയും ഇല്ലെങ്കിൽ പോലും സ്വമേധയാ ഇടപെടാൻ അധികാരമുള്ള സുപ്രീം കോടതി ജനങ്ങളുടെ ജീവൻവച്ചുള്ള കളികൾ കൈയുംകെട്ടി കണ്ടുനിന്നു എന്നതാണ് സങ്കടകരം. രോഗവ്യാപനത്തിന്റെ ഭീഷണി കണ്ടറിഞ്ഞ് വേണ്ട ഇടപെടലുകൾ നടത്താമായിരുന്നിട്ടും സുപ്രീം കോടതി എന്തേ മൗനംപാലിച്ചു എന്നതാണ് പ്രസക്തമായ ചോദ്യം. എന്നാൽ ഇന്ത്യൻ ജുഡീഷറിയുടെ സമീപകാല ചരിത്രം അറിയുന്നവർ ഇതിൽ അദ്ഭുതപ്പെടുന്നില്ല.
ലോക്ക് ഡൗണിന്റെ ത്യാഗം മുഴുവൻ സഹിച്ച ഇന്ത്യൻജനത ഇപ്പോൾ ദുരന്തമുഖത്താണ്. അവരെ സഹായിക്കാൻ ബാധ്യതയുള്ള രാഷ്ട്രീയ നേതൃത്വവും ഭരണഘടനാസ്ഥാപനങ്ങളുമാണ് പ്രതിസ്ഥാനത്ത്. അതിനിടയ്ക്കും ശരിയായ വിവരങ്ങൾ ശേഖരിക്കുകയോ വിശകലനത്തിനു ലഭ്യമാക്കുകയോ ചെയ്യുന്നുമില്ല. രാജ്യത്തെ രോഗബാധിതരുടെയും മരിക്കുന്നവരുടെയും എണ്ണം വിശ്വാസയോഗ്യമല്ലെന്നാണ് ദുഷ്യന്ത് ദവെ പറയുന്നത്. പുറത്തുവരുന്ന കണക്കുകളെക്കാൾ ഭയാനകമാണ് യഥാർഥ അവസ്ഥ. അതിനാൽ ഇനിയെങ്കിലും രാജ്യത്തെ മൊത്തം ഭരണനേതൃത്വം ഒറ്റക്കെട്ടായി കോവിഡ് പ്രതിരോധമെന്ന ഒറ്റ അജൻഡയിൽ പ്രവർത്തിച്ചിരുന്നെങ്കിൽ എന്ന് വെറുതെയെങ്കിലും നമുക്ക് ആശിക്കാം.
സി.കെ. കുര്യാച്ചൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
രാജ്യസഭാ സീറ്റും കേരള കോണ്ഗ്രസും
ഇടതുമുന്നണി കേരള കോണ്ഗ്രസ്-എമ്മിന്
ചബഹാർ ഉയർത്തുന്ന നയതന്ത്ര വെല്ലുവിളികൾ
ഇറാനിലെ തന്ത്രപ്രധാനമായ ചബഹാ
തരംഗമില്ല; പ്രവചനാതീതം
ആരു ജയിക്കും, ഇന്ത്യ ആരു ഭരിക്കും? എല്ലാവർക്കും അറിയേണ്ടത് ഈ ചോദ്യത്തിനുള്ള ഉത
മ്യൂസിയം മുന്നോട്ടുള്ള പ്രയാണത്തിന്
ഇന്ന് അന്താരാഷ്ട്ര മ്യൂസിയം ദിനം
1872ൽ ഫ്രഞ്ച് നാഷണൽ കമ്മീഷൻ,
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര് സഭയുടെ പിതാവ്
ഭാരതത്തില് മാര്ത്തോമ്മാ നസ്രാണികള് എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
Latest News
ശബരിമലയിൽ പ്രത്യേക വിഐപി ദർശനം അനുവദിക്കരുത്: ദേവസ്വം വിജിലൻസ് എസ്പി
കാഞ്ഞങ്ങാട്ട് തെറ്റായ ട്രാക്കിൽ ഗുഡ്സ് ട്രെയിൻ നിർത്തി
ശുദ്ധജല കണക്ഷൻ മീറ്റര് മോഷണം; പ്രതികൾ പിടിയിൽ
ശക്തമായ മഴ; തിരുവനന്തപുരം ജില്ലയിൽ വിവിധയിടങ്ങളിൽ വെള്ളക്കെട്ട്
പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പ്രതിയെ സഹായിച്ച പോലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ്ചെയ്തു
Latest News
ശബരിമലയിൽ പ്രത്യേക വിഐപി ദർശനം അനുവദിക്കരുത്: ദേവസ്വം വിജിലൻസ് എസ്പി
കാഞ്ഞങ്ങാട്ട് തെറ്റായ ട്രാക്കിൽ ഗുഡ്സ് ട്രെയിൻ നിർത്തി
ശുദ്ധജല കണക്ഷൻ മീറ്റര് മോഷണം; പ്രതികൾ പിടിയിൽ
ശക്തമായ മഴ; തിരുവനന്തപുരം ജില്ലയിൽ വിവിധയിടങ്ങളിൽ വെള്ളക്കെട്ട്
പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പ്രതിയെ സഹായിച്ച പോലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ്ചെയ്തു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top