Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
സമുദായവും രാഷ്ട്രീയവും
Thursday, May 27, 2021 11:07 PM IST
നീതിനിഷ്ഠവും ആരോഗ്യപരവുമായ സാമൂഹിക മുന്നേറ്റത്തിനു സഹായകമാകാൻ സമുദായവും രാഷ്ട്രീയവും പരസ്പര ധാരണയോടെ മുന്നേറണം. ഇവ തമ്മിൽ അസ്പൃശ്യതയോ ശത്രുതയോ പാടില്ലെന്നു മാത്രമല്ല, അന്യോന്യ പ്രീണനവും ആപത്താണ്. വാസ്തവത്തിൽ അസിധാരാവ്രതം പോലെ അപകടകരമായ ഒന്നാണോ രാഷ്ട്രീയ-സാമുദായിക സഹവർത്തിത്വം? രാഷ്ട്രീയത്തിനു സമുദായത്തിൽനിന്നോ സമുദായത്തിനു രാഷ്ട്രീയത്തിൽനിന്നോ പരിപൂർണ വിരക്തി സാധ്യമല്ലെന്നതാണ് വാസ്തവം; അതിന്റെ ആവശ്യവുമില്ല. കാരണം, ഇത് ജനാധിപത്യ രാജ്യമാണ്. ജനാധിപത്യത്തിൽ രാഷ്ട്രീയ പാർട്ടികൾ അനിവാര്യമണ്. അവയാകട്ടെ ജാതി, മത, സാമുദായികാംഗങ്ങൾ ഉൾപ്പെടുന്ന ബഹുജന സംവിധാനമാണ്.
സമുദായ നേതൃത്വം സ്ഥാനാർഥിനിർണയത്തിൽ ഇടപെടുകയോ അഭിപ്രായപ്രകടനം നടത്തുകയോ വേണ്ടെന്നുള്ള വാദം വലിയ കൈയടികളോടെ കുറച്ചുപേരൊക്കെ സ്വീകരിച്ചിട്ടുണ്ടാകും. യുഡിഎഫിന്റെ ജനകീയാടിത്തറ ഇളകിയതിനു പിന്നിൽ നേതൃത്വത്തിന്റെ സമുദായപ്രീണന ശ്രമങ്ങളാണെന്ന അഭിപ്രായം പലരും പെട്ടെന്നു സ്വാഗതം ചെയ്തേക്കാം. പ്രീണനശ്രമങ്ങൾ യഥാർഥത്തിൽ നടന്നിട്ടുണ്ടെങ്കിൽ വിജയം കണ്ടത് എൽഡിഎഫാണെന്നു പറയേണ്ടിവരും. ന്യൂനപക്ഷങ്ങളുടെ മാത്രമല്ല, ഭൂരിപക്ഷ സമുദായങ്ങളുടെയും സുരക്ഷയും നിലനിൽപ്പും ഉറപ്പാക്കാൻ ഇടതുപക്ഷത്തിനേ കഴിയൂ എന്ന ചിന്ത അവർ സമർഥമായി ഉറപ്പിച്ചു. തീർച്ചയും തീരുമാനവുമുള്ള ഒരു ഭരണകൂടത്തിന്റെ ഉറപ്പ്, കസേരകളി നടത്തുന്ന ആൾക്കൂട്ടത്തിന്റെ ഗീർവാണങ്ങളേക്കാൾ ജനം വിശ്വസിച്ചു എന്നതാണു സത്യം.
