Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ടിഗ്രേ ദുരന്തത്തിലേക്ക്
Wednesday, October 20, 2021 1:13 AM IST
ചിരവൈരികളായ രണ്ടു രാജ്യങ്ങള്‍ വൈരം മറന്ന് ഒരുമിക്കാന്‍ തീരുമാനിച്ചത് അതിലൊരു രാജ്യത്തെ ചെറിയൊരു പ്രദേശത്തെ ദുരിതത്തിലാക്കിയ അപൂര്‍വ സ്ഥിതിവിശേഷമാണ് എത്യോപ്യയിലെ ടിഗ്രേ മേഖലയില്‍ കാണുന്നത്.
1993ല്‍ എറിത്രിയ എത്യോപ്യയില്‍നിന്നു വേറിട്ട് സ്വതന്ത്ര രാജ്യമായതു മുതല്‍ ഇരു രാജ്യങ്ങളും നിതാന്ത ശത്രുതയിലായിരുന്നു.
2018ല്‍ അബി അഹമ്മദ് എത്യോപ്യയുടെ പ്രധാനമന്ത്രിയായതിനു ശേഷമാണ് എറിത്രിയയുമായി നേരിട്ടുള്ള സമാധാന ചര്‍ച്ചകള്‍ ആരംഭിക്കുന്നത്. നേരത്തേയുണ്ടായ യുദ്ധങ്ങളില്‍ എത്യോപ്യ പിടിച്ചെടുത്ത ചില പ്രദേശങ്ങള്‍ സ്വമേധയാ വിട്ടുകൊടുക്കുന്നതിനും അതിര്‍ത്തിയില്‍നിന്നും സൈന്യത്തെ പിന്വലിക്കുന്നതിനുമുള്പ്പെടെയുള്ള തീരുമാനങ്ങളെടുത്ത് സമാധാനക്കരാറില്‍ ഒപ്പുവെച്ചു. ഇതിനു പിന്നാലെ 2019 ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനവും അബി അഹമ്മദിനെ തേടിയെത്തി.
ടിഗ്രേയെ ലക്ഷ്യമിടുന്നു
ശതാബ്ദങ്ങളുടെ രാജഭരണത്തിനും 14 വര്‍ഷത്തെ കമ്യൂണിസ്റ്റ് സ്വേച്ഛാധിപത്യത്തിനും ശേഷം എത്യോപ്യ ജനാധിപത്യത്തിന്റെ വഴിയിലേക്ക് ചുവടുവച്ചിട്ട് കഷ്ടിച്ച് മുപ്പതു വര്‍ഷമേ ആയിട്ടുള്ളൂ. രാജ്യത്തെ വിവിധ ഗോത്രവിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന പാര്‍ട്ടികള്‍ ചേര്‍ന്ന ഒരു കൂട്ടുകക്ഷി സര്‍ക്കാരാണ് ഇക്കാലമത്രയും അധികാരത്തിലിരുന്നത്. ടിഗ്രേ വിഭാഗക്കാരെ പ്രതിനിധീകരിക്കുന്ന ടിഗ്രേ പീപ്പിള്‍സ് ഡെമോക്രാറ്റിക് ഫ്രണ്ടി (ടിപിഎല്‍എഫ്) നായിരുന്നു അതില്‍ മുന്‍തൂക്കം.
