Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
എല്ലാറ്റിലുമൊരു ക്രിസോസ്റ്റം ടച്ച്
Thursday, May 6, 2021 12:43 AM IST
ജീവിതത്തിലുടനീളം ഒരു ക്രിസോസ്റ്റം ടച്ച്, അതായിരുന്നു ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മ വലിയ മെത്രാപ്പോലീത്ത. ചെറുപ്പത്തിലേ പേര് ധർമിഷ്ഠൻ. ഒൗദ്യോഗിക നാമം പിന്നീട് ഫിലിപ്പ് ഉമ്മൻ എന്നായി. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം എന്ന പേരിൽ അദ്ദേഹം മാർത്തോമ്മ സഭയിൽ മെത്രാനായപ്പോഴാണ് പൊതുസമൂഹം അദ്ദേഹത്തെ ഏറെ ശ്രദ്ധിച്ചുതുടങ്ങിയത്.
പ്രസംഗം, പ്രവൃത്തി, ആരാധന, വേഷം, ഭക്ഷണം എല്ലാറ്റിലുമൊരു ക്രിസോസ്റ്റം ടച്ച്. പ്രസംഗവേദികളെ കൈയിലെടുക്കാനുള്ള അസാധാരണ കഴിവ്, ചെയ്യുന്ന പ്രവർത്തനങ്ങളെ നൂറുശതമാനം ദൈവിക കാഴ്ചപ്പാടോടെ നിർവഹിക്കാനുള്ള താത്പര്യം, രാഷ്ട്രത്തോടുള്ള അചഞ്ചലമായ കൂറ്, ഭക്ഷണത്തിൽ കാർഷികവിഭവങ്ങളോട് താത്പര്യം, ജന്മദിനത്തിൽ വട്ടയപ്പം മുറിക്കണമെന്ന ഇഷ്ടം... ഇങ്ങനെ ആ ജീവിതം വ്യത്യസ്തതകളുടെ ടച്ചിലായിരുന്നു.
മാർ ക്രിസോസ്റ്റമിന്റെ ഫലിതങ്ങൾ ഏറെയും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. തിരുവചന സത്യങ്ങളെ സരസമായി അവതരിപ്പിക്കുന്പോഴും ക്രിസോസ്റ്റം തിരുമേനി തമാശകൾ കൂട്ടിച്ചേർക്കും. അര്‍ത്ഥഗര്‍ഭമായിരുന്നു അദ്ദേഹം പറയുന്ന തമാശകൾ. ഗൗരവമേറിയ ചിന്തകള്‍ നർമത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കാൻ അദ്ദേഹം സമാനതകളില്ലാത്ത സാമർഥ്യമാണു പ്രകടിപ്പിച്ചത്. അതിലൂടെ അദ്ദേഹത്തെ ഭരണകർത്താക്കൾ മുതലുള്ളവർ ആസ്വദിക്കുകയും ഇഷ്ടപ്പെടുകയും ചെയ്തു.
സഭാ പിതാവായ ജോണ്‍ ക്രിസോസ്റ്റമിന്റെ പേര് സ്വീകരിച്ചുകൊണ്ടാണ് അദ്ദേഹം മെത്രാൻ സ്ഥാനത്തേക്കെത്തിയത്. ക്രിസോസ്തോമോസ് എന്ന ഗ്രീക്ക് പദത്തിന്റെ അർത്ഥം സ്വർണനാവുകാരൻ എന്നാണ്. ഒരു നൂറ്റാണ്ട് നീണ്ടുനിന്ന ജീവിതം അവസാനിക്കുന്പോൾ ആ പേര് അന്വർഥമാക്കിയാണ് അദ്ദേഹം വിട വാങ്ങുന്നത്. സാധാരണനിലയിൽ മാർത്തോമ്മ സഭയുടെ അധ്യക്ഷ സ്ഥാനത്തെത്തുന്പോൾ എപ്പിസ്കോപ്പൽ പദവിയിലെ പേരു മാറാറുണ്ട്. എന്നാൽ തന്റെ പേര് പൂർണമായി നിലനിർത്തിയ ഏക മാർത്തോമ്മാ മെത്രാപ്പോലീത്ത ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റമാണ്.
