Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
കരുത്തോടെ അതിജീവിക്കാൻ കരുതലേകും കരങ്ങൾ
Wednesday, May 12, 2021 12:33 AM IST
കാരുണ്യത്തിന്റെയും കരുതലിന്റെയും അർപ്പണബോധത്തിന്റെയും ജീവൻ തുടിക്കുന്ന പേരാണ് നഴ്സ്. ഇന്ന് അവരുടെ ദിനമാണ് അന്താരാഷ്ട്ര നഴ്സസ് ദിനം. കോവിഡ് മഹാമാരിയിൽനിന്ന് മനുഷ്യജീവനെ കാത്തുരക്ഷിക്കാനുള്ള തീവ്രപരിശ്രമത്തിനിടയിലാണ് ഇത്തവണത്തെ നഴ്സസ് ദിനം കടന്നു വരുന്നത്."Nurses: A Voice to Lead - A vision for future healthcare'എന്നതാണ് ഈ വർഷത്തെ മുദ്രാവാക്യം. വ്യക്തികൾക്കും സമൂഹത്തിനും ആരോഗ്യകരമായ ജീവിതം ഉറപ്പാക്കുക എന്ന മഹത്തായ കർത്തവ്യത്തിന് ഓരോ നഴ്സും ശ്രമിക്കുന്നു. മഹാമാരികൾക്കിടയിൽപ്പോലും പതറാതെ പൊരുതുന്നവരാണ് ഈ മാലാഖമാർ. ജീവന്റെ കാവലാൾ എന്നതാണല്ലോ ഇവരുടെ നിയോഗം.
കോവിഡ് വൈറസ് ലോകമാകെ താണ്ഡവമാടുമ്പോൾ സാന്ത്വനത്തിന്റെ തൂവൽ സ്പർശമായി കടന്നുവരുന്ന മാലാഖമാരുടെ മുൻപിൽ ആരും കൈകൂപ്പും. ആശുപത്രികളിലെ ഐസിയുവിൽ മാത്രം കണ്ടിരുന്ന അതീവ ജാഗ്രതയും ആശങ്കകളുമെല്ലാം ലോകത്തുമുഴുവൻ കാണുന്ന അവസ്ഥയാണിപ്പോൾ . ഇത്തരമൊരു സാഹചര്യത്തിൽ ആരോഗ്യ പ്രവർത്തകരിൽ ലോകം അർപ്പിച്ചിരിക്കുന്ന വിശ്വാസം ചെറുതല്ല . രോഗത്തിന്റെ ആകുലതകളിൽനിന്നു ജീവിതത്തിന്റെ സന്തോഷത്തിലേക്ക് ലോകത്തെ തിരിച്ചു കൊണ്ടുവരാൻ അവർക്കു കഴിയുമെന്ന് ഏവരും ഉറച്ചുവിശ്വസിക്കുന്നു. അതുകൊണ്ട് ഇത്തവണത്തെ നഴ്സസ് ദിനത്തിന് പ്രാധാന്യം കൂടുതലാണ് .
ഓരോ വിലപ്പെട്ട ജീവനും രക്ഷിച്ചെടുക്കാനും മറ്റുള്ളവർക്ക് ആത്മവിശ്വാസം പകരാനും നിരന്തരം പരിശ്രമിക്കുന്ന ആരോഗ്യപ്രവർത്തകരുടെ മുന്നണിപ്പോരാളികളാണു നഴ്സുമാർ. കേരളത്തിൽ നിപ്പ ഭീതിപരത്തിയ കാലത്തും ഇപ്പോൾ കോവിഡ് കാലത്തും അതു കൂടുതൽ തെളിഞ്ഞു നിൽക്കുന്നു. ഏതു പ്രതിസന്ധിഘട്ടത്തിലും രോഗികളോട് ഏറ്റവും കൂടുതൽ സമയം ഇടപെഴുകുന്നവരാണവർ. സമൂഹത്തെ ആരോഗ്യത്തോടെ നിലനിർത്തുന്നതിന് നഴ്സുമാർ നടത്തുന്ന പരിശ്രമങ്ങൾക്ക് നന്ദി അറിയിക്കാനുള്ള അവസരം കൂടിയാണിത്. കോവിഡ് പരിചരണങ്ങൾക്കിടയിൽ പലർക്കും രോഗബാധയേറ്റു. പലർക്കും ജീവൻതന്നെ നൽകേണ്ടിവന്നു. രക്തസാക്ഷികളായിത്തീർന്ന നഴ്സുമാർക്കുള്ള സ്മരണാഞ്ജലിയും അർപ്പിക്കട്ടെ.