ജനാധിപത്യ സംവിധാനത്തിൽ സമുദായങ്ങളെ അവഗണിച്ചു മുന്നേറാൻ രാഷ്ട്രീയ പാർട്ടികൾക്കു സാധിക്കില്ല. പൗരബോധത്തെക്കാളും രാഷ്ട്രീയ ചിന്തയെക്കാളും ദേശീയ വികാരത്തെക്കാളും ഇന്ത്യയിലെ ജനങ്ങളിൽ ജാതീയതയും ശക്തമായ സമുദായബോധവും മതതാത്പര്യങ്ങളും രൂഢമൂലമാണെന്ന് കണ്ടെത്താൻ ബുദ്ധിമുട്ടില്ല. ഇവയ്ക്കൊക്കെ അതീതമായ രാഷ്ട്രീയദർശനം പുലർത്തുന്നവർ തുലോം വിരളമാണ്. ഈ മതബോധം/സമുദായചിന്ത തീക്ഷ്ണമായി ഉജ്വലിപ്പിച്ചുനിർത്താൻ ചില വിഭാഗങ്ങളിൽ ബന്ധപ്പെട്ടവർ നിരന്തരമായും വ്യവസ്ഥാപിതമായും ശ്രമിക്കുന്നതു നിമിത്തം തീവ്രവാദങ്ങൾ ശക്തിയാർജിക്കുന്നു. ഈ തീവ്രവാദങ്ങൾ മതേതരത്വത്തിനും ജാധിപത്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും മാത്രമല്ല, ഇതര സമുദായങ്ങളുടെ നിലനിൽപ്പിനും ഭീഷണിയായി മാറുന്നു. അംഗബലത്തിന്റെ വർധിച്ച അളവ് അവർക്കുള്ളതിനാൽ രാഷ്ട്രീയ പാർട്ടികൾ അവരെ ഉൾഭയത്തോടെ പരിഗണിക്കുന്നു. വർഷങ്ങൾക്കു മുന്പ് എ.കെ. ആന്റണി പറഞ്ഞതും മനഃപൂർവം വൈകാരികമായി വിമർശിക്കപ്പെട്ടതുമായ "സമ്മർദതന്ത്രം' ഇവിടെയാണ് വിജയിക്കുന്നത്.
ജനാധിപത്യത്തിന്റെ വിജയം
ജനാധിപത്യത്തിന്റെ വിജയം ഭൂരിപക്ഷത്തിന്റെ വിജയം മാത്രമാകരുത്; അത് നീതിയുടെ വിജയവും നിലനിൽപ്പുമാകണം. നീതിനിഷേധങ്ങൾ അസംതൃപ്തിക്കും അസമാധാനത്തിനും കാരണമാകുന്നു. ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങളുടെയും അവസരങ്ങളുടെയും നീതിപൂർവകമായ വിതരണത്തിൽ ഭരണകൂടങ്ങൾ പുലർത്തേണ്ട മാനദണ്ഡം വോട്ടർമാരുടെ എണ്ണമായിരിക്കരുത്. മനുഷ്യരാശിയെ ആകമാനം സംഭ്രാന്തരാക്കുന്ന അന്താരാഷ്ട്ര ഭീകരവാദം തൊട്ട് നാട്ടിലെ വിദ്യാർഥികളുടെ സ്കോളർഷിപ്പ് വരെയുള്ള വിഷയങ്ങളിൽ മുന്പു പറഞ്ഞ വോട്ടർപട്ടികയുടെ നീളം നോക്കി നിലപാടു നിശ്ചയിക്കുന്പോൾ ഭരണഘടനാതുല്യതയും അടിസ്ഥാനാവകാശങ്ങളും നിഷേധിക്കപ്പെടുന്നുവെന്ന ചിന്ത നാട്ടിൽ സംജാതമാകുന്നു. ഈ ചിന്തയും ഭയവും ഹീനമായി പരിഹസിക്കപ്പെടുകയല്ല; ക്രിയാത്മകമായി അഭിസംബോധന ചെയ്യപ്പെടുകയാണു വേണ്ടത്.
രാജ്യത്തിന്റെ ഭരണഘടനയിൽ വിശ്വാസമർപ്പിച്ചുകൊണ്ട് ജനാധിപത്യസംവിധാനത്തോട് സഹകരിക്കുന്പോൾ തങ്ങളുടെ ആശങ്കയും ഭയവും പ്രതീക്ഷകളും രാഷ്ട്രീയപാർട്ടികളുടെ നേതാക്കളെ അറിയിക്കാൻ സമുദായ നേതാക്കൾക്കു കടമയും അവകാശവുമില്ലേ? സ്ഥാനാർഥിനിർണയത്തിൽ നിങ്ങളുടെ ഇടപെടലുകളും നിർദേശവും ഇങ്ങോട്ടു വേണ്ട; നിങ്ങളുടെ മതസംവിധാനങ്ങളിൽ ഇടപെടാൻ ഞങ്ങൾ വരുന്നില്ലല്ലോ എന്നു പറയരുത്. മഹാരാജാവിന്റെ തിരുമുന്പിൽ മുഖം കാണിച്ചു തൊഴുതുനിന്ന് വിറച്ചും പകച്ചും കാര്യം ബോധിപ്പിക്കുന്ന കാലം കഴിഞ്ഞു. ആനുകൂല്യങ്ങളെയും അവകാശങ്ങളെയും വ്യവച്ഛേദിച്ചു കാണാൻ ജനപ്രതിനിധികൾക്കും രാഷ്ട്രീയ പാർട്ടികൾക്കും കഴിയണം.