പന്പയുടെ തീരത്തെ വീട്ടിൽ തിരുമേനി താമസിക്കുന്പോൾ അനേകർ അവിടെ ആശ്വാസവാക്കുകൾ തേടിയെത്താറുണ്ടായിരുന്നു. അടുത്തറിയുന്നവർ അപ്പച്ചൻ എന്ന് സ്നേഹപൂർവം വിളിച്ചെങ്കിൽ ആ വിളിയോട് അദ്ദേഹം ഏറെ സന്തോഷത്തോടെ പ്രതികരിച്ചു. പിന്നീട് മാരാമണ്ണിലെ അപ്പച്ചൻ വിളി അനേകരുടെ നാവിൽ നിന്നുതന്നെ ഉണ്ടായി.
ദൈവവുമായുള്ള ബന്ധത്തിലും ക്രിസോസ്റ്റം ടച്ച്...
മാരാമണ്ണിൽ, മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ വസതിയിലെ സ്വീകരണമുറിയിൽ അപൂർവമായൊരു ചിത്രമുണ്ട്; ഫലിതംകേട്ട് പൊട്ടിച്ചിരിക്കുന്ന യേശുവിന്റെതാണിത്. ‘ഞാൻ ചെയ്യുന്ന ഒത്തിരിക്കാര്യങ്ങൾ ചെയ്യരുതെന്ന് പറഞ്ഞയാളാണ് യേശു. എങ്കിലും യേശുവും ഞാനും തമ്മിലൊരു ബന്ധമുണ്ട്. രണ്ടുപേർക്കും സ്വന്തമായി ഒരു സെന്റ് ഭൂമിപോലുമില്ല’.
തന്റെ പ്രാർഥനയിൽപോലും ദൈവവുമായി ഫലിതം പങ്കിടാറുണ്ടെന്നും ദൈവം ഫലിതപ്രിയനാണെന്നും തിരുമേനി പലപ്പോഴും പറയാറുണ്ട്. മാർ ക്രിസോസ്റ്റമിന് ഈശോയുടെ രൂപങ്ങളോ ചിത്രങ്ങളോ സമ്മാനിക്കുന്ന മറ്റു മെത്രാൻമാർക്കും അദ്ദേഹം തിരികെ സമ്മാനങ്ങൾ കരുതിവയ്ക്കാറുണ്ട്. അത് പലപ്പോഴും ചിന്തകൾ ജ്വലിപ്പിക്കുന്നതാകും.
എന്റെ ഭാര്യയെ ഇതുവരെ ഞാനും കണ്ടിട്ടില്ല...
തന്നെ കാണാനെത്തുന്ന എല്ലാവരുമായി സൗഹൃദം സ്ഥാപിക്കുന്ന പതിവ് തിരുമേനിക്കുണ്ടായിരുന്നു. അത് വലിയവനെന്നോ ചെറിയവനെന്നോ ഇല്ല. വീട്ടിൽ എത്തുന്ന യാചകൻവരെ അദ്ദേഹത്തിന്റെ സൗഹൃദ വലയത്തിലുണ്ടായിരുന്നു. ഇത്തരത്തിൽ ഒരു യാചകൻ പറഞ്ഞ കഥ അദ്ദേഹം പല വേദികളിലും പറഞ്ഞിട്ടുണ്ട്. താൻ സ്വയം മറന്നു ചിരിച്ച സന്ദർഭമായിട്ടാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചിരുന്നത്. ‘കോട്ടയത്തെ നാഗന്പടം മൈതാനിയിൽ ഇന്നലെ തിരുമേനി പ്രസംഗിക്കുന്നത് കേൾക്കാൻ ഞാനുമുണ്ടായിരുന്നു. തിരുമേനി പറഞ്ഞ കഥ എനിക്കിഷ്ടപ്പെട്ടു. ഈ പ്രസംഗിക്കുന്ന ബിഷപ് എന്റെ ഫ്രണ്ടാണെന്ന് ഞാനെന്റെ കൂട്ടുകാരോടൊക്കെ പറഞ്ഞിട്ടുണ്ട്’. എന്നിട്ടു മടങ്ങിപ്പോകുന്പോൾ ആ യാചകൻ നിഷ്കളങ്കമായ ഒരു സംശയം ചോദിച്ചു: ‘ഞാനിവിടെ പലതവണ വന്നിട്ടുണ്ടെങ്കിലും തിരുമേനിയുടെ ഭാര്യയെ ഇതുവരെ കണ്ടിട്ടില്ല’. അതുകേട്ടപ്പോൾ ഞാൻ അയാളോട് പറഞ്ഞു: ‘ശരിയാ, അവള് മഹാകള്ളിയാ. ഞാനും ഇതുവരെ അവളെ കണ്ടിട്ടില്ല’.