നൈറ്റിംഗേൽ കൊളുത്തിയ പുണ്യദീപം
1820 മേയ് 12ന് ഇറ്റലിയിലെ ഫ്ളോറൻസിൽ ബ്രിട്ടീഷ് കുടുംബത്തിലായിരുന്നു ഫ്ളോറൻസ് നൈറ്റിംഗേലിന്റെ ജനനം. പതിനേഴാം വയസ്സിൽ ദൈവം തന്നെ പരസേവനത്തിനായി വിളിക്കുന്നുവെന്ന ശക്തമായ ബോധ്യം നൈറ്റിംഗേലിനുണ്ടായി. സാമ്പത്തികമായും സാമൂഹികമായും ഉയർന്ന കുടുംബത്തിന്റെ എതിർപ്പുകൾ അവഗണിച്ച് ഇരുപത്തിനാലാം വയസിൽ അവൾ രോഗീപരിചരണമെന്ന കല അഭ്യസിക്കാനും അതിന്റെ പ്രയോഗത്തിൽ അനേകരെ കൂടെക്കൂട്ടാനും തുടങ്ങി. 1853 ഒക്ടോബർ മുതൽ 1856 ഫെബ്രുവരി വരെ റഷ്യൻ സാമ്രാജ്യവും ഒട്ടോമൻ സാമ്രാജ്യം, ഫ്രാൻസ്, ബ്രിട്ടൻ, സർദേഞ്ഞ എന്നീ ശക്തികളും തമ്മിൽ നടന്ന ക്രീമിയൻ യുദ്ധകാലത്ത് പരിക്കേറ്റു പോർക്കളത്തിൽ വീണ ആയിരക്കണക്കിനു സൈനികർക്ക് ആധുനിക വൈദ്യശാസ്ത്രമനുസരിച്ചുള്ള ചികിത്സ ചിട്ടയായി നൽകാൻ ഡോക്ടർമാരോടൊപ്പം അശ്രാന്തപരിശ്രമം ചെയ്ത 38 നഴ്സുമാർക്ക് നേതൃത്വം നൽകിയ ധീരവനിതയാണ് ഫ്ളോറൻസ് നൈറ്റിംഗേൽ.
രാത്രികാലങ്ങളിൽ ഒരു റാന്തലുമേന്തി സൈനികരായ രോഗികളെ നോക്കാൻ സ്ഥിരം ഇറങ്ങിയിരുന്ന അവർക്ക് പട്ടാളക്കാർ നൽകിയ പേരാണ് "ലേഡി വിത് ദ ലാംപ്'. അന്നു തെളിച്ച കരുതലിന്റെ ആ വെളിച്ചം തലമുറകൾ കൈമാറി ഇപ്പോഴും പ്രകാശിച്ചുകൊണ്ടിരിക്കുന്നു. ക്രീമിയായിലെ ശുശ്രൂഷയിലൂടെ പ്രശസ്തയായ ഫ്ളോറൻസ് നൈറ്റിംഗേൽ 1860ലാണ് സ്വന്തമായി ഒരു നഴ്സിംഗ് പരിശീലനസ്ഥാപനം തുടങ്ങിയത്. ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയോടു ചേർന്നായിരുന്നു അത്. ക്രൈസ്തവവിശ്വാസത്തിന്റെ സുശക്തമായ അടിത്തറയിലാണ് ഫ്ളോറൻസ് നൈറ്റിംഗേൽ ആധുനിക നഴ്സിംഗ് സമ്പ്രദായം കരുപ്പിടിപ്പിച്ചത്.