ദീര്‍ഘകാലമായി രാജ്യത്തെ സുപ്രധാന സ്ഥാനങ്ങളുടെയെല്ലാം നിയന്ത്രണം കൈയാളിയിരുന്ന ടിഗ്രേ വിഭാഗക്കാരെ ഒഴിവാക്കി ചെറുതും വലുതുമായ മറ്റെല്ലാ ഗോത്രവിഭാഗങ്ങളേയും ഒരുമിപ്പിക്കാനാണ് അബി അഹമ്മദ് ശ്രമിച്ചത്. ടിപിഎല്‍എഫ് ഒഴികെയുള്ള മറ്റെല്ലാ പാര്‍ട്ടികളെയും ലയിപ്പിച്ച് പ്രോസ്പെറിറ്റി എന്ന പേരില്‍ ഒരു പുതിയ പാര്‍ട്ടിയും രൂപീകരിച്ചു. ഇതോടെ ടിപിഎല്‍എഫ് ഭരണമുന്നണിയില്‍നിന്നു പുറത്തുപോകുകയും അവരുടെ നിയന്ത്രണം ടിഗ്രേ മേഖലയില്‍ മാത്രമായി ഒതുങ്ങുകയും ചെയ്തു.
സമാന്തര ഭരണം
സ്വന്തം നിയന്ത്രണത്തിലുള്ള ടിഗ്രേ മേഖലയില്‍ മാത്രമായി അവര്‍ തെരഞ്ഞെടുപ്പു നടത്തി സമാന്തര ഭരണസംവിധാനത്തിന് രൂപംനല്കി. ഇതിനെ ചെറുക്കാന്‍ അഹമ്മദിന്റെ സര്‍ക്കാര്‍ സൈന്യത്തെ ഇറക്കിയതോടെ ടിഗ്രേ മേഖല ആഭ്യന്തരയുദ്ധത്തിലേക്ക് വഴുതിവീണു. എന്നാല്‍ ടിപിഎല്‍എഫിനെ ചെറുത്തുതോല്പിക്കാന് എത്യോപ്യന്‍ സൈന്യത്തോടൊപ്പം ടിഗ്രേ മേഖലയുമായി അതിര്‍ത്തി പങ്കിടുന്ന എറിത്രിയന്‍ സൈന്യവും കൈകോര്ത്തിറങ്ങിയതോടെയാണ് സമാധാനക്കരാറിന്റെ ഉള്ളുകള്ളികള്‍ ലോകമറിയുന്നത്.
ക്രിസ്ത്യന്‍-മുസ്ലിം മതവിശ്വാസങ്ങള്‍ വച്ചുപുലര്‍ത്തുന്ന വിവിധ ഗോത്രവിഭാഗങ്ങള്‍ ഇടകലര്‍ന്നതാണ് എത്യോപ്യന്‍ ജനത. 2012 ലെ സെന്‍സസ് പ്രകാരം 43 ശതമാനം ഓര്‍ത്തഡോക്സ് ക്രിസ്ത്യാനികളും 34 ശതമാനം മുസ്ലിംകളും 19.4 ശതമാനം പ്രൊട്ടസ്റ്റന്റുകാരുമാണ് ഇവിടെയുള്ളത്. ഒരേ ഗോത്രത്തിനകത്തുതന്നെ രണ്ടു മതവിഭാഗക്കാരുമുണ്ടാകാറുണ്ട്.
പ്രധാനമന്ത്രി അബി അഹമ്മദ് ഉള്‍പ്പെടുന്ന ഒറോമോ വിഭാഗത്തില്‍ കൂടുതലും മുസ്ലീങ്ങളാണ്. എന്നാല്‍ മുസ്ലിമായ അച്ഛനും ഓര്‍ത്തഡോക്സ് മതവിശ്വാസിയായ അമ്മയ്ക്കുമൊപ്പം നില്‍ക്കാതെ പെന്തക്കോസ്ത് വിശ്വാസം പിന്തുടരുന്നതായാണ് അബി അഹമ്മദ് അവകാശപ്പെടുന്നത്.
അദ്ദേഹത്തിന്റെ കടുത്ത വിരോധം പിടിച്ചുപറ്റിയ ടിഗ്രേ വിഭാഗക്കാര്‍ നൂറു ശതമാനവും ക്രിസ്ത്യാനികളാണ്.