രാമൻ ഇഫക്ട്...
ശാസ്ത്രവും മതവും ഭിന്നമല്ല, മനുഷ്യനന്മയാണ് രണ്ടിന്റെയും ലക്ഷ്യം എന്ന ദർശനം തനിക്കു പകർന്നുനൽകിയത് സി.വി. രാമനാണെന്നും മാർ ക്രിസോസ്റ്റം പല വേദികളിലും അനുസ്മരിച്ചിട്ടുണ്ട്. ഭൗതികശാസ്ത്രത്തിൽ നൊബേൽ സമ്മാനം നേടിയ സി.വി. രാമനുമായി പരിചയപ്പെടുന്നത് ബംഗളൂരുവിൽ വികാരിയായിരുന്ന കാലത്താണ്.
ഒരിക്കൽ തിരുമേനി സി.വി. രാമനോടു പറഞ്ഞു, ഞാൻ നാട്ടിൽ മടങ്ങിച്ചെല്ലുന്പോൾ സി.വി. രാമനുമായി പരിചയമുണ്ടെന്നുപറഞ്ഞാൽ ആരും വിശ്വസിക്കില്ല. അതുകൊണ്ട് അവരെ വിശ്വസിപ്പിക്കുന്നതിനുവേണ്ടി പ്രകാശത്തെപ്പറ്റി എന്തെങ്കിലും രഹസ്യം എനിക്ക് പറഞ്ഞുതരണമെന്ന്. സി.വി. രാമൻ ചിരിച്ചുകൊണ്ട് പറഞ്ഞു: ‘ഫാദർ, പ്രകാശം എന്താണെന്നു ഞാൻ ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കയാണ്. നാളെ വൈകുന്നേരം എന്റെ വീട്ടിൽവന്നാൽ എന്നെക്കാൾ നന്നായി പ്രകാശത്തെ അറിഞ്ഞ ഒരാളെ പരിചയപ്പെടുത്തിത്തരാം’.
പിറ്റേന്നു വൈകുന്നേരം തിരുമേനി സി.വി. രാമന്റെ വീട്ടിലെത്തി. വർത്തമാനം പറഞ്ഞുകൊണ്ടിരിക്കുന്പോൾ ഒരു കൊച്ചുപെണ്‍കുട്ടി കൈയിൽ വിളക്കുമേന്തി ദീപം... ദീപം...എന്നുരുവിട്ടുകൊണ്ട് പൂമുഖത്തേക്കുവന്നു. അത് സി.വി. രാമന്റെ കൊച്ചുമകളായിരുന്നു. ആ വിളക്കിനുമുന്പിൽ അവൾ സന്ധ്യാവന്ദനം നടത്തി.
സി.വി.രാമൻ ആ കുട്ടിയെച്ചൂണ്ടി എന്നോടുപറഞ്ഞു: ‘വെളിച്ചത്തെക്കുറിച്ച് എന്നെക്കാൾ നന്നായി അറിവുള്ളത് ഇവൾക്കാണ്. ഇവൾ മനസിലാക്കിയതുപോലെ പ്രകാശത്തെ അറിയാൻ എനിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല’. ആ ശാസ്ത്രപ്രതിഭയുടെ വിനയവും ഈശ്വരചൈതന്യത്തോടുള്ള വിനീതഭാവവുമാണ് എന്നെ ആകർഷിച്ച രാമൻ ഇഫക്ട്.
അവകാശികളെ നിശ്ചയിക്കുന്നവർ സൂക്ഷിച്ചോ...