വ്യവസ്ഥാപിതമായ ജനാധിപത്യ ഭരണം നാട്ടിലുണ്ടാകുന്നതിനു ദശകങ്ങൾക്കു മുന്പ് സാമൂഹിക നീതിക്കുവേണ്ടി വിപ്ലവകരമായ ഇടപെടലുകൾ നടത്തിയത് സാമൂഹിക പരിഷ്കരണവാദികളായ മതാചാര്യന്മാരും സാന്പ്രദായിക മതജീവിതത്തിന്റെ കടുത്ത വിമർശകരായിരുന്ന പരിഷ്കരണവാദികളുമായിരുന്നു. ഇവരെല്ലാംതന്നെ സമുദായ പ്രതിനിധികളുമായിരുന്നു. ഇടുങ്ങിയ സമുദായബോധവും സ്വജനപക്ഷപാതിത്വവും സമൂഹത്തിന്റെ സമസ്ത മേഖലകളിലും പ്രതിലോമകരമായ അവസ്ഥകൾ സംജാതമാക്കിക്കൊണ്ടിരിക്കുന്ന ഈ യുഗത്തിൽ സാമൂഹിക നീതിയിലധിഷ്ഠിതമായി വിഭവങ്ങൾ പങ്കുവയ്ക്കാനും അവസരങ്ങൾ സൃഷ്ടിച്ചു നൽകാനും സർവോപരി, സുരക്ഷിതത്വബോധം ജനവിഭാഗങ്ങളിൽ വളർത്താനും ജനപ്രതിനിധികൾക്കു കഴിയണം. ഇക്കാര്യങ്ങൾ അവരുടെ ശ്രദ്ധയിൽ കൊണ്ടുവരാനുള്ള ചുമതലയും പരിശ്രമവും സമുദായ നേതൃത്വങ്ങൾക്ക് ഉണ്ടായിക്കൂടെന്നാണോ?
മതനിരപേക്ഷത
മതനിരപേക്ഷത എന്നാൽ മതനിരാസമല്ല. മതചിന്തകൾക്കും സമുദായ പരിഗണനകൾക്കും ഉപരിയായി നീതിനിർവഹണം ഉറപ്പാക്കുന്ന സമൂഹമാണ് മതനിരപേക്ഷ സമൂഹം. അവിടെ മതജീവിതം അപരാധമോ തരംതാഴ്ന്ന ഏർപ്പാടോ അല്ല. തങ്ങളുടെ സമുദായത്തിന്റെ ന്യായമായ അവകാശങ്ങൾക്കുവേണ്ടി സമരം നയിച്ചവരായിരുന്നു മിക്ക നവോത്ഥാന നായകരും എന്നും നാം ഓർക്കണം. നവോത്ഥാനമെന്നത് പഴയ ചില സംഭവങ്ങളുടെ എണ്ണിപ്പറയലല്ല, സമൂഹത്തിന്റെ ശരിയായ ഭാവിയെ നിർണയിക്കുന്ന നിലപാടുകൾ കൈക്കൊള്ളാൻ ഭരണവർഗത്തെ നിരന്തരം ഓർമപ്പെടുത്തലാണ്.
ഏകദേശം ഒരു നൂറ്റാണ്ടിനപ്പുറം ആർജിച്ച നവോത്ഥാന മൂല്യങ്ങൾ കേരള സമൂഹം കൈവെടിയുന്ന കാഴ്ച നമുക്കു ചുറ്റുമുണ്ട്. അതുകൊണ്ട് രാഷ്ട്രീയ പാർട്ടികളും സമുദായ നേതൃത്വങ്ങളും സാംസ്കാരിക പ്രവർത്തകരും എഴുത്തുകാരും നവോത്ഥാന ദർശനങ്ങളുടെ പുനരാനയിക്കൽ തങ്ങളുടെ സർവപ്രധാനമായ ധർമമാണെന്നു കരുതണം. ഇതിനു ചേരിതിരിഞ്ഞുള്ള ആക്രമണവും പോർവിളിയുമല്ല വേണ്ടത്. ജനാധിപത്യ വ്യവസ്ഥിതിയിൽ സമുദായാംഗങ്ങൾ രാഷ്ട്രീയ പാർട്ടികളെയും രാഷ്ട്രീയ പാർട്ടികൾ സമുദായങ്ങളെയും വിശ്വാസത്തിലെടുക്കണം. പാരസ്പര്യത്തിലൂന്നിയ സാമൂഹികക്ഷേമ പ്രവർത്തനങ്ങളിൽ തുല്യനീതി അടിസ്ഥാന മാനദണ്ഡമാകണം.