അയല്‍രാജ്യമായ എറിത്രിയയിലാകട്ടെ 63 ശതമാനം ഓര്‍ത്തഡോക്സ് സഭാംഗങ്ങളും 37 ശതമാനം മുസ്ലിംകളുമാണെന്നാണ് ഔദ്യോഗിക കണക്കെങ്കിലും ഇരുവിഭാഗങ്ങളും ഇപ്പോള്‍ 49 ശതമാനം വീതമാണെന്നാണ് സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ തന്നെ സമ്മതിക്കുന്നത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലും ഇപ്പോള്‍ ടിഗ്രേ പ്രശ്നത്തിലും ഖത്തറും യുഎഇയുമുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ നേരിട്ടിടപെടുന്നത് ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്.
കൂട്ടക്കൊലയിലേക്ക്
രാജ്യത്തെ പ്രധാന സ്ഥാനങ്ങളിലും സൈന്യത്തിലുംനിന്ന് ടിഗ്രേ വിഭാഗത്തില്‍ പെട്ടവരെ മിക്കവാറും ഒഴിവാക്കിയിരിക്കുകയാണ്. 2020 നവംബറില്‍ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടതിനു ശേഷം സര്‍ക്കാര്‍ ടിഗ്രേ മേഖലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുമുണ്ട്. ആദ്യഘട്ടത്തില്‍ കനത്ത ആക്രമണം നടത്തി ടിഗ്രേ മേഖലയുടെ തലസ്ഥാനമായ മെക്കല്ലെ പിടിച്ചെടുക്കാനും സര്‍ക്കാര്‍ സൈന്യത്തിനു കഴിഞ്ഞിരുന്നു. രണ്ടായിരത്തോളം സാധാരണക്കാരെയാണ് ഇതിനിടയില്‍ സര്‍ക്കാര്‍ സൈന്യം കൊന്നുതള്ളിയത്. എറിത്രിയന്‍ സൈന്യത്തിന്റെ നേരിട്ടുള്ള പിന്തുണയും ഇതിനുണ്ടായിരുന്നു.
തിരിച്ചടി
ഇതോടെ ടിഗ്രേ ഡിഫന്‍സ് ഫോഴ്സ് (ടിഡിഎഫ്) രൂപീകരിച്ച് മലമടക്കുകളിലേക്കു പിന്മാറിയ ടിഗ്രേ വിഭാഗക്കാര്‍ മാസങ്ങള്‍ക്കുള്ളില്‍ പ്രദേശവാസികളുടെ പിന്തുണയോടെ ശക്തി സമാഹരിച്ച് തിരിച്ചടിക്കാന്‍ തുടങ്ങി. ക്രമേണ മെക്കല്ലീയും ഓര്‍ത്തഡോക്സ് ഭരണകാലത്തെ രാജ്യതലസ്ഥാനമായിരുന്ന അക്സൂമും ആഫ്രിക്കയുടെ ജറുസലേമായി അറിയപ്പെടുന്ന ലാലിബെല്ലയുമുള്പ്പെടെ ചരിത്രപ്രാധാന്യമുള്ള നഗരങ്ങളെല്ലാം ടിഗ്രേ വിഭാഗം തിരിച്ചുപിടിച്ചു.
ദുരന്തത്തിലേക്ക്
എന്നാല്‍, നാലുവശത്തും കരയാല്‍ ചുറ്റപ്പെട്ട ടിഗ്രേ മേഖലയിലേക്ക് ഭക്ഷ്യധാന്യങ്ങളുടെ വിതരണം പോലും തടസപ്പെടുത്തിയാണ് സര്‍ക്കാര്‍ ഇതിനോടു പ്രതികരിച്ചത്. ടിഗ്രേ മേഖലയുടെ ഒരുവശത്ത് എത്യോപ്യയിലെ അഫാര്‍, അംഹാര മേഖലകളും മറുവശത്ത് എറിത്രിയയും സുഡാനുമാണ്. കഴിഞ്ഞ മൂന്നു മാസത്തിലേറെയായി ഇവരെല്ലാവരും ഒറ്റക്കെട്ടായി ടിഗ്രേയിലേക്കുള്ള വഴികളെല്ലാം തടയുകയാണ്.