കാലശേഷം അവകാശികളെ നിശ്ചയിക്കുന്നതു സംബന്ധിച്ചു തിരുമേനി സരസമായി പ്രതികരിച്ചിട്ടുണ്ട്. അവകാശികളെ സംബന്ധിച്ച വിവരം എഴുതിവച്ചിട്ടാണോ ചെടികളും മരങ്ങളും ഒക്കെ കായ്ക്കുന്നതെന്ന് അദ്ദേഹം ചോദിച്ചിരുന്നു. ഒരിക്കൽ തന്നെ കാണാൻ വന്ന ബാങ്ക് മാനേജർ വിഷയം തിരുമേനിയുടെ മുന്‍പിലേക്ക് എടുത്തിട്ടു. സ്വന്തമായുണ്ടാക്കിയ പണം അവകാശികളെ നിശ്ചയിക്കാതെ നിരവധിയാളുകൾ ബാങ്കിൽ നിക്ഷേപിച്ചിട്ടുണ്ടെന്നായിരുന്നു മാനേജരുടെ പരിഭവം. ക്രിസോസ്റ്റം തിരുമേനി മറുപടി പറഞ്ഞു: ‘മക്കളുള്ള പലരും അവകാശികളെ വയ്ക്കാത്തതിന് കാരണമുണ്ട്’.
ഒരു അപ്പൂപ്പൻ തന്നോട് പറഞ്ഞ കഥയും അദ്ദേഹം എടുത്തിട്ടു. അദ്ദേഹത്തിന് ആറാണു മക്കൾ. ആരെ നോമിനി വച്ചാലും മറ്റുള്ളവർ പിണങ്ങും. നോമിനിയായവൻ വേഗത്തിൽ പണം സ്വന്തമാക്കാൻ ശ്രമിക്കും. അക്കൗണ്ട് വെളിപ്പെടുത്തി മൂന്നാംനാൾ തിരുമേനി തന്റെ അന്ത്യകൂദാശയ്ക്കു വന്നേക്കണമെന്ന് ബുക്ക് ചെയ്യുമെന്നായിരുന്നു അപ്പൂപ്പന്റെ പ്രതികരണം.
ബിജു കുര്യൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
രാജ്യസഭാ സീറ്റും കേരള കോണ്‍ഗ്രസും
ഇടതുമുന്നണി കേരള കോണ്‍ഗ്രസ്-എമ്മിന്
ചബഹാർ ഉയർത്തുന്ന നയതന്ത്ര വെല്ലുവിളികൾ
ഇറാനിലെ തന്ത്രപ്രധാനമായ ചബഹാ
തരംഗമില്ല; പ്രവചനാതീതം
ആരു ജയിക്കും, ഇന്ത്യ ആരു ഭരിക്കും? എല്ലാവർക്കും അറിയേണ്ടത് ഈ ചോദ്യത്തിനുള്ള ഉത
മ്യൂസിയം മുന്നോട്ടുള്ള പ്രയാണത്തിന്
ഇന്ന് അന്താരാഷ്ട്ര മ്യൂസിയം ദിനം
1872ൽ ഫ്രഞ്ച് നാഷണൽ കമ്മീഷൻ,
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
Latest News
കാട്ടാക്കടയിൽ പൂക്കടയിൽ തീപിടിത്തം
അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി; കേജരിവാളിനെതിരെ മോദി
മ്യൂസിയങ്ങൾ കാലഘട്ടത്തിന്റെ ചരിത്ര സാക്ഷ്യങ്ങൾ: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ
തിരുവനന്തപുരത്ത് ശക്തമായ മഴയിൽ വീട് തകർന്നു
ബംഗളൂരു പ്ലേ ഓഫിൽ; ചെന്നൈ പുറത്ത്
Latest News
കാട്ടാക്കടയിൽ പൂക്കടയിൽ തീപിടിത്തം
അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി; കേജരിവാളിനെതിരെ മോദി
മ്യൂസിയങ്ങൾ കാലഘട്ടത്തിന്റെ ചരിത്ര സാക്ഷ്യങ്ങൾ: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ
തിരുവനന്തപുരത്ത് ശക്തമായ മഴയിൽ വീട് തകർന്നു
ബംഗളൂരു പ്ലേ ഓഫിൽ; ചെന്നൈ പുറത്ത്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top