നൈറ്റിംഗേലും കൈകഴുകലും
കൊറോണകാലത്ത് ആവർത്തിച്ച് പറയുന്ന ആരോഗ്യ ശീലമാണ് കൈകൾ ശുദ്ധമായിരിക്കണം എന്നത്. ആധുനിക നഴ്സിംഗിന് അടിത്തറ പാകിയ ഫ്ളോറൻസ് നൈറ്റിംഗേൽ ഇക്കാര്യം 160 വർഷം മുൻപ് പറഞ്ഞിരുന്നു.1860 ൽ പ്രസിദ്ധീകരിച്ച “നോട്ട്സ് ഓൺ നഴ്സിംഗ് “എന്ന പുസ്തകത്തിൽ ഇക്കാര്യം അവർ വ്യക്തമാക്കുന്നുമുണ്ട്. നഴ്സുമാർ പകൽ നേരങ്ങളിൽ ഇടവിട്ട് കൈകൾ കഴുകിക്കൊണ്ടിരിക്കണമെന്നു നിർദേശിക്കുന്നു. രോഗങ്ങൾ ചെറുക്കാൻ ഏറ്റവും പ്രധാനമാണതെന്ന് അന്നുതന്നെ അവർ തിരിച്ചറിഞ്ഞിരുന്നു. വീട്ടിലെ ആരോഗ്യത്തെക്കുറിച്ചും അവർക്കു വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. രാഷ്ട്രത്തിന്റെ ആരോഗ്യരഹസ്യം കുടുംബങ്ങളിലാണ് എന്ന് നൈറ്റിംഗേൽ ആഹ്വനം ചെയ്തു. മുറികളിൽ നല്ല വായു സഞ്ചാരമുണ്ടായിരിക്കണമെന്ന് അവർ തന്റെ പുസ്തകത്തിൽ എഴുതി. വീടിന്റെ വൃത്തി വീട്ടുകാരുടെ ആരോഗ്യത്തിന് അനിവാര്യമാണെന്ന് പറഞ്ഞു. "നോട്ട്സ് ഓൺ നഴ്സിംഗ്' നഴ്സുമാർക്കു മാത്രമുള്ളതല്ല. അത് സമൂഹത്തിനാകെ ഉപകാരപ്പെടുന്നതാണ്. പ്രത്യേകിച്ചും മഹാമാരിയുടെ പുതിയ കാലത്ത്.
ഇന്ത്യയിലും കേരളത്തിലും
ഭാരതത്തിലെ നഴ്സിംഗ് മേഖലയ്ക്കു തുടക്കംകുറിച്ചത് ക്രൈസ്തവ സംസ്കാരമായിരുന്നു. 1664ൽ ഈസ്റ്റ് ഇന്ത്യാ കമ്പനി മദ്രാസിൽ ആരംഭിച്ച മിലിട്ടറി ആശുപത്രിയിൽ നഴ്സിംഗ് ശുശ്രൂഷയ്ക്കായി സ്ത്രീകൾ എത്തിയത് ലണ്ടനിൽനിന്നായിരുന്നു. പിൽക്കാലത്ത്, സാക്ഷാൽ ഫ്ളോറൻസ് നൈറ്റിംഗേലിന്റെ സവിശേഷ ശ്രദ്ധയും പിന്തുണയും ഇന്ത്യയിലെ നഴ്സിംഗ് പരിശീലന മേഖലയിലുണ്ടായിരുന്നു എന്ന സത്യം പലരും മനസിലാക്കിയിട്ടില്ല. ഇന്ത്യയിലെ പട്ടിണിയകറ്റാൻ സ്ത്രീകളെ ആതുരശുശ്രൂഷ പഠിപ്പിക്കണമെന്ന വിപ്ലവകരമായ നിലപാടാണ് നൈറ്റിംഗേലിനുണ്ടായിരുന്നത്. 1867ൽ ഡൽഹി സെന്റ് സ്റ്റീഫൻസ് ഹോസ്പിറ്റലിൽ ഇന്ത്യൻ നഴ്സുമാരെ പരിശീലിപ്പിക്കാനുള്ള പ്രഥമകേന്ദ്രം ആരംഭിച്ചത് നൈറ്റിംഗേലിന്റെ പിന്തുണയോടുകൂടിയായിരുന്നു. പഠനത്തിന്റെ മാർഗരേഖ തയാറാക്കുന്നതിനും അവരുടെ സഹായമുണ്ടായിരുന്നു. തന്റെ പ്രിയപ്പെട്ട രണ്ടു ശിഷ്യകളെയാണ് പരിശീലനകേന്ദ്രം തുടങ്ങാനായി അവർ ഡൽഹിയിലേക്ക് അയച്ചത്.