യുഎന്‍ നിയന്ത്രണത്തിലുള്ള സഹായസംഘടനകളെപ്പോലും ഇവിടെയെത്താന്‍ അനുവദിക്കാത്ത സാഹചര്യമാണ്. ഭക്ഷണത്തിന്റെയും മരുന്നുകളുടെയും വിതരണം പോലും അനുവദിക്കുന്നില്ല. ഇങ്ങനെ തുടര്‍ന്നാല്‍ കടുത്ത ക്ഷാമവും പട്ടിണിയും മൂലം ഇവിടെ പതിനായിരങ്ങളായിരിക്കും മരിച്ചുവീഴുക.
എത്യോപ്യയില്‍നിന്നു വേറിട്ട് പ്രത്യേക രാജ്യമുണ്ടാക്കാന്‍ വിഘടനവാദവുമായി ഇറങ്ങിത്തിരിച്ചവരല്ല ടിഗ്രേ വിഭാഗക്കാരെന്നതും ശ്രദ്ധേയമാണ്. വംശഹത്യകളെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ ടിഗ്രേ വിഭാഗക്കാരെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്ന നയവുമായി എത്യോപ്യന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങിയതോടെ സ്വയം പ്രതിരോധത്തിനായാണ് അവരും ആയുധമെടുത്തത്.
നാലു ലക്ഷത്തോളം ജനങ്ങളാണ് ടിഗ്രേ മേഖലയില്‍ താമസിക്കുന്നത്. ഇതിലേറെയും കൃഷിയും കാലിവളര്‍ത്തലും കൈത്തൊഴിലുകളുമായി കഴിഞ്ഞിരുന്ന സാധാരണ ഗ്രാമീണരാണ്. രാജ്യത്തെ മറ്റു പല വിഭാഗക്കാരെ അപേക്ഷിച്ച് കഴിവും സൗന്ദര്യവുമുള്ളവരാണ് ടിഗ്രേ ജനത.
ഇവരുടെ ആത്മവിശ്വാസം തകര്‍ക്കുന്നതിനായി സര്‍ക്കാര്‍ സൈന്യത്തിന്റെ ഒത്താശയോടെ ഇവിടെ എട്ടുവയസു മുതല്‍ എഴുപത് വയസുവരെയുള്ള സ്ത്രീകളെ മാനഭംഗത്തിനിരയാക്കിയതായും എതിര്‍ത്തവരെ കൊന്നൊടുക്കിയതായും ആംനസ്റ്റി ഇന്റർനാഷണല്‍ ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.
വരാനിരിക്കുന്നത്
പാടേ ഒറ്റപ്പെടുത്തി തകര്‍ത്ത് പിടിച്ചടക്കാനുള്ള നീക്കമാണ് അബി അഹമ്മദിന്റെ സര്‍ക്കാര്‍ ടിഗ്രേ മേഖലയില്‍ നടത്തുന്നത്. കഴിഞ്ഞവര്‍ഷം മാറ്റിവച്ച പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ജൂലൈയില്‍ നടത്തി ഏതാണ്ടെല്ലാ സീറ്റുകളും തൂത്തുവാരിയ അഹമ്മദ് രാജ്യത്ത് തന്റെ സമഗ്രാധിപത്യം ഉറപ്പിച്ചിട്ടുണ്ട്.