അപ്രസക്തമാകുന്ന പൗരബോധവും ഏതുനേരവും ആക്രമിക്കപ്പെടാനുള്ള സാധ്യതയും ചോദ്യംചെയ്യലുകൾക്ക് അശക്തരാകുന്ന സ്ഥിതിവിശേഷവും കൊണ്ട് നിരാകരിക്കപ്പെടുന്ന ജീവിതങ്ങളെ അഭിസംബോധന ചെയ്യാനുള്ള ആർജവം ജനപ്രതിനിധികൾക്കും രാഷ്ട്രീയ നേതൃത്വങ്ങൾക്കും ഉണ്ടായേ തീരൂ.
റവ. ഡോ. ഫിലിപ്പ് കാരക്കാട്ട്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
രാജ്യസഭാ സീറ്റും കേരള കോണ്ഗ്രസും
ഇടതുമുന്നണി കേരള കോണ്ഗ്രസ്-എമ്മിന്
ചബഹാർ ഉയർത്തുന്ന നയതന്ത്ര വെല്ലുവിളികൾ
ഇറാനിലെ തന്ത്രപ്രധാനമായ ചബഹാ
തരംഗമില്ല; പ്രവചനാതീതം
ആരു ജയിക്കും, ഇന്ത്യ ആരു ഭരിക്കും? എല്ലാവർക്കും അറിയേണ്ടത് ഈ ചോദ്യത്തിനുള്ള ഉത
മ്യൂസിയം മുന്നോട്ടുള്ള പ്രയാണത്തിന്
ഇന്ന് അന്താരാഷ്ട്ര മ്യൂസിയം ദിനം
1872ൽ ഫ്രഞ്ച് നാഷണൽ കമ്മീഷൻ,
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര് സഭയുടെ പിതാവ്
ഭാരതത്തില് മാര്ത്തോമ്മാ നസ്രാണികള് എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
Latest News
രോഗിയുടെ കൈയിൽ കമ്പി മാറിയിട്ട സംഭവം; ആരോപണം അടിസ്ഥാന രഹിതമെന്ന് ഓർത്തോപീഡിക്സ് വിഭാഗം
അടുത്ത 36 മണിക്കൂറിൽ കാലവർഷമെത്തും; 31ന് കേരളത്തിൽ, ചൊവ്വാഴ്ച വരെ അതിതീവ്രമഴ
ഡോ.കെ.പി. യോഹന്നാന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു; വിലാപയാത്രയായി തിരുവല്ലയിലേക്ക്
കനത്ത മഴയിൽ ടയർ മണ്ണിൽ താഴ്ന്നു; തിരുവനന്തപുരത്ത് ഗ്യാസ് ടാങ്കർ മറിഞ്ഞു
നടുറോഡിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം: ഭർത്താവ് രാജേഷ് പിടിയിൽ
Latest News
രോഗിയുടെ കൈയിൽ കമ്പി മാറിയിട്ട സംഭവം; ആരോപണം അടിസ്ഥാന രഹിതമെന്ന് ഓർത്തോപീഡിക്സ് വിഭാഗം
അടുത്ത 36 മണിക്കൂറിൽ കാലവർഷമെത്തും; 31ന് കേരളത്തിൽ, ചൊവ്വാഴ്ച വരെ അതിതീവ്രമഴ
ഡോ.കെ.പി. യോഹന്നാന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു; വിലാപയാത്രയായി തിരുവല്ലയിലേക്ക്
കനത്ത മഴയിൽ ടയർ മണ്ണിൽ താഴ്ന്നു; തിരുവനന്തപുരത്ത് ഗ്യാസ് ടാങ്കർ മറിഞ്ഞു
നടുറോഡിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം: ഭർത്താവ് രാജേഷ് പിടിയിൽ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top