1871ൽ നാലു വിദ്യാർഥികളുമായി മദ്രാസ് സർക്കാർ ആശുപത്രിയിൽ നഴ്സിംഗ് പരിശീലനത്തിനായി ആറു മാസത്തെ കോഴ്സ് ആരംഭിച്ചു. 1888ൽ ബ്രിട്ടീഷ് പൗരന്മാരെ ശുശ്രൂഷിക്കാൻ ഇന്ത്യയിലെത്തിയ ബ്രിട്ടീഷ് നഴ്സുമാർ പിന്നീട് ഇന്ത്യക്കാർക്ക് പരിശീലനം നൽകി. ബ്രിട്ടീഷ് ഇന്ത്യയിൽ ക്രിസ്ത്യൻ മിഷനറിമാരുടെ പ്രവർത്തനഫലമായി വ്യാപകമായി നഴ്സിംഗ് പരിശീലനകേന്ദ്രങ്ങൾ ആരംഭിച്ചു. 1947ൽ ഇന്ത്യൻ നഴ്സിംഗ് നിയമവും1949ൽ ഇന്ത്യൻ നഴ്സിംഗ് കൗൺസിലും നിലവിൽ വന്നു. ബിരുദാനന്തര പഠനവും പിന്നീടു ശക്തിപ്പെട്ടു.
തിരുവതാംകൂറിലെ ശ്രീമൂലം തിരുനാൾ രാമവർമ മഹാരാജാവ് കൊട്ടാരം വൈദ്യനായ ഡോ. പുന്നൻ ലൂക്കോസിന്റെ അഭിപ്രായം മാനിച്ച് സ്വിറ്റ്സർലൻഡിൽനിന്നുള്ള മിഷനറിയും കൊല്ലം മെത്രാനുമായിരുന്ന അലോഷ്യസ് മരിയ ബെൻസിഗറിനെ ചെന്നുകണ്ട് അഭ്യർഥിച്ചതിന്റെ ഫലമാണ് കേരളത്തിൽ ഇന്നു കാണുന്ന നഴ്സിംഗ് സമ്പ്രദായം. 1906ൽ സ്വിറ്റ്സർലൻഡിൽനിന്നു വന്ന ഹോളിക്രോസ് സിസ്റ്റേഴ്സിന്റെ ശുശ്രൂഷാചൈതന്യവും അർപ്പണമനോഭാവവും മലയാളിയുടെ രോഗീശുശ്രൂഷയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളെ മാറ്റിമറിച്ചു. തിരുവനന്തപുരം ജനറലാശുപത്രിയോടുചേർന്ന് സിസ്റ്റർ ഫ്രാൻസി, സിസ്റ്റർ കമില്ല, സിസ്റ്റർ പൗള എന്നിവരുടെ നേതൃത്വത്തിൽ സ്ഥാപിച്ച നഴ്സിംഗ് പരിശീലനകേന്ദ്രം മഹാവിജയമായി. അങ്ങനെ, കേരളത്തിലെ നഴ്സിംഗ് മേഖല വളർന്നത് ക്രൈസ്തവ മാനവികതയുടെ മടിത്തട്ടിലാണ്. 1963ൽ തിരുവനന്തപുരത്തെ സ്കൂൾ ഓഫ് നഴ്സിംഗിൽ ആരംഭിച്ച ബിരുദാനന്തര നഴ്സിംഗ് പഠനം രാജ്യത്ത് രണ്ടാമത്തേതാണ്.