എന്നാല്‍, ലോകം കോവിഡ് നിയന്ത്രണങ്ങളില്‍ പെട്ടിരിക്കേ ഒരു വര്‍ഷം മുമ്പു തുടങ്ങിയ ആഭ്യന്തരയുദ്ധത്തിനിടെ നടത്തിയ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ ഇദ്ദേഹത്തിന്റെ നൊബേല്‍ സമ്മാനം തിരിച്ചെടുക്കണമെന്ന ആവശ്യവും ശക്തിപ്രാപിക്കുകയാണ്. ടിഗ്രേ ജനതയുടെ ദുരിതത്തിനുമേല്‍ ഇനിയും ലോകരാഷ്ട്രങ്ങളുടെ ഗൗരവമായ ശ്രദ്ധ പതിഞ്ഞില്ലെങ്കില്‍ സമാനതകളില്ലാത്ത മറ്റൊരു ദുരന്തത്തിന്റെ ചിത്രമാകും ഏതാനും മാസങ്ങള്‍ക്കുള്ളില്‍ത്തന്നെ ഇവിടെ ഉണ്ടാവുക.
ശ്രീജിത് കൃഷ്ണന്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
രാജ്യസഭാ സീറ്റും കേരള കോണ്‍ഗ്രസും
ഇടതുമുന്നണി കേരള കോണ്‍ഗ്രസ്-എമ്മിന്
ചബഹാർ ഉയർത്തുന്ന നയതന്ത്ര വെല്ലുവിളികൾ
ഇറാനിലെ തന്ത്രപ്രധാനമായ ചബഹാ
തരംഗമില്ല; പ്രവചനാതീതം
ആരു ജയിക്കും, ഇന്ത്യ ആരു ഭരിക്കും? എല്ലാവർക്കും അറിയേണ്ടത് ഈ ചോദ്യത്തിനുള്ള ഉത
മ്യൂസിയം മുന്നോട്ടുള്ള പ്രയാണത്തിന്
ഇന്ന് അന്താരാഷ്ട്ര മ്യൂസിയം ദിനം
1872ൽ ഫ്രഞ്ച് നാഷണൽ കമ്മീഷൻ,
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
Latest News
സോഫ്റ്റ്വെയർ പിഴവ്; യുവാവിന്റെ അകൗണ്ടിലെത്തിയത് 9,900 കോടി രൂപ
സ്വാതി മലിവാളിന്റെ പരാതി: ഡൽഹി പോലീസ് കേജരിവാളിന്റെ വസതിയിൽ, സിസിടിവി ഡിവിആർ പിടിച്ചെടുത്തു
രോഗിയുടെ കൈയിൽ കമ്പി മാറിയിട്ട സംഭവം; ആരോപണം അടിസ്ഥാനരഹിതമെന്ന് ഓർത്തോപീഡിക്സ് വിഭാഗം
അടുത്ത 36 മണിക്കൂറിൽ കാലവർഷമെത്തും; 31ന് കേരളത്തിൽ, ചൊവ്വാഴ്ച വരെ അതിതീവ്രമഴ
ഡോ.കെ.പി. യോഹന്നാന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു; വിലാപയാത്രയായി തിരുവല്ലയിലേക്ക്
Latest News
സോഫ്റ്റ്വെയർ പിഴവ്; യുവാവിന്റെ അകൗണ്ടിലെത്തിയത് 9,900 കോടി രൂപ
സ്വാതി മലിവാളിന്റെ പരാതി: ഡൽഹി പോലീസ് കേജരിവാളിന്റെ വസതിയിൽ, സിസിടിവി ഡിവിആർ പിടിച്ചെടുത്തു
രോഗിയുടെ കൈയിൽ കമ്പി മാറിയിട്ട സംഭവം; ആരോപണം അടിസ്ഥാനരഹിതമെന്ന് ഓർത്തോപീഡിക്സ് വിഭാഗം
അടുത്ത 36 മണിക്കൂറിൽ കാലവർഷമെത്തും; 31ന് കേരളത്തിൽ, ചൊവ്വാഴ്ച വരെ അതിതീവ്രമഴ
ഡോ.കെ.പി. യോഹന്നാന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു; വിലാപയാത്രയായി തിരുവല്ലയിലേക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top