മാലാഖ എന്ന നല്ലവാക്ക് പറയുമ്പോഴും നഴ്സുമാർ നേരിടേണ്ടിവരുന്ന പ്രയാസങ്ങളെ കണ്ടില്ലെന്നു നടിക്കാനാവില്ല . അവർക്ക് അർഹമായ ആനുകൂല്യങ്ങളും അംഗീകാരങ്ങളും ലഭിക്കേണ്ടതുണ്ട്. അതു നേടിയെടുക്കാൻ ഇനിയും അവർക്ക് സമരത്തിന്റെ വഴി തേടേണ്ടി വരരുത്. പരിചരണത്തിന്റെയും സ്നേഹത്തിന്റെയും കെടാവിളക്കായി അവർ പ്രശോഭിക്കേണ്ടത് എല്ലാവരുടെയും ആവശ്യമാണ്. ഈ കാലഘട്ടം അതുതന്നെയാണ് ഓർമിപ്പിക്കുന്നതും.
ഇനിയും വേണം നഴ്സുമാർ
മഹാമാരിയോട് പടപൊരുതുന്ന ലോകത്തിന് ഇനിയും വേണം ലക്ഷക്കണക്കിനു നഴ്സുമാർ. ആഗോളതലത്തിൽ തയാറാക്കിയ നഴ്സുമാരുടെ സ്ഥിതി വിവര റിപ്പോർട്ടിലാണ് (state of the world’s nursing report-2021) ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഇന്റർനാഷണൽ കൗൺസിൽ ഓഫ് നഴ്സിന്റെയും ഗ്ലോബൽ നഴ്സിംഗ് നൗ കാമ്പയിന്റെയും സഹകരണത്തോടെ ലോകാരോഗ്യ സംഘടന തയാറാക്കിയ റിപ്പോർട്ടാണിത് . ആദ്യമായാണ് ഇത്തരത്തിൽ നഴ്സിംഗ് മേഖലയിലെ സ്ഥിതിവിവരങ്ങളെക്കുറിച്ചും ഭാവി പദ്ധതിയെക്കുറിച്ചും വിശദമായ ഒരു റിപ്പോർട്ട് ലോകാരോഗ്യസംഘടന പുറത്തുവിടുന്നത്.191 രാജ്യങ്ങളിൽ നിന്നുള്ള വിവരങ്ങളാണ് ഈ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത് .
ലോകത്താകമാനം 2.8 കോടി നഴ്സുമാരുണ്ടെന്നു റിപ്പോട്ടിൽ പറയുന്നു. ആരോഗ്യ മേഖലയിൽ സേവനമനുഷ്ഠിക്കുന്നവരിൽ 59ശതമാനം പേർ നഴ്സുമാരാണ്. 2013 മുതൽ 2018 വരെയുള്ള കാലയളവിൽ 47 ലക്ഷം നഴ്സുമാർ കൂടിയിട്ടുണ്ട്. എങ്കിലും 59ലക്ഷം നഴ്സുമാരുടെ കുറവ് ഇപ്പോഴും ലോകത്തുണ്ട്. നഴ്സിംഗ് പഠനത്തിനായി വരും വർഷങ്ങളിൽ രാജ്യങ്ങൾ കൂടുതൽ തുക വകയിരുത്തണമെന്നും റിപ്പോർട്ടിൽ നിർദേശിക്കുന്നുണ്ട് .
ജോലിയുടെ ഉത്തരവാദിത്വവും മഹത്വവും മനസിലാവുന്ന ഒരു നിമിഷം എല്ലാ നഴ്സിംഗ് വിദ്യാർഥിയുടെയും ജീവിതത്തിൽ ഉണ്ടാകും. അപ്പോഴാണ് അവർ പൂർണ അർഥത്തിൽ നഴ്സ് ആകുന്നത്. വൈദ്യ ശാസ്ത്ര പരമായി മാത്രമല്ല, മനഃശാസ്ത്രവും സാമൂഹിക ശാസ്ത്രപരവുമായ സേവനങ്ങളുടെ തൊഴിൽ മേഖലയാണ് നഴ്സിംഗ്. ലോകത്ത് ആരോഗ്യ പരിപാലന മേഖലയിലെ ഏറ്റവും വലിയ വിഭാഗമാണിത്. പലപ്പോഴും നഴ്സുമാരുടെ സേവനത്തിന്റെ പ്രാധാന്യം പൊതുസമൂഹം തിരിച്ചറിയാതെ പോകുന്നു എന്നതാണ് യാഥാർഥ്യം. ഇത് ഓർമിപ്പിക്കാനും അംഗീകരിക്കാനുമുള്ള അവസരം കൂടിയാണ് ഓരോ നഴ്സസ് ദിനവും .
ജോബി ബേബി
(കുവൈറ്റിൽ നഴ്സ് ആണ് ലേഖകൻ)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
രാജ്യസഭാ സീറ്റും കേരള കോണ്ഗ്രസും
ഇടതുമുന്നണി കേരള കോണ്ഗ്രസ്-എമ്മിന്
ചബഹാർ ഉയർത്തുന്ന നയതന്ത്ര വെല്ലുവിളികൾ
ഇറാനിലെ തന്ത്രപ്രധാനമായ ചബഹാ
തരംഗമില്ല; പ്രവചനാതീതം
ആരു ജയിക്കും, ഇന്ത്യ ആരു ഭരിക്കും? എല്ലാവർക്കും അറിയേണ്ടത് ഈ ചോദ്യത്തിനുള്ള ഉത
മ്യൂസിയം മുന്നോട്ടുള്ള പ്രയാണത്തിന്
ഇന്ന് അന്താരാഷ്ട്ര മ്യൂസിയം ദിനം
1872ൽ ഫ്രഞ്ച് നാഷണൽ കമ്മീഷൻ,
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര് സഭയുടെ പിതാവ്
ഭാരതത്തില് മാര്ത്തോമ്മാ നസ്രാണികള് എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
Latest News
നടുറോഡിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം: ഭർത്താവ് രാജേഷ് പിടിയിൽ
പന്തീരാങ്കാവ് കേസ്: രാഹുലിന്റെ കാർ കസ്റ്റഡിയിലെടുത്തു; സീറ്റിൽ രക്തക്കറ
മഴ തുടരുന്നു; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം
ശബരിമലയിൽ പ്രത്യേക വിഐപി ദർശനം അനുവദിക്കരുത്: ദേവസ്വം വിജിലൻസ് എസ്പി
കാഞ്ഞങ്ങാട്ട് തെറ്റായ ട്രാക്കിൽ ഗുഡ്സ് ട്രെയിൻ നിർത്തി
Latest News
നടുറോഡിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം: ഭർത്താവ് രാജേഷ് പിടിയിൽ
പന്തീരാങ്കാവ് കേസ്: രാഹുലിന്റെ കാർ കസ്റ്റഡിയിലെടുത്തു; സീറ്റിൽ രക്തക്കറ
മഴ തുടരുന്നു; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം
ശബരിമലയിൽ പ്രത്യേക വിഐപി ദർശനം അനുവദിക്കരുത്: ദേവസ്വം വിജിലൻസ് എസ്പി
കാഞ്ഞങ്ങാട്ട് തെറ്റായ ട്രാക്കിൽ ഗുഡ്സ് ട്രെയിൻ നിർത്തി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top